പേജുകള്‍‌

ചൊവ്വാഴ്ച, ഒക്‌ടോബർ 26, 2010

വലിച്ചെറിയപ്പെടുന്നവർ!

കഴിവെടുത്ത്‌ കുഴിച്ചിട്ട്‌ ദരിദ്രനാമയാൾ മാറിനിന്നു. വെള്ളമൊഴിക്കേണ്ടവർ കാട്ടുമരങ്ങൾക്ക്‌ വെള്ളമൊഴിച്ചു. മാനത്തേക്ക്‌ നോക്കി അയാൾ പിറു പിറുത്തു.മഴപെയ്യുമോ ആവോ?കാർമേഘങ്ങൾ അകന്നു പോയി.. വരണ്ടുണങ്ങിയ മണ്ണിൽ വരണ്ടുണങ്ങിയ കഴിവ്‌!
ആരോ കാർക്കിച്ചു തുപ്പിയ ജലാംശം! ആർത്തിമൂത്ത്‌ ഞൊടിയിൽ വലിച്ചെടുത്ത്‌ പടർന്നു പന്തലിച്ചു നിന്നു.

അയാൾ ഒളിഞ്ഞു നോക്കി അതിൻ കീഴെ ശീട്ടു കളിക്കുന്നവർ കള്ളു കുടിക്കുന്നവർ. മാനം വിൽക്കുന്നവർ. കട്ടെടുത്ത്‌ പ്രശ്സ്തരാകാൻ നോക്കുന്നവർ..വീണ്ടും അയാൾ കണ്ണീർ വാർത്തു.കഴിവു മുളയ്ക്കാതിരുന്നെങ്കിൽ!!

. ഏതോ ദുരാത്മാവാവേശിച്ചു കഴിവുകൾ ഉണങ്ങി.അയാളും കഴിവുകൾക്കൊപ്പം ചത്തു മലച്ചു,
"ഈയ്യാളാണോ അയാൾ, അയാളാണോ ഇയ്യാൾ" - വീണ്ടും ആളുകൾക്ക്‌ കൺഫ്യൂഷൻ!

അറിയുന്നവരും, അറിയാത്തവരും ചാനലിന്റെ പ്രകാശത്തിൽ പൊട്ടിക്കരഞ്ഞു,..ഒരു റീത്ത്‌ നൽകി സർക്കാർ പ്രതിബദ്ധത കാട്ടി! സർക്കാരിന്‌ ആവുന്നത്‌ ചെയ്തു..! ..ആവാത്തത്‌ ചെയ്യാനാവില്ലല്ലോ?

" പിന്നേ മറ്റൊന്നും പണിയില്ലേ! " ഒടുവിൽ അണഞ്ഞ വെളിച്ചത്തിന്റെ മറവിൽ ഇതും പറഞ്ഞ്‌ ആളുകൾ പിരിഞ്ഞു,

അയാളും കഴിവുകളും വീണ്ടും അനാഥത്വത്തിലേക്ക്‌..!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ