പേജുകള്‍‌

തിങ്കളാഴ്‌ച, ഏപ്രിൽ 02, 2012

പ്രാർത്ഥന!

ഹൃദന്തത്തിൽ ദു:ഖ തിരകളടിച്ചും
നിറയേ വിഷാദങ്ങൾ മർദ്ദിച്ചു കൂട്ടിയും
വേലിയേറ്റത്തിലിറക്കത്തിലെന്നും
പകച്ചൊന്നിരുന്നും, ഏങ്ങിക്കരഞ്ഞും!
കാലങ്ങളോളം ചിപ്പിയിലൊളിച്ചൊരാ തുള്ളികൾ!
ദൃഡത കൈവന്നോ,രെൻ പൊന്നു മുത്തുകൾ!

നിന്റെ സവിധത്തിൽ വന്നൊരാ നാളതിൽ
കൂമ്പിയ ചിപ്പികൾ പാതി തുറന്നു പോയി,
തെറിച്ചൊന്നു കവിളിൽ നിന്നിടറിവീഴുന്നു
തറയിലെ സ്പന്ദനം കേട്ടമരുന്നു!
ആശ്വസിപ്പിച്ച നിൻ പുഞ്ചിരി കണ്ടു ഞാൻ
വിഷാദത്തെ പൊട്ടിച്ചിരിപ്പിച്ച നേരം!
കണ്ണാ യെന്നോതി കൂപ്പിയ കൈകളാൽ
നാരായണ നാമം വീണ്ടും ജപിച്ചു!

ഹേ പാർത്ഥ സാരഥേ, മായായാൽ എന്നെ നീ,
നിത്യം വലച്ചും ചിരിച്ചും രസിച്ചും
ജാലങ്ങൾ കാട്ടി മറഞ്ഞും ഒളിഞ്ഞും
വലച്ചെന്റെ രോദനം കണ്ടു കൊണ്ടെന്നും
ഒടുവിൽ ഞാൻ നിന്റെ സവിധത്തിലെത്തുമ്പോ-
ഴെന്റെയാ ഹൃത്തടം കഴുകി തുടച്ചും
എന്നുമെനിക്കേകിയാനന്ദം ഹേ പ്രീയ
നിൻ തൃപ്പാദം നമിച്ചൊന്നിരിപ്പു ഞാൻ!

നിന്റെ മുരളിക ഏകിയോരെൻ ജീവൻ
നിന്റെ സവിധത്തിൽ ആടുന്നു നാടകം
നിൻ മായ കെട്ടിക്കും വേഷപകർച്ചയിൽ
ഒടുവിലായെന്നെ തിരിച്ചു വിളിച്ചു നീ
നാടകം തീർന്നെന്നു ചൊല്ലും നിമിഷങ്ങൾ
സ്മരിച്ചൊന്നിരിന്നു ഞാൻപുഞ്ചിരിച്ചീടാം,
കൈപിടിച്ചെന്നും നീ കൂടെയായി കൂട്ടണേ..!

ഭക്തന്റെ ദാസനാണെന്നു മൊഴിഞ്ഞു നീ
പാർത്ഥന്റെ തേരു തെളിച്ചൊന്നിരുന്നതും,
പാഞ്ചജന്യത്തിന്റെ നാദം മുഴക്കി നീ
വിശ്വരൂപത്തെ കാട്ടി കൊടുത്തതും,
ലോകവും സർവ്വ ചരാചര ജാലവും
സർവ്വവും ആവാഹിക്കുന്നതും കാലവും
ജനനമരണ പ്രകൃതിയും ഭാവവും
കണ്ടു നെടുങ്ങി പാർത്ഥൻ വിറച്ചതും,
തൃപ്പാദമഭയമെന്നൊതിക്കരഞ്ഞതും
ഭീരുതമാറ്റിയഭയം കൊടുത്തതും
ഒക്കെ സ്മരിക്കുന്നു,വീണ്ടു മെൻ കണ്ണാ നീ
എന്നെയും പാർത്ഥനായൊന്നിന്നു മാറ്റണം
എന്റെയും സാരഥിയായൊന്നു വന്നുനീ
എന്റെ രഥത്തെയും തെളിക്കൂ നീ നാഥനേ!

"ഞാനാണു സാരഥി, എവിടെയ്ക്കു പോകണം?
പറയൂ നീ വേഗ'മെന്നോതും നിമിഷത്തിൽ
ഞെട്ടിയുണർന്നു ഞാനോതിയ വാക്കുകൾ
ഓർക്കുന്നതുണ്ടു വീണ്ടുമീവേളയിൽ
എവിടേയ്ക്ക് നീ തെളിക്കുന്നു ജഗല്പതേ,
അവിടെയ്ക്ക് പോകാമെന്നന്നു ചൊന്നതും
രക്ഷയ്ക്കു തൃപ്പാദം കെട്ടിപ്പിടിച്ചു ഞാൻ
പാർത്ഥനെപോലെ നിലവിളിച്ചോതിയോൻ
അജ്ഞനാണെൻ പ്രഭോ അന്ധനാണിന്നു ഞാൻ!
ധർമ്മത്തിൻ നേർവഴി നീ യെന്നും തെളിക്കണേ!
കർമ്മത്തിൻ പാത നീ കാട്ടി നടത്തണേ!
ശ്രീധര, ഗുരുവായൂർ വാഴും ജഗല്പതേ!

8 അഭിപ്രായങ്ങൾ:

  1. പ്രാര്‍ത്ഥന നന്നായിരിക്കുന്നു.
    ഭക്തിസാന്ദ്രമായ കവിത.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കമന്റിനും വായനക്കും നന്ദി തങ്കപ്പേട്ടാ.
      സ്നേഹപൂർവ്വം

      ഇല്ലാതാക്കൂ
  2. ധർമ്മത്തിൻ നേർവഴി നീ യെന്നും തെളിക്കണേ!

    ഈ പാര്ത്ഥന നനായിയി ഭാവുകങ്ങള്‍

    മറുപടിഇല്ലാതാക്കൂ