പേജുകള്‍‌

വ്യാഴാഴ്‌ച, ഓഗസ്റ്റ് 26, 2010

അലക്കുകാരൻ രാജൻ!

അയാൾ ഗൾഫി ലെ കൃഷിയിടങ്ങളിൽ പണിയെടുത്തിട്ടുണ്ട്‌, ഈന്തപ്പനയിൽ വലിഞ്ഞു കയറിയിട്ടുണ്ട്‌.., മുൻസിപ്പാലിറ്റിയിൽ കരാറു പണിയെടുത്തവന്മാരുടെ ജോലിക്കാരനായി ഓടകളിൽ നിരങ്ങിയിട്ടുണ്ട്‌, കടലിൽ പോയിട്ടുണ്ട്‌..എല്ലാം കഴിഞ്ഞ്‌ നാട്ടിൽ ലീവിനു വരുമ്പോഴൊക്കെ ആളുകൾ അയാളെ ഗൾഫുകാരൻ എന്ന ഒറ്റപ്പേരിലേ വിളിച്ചുള്ളൂ...

ഗൾഫൊക്കെ വിട്ട്‌ നാട്ടിൽ എന്തെങ്കിലും ബിസിനസ്സ്‌ തുടങ്ങണം.." അയാൾ തീരുമാനിച്ചു..

നല്ല ബിസിനസ്സ്‌ ഇവിടെ ലൗണ്ട്രിയാ...അയാളുടെ മനസ്സ്‌ പറഞ്ഞു.. കടമെടുത്ത്‌, ബാങ്കിനോട്‌ കടം പറഞ്ഞ്‌ അയാൾ ലൗണ്ട്രി തുടങ്ങി!.. സാമാന്യം തരക്കേടില്ലാത്ത വരുമാനം!

ആളുകൾ അയാളെ തിരിച്ചറിയാനും അറിയിപ്പിക്കാനും തുടങ്ങി

..." അലക്കുകാരൻ രാജൻ!'...

അങ്ങിനെ അറിയപ്പെടാൻ ഇഷ്ടപ്പെടാതെ അയാൾ ഒരു നാൾ ആളുകളോട്‌ പരിഭവം പറഞ്ഞു...".. എന്താ കഥ!.. അലക്കുകാരനെ കലക്ടർ എന്ന് വിളിക്കാൻ പറ്റ്വൊ?... മന്ത്രീന്ന് വിളിക്കാൻ പറ്റ്വോ."- ആളുകൾ അയാളെ യാദാർത്ഥ്യം പറഞ്ഞു ബോധ്യപ്പെടുത്തി..

ഇനി നിങ്ങളുടെ അലക്കും വേണ്ട .. കടയും വേണ്ട..!..ആളുകളുടെ അലക്കുകാരൻ വിളി കേൾക്കുമ്പോൾ തൊലിയുരിയുന്നു.. സ്വൽപം ജാഡയും അതിലേറെ അഹങ്കാരവും ഉള്ള ഭാര്യ കട്ടായം പറഞ്ഞു..

അയാൾ കടപൂട്ടി സീലു വെച്ചു!...അപ്പോഴും ആളുകൾ വിളിച്ചു.
." അലക്കുകാരൻ രാജൻ!"

മറ്റൊരു തൊഴിലും അറിയാത്ത, ഒന്നിലും പച്ച പിടിക്കാത്ത രാജൻ! ബാങ്കുകാരുടെ തോയിര്യം സഹിക്കാനാകാതെ ഹാർട്ട്‌ അറ്റാക്കായി ഭൂമി ജീവിതം അവസാനിപ്പിച്ചു...

വർഷങ്ങൾ കഴിഞ്ഞിട്ടും ആളുകളും ബാങ്കും അയാളെയും മക്കളേയും അലക്കിക്കൊണ്ടിരുന്നു..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ