പേജുകള്‍‌

ശനിയാഴ്‌ച, മേയ് 28, 2011

ഒരു തൊട്ടാവാടിയുടെ നിദ്ര.

അന്നെന്റെ നാട്ടിലെ കോണിലൊരു
തൊട്ടാവാടി വളർന്നിരുന്നു.
മരണമൊഴിച്ച നിറം പകർത്തി
ഒരു നാൾ, മദ്യ ചഷകം മറിഞ്ഞിരുന്നു..
തെമ്മാടി പെട്ടിയിൽ കൊണ്ടു പോയി,
തെമ്മാടി കുഴിയിലടക്കമാർന്നു..
പാവമാ തെമ്മാടി എന്തു ചെയ്തു
കുഴികുത്തി നോക്കി, തരിച്ചിരുന്നു..

മീശമുളയ്ക്കാത്ത രോഗമേകി,
ഹൃദയം തകർന്നങ്ങു പോയിരുന്നു.
മദ്യം കുടിക്കാത്ത കാരണത്താൽ,
കരളുമങ്ങേറേ ദ്രവിച്ചിരുന്നു.
പരിഹാസ ട്യൂമർ മുളച്ചു പൊന്തി,
സെറിബ്രം തകർന്നങ്ങു പോയിരുന്നു.
പൊട്ടിയൊലിച്ചൊരു ലാവ കൊണ്ട്‌,
നേത്രമുരുകി തിളച്ചിരുന്നു.
യുവത തൻ നാക്കിൽ കരി പുരട്ടി
മദ്യമന്നേറേ കുടിച്ചിരുന്നു.
ആസ്തമ പിടിപെട്ട ശ്വാസ കോശം
ശ്വാസം വലിച്ചു തളർന്നിരുന്നു!

2 അഭിപ്രായങ്ങൾ: