പേജുകള്‍‌

ബുധനാഴ്‌ച, ഓഗസ്റ്റ് 25, 2010

മരണം!

ഭയമോ?
എന്റെയീ ജന്മത്തിൽ,
ആർക്കു ഞാനേകിയെൻ വാക്ക്‌!
എന്നെന്ന്, എന്തിനെന്ന്?
എവിടെയെന്ന്,
എപ്പോൾ എരിഞ്ഞൊടുങ്ങി,
അസ്തമനമെന്ന്!

നിരാശയോ?
കനിവില്ലാത്ത ലോകത്ത്‌,
കനിവില്ലാത്ത ജീവിതം!
തോറ്റോ? ജയിച്ചോ?
എപ്പോൾ? എവിടെ?

നിൻ അട്ടഹാസം,
എൻ അട്ടഹാസത്തിലൊതുങ്ങി,
നിൻ പരിഹാസം,
എൻ പരിഹാസത്തിലമർന്ന്!
നിൻ അസൂയ,
എൻ അസൂയയിൽ വിലയിച്ച്‌,
മല്ലിടിച്ച്‌ പരസ്പരം പോരടിച്ചീ-
ജീവിതം തകർത്തു ചാഞ്ചാടണം!

ചവിട്ടിയരയ്ക്കപ്പെട്ട ജീവിതം,
ചവിട്ടിമെതിക്കപ്പെട്ട്‌,
നിന്ദ്യമാക്കിയ ആത്മാക്കൾ,
നിന്ദ്യമായിക്കൊണ്ടീ,
ലോകം വിടുമ്പോൾ,
സന്തോഷമെന്നോ?
സങ്കടമെന്നോ?

പിറകെയെത്തുമീ-
കൈത്തുമ്പിൽ നിയ്യുമുണ്ട്‌,
നിന്നെ നീയ്യാക്കിയ-
ഞാനുമുണ്ട്‌!
 
ഈ പിടച്ചിൽ,
അനിവാര്യതയുടെ താളം!
കായലീ ഭൂലോകം,
വലക്കാരൻ യമൻ,
വലയീ ജന്മ പുണ്യശാപം!
മൽസ്യങ്ങൾ,ജീവിവർഗ്ഗങ്ങൾ,

കുടുങ്ങിയൊടുങ്ങി,
അസ്തമിക്കേണ്ടതീ
ആകാശ ഗംഗയാം
തീരഭൂമിയിൽ!

അകക്കണ്ണടച്ച്‌,
പുളഞ്ഞു മദിച്ച്‌,
നീന്തിത്തുടിച്ച്‌
നടക്കാമതുവരേക്കും
വലക്കാരന്റെ വീശലിൽ,
കുടുങ്ങീടുമാ സായന്തനത്തിൻ,
നഷ്ടബോധമില്ലാതെ!
ഭീതിയേതുമില്ലാതെ!

2 അഭിപ്രായങ്ങൾ: