പേജുകള്‍‌

ഞായറാഴ്‌ച, ഓഗസ്റ്റ് 22, 2010

തിരുവോണം!

തിരുവിതാം കൂറിന്റെ ഓണമോ?
തിരുവോണം!
തൃശ്ശൂരിന്റെ ഓണമോ
തിരുവോണം!
മാവേലിയെ ചൊല്ലി വടം വലി!

കൊച്ചിക്കാരൻ
കൊച്ചിനെയുമെടുത്ത്‌,
കൊഞ്ചിപ്പറഞ്ഞത്‌,
കോട്ടയത്ത്‌ കാരൻ
കൊട്ടിക്കൊണ്ട്‌ തിരുത്തി,
കൊല്ലത്ത്‌കാരൻ കൊലവിളിച്ചു,
മലപ്പുറക്കാരൻ മുറം കൊണ്ട്‌ വീശി

തിരുവനന്തപുരക്കാരന്റെ
കുത്തിത്തിരിപ്പിന്‌,
കണ്ണൂരുകാരൻ കണ്ണുരുട്ടി,
കോഴിക്കോടു കാരൻ,
കോമരമാടി,
കാസർക്കോട്ട്‌ കാരൻ,
കസറി കൊണ്ട്‌ കാളി,
ഇടുക്കികാരൻ ഇരുകണ്ണുമിറുക്കി,
വയനാടു കാരൻ വായനയ്ക്കിരുന്നു
ആലപ്പുഴക്കാരൻ അലമുറയിട്ടു
പാലക്കാട്ടു കാരൻ പാടികൊണ്ട്‌ വന്നു,
പത്തനം തിട്ടക്കാരൻ പത്തലുമായി വന്നു..
തൃശ്ശൂരുകാരൻ തിരശ്ശീലയിട്ടു,



ചാനലച്ചന്റെ തീർപ്പ്‌ കേൾക്കാൻ,
കയ്യാലപ്പുറത്ത്‌ കേറി,
പെണ്ണുങ്ങളുടെ കൈകൊട്ടി കളി,
ആണുങ്ങളുടെ ഓണത്തല്ല്!

വികാരിയും,വെളിച്ചപ്പാടനും,
മൊയ്‌ല്യാരും,
അവേശിച്ച്‌ കുന്നിറങ്ങി-
മലയിറങ്ങി വന്ന,
മാവേലിയെ ആർപ്പു വിളിയോടെ,
കൂക്കു വിളിയോടെ സ്വീകരിച്ചു!

ചാനലച്ചന്റെ മായമുള്ള
മാവേലി കണ്ട്‌,
മായമുള്ള മാനുഷ്യരെല്ലാം
മായമുള്ള ഒന്നു പോലെയായി!

ലക്ഷത്തിന്റെ പൂക്കൾ വിറ്റ,
തമിഴണ്ണന്റെ വായ്‌ പാട്ട്‌,
"കള്ളവുമില്ല ചതിവുമില്ല,
എള്ളോളമില്ല പൊളിവചനം!"
ബീവറേജസ്‌ കോർപ്പറേഷന്റെ ആശം സ!
"ആമോദത്തോടെ വസിക്കും കാലം,
ആപത്തങ്ങാർക്കു മൊട്ടില്ല താനും!"

1 അഭിപ്രായം: