പേജുകള്‍‌

ശനിയാഴ്‌ച, ഫെബ്രുവരി 27, 2010

കാക്കയുടെ ദുഃഖം!

..കാക്കയെ പറ്റിച്ച സന്തോഷത്തിൽ കുയിൽ പറന്നു പോയി....കുയിൽ തന്റെ കൂട്ടിൽ മുട്ടയിട്ടതു കണ്ട്‌ കാക്ക ഉള്ളാലെ ചിരിച്ചു.."മടിയൻ!"
...മുട്ടപുറത്തെറിയാൻ തീരുമാനിച്ചു....വേണം...ണ്ട... വേണം.. ണ്ട...സങ്കടം തോന്നി...
..പെറ്റതള്ളയ്ക്ക്‌ മറുകുഞ്ഞിനോടുണ്ടാവില്ലേ ഒരു ചെറിയ സ്നേഹം... ദയ..!.. കാക്ക ചിന്തിച്ചു.
ഒരു സേവനം.!.. ഇരിക്കട്ടേ.. ഏതായാലും അടയിരിക്കണം എന്ന് ചിന്തിച്ച്‌ അടയിരുന്നു വിരിയിച്ചു...തന്റെ മക്കളോടൊപ്പം പുറത്തു വന്ന അവരേയും പൊന്നു പോലെ ആഹാരം കൊടുത്തു വളർത്തി... തിന്നാനവർ ബഹുമിടുക്കരായിരുന്നു... വലുതായപ്പോൾ എഴുത്തിനിരുത്തി... ബാലപാഠത്തിൽ തന്നെ കല്ലുകടി!
....കാ..കാ...കാ.. എന്ന് ഗുരുനാഥൻ!...
...കൂ.. കൂ...കൂ... എന്ന് വിമതർ!
ഇങ്ങനെയുമുണ്ടോ പരിഹാസം!കാക്കയ്ക്ക്‌ ദേഷ്യം വന്നു... നന്ദി വേണം ... നന്ദി... ഇത്രയും കാലം പോറ്റിയതിന്റെ നന്ദി പോലും കാണിക്കാത്ത വിമതരെ കാക്ക കൊത്തിയോടിച്ചു... കുയിലപ്പോൾ ഉള്ളാലെ ചിരിച്ചു..." പോറ്റിയില്ലെങ്കിലും തന്റെ മക്കൾ വർഗ്ഗസ്നേഹം കൈവിട്ടില്ലല്ലോ?"...
....കാക്കയപ്പോൾ ചിന്തിക്കയായിരുന്നു..". സാമാന്യബുദ്ധിയുള്ള മനുഷ്യരിൽ നിന്ന് ഇവർക്കെന്താണ്‌ വ്യത്യാസം?.. മാതാപിതാക്കളുടെഎല്ലാ സൗഭാഗ്യങ്ങളും അനുഭവിച്ച്‌ ഒടുവിൽ ഒരു നന്ദിയോ, പരിചയമോ കാട്ടാതെ അവരെ വൃദ്ധസദനങ്ങളിൽ തള്ളുന്നില്ലേ.....എന്നാലും...ഇവർ അവരെപോലെയാകാമോ.?...".

ദുഃഖം തീർക്കാൻ ചുണ്ട്‌ ഇരിക്കുന്ന മരത്തിലുരച്ച്‌, ശരീരം കുടഞ്ഞ്‌ തൂവൽ തെറിപ്പിച്ച്‌ ഇത്രയ്ക്കൊക്കെ ദുഃഖമേ ഇതിനൊക്കെ അർഹിക്കുന്നുള്ളൂ എന്ന് നിനച്ച്‌ പറന്നുപോയി...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ