പേജുകള്‍‌

ശനിയാഴ്‌ച, ഏപ്രിൽ 02, 2011

മരു പ്പച്ച തേടുന്നവർ!

തലച്ചോറെരിച്ച്‌,
ഇത്തിരി വെട്ടവും നിഴലും ചുറ്റും പകർന്ന്,
ദു:ഖം കിനിഞ്ഞിറക്കി, ഘനീഭവിപ്പിച്ച-
സ്തമിച്ച മെഴുകുതിരി!

ഇന്നുമുണ്ടായിരുന്നു,
ശ്രദ്ധയൂന്നാത്ത തറയിൽ
ഉരുകിയൊലിച്ച തുടയ്ക്കാത്ത പാടുകൾ!

ഇന്നലെയുണ്ടായിരുന്നു,
ഉണങ്ങിയ ചുണ്ടുമായി,
മഴയെ കാത്തു ദിനമെണ്ണി,
തളർന്ന വേഴാമ്പൽ!

ഇന്നുമുണ്ടായിരുന്നു,
അസ്തമിച്ച കിനാക്കളുമായി,
തളർന്നൊടുങ്ങിയ വേഴാമ്പൽ!

എന്നിട്ടും ഒരു പാടുണ്ടായി,
വേഴാമ്പലും മെഴുകുതിരികളും,
കാലചക്രങ്ങളിൽ ഞെരിഞ്ഞമർന്ന്,
സ്വന്തം നിണം കുടിച്ചൂറ്റി,
ദാഹം മാറാതെ വിസ്മൃതരാകാൻ!

2 അഭിപ്രായങ്ങൾ: