പേജുകള്‍‌

ബുധനാഴ്‌ച, നവംബർ 18, 2009

യുക്തിവാദിയും ഈശ്വരവാദിയും!

കഥയിൽ ചോദ്യമില്ലെന്ന് ഞാൻ

ഉണ്ടെന്നവനും -
തർക്കം മുഴുത്തു;മേളം കൊഴുത്തു-
പത്തുവർഷ പരിചയം മറന്നെൻ-
കരണകുറ്റിപുകഞ്ഞും-
നാഭി തടവികൊണ്ടവനും

അവനുമുണ്ടാളുകളെനിക്കും
ശബ്ദമുയർന്നതിനൊപ്പം-
വിലാപവും;താളവും തുടിയും.
വഴങ്ങാത്ത ഞാനും;
ഒതുങ്ങാത്ത അവനും

മധ്യസ്ഥർ വന്നു;
വെറുപ്പോടെ അവനും,
കലിപ്പോടെ ഞാനും.

"ഉണ്ട്‌!".." "ഇല്ല!"
തുണ്ടു കടലാസിലവർ-
കുത്തി കുറിച്ച ചെറുവാക്കുകൾ,
കറക്കിയെറിഞ്ഞു-
നറുക്കെടുപ്പ്‌..!

ഹൃദയം പുകഞ്ഞു;
മനസ്സ്‌ പിടഞ്ഞു,
ജയമിന്നിതാർക്ക്‌?

തുണ്ടിൽ അക്ഷരം ശൂന്യം;
മധ്യസ്ഥന്റെ പറ്റിപ്പ്‌!
സത്യം തെളിഞ്ഞെന്ന് ഞാനും-
അവനും,വീണ്ടും കൂട്ടയിടി.

എൻപക്ഷമെന്നെയു-
മെതിർപ്പക്ഷമവനെയും-
നെഞ്ചിലെറ്റികൊണ്ട്‌-
 "ജയ്‌ വിളിച്ചു!"
ഒരിക്കലും തീരാത്ത-
തർക്കവുമായി.

1 അഭിപ്രായം: