കഥയിൽ ചോദ്യമില്ലെന്ന് ഞാൻ
ഉണ്ടെന്നവനും -
തർക്കം മുഴുത്തു;മേളം കൊഴുത്തു-
പത്തുവർഷ പരിചയം മറന്നെൻ-
കരണകുറ്റിപുകഞ്ഞും-
നാഭി തടവികൊണ്ടവനും
അവനുമുണ്ടാളുകളെനിക്കും
ശബ്ദമുയർന്നതിനൊപ്പം-
വിലാപവും;താളവും തുടിയും.
വഴങ്ങാത്ത ഞാനും;
ഒതുങ്ങാത്ത അവനും
മധ്യസ്ഥർ വന്നു;
വെറുപ്പോടെ അവനും,
കലിപ്പോടെ ഞാനും.
"ഉണ്ട്!".." "ഇല്ല!"
തുണ്ടു കടലാസിലവർ-
കുത്തി കുറിച്ച ചെറുവാക്കുകൾ,
കറക്കിയെറിഞ്ഞു-
നറുക്കെടുപ്പ്..!
ഹൃദയം പുകഞ്ഞു;
മനസ്സ് പിടഞ്ഞു,
ജയമിന്നിതാർക്ക്?
തുണ്ടിൽ അക്ഷരം ശൂന്യം;
മധ്യസ്ഥന്റെ പറ്റിപ്പ്!
സത്യം തെളിഞ്ഞെന്ന് ഞാനും-
അവനും,വീണ്ടും കൂട്ടയിടി.
എൻപക്ഷമെന്നെയു-
മെതിർപ്പക്ഷമവനെയും-
നെഞ്ചിലെറ്റികൊണ്ട്-
"ജയ് വിളിച്ചു!"
ഒരിക്കലും തീരാത്ത-
തർക്കവുമായി.
അവനെന്ത് പറയുമെന്നറിയില്ല പക്ഷേ ഞാന്‍ പറയുന്നു...ഇത് ഗംഭീരം
മറുപടിഇല്ലാതാക്കൂ