പേജുകള്‍‌

ബുധനാഴ്‌ച, ഓഗസ്റ്റ് 25, 2010

ഉപദേശികൾ!

1) ഒന്നാം ഉപദേശി


"വെറുതേ സ്വർണ്ണം വെച്ചിട്ടേന്തിനാ?
നാട്ടിൽ കേണു നടപ്പൂ!"

ഉപദേശിയുടെ ഉപദേശം കേട്ട്‌ അയാൾ സന്തോഷത്തോടെ തലകുലുക്കി.. അടുപ്പത്ത്‌ വെച്ച കഞ്ഞിക്കലത്തിനിട്ടൊരു ചവിട്ടു കൊടുത്ത്‌ കാന്തയുടെ കെട്ടു താലിയെടുത്ത്‌ പണയം വെച്ച്‌ പണം വാങ്ങി, പുന്നെല്ല് കണ്ട പെരുച്ചാഴിയെ പോലെ  പുഞ്ചിരിച്ച്‌.. ഷാപ്പിൽ കേറി.... കുടിച്ച്‌.. കുടിച്ച്‌.. കുടിച്ച്‌...!
2) രണ്ടാം ഉപദേശി!

ഡോക്ടറാക്കാൻ എരണം കെട്ട്‌ ഇറങ്ങി മനക്കോട്ട കെട്ടി നടന്ന് കാലു തേക്കുമ്പോൾ, ഇതുവരെ ഉപദേശം കൊടുത്തതല്ലാതെ ജീവിതത്തിൽ പകർത്തിയിരിക്കാൻ ഇടയില്ലാത്ത ഉപദേശിയുടെ കവല പ്രസംഗം!

എഞ്ചിനിയറെങ്കിലും ആകുമെന്ന് ബെറ്റു വെച്ച മകൻ തിരിച്ചു വന്ന് കലമെടുത്ത്‌ അടുപ്പിൽ വെച്ച്‌ പുളിശ്ശേരി വെച്ച്‌ പുളിച്ച്‌.. പുളിച്ച്‌.. പുളിച്ച്‌..!

3) മൂന്നാം ഉപദേശി

അമ്മ പറഞ്ഞു ശുഭകാര്യങ്ങൾക്ക്‌ പോകുമ്പോൾ മധുരം കഴിക്കണമെന്നാ?
!!!!!
നിന്നെ ഞാൻ വീട്ടിൽ വിട്ടാലോന്ന് ആലോചിക്കുകയാ!-അവൻ!!
അവൾ  ചിരിച്ചു..

....മോനെ മനസ്സിലൊരു ലഡ്ഡു പൊട്ടി!......നാട്ടുകാരുടെ വക കുറച്ച്‌ എല്ലുകളും!
കണ്ണീൽ പൊന്നീച്ച പാറിയപ്പോൾ അവനു മനസ്സിലായി...
...എല്ലാം മായ! ...സംഭവിച്ചതെല്ലാം നല്ലതിന്‌!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ