പേജുകള്‍‌

തിങ്കളാഴ്‌ച, ഏപ്രിൽ 11, 2011

ഇനി നാളെയുണ്ടാകുമോ?



നാളേക്ക്‌ വേണ്ടി ജീവിച്ച,
ഇന്നലെകളുണ്ടായിരുന്നു!
നട്ടും വെള്ളമൊഴിച്ചും
വളരുന്ന തളിരില കണ്ട്‌,
കണ്ണിമയ്ക്കാതെ
കാത്തിരുന്ന കാവലാളുകൾ!
 
ഇന്നലെകൾ കൊഴിഞ്ഞപ്പോൾ,
ഇന്നിൽ മാത്രം ജീവിക്കും,
ഇന്നുകൾക്കതു കളങ്കമായിരുന്നു
പുശ്ചമായിരുന്നു..!

കളങ്കങ്ങൾ കഴുകി തുടച്ച വീരത്വം,
ഭൂമാതാവിൻ മാറിടമുടച്ച്‌,
മുലപ്പാൽ വറ്റിച്ച്‌,
നഗ്നത കണ്ടാവേശമായി,
ആർമ്മാദിച്ച്‌,
പൂതനകളെ കൊണ്ട്‌,
വിഷം ചുരത്തിച്ച്‌,
അമരന്മാരായി ഞെളിഞ്ഞിരുന്നു..!
 
എവിടെയോ മണിമുഴക്കം!
ഭൂമിയുടെ ഏങ്ങിക്കരച്ചിലിൻ,
വീര്യമറിയാത്ത,
വികൃതിക്കുട്ടികളുടെ,
സർവ്വനാശം!

ഇനി  നാളുണ്ടാവുമോ?
അതോ നാളെയുണ്ടാകുമോ,
പശ്ചാത്തപിച്ച്‌,
ഏങ്ങിക്കരയുന്ന വികൃതികളും,
ആശ്വസിപ്പിക്കുന്ന മാതാവും!?

4 അഭിപ്രായങ്ങൾ: