പേജുകള്‍‌

തിങ്കളാഴ്‌ച, ഓഗസ്റ്റ് 02, 2010

പുനർജന്മം!..

രാത്രിയുടെ യാമങ്ങൾ! ...

....ഉറക്കം വരാതെ അയാൾ എഴുന്നേറ്റിരുന്നു.. പിന്നെ കൂട്ടുകാരൻ സമ്മാനിച്ച സിറിഞ്ച്‌ എടുത്ത്‌ ഞരമ്പുകൾ പരുതി.. സിരകളിൽ നർത്തനം ചെയ്ത്‌ അവ തലച്ചോറിലേക്ക്‌ പ്രകമ്പനമായി പ്രവഹിച്ചു..

അയാളിൽ കപിയുണർന്നിരുന്നു..

." കവിതകൾ ജനിക്കുന്നില്ലത്രേ!... തൂ.ഫൂ!.... "- ആഞ്ഞ്‌ തുപ്പിക്കൊണ്ട്‌ അയാൾ എഴുന്നേറ്റു വാതിലിനരികിലേക്ക്‌ നടന്നു..

"..എത്ര കവിതകൾ വേണം!.പറ .. എത്ര കവിതകൾ വേണം...!." - അയാൾ സ്വയം മന്ത്രിച്ചു..

..മുറ്റത്തെ മരങ്ങൾ അയാൾക്ക്‌ വേണ്ടി വഴി മാറി നിന്നു...അതോ അയാൾ സ്വയം വഴിമാറിയോ?... ദൂരെയുണ്ടായിരുന്ന ചെറ്റക്കുടിലിന്റെ വാതിൽ പാളികൾക്ക്‌ അയാളുടെ ചൂണ്ടു വിരലിന്റെ ശക്തിയെ താങ്ങാൻ കൂടി ശേഷി കുറവായിരുന്നു...ക്ഷീണിച്ച്‌ നീണ്ടു നിവർന്ന് കിടക്കുന്ന ആണും പെണ്ണൂം രണ്ടിടങ്ങളിൽ തല ചായ്ച്ചുറങ്ങുന്നു..!..

... അയാൾക്കവരെ ഉണർത്തേണ്ട ആവശ്യമുണ്ടായിരുന്നില്ല!..അവരെ കടന്നു വെച്ച്‌ കവിതയുടെ വായ പൊത്തിപ്പിടിച്ച്‌ അയാൾ പുറത്ത്‌ കടന്നു.. ബലിഷ്ഠകരങ്ങളിൽ അകപ്പെട്ട അവൾ അനാവശ്യമായി പിടയുന്നുണ്ടായിരുന്നു....ചെറുക്കുന്നുണ്ടായിരുന്നു...

അവളെ വലിച്ചിഴച്ച്‌ ശബ്ദമുണ്ടാക്കാതെയും, ശബ്ദമുണ്ടാക്കിക്കാതെയും പൊന്തക്കാടിലേക്ക്‌ അയാൾ നടന്നു.. അവൾക്ക്‌ ആവശ്യമായിരുന്ന നാണവും മാനവും അയാൾക്ക്‌ അനാവശ്യമായിരുന്നു.. അയാൾക്ക്‌ ആവശ്യമില്ലാത്ത നാണവും മാനവും വലിച്ചെറിഞ്ഞ്‌.. അയാൾക്കാവശ്യമായ അവളുടെ മാനം കവർന്നെടുത്തപ്പോൾ ചീന്തിയെറിയപ്പെട്ട മാനമോർത്താകണം അവൾ വല്ലാതെ ഭയന്ന് ശബ്ദം പോലും പുറത്തു വരാതെ പൊട്ടിക്കരയുന്നുണ്ടായിരുന്നു..അയാളുടെ ബലിഷ്ഠകരങ്ങളിൽ ആരും അറിയാതെ, കാണാതെ ആ രാത്രിയിൽ പിടഞ്ഞ്‌ ഒരു കുഞ്ഞ്‌ കവിത രൂപം പ്രാപിക്കുകയായിരുന്നുവോ?....

ആയിരുന്നു...അനിർവ്വചനീയമായ ആനന്ദത്തിൽ ആറാടി അയാൾ കവിത രചിക്കുകയായിരുന്നു..
അയാളുടെ കവിതാ രചനയ്ക്ക്‌ അവളുടെ ഞരക്കം!!

"..അടുത്ത്‌ വരരുത്‌?.. തുപ്പിക്കൊല്ലും!.. അനങ്ങരുത്‌!.. വെട്ടിക്കൊല്ലും!..."- പന്തവും, എമർജെൻസി ലൈറ്റും, ടോർച്ചുമായി കവിതയെ അന്വേഷിച്ചെത്തിയ സമൂഹത്തോട്‌ കത്തി കാട്ടി അയാൾ ഭീഷണിപ്പെടുത്തി ക്കൊണ്ട്‌ പറഞ്ഞു..

ആളുകൾസ്തംബ്ദരായി നിന്നു.. ആരോ അയാളെ എറിഞ്ഞു വീഴ്ത്തി.. കപിയായ അയാളിൽ കപികളായ സമൂഹം തൃപ്തിയാവോളം കവിതകൾ രചിച്ചു!

"ഹേയ്‌ മാൻ!... ഇപ്പോൾ എങ്ങിനെയുണ്ട്‌? സുഖമാണോ?..."- പഴയ സ്മൃതികളെ ഉണർത്തിയ ചോദ്യങ്ങൾക്ക്‌ അയാൾ ഉത്തരം കൊടുത്തു..

"ഊവ്വ്‌!.. സുഖമാണ്‌!"

അയാൾ എഴുന്നേറ്റിരുന്നു.." എന്തു സംഭവിച്ചു വെന്ന് ഓർക്കുന്നുവോ?.പഴയ കാര്യങ്ങൾ മനസ്സിൽ തെളിയുന്നുവോ?.. തെറ്റു ചെയ്തു വെന്ന് ബോധ്യമായോ?...പുതിയ മനുഷ്യനായി ഇനി മാറുക!"- കൈയ്യിൽ സ്റ്റെതസ്ക്കൊപ്പ്‌ പിടിച്ച്‌ വട്ടം കറക്കി ഉപദേശിച്ച്‌ ഡോക്ടർ..

"..ഊവ്വ്‌.. എല്ലാം ഓർക്കുന്നു ... ഞാൻ തെറ്റാണ്‌ ചെയ്തത്‌... എന്നോട്‌ മാപ്പാക്കണം!...ഞാൻ ..ഞാൻ..!"- കുനിഞ്ഞ ശിരസ്സോടെ അയാൾ പറഞ്ഞു..കുറ്റബോധം അയാളെ വേട്ടയാടിയിരുന്നു..

"കൂൾ ഡൗൺ..മാൻ!"

" .പ്രായശ്ചിത്തം ചെയ്യണം!. അവൾ ക്ഷമിച്ചിരിക്കുന്നു..കവിത ക്ഷമിച്ചിരിക്കുന്നു.. എല്ലാം ക്ഷമിച്ച്‌ കവിത തന്നെ ജീവിതത്തിലേക്ക്‌ വിളിക്കുകയാണ്‌" - പിറു പിറുത്ത്‌ പിന്നെ കണ്ണിൽ നിന്നും ധാരയായി വെള്ളം വാർത്ത്‌ അയാൾ മെല്ലെ എഴുന്നെറ്റു..

"..അതേ.. അത്‌ കവിത തന്നെ... മുന്നിൽ പാൽ നിറച്ച ഗ്ലാസ്സുമായി മുല്ലപ്പൂവ്‌ ചൂടി അവൾ!... തെറ്റു ചെയ്തതിനു മാപ്പ്‌ പറയണം...താൻ നശിപ്പിച്ചുവെ ങ്കിലും തന്നെ ജീവിതത്തിലേക്ക്‌ ക്ഷണിച്ച അവളെ ആശ്വസിപ്പിക്കണം.. കെട്ടിപുണർന്ന് അവളുടെ വേദനയെ സന്തോഷത്തിന്റെ ആനന്ദക്കടലാക്കണം... ഒരിക്കലും പിരിയാതെ,സ്നേഹമെന്തെന്ന് അവൾക്ക്‌ കാട്ടിക്കൊടുക്കണം..".അയാൾ കൈ നീട്ടി വിളിച്ചു...കവിതാ.. കവിതാ...."

....സ്റ്റെതസ്കോപ്പുമായി ഡോക്ടർ ജീവനും കൊണ്ട്‌ ഓടുകയായിരുന്നു.. അയാൾ മാപ്പപേക്ഷിച്ച്‌ കെട്ടിപ്പുണരാൻ പിറകേയും!..അതോ പുതിയ കവിത രചിക്കാനോ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ