അന്ന് ക്ലാസ്സിൽ മാഷ് കഥകൾ വിവരിച്ചു..കാളിദാസന്റെ കഥ!
മണ്ടനായ ഒരു ബാലൻ കാളിക്ഷേത്രത്തിൽ പോയി.. കാളീക്ഷേത്രത്തിന്റെ വാതിലിൽ മുട്ടി...."പുറത്താരാ?" എന്ന് കാളീദേവീ!..
"ഞാനാ!" എന്ന് മണ്ടനായ ആ ബാലൻ!
"അകത്താരാ? എന്ന് ആ ബാലൻ തിരിച്ച് ചോദിച്ചു!
" കാളിദേവി..!! എന്ന് മറുപടി!
തൊഴുകൈയോടെ ആ ബാലൻ നിന്നു!.. ഉഗ്രരൂപിണിയും ഭക്തവ ൽസലയുമായ അമ്മ മണ്ടനായ ബാലന്റെ ഭകതിയെ കണ്ട് സന്തോഷിച്ചു.!
മണ്ടനായ അവനെ സർവ്വജ്ഞനാക്കി അനുഗ്രഹിച്ചു..! അങ്ങനെ കാളിദാസനെന്നവനു പേരു വന്നു!.മണ്ടനായ അവൻസർവ്വജ്ഞനായി.. പേരും പ്രശസ്തിയും ആയി! മാഷ് പറഞ്ഞു നിർത്തി!
കഥയതല്ല!!.. കഥ കേട്ടു വളർന്ന ബുദ്ധിമാനായ വേറൊരു വെറും ബാലൻ ഒരു നാൾരാത്രി ആരുംകാണാതെ എപ്പോഴൊ കണ്ടുവെച്ച ഒരു ചെറ്റക്കുടിലിനു മുട്ടി...
" പുറത്താരാ..?" ഒരു ശബ്ദം..
" ഞാനാ.. "പതിഞ്ഞ ശബ്ദത്തിൽ ബാലൻ!"
"അകത്താരാ..?"
" അമ്മിണി!"
പലപ്പോഴും ഇതു തുടർന്നു....ആളുകൾ ശ്രദ്ധിച്ചു..ഉറക്കില്ലാത്ത ദുഷ്ടന്മാർ അമ്മിണിയുടെ ചെറ്റക്കുടിലിൽ സ്ഥിരം കുറ്റിയായ ബാലനെ കണ്ടു പിടിച്ചു... അനുഗ്രഹവും കൊടുത്തു....ബാലൻ അങ്ങിനെ അമ്മിണിദാസനെന്ന് നാട്ടിൽ പേരും പെരുമയും ആയി.!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ