പേജുകള്‍‌

ചൊവ്വാഴ്ച, ഒക്‌ടോബർ 26, 2010

ദിസ്‌ ഈസ്‌ ദ പാത്ത്‌!.

ഞാൻ ജനൽപ്പാളി തുറന്നു പാളി നോക്കി...കവി അയ്യപ്പേട്ടൻ നടക്കുന്നു...
"ഹേയ്‌.. അയ്യപ്പേട്ടാ..അയ്യപ്പേട്ടാ.."ഞാൻ വിളിച്ചു.

..".അയ്യപ്പേട്ടൻ എന്നു വിളിക്കാൻ നിനക്കെന്തർഹത!.. നിന്റെ ആരാ അയാൾ? .. അയാളെ അറിയോ നിനക്ക്‌!.. എന്തെങ്കിലും പരിചയം?." മനസ്സ്‌ വിചാരണ ചെയ്യുകയാണ്‌..
."..ഇല്ല.. എന്നാലും പ്രായമായ ആളല്ലേ..കവി അയ്യപ്പൻ എന്നു വിളിച്ചാൽ മതിയോ?.."-ഞാൻ ചോദിച്ചു.

 "എന്തെങ്കിലും വിളിക്ക്‌.!"-. മനസ്സിന്‌ ദേഷ്യം വന്നു..

"അല്ലേ... ഇയ്യാളെങ്ങോട്ടാ.?.. ചന്ത മുക്കിൽ ആരും കാണാത്തൊരിടത്ത്‌ വസ്ത്രമൂരി വെച്ചിട്ട്‌... അയാൾ പോയിരിക്കുന്നു.."..
കുറേ കഴിഞ്ഞ്‌ ആളുകൾ വന്ന് ആ വസ്ത്രം അജ്ഞാതന്റേതാണെന്ന് പറയുന്നു.. " അവകാശികളില്ലാത്ത ആ വസ്ത്രം ആരോ തിരിച്ചറിഞ്ഞുവത്രെ..  അയ്യപ്പേട്ടന്റെ വസ്ത്രമാണ്‌ അത്‌.!. കവി അയ്യപ്പേട്ടന്റെ.!.!

നമുക്കറിയാത്ത വസ്ത്രം..!...ഞാൻ പോയില്ല.. ..പക്ഷെ ഇയ്യാൾ എങ്ങോട്ടു പോയി?
കുറേ കഴിഞ്ഞപ്പോൾ വസ്ത്രം ഏതോ ആശുപത്രിയുടെ ചടാക്കു വണ്ടിയിൽ ആരോ കൊണ്ട്‌ പോയി....
എന്നാലും അയാൾക്കെന്തിന്റെ കേടാ...!.. തുറന്ന ജനൽ പാളി വലിച്ചടച്ചു..കസേരയിൽ ചാഞ്ഞിരുന്നു..

എവിടെയെങ്കിലും കവി സമ്മേളനം ഉണ്ടാകും.. കവിത ചൊല്ലാൻ പോയതായിരിക്കും..!

ഇന്നാളൊരു ദിവസം ഒരു രാഷ്ട്രീയക്കാരനും അങ്ങിനെ പോയി പിന്നെ വന്നില്ല.. ഇവന്മാരൊക്കെ ഇവിടേയ്ക്കാ യാത്ര?
പെട്ടെന്ന് ഞാനുമറിഞ്ഞു.."ആരോ എവിടേയ്ക്കോ വിളിക്കുന്നു.!!..എന്നെയാണോ?.. ഞാൻ കൈ കൊണ്ട്‌ ആംഗ്യം കാട്ടി..
അതേയെന്ന് മറുപടി..
" എന്റെ വസ്ത്രം എടുക്കട്ടേ!.. എന്നിട്ട്‌ വരാം" ഞാൻ പറഞ്ഞു..
"വേണ്ട..അതിന്റെ ആവശ്യമില്ല!" - കർക്കശമായിരുന്നു ആ സ്വരം..
" അപ്പോൾ അതൊക്കെ അവിടെ കിട്ടുമോ?"

" എന്റെ സംശയത്തെ കർക്കശ സ്വരം വിലക്കി..!"

" വരിക..!.. അനുസരിച്ചാൽ മതി....ദിസ്‌ ഈസ്‌ ദ പാത്ത്‌!."-കനപ്പെട്ട സ്വരം!

..സ്വരം ഇംഗ്ലീഷും പറയ്യോ?..സംശയമായി.. പക്ഷെ.. ചോദിച്ചില്ല..

ഞാനും വസ്ത്രമുപേക്ഷിച്ചു ആ സ്വരത്തിന്റെ പിറകേ പോയി...പുഴകൾ താണ്ടി, കാടുകൾ താണ്ടി, കനാലുകൾ താണ്ടി, എവിടേക്കാ .. ചോദിക്കണം എന്നുണ്ട്‌.. പക്ഷെ കർക്കശക്കാരനെ ഭയന്നു മിണ്ടിയില്ല..!.
അതെ എല്ലാരുമുണ്ടല്ലോ.... അവിടേക്ക്‌ തന്നെ.... അവരെല്ലാം പോയ ഇടത്തു തന്നെ...അവരെ ഗ്രീറ്റ്‌ ചെയ്തേക്കാം.." ഹായ്‌.. ഹൗ ആർ യൂ?
 
അവിടെ അയ്യപ്പേട്ടൻ കവിത ചൊല്ലി നടക്കുന്നു.. നല്ല രസം കേട്ടിരുന്നു..
രാഷ്ട്രീയക്കാരൻ പ്രസംഗിക്കുന്നു..ഈ മുശ്ശേട്ടയ്ക്ക്‌ ഇവിടേയും ഒരു റെസ്റ്റുമില്ലാതെ പറ്റിപ്പാണോ ജോലി..!..സംശയം ഞാൻ ഉച്ചത്തിൽ തന്നെ കാച്ചി.. കേൾക്കട്ടേ.. എല്ലാരും കേൾക്കട്ടേ.. ഇല്ലാത്തതൊന്നും ഞാൻ പറഞ്ഞില്ലല്ലോ?..

" എന്നാലും ഭയക്കേണ്ടേ.. അദ്ദേഹത്തിന്റെ അനുയായികൾ കൊന്നു കൊലവിളിച്ചാലോ?.. -മനസ്സിന്റെ ഓരോ സംശയം!
"..അയ്യോ.അത്‌ സത്യമാണല്ലോ?...അതൊന്നും അപ്പോൾ ഓർത്തില്ല!.".ആരും ഒന്നും മിണ്ടിയില്ല.. എല്ലാരും പ്രസംഗം കേൾക്കുന്ന തിരക്കിലാണ്‌.. ഭാഗ്യം!

. നമുക്കറിയുന്നവരും അറിയാത്തവരും ഒക്കെ ഉണ്ടല്ലോ?. ...അയ്യേ.. നമ്മുടെ അയമൂക്കയല്ലേ അത്‌.. മീൻ വിൽക്കുന്ന അയമൂക്കാ..

"അയമൂക്കാ..അയമൂക്കാ..!"

അയാൾ കേട്ടില്ല...അയാളുടെ ഒരു ഗമയേ....ഒരു പക്ഷെ എന്നെ കണ്ടിട്ടില്ലായിരിക്കും.. അല്ലാതെ അയാൾ ഒന്നും മിണ്ടാതെ പോവില്ല....ഉച്ചത്തിൽ വിളിച്ചു.

.........അയമൂക്കാ‍ാ‍ാ‍ാ...........

....അലാറമടിച്ചു...മെല്ലെ കൺതുറന്നു.. ഞാനെവിടെയാണ്‌?...... വസ്ത്രമെവിടെ?.. എല്ലാമുണ്ട്‌!... അപ്പോൾ അയ്യപ്പേട്ടൻ... രാഷ്ട്രീയക്കാരൻ.... അയമൂക്ക..!..വീണ്ടും അലാറമടിച്ചു..!
റൂമേറിയൻസൊക്കെ ജോലിക്കു പോയി..ഇനി എന്റെ ഊഴം!.. എഴുന്നേറ്റ്‌ കോൾഗേറ്റും ബ്രെ ഷുമായി വാഷ്ബേസിനടുത്തേക്ക്‌ മെല്ലെ നടന്നു..

1 അഭിപ്രായം:

  1. അയ്യപ്പനെയും അയമുക്കയെയും വിളിച്ചവര്‍ നമ്മെ വിളിക്കാനും വരും ഒരു ദിവസം...........എത്രപേര്‍ അതോര്‍ക്കുന്നുണ്ടോ ആവോ?

    മറുപടിഇല്ലാതാക്കൂ