പേജുകള്‍‌

ചൊവ്വാഴ്ച, നവംബർ 09, 2010

ആത്മാർത്ഥ സ്നേഹിതൻ!

മുന്നിൽ അഗാധമാം സമുദ്രം!
എടുത്തു ചാടി,
തിരമാലകളോട്‌ മല്ലിടിച്ച്‌,
എടുത്തെറിയപ്പെട്ടും,
ഒഴിഞ്ഞു മാറിയും,
ഊളിയിട്ടും,
മൂങ്ങാം കുഴിയിട്ടും കിട്ടിയ,
മുത്തുചിപ്പികൾ!

കരയ്ക്കണിഞ്ഞ്‌,
നിവർന്ന് നിന്ന്,
ഒന്നൊന്നായി തുറന്ന്,
മൂല്യം കാണാതെ,
മുത്തു കാണാതെ,
വലിച്ചെറിഞ്ഞു!

എവിടെയോ മുത്തുണ്ടത്രെ!
എവിടെ?
വീണ്ടും മുങ്ങാം കുഴിയിട്ട്‌,
തപ്പിയെടുത്ത്‌,
കരക്കണിഞ്ഞ്‌,
തുറന്നു നോക്കിയും,
നെടുവീർപ്പിട്ടും!
മൂല്യമുള്ള മുത്തിനായ്‌,
തിരച്ചിൽ തുടർന്നും,
ക്ഷീണിച്ചും
ഒന്നു രണ്ട്‌ മുത്തുകൾ
കിട്ടി മടങ്ങി!!
മുത്തോ പവിഴമോ
വെറും മൺകട്ടയോ?
സംശയത്തോടെ,
ഉരച്ചു നോക്കി!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ