മഹാനായ പോക്കർ ഹാജി.വളഞ്ഞകാലൻ കുടയും ചൂടി നടക്കാനിറങ്ങി.... നടക്കുമ്പോൾ നിട്ടപ്രാണ ഒരു ബോധോധയം!...സംഭവം ഉസ്മാന്റെ കച്ചോടം കണ്ടിട്ടായിരുന്നു...അവിടെ നല്ലതിരക്ക്!
"അനക്കും വേണം.ഒരു കച്ചോട പീടിയ..!..പാത്തുന്റെ പുയ്യാപ്ല ഉസ്മാനു മാത്രം മതിയോ കച്ചോടം!"
"...പോരാ...ഇങ്ങാക്കും ..ബേണം..!"പോക്കർ ഹാജിയുടെ കെട്ടിയോൾ സൈനബായും മൂപ്പിച്ചു.."
അങ്ങനെ ഒരു പലചരക്ക് കട ഹാജിയും സ്വന്തമാക്കി... ആദ്യമൊക്കെ ഹാജിക്ക് ഭയങ്കര രസം തോന്നി.. അഭിമാനം തോന്നി... ക്രമേണ മടുത്തു...സൈനബാനെ പിരിഞ്ഞ് എപ്പോഴും ഇങ്ങനെ? അതു ശരിയാവൂല..!..ഒഴിവു വേണം... ഹാജിയാർക്ക് തോന്നി..
അങ്ങിനെ ഹാജിയാർ ആർട്ടിസ്റ്റിനെ വിളിച്ചു... ഒരു ബോർഡ് വേണം...
ആർട്ടിസ്റ്റ് എത്തി.. ഒരു വിധം വാക്കു തർക്കത്തിനോടു വിൽ ബോർഡ് എഴുതാൻ ഏർപ്പാടാക്കി...
"എന്തെഴുതണം!" ആർട്ടിസ്റ്റ് ചോദിച്ചു..
"സൈനബാ സ്റ്റോർ" എന്നെഴുതിക്കോളീ..
..".താഴെ.. ഒഴിവ് എന്നും എഴുതണം!"
"ഏതു ദിവസമാണ് ഒഴിവ്!" ആർട്ടിസ്റ്റ് ചോദിച്ചു..
" വെള്ളിയാഴ്ച!"
പിറ്റെന്ന് ബോർഡ് കിട്ടി... തൂക്കുകയും ചെയ്തു...രണ്ടു ദിവസം കഴിഞ്ഞു.... പക്ഷെ ഹാജിയാർക്കത് പിടിച്ചില്ല..!
"ഒഴിവ് രണ്ടു ദിവസം കൂടെ വേണം..!.. വ്യാഴം, വെള്ളീ ദിവസം എന്ന് മാറ്റിയെഴുതിക്കോളി..!"
....ബോർഡ് മാറ്റിയെഴുതിച്ചു...പിന്നെയും.. രണ്ടു ദിവസം കഴിഞ്ഞു... ഹാജിയാർ പിന്നെയും ബോർഡ് നോക്കി..ശരിയല്ല.. മാറ്റിയെഴുതിച്ചു.... അങ്ങിനെ അവസാനം ആർട്ടിസ്റ്റ് ബോർഡ് തൂക്കി..
ഹാജിയാർക്ക് പെരുത്തിഷ്ടപ്പെട്ടു..പച്ച കളറുള്ള ബോർഡിലെ വെള്ള നിറമുള്ള എഴുത്ത് ഇങ്ങനെയായിരുന്നു.." കട വ്യാഴം, വെള്ളി, ശനി, ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അവധി.! ബുധനാഴ്ച ഉച്ചയ്ക്കു ശേഷം മാത്രം തുറക്കും!"
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ