പേജുകള്‍‌

ശനിയാഴ്‌ച, ജൂൺ 05, 2010

അറബിയും ഞാനും

ആവേശം എന്നെ കീഴടക്കിയിരുന്നു..

."നീയ്യെന്തിനാ പോകുന്നത്‌?.." എന്ന ചോദ്യം എന്റെ സിരകളിൽ ചുടുചോര ഒന്നു കൂടി പായിച്ചു...

വീണ്ടും അയാൾ ചാഞ്ഞു കിടന്നു ചോദ്യം ആവർത്തിച്ചു..

"ഫാമിലിയെ ഇങ്ങോട്ടു കൊണ്ടു വന്നു കൂടെ എന്ന് പറഞ്ഞു അയാൾ എന്നെ നോക്കി..

എല്ലാവരും കെട്ടിപ്പോളിഞ്ഞു ഇങ്ങോട്ടു വന്നാൽ ദിനാറിനു ദീനം വരും എന്ന് കിട്ടുന്നവൻ അറിഞ്ഞില്ലെങ്കിലും അറ്റ്‌ ലീസ്റ്റ്‌ എണ്ണിത്തരുന്നവൻ എങ്കിലും അറിയേണ്ടേ..രണ്ടു മുക്കാലു കിട്ടുന്നത്‌ എങ്ങിനെയാണ്‌ പിടിച്ചെടുക്കേണ്ടത്‌ എന്ന് പറഞ്ഞ്‌ രണ്ടു കരണ്ടി ചോറിങ്ങോട്ടും ഇട്ട ഉടനെ ഒരു കരണ്ടിച്ചോറ്‌ അങ്ങോട്ടും എന്ന മട്ടിലാണ്‌ ശമ്പളം തന്നാൽ ഇവരൊക്കെ ചെയ്യുന്നത്‌..ഇൻഷൂറൻസ്‌ അടക്കണം, വാടക കൊടുക്കണം.. പിന്നെ വീണ്ടും അൽപം കൂടുതൽ കിട്ടുന്ന അടുത്തിരിക്കുന്നവന്റെ കീണ്ണത്തിൽ നോക്കി... രണ്ടു മുക്കാലു തരുമോ? .. നാട്ടിലയക്കാനാണ്‌.. അവരു പട്ടിണിയാണെന്ന് പറഞ്ഞു തലചൊറിഞ്ഞു നിൽക്കണം..

കാട്ടറബിക്കെന്തു നാട്ടിന്റെ വിലയറിയാം!..

എന്റെ അന്തരംഗം അഭിമാന പൂരിതമായി.. ചോര വീണ്ടും തിളച്ചു..മഹാകവിക്കൊക്കെ എഴുതുകയേ വേണ്ടൂ.." തിളക്കേണ്ടത നമ്മൾക്കാണ്‌!"

"അവിടെ കാടുണ്ട്‌, വീടുണ്ട്‌, തോടുണ്ട്‌, പുഴയുണ്ട്‌,മലയുണ്ട്‌ പച്ചപ്പുണ്ട്‌, പൂവുണ്ട്‌, കായുണ്ട്‌, മാങ്ങാതൊലിയുണ്ട്‌...എന്നൊക്കെ പറഞ്ഞപ്പോൾ അറബി കസേരയിൽ ചാഞ്ഞു കിടന്നു.. അറബിക്ക്‌ ക്ഷീണമായിക്കാണണം!... എന്നോടു കളിച്ചാൽ ഇങ്ങനെയിരിക്കും എന്ന് ഞാൻ മനസ്സിൽ വിചാരിച്ചു..

"തന്റെ വീടെവിടെയാണെന്നാ പറഞ്ഞത്‌?"-- അറബിയുടെ ആക്കിയ ചോദ്യം.

ഞാൻ വീണ്ടും വിവരിക്കാൻ തുടങ്ങി...

അയാൾ ഒരു ന്യൂസ്‌ പേപ്പർ എടുത്തു പുറത്തേക്കിട്ടു പറഞ്ഞു .. തന്റെ വീട്‌ കേരളത്തിൽ തന്നെയല്ലേ!

വിണ്ടു കീറിയ വിളനിലങ്ങളും, കുടിവെള്ളത്തിന്‌ ക്യൂ നിൽക്കുന്ന ആളുകളും, വരണ്ടുണങ്ങിയ പുഴയും തോടും, മലയുടെ സ്ഥാനത്ത്‌ പടുകുഴിയും ഫോട്ടോയിൽ നിറഞ്ഞങ്ങനെ നിൽക്കുന്നു.. .ഞാൻ കെട്ടിറങ്ങിയ കുടിയനെ പോലെ പകച്ചു നിന്നു... അറബിക്കും വിവരം വെച്ചു.. മലയാളിക്ക്‌ മാത്രം വിവരം വെച്ചില്ല...... അപ്പോഴും ഞാൻ മനസ്സിൽ പറഞ്ഞു കൊണ്ടിരുന്നു... "ഈ ഫോട്ടോയെടുത്തവനെയെങ്ങാൻ കയ്യിൽ കിട്ടിയാൽ മുളകരച്ചു... "

മറ്റൊരു പത്രമെടുത്തു അറബികാട്ടിതന്നു..മരങ്ങളും പക്ഷികളും സമൃദ്ധിയും നിറഞ്ഞ ഭൂമി.. അതദ്ദേഹത്തിന്റെ നാടായിരുന്നു.

.".ടെൽ മീ മാൻ? " അറബിയുടെ ചൊറിഞ്ഞ ചോദ്യം.. അപ്പോഴും ഞാൻ മനസ്സിൽ പറഞ്ഞു കൊണ്ടേയിരുന്നു.".ഈ ഫോട്ടോയെടുത്തവനെയെങ്ങാൻ കയ്യിൽ കിട്ടിയാൽ മുളകരച്ചു..."

ക്ഷീണിച്ചു വലഞ്ഞ കാക്ക ഫ്ലാറ്റിന്റെ മുകളിലിരുന്ന് പണ്ടു പറഞ്ഞത്‌ ഇങ്ങനെയായിരിക്കണം . ." ഇനി നമ്മളെ കാണാനും നിങ്ങൾക്ക്‌ ഗൾഫിലേക്ക്‌ പോന്നൂടേ!"...അതേ അങ്ങിനെ തന്നെ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ