പേജുകള്‍‌

ഞായറാഴ്‌ച, ഒക്‌ടോബർ 10, 2010

എന്റെ ഭ്രാന്ത്‌!

മനസ്സേകി ചിരിച്ച കാലം മറന്ന്,
കണ്ണാടി നോക്കി ഇളിച്ചു,
ഇളി പുഞ്ചിരിയത്രെ!
ചിരിച്ചേക്കാം,
തയ്യാറെടുത്തു,
ചിരിച്ചു ,
ചിരിച്ചു,
ചിരിച്ച്‌,
കരഞ്ഞു!

പിന്നെ ഉച്ചത്തിൽ,
ഉച്ചിയിൽ കൈ ചേർത്ത്‌
പൊട്ടിക്കരഞ്ഞു!
ചിരിയുടെ ഒടുവിൽ,
കരച്ചിലത്രേ!
അതോ മനസ്സു തെറ്റിക്കും
സങ്കൽപ്പമോ?
പ്രവാസിക്കെന്നും
കരച്ചിലിന്റെ ,
ഉമിത്തീയിലെരിയുന്ന പുകച്ചില്‌!
സ്വയം സാന്ത്വനമായി!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ