പേജുകള്‍‌

വ്യാഴാഴ്‌ച, ഓഗസ്റ്റ് 19, 2010

ദാസനില്ലാതെ നമുക്കെന്താഘോഷം!

"ദാസന്റെ അച്ഛനു സുഖമില്ല!"

-അതിനെനിക്കെന്ത്‌?- അയാൾ ഇരുന്നേടത്ത്‌ നിന്നനങ്ങാതെ നിർവ്വികാരതയിൽ!,
"ദാസനു നാട്ടിൽ പോകണം!"

-ആയിക്കോട്ടേ! - ആയാൾക്ക്‌ ഭാവമാറ്റം ഉണ്ടായില്ല!

"ദാസനു ജോലിയില്ല... വിഷമത്തിലാണ്‌!.."

-കാലിന്മേൽ കാലുവെച്ച്‌ അയാളിരുന്നു.. അയാൾക്ക്‌ പുച്ഛമായിരുന്നു!

"ദാസനു കുടിക്കണം!"

-അയാൾക്ക്‌ കണ്ണുകളിൽ തിളക്കമായിരുന്നു... ആവേശത്തോടെ എഴുന്നേറ്റ്‌, ഗ്ലാസ്സുകൾ  കഴുകി വെച്ച്‌ കുപ്പിയെടുത്ത്‌ പൊട്ടിച്ച്‌ അയാളാദ്യം ഇരുന്നു!

1 അഭിപ്രായം: