പേജുകള്‍‌

ബുധനാഴ്‌ച, മാർച്ച് 10, 2010

കോഴിയും അയാളും

തങ്കക്കുടങ്ങളായി പരിപാലിക്കും നേരം
അവർ അവനെ വിശ്വസിച്ചു,
യാചിക്കുന്ന ജീവന്റെ-
കഴുത്തിൽ കത്തികൾ
ഞരമ്പുകൾ പരുതുമ്പോളവൻ
സാന്ത്വനമേകി
" ബിസിമില്ലാഹ്‌!"

കവറിൽ കഷ്ണമാക്കപ്പെട്ട
രുചികൾ
നൽകുമ്പോളവൻ
ആഗ്രഹിച്ചിരുന്നു
" യാ റബ്ബേ ഇനിയും!"

ദയ അസ്തമിച്ച കണ്ണുകൾ
പണമെണ്ണിവാങ്ങുമ്പോൾ
തിളക്കം, കൺകളടർത്തി-
ചുണ്ടിൽ പൊൻപുഞ്ചിരിയാക്കി.

ക്രൂരതയാർന്ന ഹൃദയം
ഉടക്കിനായൊരുമ്പെട്ടപ്പോൾ
പണമെണ്ണികൊടുത്തവൻ
സമാധാനം മറന്നു.
ഫാനിന്റെ കീഴിൽ,
വിദഗ്ധരുടെ തണലിൽ
കത്തിയിറക്കും
വേദനയില്ലെങ്കിലും
നീറ്റലിൽ വശംകെട്ട്‌
അവൻകരഞ്ഞു.
"യാ പടച്ചോനേ ഞാനും!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ