ഗ്ലാസ്സ്
--------
ഏകനായെന്നുമനേകർക്കിടയിലെ,
പാന പാത്രം പോലെയൊന്നായിരുന്നു ഞാൻ,
മധുവൊന്നൊഴിച്ചു കുടിച്ചൊന്നുടച്ചിടും,
സുരപാനകർക്കിടയിലുണ്മയാണെന്നും ഞാൻ,
ലഹരിയൊഴിഞ്ഞു പോം നേരത്തിലെന്നുമെൻ,
ചിതറുന്ന ചിത്രമാണവരേകും നന്ദികൾ.
ഝടിതിയിൽ വീണുടയുമെന്നോ മനസ്സുകൾ,
പരദേശവാസികൾക്കുണ്ടോ വികാരം!
പരിഹാസമെത്രയും കോരിയൊഴിക്കുന്ന,
നേരം കുളിരുകൾ കൊണ്ടിരിക്കുന്നപോൽ,
ഒരു ദിനം വീണ്ടും നടിച്ചൊന്നു തീർക്കും,
പ്രതിമാസ തുട്ടിന്റെ ലഹരി നുരയുവാൻ.
നുരയും ലഹരികൾ നുണയുവാനാകാതെ,
നിറഞ്ഞൊന്നിരിക്കുന്ന പാത്രമാണെന്നും,
ഏതോ വിദൂരതയിൽ മനസ്സിനെ മേയ്ക്കും,
ദേഹിയായി വാഴും പരദേശവാസി.
-----------------------
--------
ഏകനായെന്നുമനേകർക്കിടയിലെ,
പാന പാത്രം പോലെയൊന്നായിരുന്നു ഞാൻ,
മധുവൊന്നൊഴിച്ചു കുടിച്ചൊന്നുടച്ചിടും,
സുരപാനകർക്കിടയിലുണ്മയാണെന്നും ഞാൻ,
ലഹരിയൊഴിഞ്ഞു പോം നേരത്തിലെന്നുമെൻ,
ചിതറുന്ന ചിത്രമാണവരേകും നന്ദികൾ.
ഝടിതിയിൽ വീണുടയുമെന്നോ മനസ്സുകൾ,
പരദേശവാസികൾക്കുണ്ടോ വികാരം!
പരിഹാസമെത്രയും കോരിയൊഴിക്കുന്ന,
നേരം കുളിരുകൾ കൊണ്ടിരിക്കുന്നപോൽ,
ഒരു ദിനം വീണ്ടും നടിച്ചൊന്നു തീർക്കും,
പ്രതിമാസ തുട്ടിന്റെ ലഹരി നുരയുവാൻ.
നുരയും ലഹരികൾ നുണയുവാനാകാതെ,
നിറഞ്ഞൊന്നിരിക്കുന്ന പാത്രമാണെന്നും,
ഏതോ വിദൂരതയിൽ മനസ്സിനെ മേയ്ക്കും,
ദേഹിയായി വാഴും പരദേശവാസി.
-----------------------