പേജുകള്‍‌

ചൊവ്വാഴ്ച, ഡിസംബർ 08, 2009

ഭ്രാന്തന്റെ ലോകം!

ഭ്രാന്തൻ ചിരിച്ചു,
ഭ്രാന്തിയെ കണ്ടല്ല,
ഭ്രാന്തേറിയതിനാലല്ല
എന്നിലെ ഭ്രാന്തൻ ഉണർന്നതിനാൽ,
പുതിയൊരംഗത്തെ ലഭിച്ചതിനാൽ!
ഭ്രാന്തൻ മൊഴിഞ്ഞു,
"എൻ ലോകം മനോജ്ഞം!
നിൻ ലോകം വികൃതം!"

വിസ്മയദൃശ്യങ്ങൾ!
അത്ഭുത കാഴ്ചകൾ,
കണ്ടെന്റെ ഉള്ളം പതറീടവേ;
ഭ്രാന്തന്റെ പുഞ്ചിരി വീണ്ടും!
മഹാത്മന്റെയുപദേശം വീണ്ടും!
"ശാന്തമാണീലോകമാ-
നന്ദസാഗരം!.
നെട്ടോട്ടമില്ല, നേട്ടമില്ല,
ജോലിയുമില്ല, കൂലിയുമില്ല,
പാരവെപ്പുണ്ടെന്ന പേടിയില്ല!
ഭാര്യയുമില്ല, ഭയവുമില്ല്ല,
അശങ്കയണെങ്കിലൊട്ടുമില്ല,
ഭാവിയുമില്ല, ഭൂതമില്ല
ആധീയുമില്ലധികാരിയില്ല,
ധനികനുമില്ല, ദരിദ്രനില്ല,
നാളെയെ വേവിക്കും ചിന്തയില്ല,
ഞാനും ഭ്രാന്തും,
എൻ പൊന്നുലോകവും!!,"

ഭ്രാന്തൻ ചിരിച്ചു,ഒപ്പമീ ഞാനും
"പലനാളിൽ വിഡ്ഢിയായ്‌
ജീവൻ തുഴഞ്ഞിട്ടും
പലനാളിൽ നിന്ദയി-
ലേറെ അലഞ്ഞിട്ടും
എന്തേയീലോകത്തന്നേ വന്നില്ല!"
ഭ്രാന്തൻ മൊഴിഞ്ഞു,
ഒപ്പമീ ഞാനും!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ