പേജുകള്‍‌

വെള്ളിയാഴ്‌ച, മാർച്ച് 05, 2010

കാക്കയുടെ ചിന്തകൾ (4)

രക്ത സാക്ഷികൾ!
---------------------------
കിട്ടുണ്ണ്യാശാൻ പതിവു പോലെ തന്റെ നീളം കൂടിയ തോക്കെടുത്തു..കാടുകൾ തിരഞ്ഞു തിരഞ്ഞു കാണാതായപ്പോൾ റബ്ബർ കാട്ടിലേക്ക്‌ കയറി..ഒരു ചുണ്ടെലിയെപോലും കാണാനില്ല.. നിരാശനായി.. നാശമായി.. അന്ധനായി...
വെറുപ്പും കലിപ്പും ആവോളം മനസ്സിൽ നിറഞ്ഞു...ഒരു പക്ഷിക്കുഞ്ഞു പോലും ജീവിച്ചിരിപ്പില്ലെന്നോ?.. കള്ളിനു തൊട്ടു കൂട്ടാനിനി എന്തു ചെയ്യും?
അങ്ങനെ വിഷണ്ണനായി വീട്ടിൽ തിരിച്ചെത്തി..അതാ ഇരിക്കുന്നു തെങ്ങിലൊരു കാക്ക...ഠേ... ഒരു വെടി..
ഠേ... രണ്ടാം വെടി ..കാക്ക മരിച്ചു വീണു..ഞാൻ ചത്തേ എന്ന് ഒരളർച്ചയും..!
ഓടി ചെന്ന് അതെടുത്തു കൊണ്ടുവരുന്നത്‌ .. മറ്റുള്ള കാക്ക പഹയന്മാരെല്ലാം കണ്ടു,അലർച്ചകേട്ടു..പാപി ചത്താലും മറ്റുള്ളവരെ ദ്രോഹിക്കും...
..ബൂർഷ്വായായ കിട്ടുണ്യാശാൻ കാക്കയെ വെടിവെച്ചിട്ടിരിക്കുന്നു...നേതാവായ കാക്ക പാഞ്ഞെത്തി.. സംഭവം സത്യം!..നേരിൽ കണ്ടു ബോധിച്ചു.
കിട്ടുണ്യാശാൻ വേഗം നല്ല മുളകരച്ച്‌ കറിയാക്കി.. കള്ളിനൊപ്പം സേവിച്ചു.". നല്ല രസമുണ്ട്‌..കാക്കയിറച്ചി!"
കാക്കകൾ സമ്മേളിച്ചു...കരഞ്ഞു...മൗനജാഥ നടത്തി...പ്രതിഷേധിച്ചു...ജീവിതത്തിൽ പാഠമെന്തെന്ന് കണ്ടിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത ഇവനെ ഒരു പാഠമെങ്കിലും പഠിപ്പിക്കണം.. ഒന്നടങ്കം അവർ .. കാ...കാ..കാ..എന്നു ശരിവെച്ചു..
.കാക്കയുടെ നേതാവു മുദ്രാവാക്യം വിളിച്ചു...." രക്തസാക്ഷികൾ സിന്ദാബാദ്‌..!..
ഒപ്പം അണികളും!..അവർ കിട്ടുണ്യാശാനെ വീട്ടു തടങ്കലി ലാക്കി... അതിൽ പിന്നെ കിട്ടുണ്യാശാന്‌ വീടിനു പുറത്തിറങ്ങാൻ പറ്റാണ്ടായി...സി..ഐ.. ഡി..കളാണ്‌ ചുറ്റിലും.!!...ചാക്ക്‌ മൂടിക്കൊണ്ട്‌ പുറത്തിറങ്ങിയാലും ഏതെങ്കിലും ഇൻഫോർമർ കാക്ക വിവരം കൊടുക്കും..പിന്നെ വട്ടം കൂടി അറ്റാക്കാണ്‌...അങ്ങിനെ കിട്ടുണ്യാശാൻ കള്ളും, ഇറച്ചിയും കിട്ടാതെ വെറിമൂത്ത്‌ ചത്തു...
..ഇതിൽ നിന്നെന്തു മനസ്സിലായി.. കുട്യാൾക്ക്‌... ? ...കള്ളിനു തൊട്ടു കൂട്ടാൻ കാക്കയെ വെടിവെക്കരുതെന്ന്... അല്ലേ.! കഥകേട്ട പേരക്കുട്ടികൾ പറഞ്ഞു ഈ മുത്തശ്ശിടേ ഒരു കാര്യം!...
"ഇനി മുത്തശ്ശീടേ കഥ കേൾക്കണമെങ്കിൽ ലാപ്പ്‌ ടോപ്പും കൊണ്ടു വരണം...ട്ടോ.." .ബബിൾഗം നിറച്ചു വെച്ച മുറുക്കാൻ ചെല്ലത്തിൽ നിന്നും ഒരു ബബിൾ ഗം എടുത്ത്‌ വായിലിട്ട്‌ ചറ.. പറ.. മുറുക്കി കൊണ്ട്‌ പറഞ്ഞു..കുട്ട്യോൾക്കെല്ലാം മുത്തശ്ശി ഓരോ ബബിൾ ഗം കൊടുത്തു..
"അമ്മേ കുറുക്കു കഴിക്കേണ്ട കുട്യാൾക്കാണോ ബബിൾഗം കൊടുക്കുന്നേ.."- കുട്യാളുടെ അമ്മ.
"കുട്യോളും ബബിൾ ഗം മുറുക്കി തിന്നു പഠിക്കട്ടേടീ അല്ലാണ്ട്‌ എനിക്കിപ്പോ കഞ്ചാവ്‌ വാങ്ങിക്കൊടുക്കാൻ പറ്റുമോ?"..മുറുക്കാൻ ചെല്ലം അടച്ചു വെച്ച്‌ മുത്തശ്ശി ഒരു ബബിൾ ഗം കുട്യോളുടെ അമ്മയ്ക്കു കൊടുത്തു പറഞ്ഞു..." ഞാൻ മറന്നു..നിനക്കു വേണമെങ്കിൽ അതു പറഞ്ഞാൽ പോരെ... എന്റെ പക്കൽ ഒരു പാടുണ്ട്‌!"
മുത്തശ്ശിയും മോഡേണായി..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ