പേജുകള്‍‌

തിങ്കളാഴ്‌ച, മേയ് 16, 2011

ചക്കയും മുയലച്ചനും! (വലിയ കുട്ടികൾക്ക്‌ ചെറിയ കഥ!)

പണ്ട്‌.. പണ്ട്‌ ..പണ്ട്‌ ഞാനോക്കെ ജനിക്കുന്നതിനു നൂറ്റാണ്ടുകൾക്കപ്പുറത്ത്‌...ഒരിടത്ത്‌ ഒരു മുയലച്ചൻ ഉണ്ടായിരുന്നു..

മുയലച്ചൻ യോഗാഭ്യാസം കഴിച്ച ക്ഷീണത്തിൽ മെല്ലെ പ്ലാത്തി.. പ്ലാത്തി..ഇന്നത്തെ ഫിറ്റ്നസ്സ്‌ സെന്ററിൽ പോയി പൊക്കാനാവാത്തതു പൊക്കി നടു ഇളകിയ കുമാരന്മാരെ പോലെ നടന്നു വന്നു...
ഒരു വലീയ മരം കണ്ടു.. അവിടെ ക്ഷീണം തീർക്കാൻ ഇരുന്നു.. പിന്നെ കിടന്നു...
.. അതിനടുത്തുള്ള മരങ്ങളെല്ലാം പൂത്ത്‌ കായ്ച്ച്‌ പഴങ്ങളുണ്ടായപ്പോൾ അതിലെ പഴങ്ങൾ .... മാ‍ാ.... ങാ‍ാ എന്നൊക്കെ അലറി വിളിക്കാൻ തുടങ്ങി...ആളുകൾ അവയ്ക്ക്‌ മാങ്ങാ എന്ന് പേരിട്ടു...

പക്ഷെ ആ വലീയ മരത്തിൽ ഒന്നും കായ്ച്ചില്ല.. പരിഹാസം സഹിക്കാനാകാതെ അത്‌ നെഞ്ചത്ത്‌ തല്ലി തല്ലി കരഞ്ഞു..

അങ്ങിനെ സ്വയം പീഡീപ്പിച്ചതിനാലാകണം മുള്ളു പോലെത്തെ പുറം തൊലിയോടെ ഒരു വലീയ സന്തതി ആ മരത്തിലും ഉണ്ടായി.. കുട്ടികൾ അ..ച്ചാ...കാ., .അ..ച്ചാ. കാ.. എന്ന്..പറഞ്ഞു ആളുകൾക്ക്‌ കാട്ടികൊടുത്തു.. അതു കേട്ട്‌ ആളുകൾ "ചക്ക" എന്നതിനെ വിളിച്ചു..
അങ്ങിനെ സന്തതിയുണ്ടായി ആഡ്യഭാവത്തിൽ നിൽക്കുന്ന  ആ മരത്തിന്റെ തണലിൽ മുയലച്ചന്റെ ക്ഷീണം തീർക്കൽ!
ആ മരമോ ചക്കയോ ആത്മഹത്യ ചെയ്യാൻ എൻഡോസൾഫാൻ കഴിച്ചിരുന്നില്ല.. ഫ്യൂരഡാൻ കഴിച്ചിരുന്നില്ല..എപ്പോഴും വൃതവും പ്രാർത്ഥനയും!...വല്ലപ്പോഴും കിട്ടുന്ന തുള്ളി വെള്ളം കുടിച്ച്‌..ജീവിച്ചു വന്നവരായിരുന്നു..!

എന്നിട്ടും ഹാർട്ട്‌ അറ്റാക്കാണെന്ന് തോന്നുന്നു..അതോ മുയലച്ചന്റെ യോഗഭാവം കണ്ട്‌ ഭയന്നോ എന്നും അറീല..ആ ചക്ക മുയലച്ചന്റെ മെഡുല്ല ഒബ്ലാംഗേറ്റ തകർത്ത്‌ താഴെ പതിച്ചു..!

അടുത്ത വീട്ടിലെ തോമ ഓടിവന്നു വലിയ വായിൽ അലറി...കർത്താവേ...!
അബ്ദുള്ള ഓടി വന്നു... യാ റബ്ബേ!
കുഞ്ഞമ്പു ഓടി വന്നു.. നാരായണ.. നാരായണ..!

ഓരോ ആളും ചക്കയെ തള്ളിയിട്ട്‌....മുയലച്ചനെ ഉയർത്തി..അദ്ദേഹത്തിനെ എടുത്ത്‌ കൊണ്ടു പോയി.. അവരെല്ലാം കൂടി അടുക്കളയിൽ അഡ്മിറ്റാക്കി..രാമായണം വായിക്കുന്നവർ വായിച്ചു, ഖുർ ആൻ ഓതുന്നവർ ഓതി, ബൈബിൾ വായിക്കുന്നവർ വായിച്ച്‌...പിന്നെ സുഖമായി ശ്രാദ്ധമുണ്ടു...!അപ്പോൾ ചക്ക ആരായി..!..കൊലപാതകീ.. ല്ലേ!

ആരാലും ശ്രദ്ധിക്കപ്പെടാതെ ചാവേർ അറ്റാക്ക്‌ നടത്തിയവനെ പോലെ ചത്തു കിടന്ന ചക്ക!...അതു കണ്ട തമിഴൻ സങ്കടം തോന്നി അതിനെയെടുത്ത്‌ നാട്ടിലേക്ക്‌ പോയി..പിന്നെ വഴിയരുകിൽ വെച്ച്‌ പോസ്റ്റ്‌ മോർട്ടം നടത്തി..

ദേ..ആളുകൾ അതിനെ കണ്ട്‌ വായിൽ വെള്ളമൂറ്റി നിൽക്കുന്നു... തമിഴരുടെ ഒരു കാര്യം!..
..അതിനെ വെട്ടി മുറിച്ച്‌, കഷ്ണങ്ങളാക്കി പൊന്നും വിലയ്ക്ക്‌ വിറ്റു... .. പെരുവഴീന്ന് കിട്ടിയാലെന്താ നല്ല ലാഭം!.. തമിഴൻ പൈസ എണ്ണി, എണ്ണി ചക്കയുടെ ആത്മാവിനു നിത്യശാന്തി നേർന്നു പ്രാർത്ഥിച്ചു!.. അതിനാൽ ചെറു കഷ്ണത്തിനു ദക്ഷിണ വെച്ച്‌ പ്രാർത്ഥിച്ചവർക്ക്‌ നന്മവന്നു!

മുയലിന്റെ ശ്രാദ്ധമുണ്ടവർക്ക്‌.. കുറച്ച്‌ കഴിയുമ്പോൾ വയറിളക്കമായി പ്രശ്നമായി.
.....കൊതി തട്ടിയതെന്ന് അവർ പരസ്പരം പറഞ്ഞു... ആശൂത്രിയിലെത്തി...

ഡോക്ടർ പറഞ്ഞു... പ്രശ്നം നിസ്സാരം.. കാര്യം ഗൗരവം!." തമിഴന്റെ ഫ്യൂരിഡാനും എൻഡോ സൾഫാനും തിന്ന ക്യാരറ്റ്‌!... അതിനെ തിന്ന മുയൽ!.. അതിന്റെ ശ്രാദ്ധമുണ്ട നിങ്ങൾ കുറ്റക്കാരാണ്‌!"

...ദേഷ്യം വന്ന് തോമയും, അബ്ദുള്ളയും, കുഞ്ഞമ്പുവും ആ മരം തേടിയിറങ്ങി... കോടാലിയെടുത്ത്‌ വെട്ടി വെട്ടി ഫർണ്ണിച്ചറാക്കി എന്നിട്ടും കലിയടങ്ങാതെ നല്ല വിലയ്ക്ക്‌ വിറ്റു..!..

അങ്ങിനെ ഒരു വംശത്തോട്‌ അബ്ദുള്ളയുടേയും, കുഞ്ഞമ്പുവിന്റേയും, തോമായുടെയും തലമുറകൾ പ്രതികാരം ചെയ്തു വന്നു...പാവം മരം.!.. അതിന്റെ വംശം അറ്റു കൊണ്ടിരുന്നു!..
-----------------------------------------------------------------------------------------------------------
ഗുണപാഠം :- ചക്കയായാലും ഭൂഗുരുത്വാകർഷണ ബലം തെറ്റിച്ച്‌ ബഹീരാകാശത്ത്‌ പോയ്ക്കൊള്ളണം!

(...അപ്പോൾ കഥ ഇഷ്ടമാകാത്തവർ പണവും, കഥ ഇഷ്ടമായവർ കമന്റും അയച്ചു തരുമല്ലോ?..ചുമ്മാ.. ഒന്നും കിട്ടിയില്ലെങ്കിലും തെറി കിട്ടാതിരുന്നാൽ മതി!)

4 അഭിപ്രായങ്ങൾ: