പേജുകള്‍‌

വെള്ളിയാഴ്‌ച, സെപ്റ്റംബർ 17, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...( അഞ്ചാം സർഗ്ഗം)

അന്ന് പരമേശ്വരൻ ചായക്കടയിൽ വന്നത്‌ ഒരു ചെറിയ തൂക്കു പാത്രവുമായാണ്‌..." എന്താ പരമേശ്വരാ... എന്താ വേണ്ടത്‌?."
"മൂന്ന് ചായ വേണം.. ഒരു പാലും!"
വയലിൽ പണിയെടുക്കാൻ മൂന്നാളുണ്ട്‌.. ഒരാൾക്ക്‌ പാലു മതി.. മറ്റു രണ്ടു പേർക്ക്‌ ചായ വേണം...
"ചായ പാത്രത്തിലൊഴിച്ച്‌ ചായക്കടക്കാരൻ നാരായണേട്ടന്റെ ചോദ്യം
 " പാലിനു പാത്രമെവിടെ?"
"...ചായയിൽ തന്നെ പാലും ഒഴിച്ചോളൂ.."-- ഉത്തരം സിമ്പിൾ!..കേൾക്കുന്നവർക്കും കാണുന്നവർക്കും ഡിഫിക്കൽട്‌.. ദാറ്റ്‌ ഈസ്‌ നോട്ട്‌ എ ബിഗ്ഗ്‌ പ്രോബ്ലം!..ആളുകൾ അങ്ങിനെയാണ്‌ പരമേശ്വരൻ ഈസിയായാക്കുന്നതിനെ നാട്ടുകാർ കോംപ്ലിക്കേറ്റ്‌ ആക്കി മാറ്റും!
ഇങ്ങനെ പരിപ്പ്‌ മുറിക്കാനുള്ള കത്തി വരെ തിരഞ്ഞു നടന്ന് കിട്ടാതെ ജീവിതം സഫലമാകാതെ ജീവിതം പുകച്ചു തീർത്ത എത്ര പരമേശ്വരന്മാരുണ്ട്‌ അതിനവരെ അയച്ച എത്ര മഹാന്മാരുണ്ട്‌ എന്ന് നിനച്ചിരിക്കേ, നമുക്കും വന്നു ചേർന്നു ഒരബദ്ധം!.. അബദ്ധം ആവർത്തിച്ചാൽ വിഡ്ഡി... ആവർത്തിച്ചില്ലേങ്കിൽ ബുദ്ധിമാൻ എന്നാണല്ലോ?... ഒരബ്ദ്ധം ഏത്‌ ബുദ്ധിമാനും ചെയ്യും.. ചെയ്യണം!.. നോം ഒരബ്ദ്ധം എന്നും തുടർച്ചയായി ചെയ്യാറില്ല.. പല അബദ്ധങ്ങൾ പലപ്പോഴായി മാത്രമേ ചെയ്യാറുള്ളൂ.. ബുദ്ധിമാൻ എന്ന് അറിയപ്പെടാൻ ഇടയായതും അതുകൊണ്ട്‌ തന്നെ...പലരും പറഞ്ഞിട്ടുണ്ട്‌ നമ്മുടെ ബുദ്ധി പലർക്കും തീറെഴുതി കൊടുക്കുന്നതു കൊണ്ടാണത്രേ.. നോം ബുദ്ധിശൂന്യത പ്രവർത്തിച്ചു പോകുന്നത്‌ ..ഒന്നും നോക്കാറില്ല....നോം അങ്ങിനെയാണ്‌.. മാവേലിയുടെ പ്രജ അങ്ങിനെ തന്നെയാണ്‌ വേണ്ടതും!!..യാചിച്ചു വരുന്നവന്‌ ബുദ്ധി അങ്ങോട്ട്‌ പറഞ്ഞു കൊടുക്കും!..പിന്നെ മുന്നും പിന്നും നോക്കാറില്ല... നോം പാതാളത്തിൽ കഴിയും...ഇല്ലെങ്കിൽ ഒരു കാര്യം സംഭവിക്കാം.. നോം സ്വർഗ്ഗത്തിൽ വാഴും, അവൻ കാരാഗൃഹത്തിലും!...ശിവ!..ശിവ!....ഒരു പാപിയെ കൊലപാതകി ആക്കിയിട്ട്‌ നമുക്കെന്ത്‌ നേടാൻ!

അവന്റെ അന്തക്കരണം മറിഞ്ഞ്‌ നമ്മെ വികലാംഗനാക്കിയാലും ദോഷം ഗവർമെന്റിനു തന്നെയാ.. പെൻഷൻ എന്ന് പറഞ്ഞു മന്ത്രി പുംഗവൻ കയ്യിൽ നിന്നു ഒരു മുന്നൂറ്‌ രൂപ തരണം.. പൊല്ലാപ്പ്‌ നമുക്ക്‌ അശ്ശേഷം ദഹിക്കില്ല .....അതെന്നെ..ഏതെന്നേ?... അതെന്നെ!!

.നാലുമണി..വിരുന്നുകാർ വരുന്നു...പെട്ടെന്നാണ്‌ അവർ എഴുന്നള്ളിയത്‌....അല്ല.. അമ്മാവൻ എന്തിനാ വിരുന്നു കാരെ കാണുമ്പോൾ പഞ്ച പുശ്ചമടക്കി നിൽക്കുന്നത്‌?..അമ്മാവൻ പുഞ്ചിരിക്കുന്നു.....ചിരിക്കുന്നു .. കൈ കൊടുക്കുന്നു...സന്തോഷിക്കുന്നു... ആർമ്മാദിച്ച്‌ ഒരു നഷ്ടവും ഇല്ലാത്ത വിരുന്നുകാർ!!...എന്നെ കാണുമ്പോൾ സിംഹമാണ്‌ അമ്മാവൻ! ..ഈ വിരുന്നുകാരുടെ ഒരു ഭാഗ്യം!...

".. അവനെവിടെ?"-
പശു പെറ്റാലും കാള വിരണ്ടാലും ഇരിക്കപ്പൊറുതിയില്ലാത്തത്‌ വീട്ടിലെ കിടാങ്ങൾക്കാണ്‌!
" നാം ഇവിടെയുണ്ട്‌!"
പിടയ്ക്കുന്ന നോട്ടെടുത്ത്‌ അമ്മാവൻ പറഞ്ഞു.. നീ പോയി ബേയ്ക്കറിയിൽ നിന്നും കുറച്ച്‌ കേയ്ക്ക്‌, കുറച്ച്‌ ജിലേബി, കുറച്ച്‌ മറ്റെന്തെങ്കിലും സാധനങ്ങളും വാങ്ങിക്കൊണ്ട്‌ വാ.... വേഗം വരണം ...ട്ടോ..ഓടി വാ...

" കൈയ്യിൽ പിടയ്ക്കുന്ന നൂറിന്റ്‌ നോട്ട്‌.!.. അന്ന് ബേയ്ക്കറി സാധനങ്ങൾക്ക്‌ തുശ്ചവില!... ഇന്നെത്തെ പോലെ വീട്‌ വിറ്റിട്ട്‌ പൈസയും കൊണ്ട്‌ ബേക്കറിയിൽ പോകേണ്ട ഒരു ആവശ്യവും ഇല്ല...
..നാം ബേക്കറിയിൽ പോയി പറഞ്ഞു... " ഇവിടെ ഈ ബേക്കറിയിൽ കേയ്ക്ക്‌ ഉണ്ടോ?. .ജിലേബിയുണ്ടോ?.. . മറ്റെന്തെങ്കിലും സാധനങ്ങൾ ഉണ്ടോ?"
" ഉണ്ട്‌.. ഏതു വേണം നിനക്ക്‌?"

ബെർമുഡയിട്ട (ട്രൗസർ എന്ന് അവിശ്വാസികൾ പറയും..നിക്കർ എന്ന് അന്ധവിശ്വാസികളും.!!..ശ്രദ്ധിക്കരുത്‌...വിശ്വാസത്തെ നാറ്റിച്ചാലെ അവർക്ക്‌ സമാധാനം ഉണ്ടാവൂ!) നമ്മോട്‌ അയാളുടെ ചോദ്യം ...നമുക്കത്ര സുഖിച്ചില്ല.. ന്നാലും വേണ്ടില്ല ക്ഷമിച്ചു!
" എന്നാൽ എല്ലാം കൂടി പൊതിഞ്ഞു കെട്ടിയേക്ക്‌!"
...ബേക്കറിക്കാരൻ ഞെട്ടി..." എത്ര വേണം എന്നാണ്‌ വീട്ടിൽ നിന്ന് പറഞ്ഞത്‌?"
" എത്രയ്ക്ക്‌ തരും?" - ബേക്കറി മൊത്തം കച്ചോടം ആക്കാൻ വന്ന ആളെ പോലെ നാം!..
നൂറു രൂപാ നോട്ടെടുത്ത്‌ വീശിക്കാണിച്ചു..ബേക്കറിക്കാരന്റെ മുഴുവൻ ബേക്കറി സാധനം കൂടിയാൽ ചിലപ്പോൾ അന്ന് വെറും 300രൂപയ്ക്കടുത്തേ വരൂ...ചിലപ്പോൾ അതിനു താഴെ."..
"....നീയ്യിവിടെ നിൽക്ക്‌!... വീട്ടിൽ നിന്ന് വിവരമുള്ളവർ ആരെങ്കിലും വരുമോന്ന് നോക്കട്ടേ...."- ബേക്കറിക്കാരൻ പറഞ്ഞു..
എന്നെക്കാൾ വിവരമുള്ളവരോ?..എങ്കിൽ അതറിഞ്ഞിട്ടു തന്നെ കാര്യം...നമുക്ക്‌ സാധനം കിട്ടിയേ തീരൂ...വല്യ തിരക്കൊന്നും ഇല്ല.. അമേരിക്കൻ പ്രസിഡന്റ്‌ ഒന്നും അല്ല നമ്മൾ!. ഇല്ലെങ്കിൽ അമ്മാവൻ വെറുതെ വിടില്ല...നിർത്തിപ്പോരിക്കുന്നതിലും ഭേദം നാടുവിട്ടു തുലയുന്നതാണ്‌!.. ജിലേബിയും കേയ്ക്കും കൊണ്ട്‌ മാന്യമായി ചെല്ലുന്നതാ.അതിന്റെ ഒരു ഡീസന്റ്‌.."
സന്ധ്യയായി....  വിവരമുള്ള ആൾ മെല്ലെ കയറി വരുന്നു... നമ്മുടെ ജ്യേഷ്ഠൻ!...
.." .. എന്താടാ... ബേക്കറി സാധനം വാങ്ങിക്കാൻ പോയിട്ട്‌.. എത്ര സമയം കഴിഞ്ഞു..?..നേരം സന്ധ്യയായല്ലോ?.."
"...ഇവർ തരുന്നില്ല..നെഞ്ചു വിരിച്ച്‌ നോട്ടെടുത്ത്‌ കാണിച്ച്‌ നാം "
നാശങ്ങൾ ജേഷ്ഠനോടും എന്തൊക്കെയോ കുശു കുശുത്തു...
" വാടാ..വീട്ടിലേക്ക്‌ നടക്ക്‌.." ഏട്ടൻ.
സാധനങ്ങൾ ഉണ്ടാക്കിച്ച്‌ കടയടപ്പിച്ച്‌ ബേക്കറിക്കാരനോടൊപ്പം സാധനങ്ങൾ എടുത്തു വരാം എന്ന് വെച്ച നാം മഠയൻ!
"...സാധനങ്ങൾ വാങ്ങണ്ടേ?...വീട്ടിൽ വിരുന്നുകാരുണ്ട്‌ "
...".. വേണ്ട.. അവരെല്ലാവരും പോയി...നടക്ക്‌.. നിന്നെ കാത്ത്‌ അമ്മാവൻ അവിടെയിരിപ്പുണ്ട്‌!.."
നാം തെറ്റൊന്നും ചെയ്തില്ലല്ലോ... ന്നാലും ചങ്ക്‌ പട പടാന്ന് ഇടിക്കുന്നു...ഇടിക്കട്ടേ.. ക്ഷീണിക്കുമ്പോൾ എപ്പോഴായാലും ഇടി മതിയാക്കും.... ന്നാലും....ഒരു തളർച്ച..ദേഹമാകെ പടരുന്നു... വിഷമം കൊണ്ടല്ല.. കരച്ചിൽ വന്നതു കൊണ്ടാണ്‌... ഒരു ഭയം...ഇനിയെന്തു പൊല്ലാപ്പാണാവോ?
..നടന്നു...മുന്നിൽ വിവരദോഷി നാം പിറകിൽ വിവരശാലി ജ്യേഷ്ഠൻ!...
വിവരശാലി നമ്മെ പ്രകോപിപ്പിക്കാൻ വൃഥാ ശ്രമം...നോം വിട്ടുകൊടുത്തില്ല.. കണ്ണിൽ കണ്ണീരു വന്ന് അതിനുത്തരം കൊടുത്തു..
.വീട്ടിൽ അമ്മാവൻ കാത്തു നിൽക്കുന്നു...
".. എന്താടാ?"
" അവർ സാധനങ്ങൾ തരുന്നില്ല!"
ഏട്ടനും എന്തൊക്കെയോ കുശു കുശുത്തു...എന്നിട്ട്‌ ചിരിച്ചു....ചിരി നമുക്ക്‌ ഹറാമാണെന്ന് അറിയാത്ത വകകൾ!
എന്തൊക്കെയോ പറഞ്ഞു .. എന്നിട്ട്‌ ഒടുവിൽ പറഞ്ഞു "...എന്നിട്ട്‌ നീ സത്യാഗ്രഹം ഇരിക്കാൻ പോയതാണോ?"
പൈസ തിരിച്ചു വാങ്ങി പോക്കറ്റിലിടുമ്പോൾ ലാഭമാക്കിക്കോടുത്ത നമുക്ക്‌ ഒരു താങ്ക്സ്‌ പോലും പറയാതെ ഒരു നോട്ടം..പിന്നെയൊരു പുഞ്ഞം!

"ഏട്ടനോട്‌ ഒരു സൗമ്യമായ പെരുമാറ്റം!

ഈ കുശുകുശുപ്പുകാർ ഉന്നതങ്ങളിൽ പിടിയുള്ളവരാകുന്നതെങ്ങിനെയെന്ന് ഇന്നും അന്നും നമുക്ക്‌ അജ്ഞാതം!

1 അഭിപ്രായം:

  1. അല്ലാ..........എന്താപ്പോണ്ടായെ? നോമും കുറച്ചു വിവരമുള്ള കൂട്ടത്തിലാണേയ്......................

    മറുപടിഇല്ലാതാക്കൂ