പേജുകള്‍‌

ശനിയാഴ്‌ച, മേയ് 07, 2011

അങ്ങിനെ വിട്ടാൽ....!

വിഭ്രമത്തിന്റെതായിരുന്ന കാലങ്ങളിൽ ആത്മഹത്യ പരിഹാരമെന്നായിരുന്നു അയാൾ നിനച്ചത്‌....
     ഭ്രമത്തിന്റെതായിരുന്ന കാലങ്ങളിലും ആത്മഹത്യയായിരുന്നു അയാളുടെ മനസ്സിൽ....
         ത്തിന്റെതായിരുന്ന കാലത്തിലും ആത്മഹത്യയെ പൂജിച്ചു......

ഓരോ അക്ഷരകൊഴിച്ചയും ആത്മഹത്യയെ പിന്തിരിപ്പിച്ചില്ല..

"നീ ചത്തിട്ടു വേണം എനിക്കു സന്തോഷിക്കാൻ" എന്ന് ആരോ പറഞ്ഞതു കേട്ടപ്പോഴാണ്‌ അയാൾക്ക്‌ ജീവിക്കാൻ കൊതി മൂത്തത്‌!..അയാൾ ഉയർത്തെണീക്കാൻ ശ്രമിച്ചു..
അപ്പോഴേക്കും നുരയും പതയും മണ്ണിലൂർന്നു വീണിരുന്നു..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ