പേജുകള്‍‌

ചൊവ്വാഴ്ച, ഡിസംബർ 13, 2011

റൌഡി!

“ ചങ്കുറപ്പുള്ളോനുണ്ടെങ്കിൽ വരിനെടാ…
“ ഹൃദയം കഠിനമായുള്ളോരുണ്ടെങ്കിൽ വരിനെടാ…
ചോരത്തിളപ്പുള്ളോരുണ്ടെങ്കിൽ ഇറങ്ങി പുറത്തു വാടാ ..
ഒരു കൈ നോക്കാം!“—പുറത്തൊരട്ടഹാസ ശബ്ദം!.. ഞാൻ വല്ലാതെ പേടിച്ചു…!
ആരോ വെല്ലു വിളിക്കയാണോ?....

ഒരു പക്ഷെ പതിനെട്ടടവും പഠിച്ചു കഴിഞ്ഞ ബീവറേജസിന്റെ ശിഷ്യനായിരിക്കും, അതുമല്ലേങ്കിൽ ആളു തെറ്റി വന്നതാവും അതുമല്ലേങ്കിൽ തല തെറ്റിയ ഏതോ…..!....അല്ലാതെ മറ്റാരാണ് എന്നെ വെല്ലുവിളിക്കാൻ മാത്രം ധൈര്യമുള്ളവൻ?…. പണ്ട് കൊതുകിനെ തല്ലി കൊന്ന മുൻ പരിചയമല്ലാതെ മറ്റൊന്നും എനിക്കില്ല ഇപ്പോൾ ആ ധൈര്യവും ഇല്ലാതായിരിക്കുന്നു.. മനസുറപ്പു കുറവാണ്.. വെല്ലുവിളിക്കുന്ന കൊതുകുകളെ ഭീഷണിപ്പെടുത്തി ഓടിച്ചു വിടാൻ ഗുഡ്നൈറ്റിനെ ഗുണ്ടയായി കൂലിക്കു വെച്ചാണു ഞാനുറങ്ങുന്നത്….ആ ഞാൻ നിരപരാധിയാണ്.. വെറും നിരപരാധി! ഞാനൊരു പാട് സംശയങ്ങൾ, ആവലാതികൾ മനസ്സുമായി പങ്കു വെച്ചു…!.. ആരായിരിക്കുമത്!

ധൈര്യമുണ്ടെങ്കിലും ആരാണെന്നറിയണമല്ലോ? ..പുറം വാതിലുള്ളപ്പോൾ ഭയവുമില്ലല്ലോ?.. എങ്കിലും ജനലുള്ളപ്പോൾ വാതിൽ തുറന്ന്, വെറുതെ മേടിച്ചു കൂട്ടിയിട്ട് ആരാണെന്നറിയാൻ നിൽക്കേണ്ട വല്ല കാര്യവുമുണ്ടോ? ഞാൻ ജനൽ പാളി മെല്ലെ തുറന്നു നോക്കി..

"ഹമ്മേ.. അതു നമ്മുടെ ഹംസയല്ലേ?..."... ഇന്നലെയും നാരായണേട്ടന്റെ കടയിലെ പറ്റു കൊടുത്തിട്ടുണ്ടാവില്ല .. വിശപ്പിന്റെ കാറി വിളിയാണ് .. ചായ കുടിക്കാൻ ഒപ്പം പോവാനുള്ള കൂവി വിളിയാണ്…! ..റൌഡിയല്ലെങ്കിലും എല്ലാ മാസവും പൈസ പൊതിഞ്ഞു കെട്ടി സ്വന്തം ബാങ്കിലിടാനും പുട്ടും പഴവും കുഴച്ചടിച്ചതിന്റെ പൈസ എന്നെക്കൊണ്ട് കൊടുപ്പിക്കാനും കരാറുറപ്പിച്ച പോലുള്ള ഒരു റൌഡിയെ എനിക്കു ഭയമായിരുന്നു…ഞാൻ അവൻ കാണാതെ പതുക്കെ ജനൽ ചേർത്തടച്ചു..!..നാരായണേട്ടന്റെ നാവിട്ടലക്കുന്നതു കേൾക്കാനുള്ള പവറില്ലാത്തതിനാൽ അവൻ നിരാശയോടെ അടുത്ത ഫ്രെൻഡന്റെ റൂമിനടുത്തേക്ക് നീങ്ങുന്നതും നോക്കി ഭയത്തോടെ ഞാനിരുന്നു..!..
ആ റൌഡി ഇനിയവനെ കൂട്ടി കൊണ്ട് പോയി നാരായണേട്ടന്റെ മുന്നിൽ!

2 അഭിപ്രായങ്ങൾ: