പേജുകള്‍‌

വെള്ളിയാഴ്‌ച, നവംബർ 12, 2010

ഭയവും ഞാനും!

നേർത്ത ഉള്ളിത്തോലിന്റെ മനസ്സും ഞെടുങ്ങുന്ന ഹൃദയവുമുള്ള എന്നെ ഞാനെന്തു വിളിക്കും?
എന്നും ശങ്ക!
കുറ്റവിചാരണക്കാർ എന്നെ പരിഹസിച്ചാർത്തു!
എല്ലാം അവനെ കൊണ്ട്‌ സംഭവിച്ചത്‌! ....കോപം വന്ന് അവനെ ഞാനെന്തൊക്കെയോ വിളിച്ചു!
അവൻ തരിച്ചു നിന്നു!
"എന്നെ ഞാനെന്തു ചെയ്യും?"-വീണ്ടും ശങ്ക!
ശല്ല്യമായപ്പോൾ അവനെ ഞാൻ തല്ലി കൊന്നു!
ഇത്രേയുള്ളൂ കാര്യം എന്നോർത്തപ്പോൾ ധീരനായ്‌ പത്മവ്യൂഹം ഭേദിച്ച ഞാൻ കൈവീശി നടന്നു.. സമൂഹത്തിൽ അൽപം ആദരണീയനായി!

അവനെ അത്രയ്ക്കും വെറുത്ത, രക്തം തിളച്ച എന്റെ മനസ്സിന്റെ നെർമ്മല്യം!!
."..എന്നെ കൊല്ലാതെ നിന്നിലെ ആ പിശാചിനെ കൊന്ന് നിങ്ങൾ ഒരു കൊലപാതകി ആയെങ്കിൽ...! "

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ