പേജുകള്‍‌

ഞായറാഴ്‌ച, ഒക്‌ടോബർ 24, 2010

കാൽ പാദം

കള്ളുകുടിച്ചു,
കാർക്കിച്ചു തുപ്പി,
ചുവന്ന കണ്ണുരുട്ടി വിരട്ടി,
കുഴഞ്ഞ നാവിൽ,
വികട സരസ്വതിക്ക്‌,
നെയ്‌വേദ്യമർപ്പിച്ചും

ബീഡിയുടെ ചുവപ്പു ബെൽറ്റിൽ,
തീ പുരണ്ടപ്പോൾ
വേണ്ടാതായി
വലിച്ചെറിഞ്ഞ്‌,
തൂങ്ങിയാടുന്ന ലുങ്കിതൻ,
തലപരുതി ക്ഷീണിച്ചയാൾ,
ചാഞ്ഞു കിടന്നു.

ആരും കാണാതെ,
മെല്ലെ പുറത്തെത്തി,
വലിച്ചെറിഞ്ഞ ബീഡി
തുമ്പ്‌ രണ്ടാം ക്ലാസുകാരൻ,
മകൻ വലിച്ച്‌ വലിച്ച്‌,
ചുമച്ച്‌, ചുമച്ച്‌,
പുകയുതിർത്ത്‌
നിന്നപ്പോൾ,
അവനെ തേടിയെത്തിയ
അഞ്ചാം ക്ലാസ്സു-
കാരനാമെനിക്കും ആശ!

"..വലിയെടാ, വലി,
പുകചുരുട്ടി വിടെടാ വേഗം!"
എന്നിട്ടെനിക്ക്‌ താടാ
തീകളയാതെ.."

വല്യോരെ പോലെ,
പുകയുതിർക്കാനറിയാത്ത,
മഹാനിധി!

അവനാകാശത്ത്‌,
പുകയുതിർത്ത്‌,
ചുണ്ട്‌ പൊള്ളിച്ച്‌,
ദേഷ്യം വന്ന്
നമ്മെ തെറി പറഞ്ഞു,.
ഇനി നെക്സ്റ്റ്‌ ഐറ്റം..!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ