പേജുകള്‍‌

ചൊവ്വാഴ്ച, ഒക്‌ടോബർ 06, 2009

പരിണാമം

ഉമ്മറത്തെ ചാരുകസേരയിൽ ഒരു സിഗരറ്റ്‌ പുകച്ചു കൊണ്ട്‌ അയാൾ ഇരുന്നു.

മകൻ കലിതുള്ളികൊണ്ട്‌ പലതും പുലമ്പി. ഒരു പാഠം പഠിപ്പിക്കും എന്നായി ജോലിയുള്ള ആ മകൻ.

അയാൾ ഒന്നും മിണ്ടിയില്ല.

കോപാകുലനായി ഭാര്യയുടെ കൈയ്യും പിടിച്ചിറങ്ങുമ്പോൾ ഇനി എന്നെ വിളിച്ചാൽ എന്റെ പട്ടി പോലും വരില്ലെന്നായിരുന്നു മകന്റെ ആക്രോശം.

ആരും വിളിച്ചില്ല..

കാലം കടന്നുപോയി...

എന്നെ ആർക്കും വേണ്ടല്ലോ? മകനെന്ന ഭാവം പോലും എന്നൊടു കാട്ടാത്ത അച്ഛന്റെ ക്രൂരത അവസാനിപ്പിച്ചിട്ടേ അങ്ങോട്ടുള്ളു എന്നായ്യി മകൻ



എന്നിട്ടും ആരും വിളിച്ചില്ല...
കാലം പിന്നെയും കടന്നു പോയി....

സ്വത്തിൽ എനിക്കെന്തെങ്കിലും നീക്കിവെച്ചിട്ടുണ്ടോ എന്നായി പിന്നീട്‌ മകന്റെ അന്വേഷണം

ആരും ഒന്നും പറഞ്ഞില്ല.

എന്നെ കാണണന്നമെന്നുണ്ടെങ്കിൽ ഞാൻ വരാം എന്നായി...

എന്നിട്ടും ആരും ഒന്നും പറഞ്ഞില്ല... കാലം പിന്നെയും കടന്നു പോയി...

വേല കയ്യിലിരിക്കട്ടെ ഞാനും നിങ്ങളുടെ മകനാണ്‌ .. എന്നും പറഞ്ഞ്‌ മകൻ തിരികെ വീട്ടിലെത്തി

അപ്പൊഴും ഉമ്മറത്തെ ചാരുകസേരയിൽ ഒരു സിഗരറ്റ്‌ പുകച്ചു കൊണ്ട്‌ അയാൾ ഇരിക്കുന്നുണ്ടായിരുന്നൂ....

അയാൾ പുഞ്ചിരിച്ചുകൊണ്ട്‌ മകന്റെ പേരു വിളിച്ചു...

തന്നെയാകും എന്ന ആകാംഷയിൽ മകൻ ഉമ്മറത്തേക്കു വന്നു..
അപ്പോഴേക്കും ഒരു പട്ടി ഓടി വന്നു അയാളുടെ അടുത്തു വന്നു നിന്നു.. ഒരു പിടി ചോറെടുത്ത്‌ മീൻ കറിയിൽ കുഴച്ച്‌ അയാൾ അതിനു കൊടുത്തു.. അതു കഴിച്ച്‌ പട്ടി വാലാട്ടി അയാളൊട്‌ ഒട്ടിയുരുമി നിന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ