മാനവധ്വനി

പേജുകള്‍‌

  • ഹോം
  • മാനവധ്വനി

വ്യാഴാഴ്‌ച, നവംബർ 14, 2019

ഒരു കിണറും പുലിവാലും

അന്നായിരുന്നു നാരായണൻ കുട്ടിയുടെ ജനനം. ഒരു തണുത്ത പ്രഭാതം. ഉമ്മറത്തിരുന്ന നാണിയമ്മയ്ക്ക് പ്രസവ വേദന..ആശുപത്രിയിൽ പോകും മുന്നെ കുട്ടി ലോകം കാണാൻ ആഗ്രഹപ്പെട്ടു കുതിച്ചു വന്നു.“എന്നാലും ന്റെ നാണിയമ്മേ..” എന്നാരും പറഞ്ഞില്ല. “എന്നാലും എന്റെ കുട്ട്യേ എന്തു ധൃതിയാ നിനക്ക്” എന്നും ആരും പറഞ്ഞില്ല.. വന്നു കണ്ടു ലോകത്തെ… സ്വയം കാറി വിളിച്ച് അറിയിച്ചു...“ ഞാൻ വന്നേ.. “ അയല്പക്കക്കാരും ആ സന്തോഷം ഏറ്റെടുത്തു.
.“ ഓള് പെറ്റൂം തോന്നും... നിലവിളി ശബ്ദം കേൾക്കുന്നുണ്ട്.. എന്തൊരു പേറാ ഇത്...” .
“ഓനയല്ലേ പ്രസവിപ്പിക്കാത്ത ശവീന്നും പറഞ്ഞ് ആദ്യത്തെ ഓള് ഇറങ്ങി പോയത്..”
ആശുപത്രി വാസത്താലല്ലാതെ പ്രസവിക്കില്ലെന്ന് ശാഠ്യം ചെയ്ത് ഒരു മാസം മുന്നെ ആശുപത്രി ബുക്ക് ചെയ്തു നടക്കുന്ന തരുണീമണികളുടെ കീശ കീറിയ ഭർത്താക്കന്മാർ അസൂയ പൂണ്ടു  തങ്ങളുടെ ഭാര്യമാരെ നോക്കി കൊഞ്ഞനം കുത്തി കൊണ്ട് പറഞ്ഞു “ കണ്ട് പഠിക്ക്..”

ഒരു ലഹളയ്ക്കുള്ള തീപ്പൊരിയാണ് അവർ കൊളുത്തുന്നതെന്ന് അവർ സ്വപ്നേപി നിനച്ചിരിക്കില്ല, പറയുന്നത് തമാശയ്ക്ക് സ്വന്തം ഭാര്യയാണെങ്കിലും ഒരു പെണ്ണിനോടാണെന്നും ആ തീപ്പൊരികൾ ഇടയ്ക്കിടയ്ക്ക് ആളിക്കത്തി തങ്ങളുടെ അവസാനകാലത്തെ ചിതയിലെടുക്കും വരെ ഉമിത്തീ പോലെ തങ്ങളെ നീറിക്കുമെന്നും.

ആശാരി പണി കഴിഞ്ഞു വരുന്ന കുഞ്ഞപ്പേട്ടൻ അപ്പോഴാണ് അറിയുന്നത്, തന്റെ രണ്ടാം കെട്ടിലെ നാണിയമ്മ തനിക്ക് തന്ന നാലാമത്തെ അഭിമാനം ഭൂജാതനായെന്ന്…ഒന്നാം കെട്ടിയോൾ പറഞ്ഞത് ആണത്തമില്ലാത്തവനായതു കൊണ്ടാണ് അവൾ പ്രസവിക്കാത്തതെന്നായിരുന്നു.. അതു തിരുത്തപ്പെട്ട ദിനങ്ങൾ ഒന്നല്ല നാലു കടന്നിരിക്കുന്നു... തന്നെ തകർത്ത് തിമർത്താടിയപ്പോൾ, കടംവാങ്ങിയ രണ്ടു ലക്ഷം അവളുടെ കൈയ്യിലേക്ക് നീട്ടി കൊടുക്കുമ്പോൾ തനിക്ക് വിറച്ചു .. എന്നാലും!... പക്ഷെ അതു വാങ്ങി ബന്ധം വേർപെടുത്തി അവൾ കൂസലില്ലാതെ പടിയിറങ്ങി.

തകർന്ന ഹൃദയത്തോടെ അയാൾ വർഷങ്ങളോളം കഴിഞ്ഞു.. പിന്നീട് അയൽക്കാർ കൊണ്ടു വന്ന ബന്ധമാണ് നാണിയമ്മ. ഒരു പെർഫെക്ട് സെലക്ഷൻ.
“ആ കട്ടില ഈ വീട്ടിനു ചേരില്ല… മച്ചിയാണ് അവൾ. അതോ പോട്ടേ,.പോരാത്തതിനു അഹങ്കാരവും. ഇതാണ് നിനക്ക് ചേർന്ന പെണ്ണ്..” എന്ന്  അയൽക്കാർ പറഞ്ഞപ്പോഴും പഴയ സ്നേഹബന്ധത്തിൽ കടിച്ചു തൂങ്ങിയായിരുന്നു നിന്നത്.. കല്യാണം കഴിഞ്ഞുവെങ്കിലും നാണിയമ്മയെ ഭാര്യയായി കാണുവാൻ അയാളുടെ മനസ്സ് വർഷങ്ങളെടുത്തു.. എന്നിട്ടും നാണിയമ്മയ്ക്ക് പരിഭവമോ പ്രയാസമോ ഉണ്ടായില്ല.. ഒരു നാളിൽ പനിച്ചു കിടന്നപ്പോൾ നാണിയമ്മയുടെ സ്നേഹം അയാളുടെ മനസ്സലിയിച്ചു.. അന്നു മുതൽ ചറ പറ പ്രസവിച്ചു ന്റെ നാണിയമ്മ.. ആശുപത്രി വാസമില്ല, പൈസ ചിലവില്ല ബുദ്ധിമുട്ടുണ്ടാക്കലില്ല..അയാൾ ഓരോന്നോർത്തു മന്ദഹസിച്ചു..
ആ നാണിയമ്മയുടേയും കുഞ്ഞപ്പേട്ടന്റെയും നാലാമത്തെ മകനായിരുന്നു നാരായണൻ കുട്ടി..
എത്ര വേഗമാണ് കാലം ഓടി മറഞ്ഞത്.. നാണിയമ്മയും കുഞ്ഞപ്പേട്ടനും നാടകമാടി മുഖത്തെഴുത്തു മായ്ക്കാറാകുമ്പോഴേക്കും മൂന്ന് സഹോദരന്മാരെയും ഒരു സഹോദരിയെയും പരസ്പരം സ്നേഹിക്കാൻ വിട്ടു നൽകി, അവരിൽ മൂന്ന് പേരെയും കല്ല്യാണവും കഴിപ്പിച്ചു ഓർമ്മ പൂക്കൾ അണിഞ്ഞു ഫോട്ടോയിൽ ഇരുന്ന് ചിരിച്ചു..
നാരായണൻ കുട്ടി ഫോട്ടോയിൽ നോക്കി ഇരുന്നു.. സഹോദരങ്ങളെല്ലാം വിവാഹിതരായി മാറി താമസിച്ചു താൻ മാത്രം ഇവിടെ.
അയാൾ മരപ്പണിയിൽ അതിവിദഗ്ധനായി , ക്രമേണ വീടു കുറ്റിയിടലിൽ പ്രശസ്തനായി, നാട്ടുകാർക്കിടയിൽ പ്രസിദ്ധനായി അരങ്ങു തകർത്തു,
പിന്നീടെപ്പോഴോ നാരായണൻ കുട്ടി കള്ളിന് അടിപ്പെട്ടു. അതോടെ അയാളുടെ കഷ്ടകാലം തുടങ്ങി.. ആദ്യമാദ്യം കുടി വീട്ടിലായിരുന്നു പിന്നീട് കൂട്ടുകാരോടൊപ്പം ഷാപ്പിലായി.. ഒരു ഷാപ്പിൽ നിന്നും മറ്റൊരു ഷാപ്പിലേക്ക് ഓട്ടോറിക്ഷ പിടിച്ചു മാറി മാറി സഞ്ചരിച്ച് കുടിച്ചു തിമർത്തു, ഒടുവിൽ അവിടെ കിടന്നു.
ആയിടയ്ക്കായിരുന്നു ഒരാൾ  ഒരു നാൾ അയാളെ കിണറിനു കുറ്റിയടിക്കാൻ വിളിച്ചത്.. ലോണെടുത്ത് കിണറ് കുഴിക്കാൻ വേണ്ടി ഓടി നടന്ന് ഒടുവിൽ അയാൾ നാരായണൻ കുട്ടിയെ വിളിച്ചു.. നാരായണൻ കുട്ടി സ്ഥലം കണ്ടു.“. ഒന്നും പേടിക്കേണ്ട.. ആറ് പടവിൽ വെള്ളം കണ്ടിരിക്കും നല്ല പളുങ്കു പോലുള്ള ശുദ്ധ ജലം..പോരെ.”
ആളുകൾ ചിരിച്ചു..“ ആറ് പോയിട്ട് 20 പടവിലെങ്കിലും വെള്ളം കണ്ടാൽ മതിയായിരുന്നു.”
ചായ കുടിക്കാൻ അയാൾക്ക് വല്യ താല്പര്യം ഉണ്ടായിരുന്നില്ല.
“ തിരക്കാണ്.. വേഗം പോണം”
ഷാപ്പു കാരനു പച്ചരി വാങ്ങാനുള്ള കാശ് കൊടുക്കാനുള്ള ധൃതി അയാളുടെ കണ്ണിലുണ്ടായിരുന്നു. പ്രതിഫലവും വാങ്ങി  പെട്ടെന്ന് അയാൾ അപ്രത്യക്ഷനായി

കിണറു കുത്താനിറങ്ങിയ ആളുകൾ ആകെ പരവശരായി.. അമ്പതു പടവുകൾക്കുള്ളതു കുത്തിയിട്ടും വെള്ളമില്ല. പാവത്തെ ചതിച്ചു  ആ കള്ളു കുടിയൻ എന്ന് പറഞ്ഞ് ആളുകൾ  ചിരിച്ചു പിന്നെ അവർ സംഘടിച്ചു വന്നു.. “എവിടെ അയാൾ ആ നാരായണൻ കുട്ടി.. അവനെ  ഈ കുഴിയിൽ കെട്ടി താഴ്ത്തി  കുഴി മൂടണം ഒരു പാവത്തെ പറ്റിച്ചവൻ..” ആളുകൾ ആക്രോശിച്ചു.

ഷാപ്പിന്റെ മൂലയിൽ നായയെക്കാൾ ഡീസെന്റായി ചുരുണ്ടുറങ്ങുന്ന പാവം നാരായണൻ കുട്ടിക്ക് ഒരു ചവിട്ടു കൊടുത്ത് ഉണർത്തി..
“എന്തേ..? “                      
ആളുകൾ ആക്രോശിച്ചു “ കാലമാടാ..കള്ളും കുടിച്ചു പൈസയും വാങ്ങി നീ ഈ പാവത്തെ ചതിച്ചു..വെള്ളം കാട്ടി താടാ…ഇല്ലെങ്കിൽ…”
“ഞാൻ ആരെയും ചതിച്ചില്ല.. ഇനി ചതിക്കുകയും ഇല്ല.. എന്റെ തൊഴിലാണെ സത്യം”
“ എങ്കിൽ വെള്ളം കാട്ടി താടാ…”
ആളുകളുടെ ആക്രാശത്തിൽ…നാരായണൻ കുട്ടിയുടെ മത്തിറങ്ങി..
നാരായണൻ കുട്ടി ചുറ്റികയും ഉളിയും ഉള്ള സഞ്ചിയും ചുമന്ന് അവരുടെ കൂടെ നടന്നു..
കിണറിന്റെ അവസ്ഥ കണ്ട് നാരായണൻ കുട്ടി പറഞ്ഞു ..“ ഇതാരാ നിങ്ങളോട് ഇത്രേം കുഴിക്കാൻ പറഞ്ഞത്..?”
‘’‘ എങ്കിൽ എവിടേടാ വെള്ളം ഇത്രേം കുഴിച്ചിട്ട്…“
“ ഞാൻ ആറു പടവ് കുഴിക്കാനല്ലേ പറഞ്ഞത്..”
“അപ്പോൾ വെള്ളം? നീ കാട്ടിത്താടാ..”
ആളുകൾ കയ്യാങ്കളിയിലേക്ക് കടക്കുന്ന വിധത്തിലായി.
നാരായണൻ കുട്ടി ഒന്നും പറയാതെ കിണറ്റിലേക്ക് ഇറങ്ങി… കയറിൽ തൂങ്ങിയാടി ഉളിയെടുത്ത് കിണറിനു ചുറ്റും കൊട്ടി നോക്കി.. എന്നിട്ട് ഉളിയെടുത്ത് വടക്കു ഭാഗം മുട്ടി നോക്കി ചെവിടടുപ്പിച്ചു പിന്നെ അവിടെ തുരന്നു.. ചുറ്റികയെടുത്ത് ഇടിച്ച് ഒരു പാറകഷ്ണം പൊട്ടിച്ചു..
അതാ ജലധാര … കിണറു മുഴുവൻ നിറയുന്നു.. നാരായണൻ കുട്ടിയെ ആളുകൾ പെട്ടെന്ന് വലിച്ചു കയറ്റി..
കിണർ ശുദ്ധജലത്താൽ നിറഞ്ഞു .
അത്ഭുതത്തോടെ ആളുകൾ നിൽക്കുമ്പോൾ നാരായണൻ കുട്ടി പറഞ്ഞു “ ഞാൻ ആറു പടവാണ് കുഴിക്കാൻ പറഞ്ഞത് ഭൂമിയുടെ അടിത്തട്ടോളം കുഴിച്ചതിനു ഞാനെന്തു പിഴച്ചു”
നടന്ന സംഭവം മറന്ന് ആളുകൾ തല കുത്തനെ പിടിച്ചു. “ അടിയും ഇടിയും തല്ലും കുത്തും കഴിഞ്ഞാൽ ആളുകൾ നിശബ്ദരാകും ..ഓരോരുത്തരായി മുടന്തൻ ഞായം പറഞ്ഞ് പിന്നെ പതുക്കെ തടിയൂരും.. കിട്ടിയവൻ നിരപരാധിയായിരുന്നാലും ഒക്കെ സഹിക്കണം .. ആളുകൾക്കൊരു സോറി കൊണ്ട് തടി തപ്പാം.“
 തല്ലാൻ ആഞ്ഞവരിലെ ചില തന്ത്ര ശാലികൾ ഒരു ഞൊടിയിടയിൽ കളം മാറ്റി ചവിട്ടി.
.” ഞാൻ പറഞ്ഞില്ലേ നാരായണൻ കുട്ടി പറഞ്ഞാൽ അച്ചട്ടാണെന്ന്.. ഇപ്പോ കണ്ടോടാ”.
ഏതോ മാന്യൻ അപ്പോൾ ആടി കൊണ്ട്  പറഞ്ഞു …“ കണ്ടോടാ…കള്ള്  നാരയണൻ കുട്ടിയെ കുടിച്ചിട്ടില്ല .. നാരായണൻ കുട്ടിയാണ് കള്ള് കുടിച്ചത്.. അപ്രിഷിയേറ്റ് മാൻ.. ഇനി ഞാൻ പറേണത് ശ്രദ്ധിച്ചു കേൾക്കണം  നാരായണൻ കുട്ടിയെ പുലഭ്യം പറഞ്ഞവൻ ഈ ഊരു വിട്ട് പോയ്ക്കൊള്ളണം..”
അപ്പോഴൊരാൾ പറഞ്ഞു “ നിങ്ങളല്ലേ നാരായണൻ കുട്ടിയെ ഈ ഡാഷിനെ അതിലിട്ട് തെങ്ങു വെക്കും” എന്ന് പറഞ്ഞത്.
ഒരു നിമിഷം കുടിച്ച കള്ള് ആവിയായ ആ മാന്യൻ പറഞ്ഞു..” ഞാനീ വീട്ടിന്ന് പറഞ്ഞത് നീ റോഡിൽ കേട്ടെങ്കിൽ നിന്നെ ഇതിലിട്ട് വാഴ വെക്കണം..”
ചിരിയോടെ ആളുകൾ എല്ലാവരും  നാരായണൻ കുട്ടിയെ ബഹുമാനത്തോടെ ആദരിച്ചു..
ആളുകൾ ആർത്തു വിളിച്ചു.. നാരായണൻ കുട്ടീ കീ.. ജയ്..

അതെ ഇല്ലെങ്കിൽ നാരാ‍യണൻ കുട്ടിയെ ആളുകൾ അതിലിട്ട് കുഴിച്ചു മൂടി തെങ്ങു വെച്ചേനേ..


.. സതീശൻ പയ്യന്നൂർ
പോസ്റ്റ് ചെയ്തത് മാനവധ്വനി ല്‍ വ്യാഴാഴ്‌ച, നവംബർ 14, 2019 3 അഭിപ്രായങ്ങൾ:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക

ചൊവ്വാഴ്ച, ജൂൺ 04, 2019

അധ്വാനിച്ചു ധാരാളം പണം ഉണ്ടായപ്പോൾ ആളുകൾ അയാളെ പുകഴ്ത്തി.. ചുറ്റും കൂടിയ അവർ എത്ര പേരുണ്ടായിരുന്നെന്നോ..? ഉപദേശികൾ എത്രയായിരുന്നു ?..അയാൾക്ക്സന്തോഷമായി..എല്ലാം അയാളോട് പറഞ്ഞേ  ആളുകൾ ചെയ്യുമായിരുന്നുള്ളു..അയാളോട്  ഗുഡ്‌നെറ്റ് പറയാതെ വിനയാന്വിതരായ  ആളുകൾക്ക് ഉറക്കം കൂടി വന്നിരുന്നില്ല..  അവരുടെ സന്തോഷമായിരുന്നു അയാളുടെ സന്തോഷം..അയാളുടെ ഹൃദയം തുള്ളിച്ചാടി..അയാൾ മനോഹരമായി പുഞ്ചിരിച്ചു .. പണം തനിക്കെന്തിന് ഇവരുള്ളപ്പോൾ അയാൾ അങ്ങിനെയാണ് ചിന്തിച്ചിരുന്നത്..  പോക്കറ്റുകൾ കാലിയായപ്പോൾ അവർ എത്ര പേരുണ്ടായിരുന്നെന്നോ.. ആശ്ചര്യം അവരൊക്കെയും വെറും സ്മാരകങ്ങളായി.. ഉപദേശികൾ കൂട് വിട്ട് കൂടുമാറി.. അയാളുടെ ഹൃദയം രണ്ടായി പിളർന്നു.. അപ്പോഴും അയാൾ പുഞ്ചിരിക്കാൻ ശ്രമിച്ചു.. ഒടുവിൽ വാമഭാഗവും തന്നോട് ഉച്ചത്തിൽ സംസാരിക്കാൻ പഠിച്ചതോടെ  അയാൾക്ക് ഉറക്കം നഷ്ടപ്പെട്ടു.എങ്കിലും തന്റെ പുഞ്ചിരിയെ അയാൾ കൂടെ കൂട്ടി. നീ കൂടെ പോയെങ്കിൽ. ഒരു നിമിഷം അയാൾ കണ്ണടച്ചു നിന്നു. ഗതിയില്ലാതെ നടന്ന അയാളെ ആളുകൾ പ്രാകി. പണം ഉണ്ടായപ്പോൾ എത്ര അഹങ്കാരി ആയിരുന്നു.. ദേ.. ഇപ്പൊ കണ്ടില്ലേ.. ആരോ വിളിച്ചു പറഞ്ഞത് കേട്ടപ്പോൾ അയാൾ തകർന്നു. തന്റെ ഔദാര്യം ആവോളം പറ്റിയവന്റെ ആ മുഖം അയാളുടെ ഹൃദയത്തെ തലങ്ങും വിലങ്ങും വെട്ടി നശിപ്പിക്കുന്നു. അയാൾ വീണ്ടും തന്റെ പുഞ്ചിരിയെ വരുത്തുവാൻ ശ്രമിച്ചു. പക്ഷെ അതൊരു പൊട്ടിച്ചിരിയോ ആർത്തട്ടഹാസമോ ആകുമോ എന്നയാൾ ഭയപ്പെട്ടു. എങ്ങോട്ടേക്കെങ്കിലും യാത്ര പോകാമെന്നു അയാൾ തീരുമാനിച്ചു. ഒരിക്കലും തിരിച്ചുവരാത്ത യാത്ര. ബസ് സ്റ്റാൻഡിലെ മൂലയിൽ അയാൾ കിതച്ച് ഇരുന്നു. ഇടയ്ക്ക് ഒന്ന് മയങ്ങി..ആരോ തന്നെ മുട്ടി വിളിക്കുന്നു   ചേട്ടാ ഈ ലോട്ടറി അടിക്കും ചേട്ടാ പ്ലീസ്‌... മുഷിഞ്ഞ വേഷത്തിൽ കീറിയ കുപ്പായമിട്ട ഒരു കുട്ടി.. അവന്റെ കണ്ണുകളിലേക്ക് നോക്കിയപ്പോൾ തന്റെ പ്രതിബിംബം പോലെ തോന്നിച്ചു. പോക്കറ്റിൽ ആകെയുണ്ടായിരുന്ന തുക അവന്റെ ഒരു ലോട്ടറി ടിക്കറ്റിനുള്ളത് മാത്രമായിരുന്നു. അടിക്കും ചേട്ടാ പ്ലീസ്‌ ഞാൻ ഒന്നും കഴിച്ചില്ല അവൻ വയറു തടവി. താനും അതെ അവസ്ഥ.. ഒന്നും നോക്കാതെ ആ ബമ്പർ എടുത്തു. നാളെയാണ്.. അടിക്കും ചേട്ടാ ഉറപ്പ്.. അവന്റെ സന്തോഷം അയാളുടെ ചുണ്ടിലുണർന്നു. ഇനി.. ?അയാൾ ലോട്ടറി മടക്കി പോക്കറ്റിൽ വെച്ചു എങ്ങോട്ടെന്നില്ലാതെ നടന്നു. ഒടുവിൽ തിരിച്ചു വീട്ടിലേക്ക് മടങ്ങി. പിറ്റേന്ന് അയാൾ ആകാംഷയോടെ വായനശാലയിലേക്ക് നടന്നു. ചായ കുടിക്കാൻ നിന്നില്ല. ഇട്ടുകൊടുക്കാനും ആർക്കും വല്യ താല്പര്യവും ഉണ്ടായിരുന്നില്ല. അയാൾ അവിടെ കണ്ട  പത്ര താളിലേക്ക് നോക്കി. അത്ഭുതം. ആ ലോട്ടറിക്ക് ഒന്നാം സമ്മാനമായിരുന്നു...അയാളുടെ മനോഹരമായ പുഞ്ചിരി താനെ തിരിച്ചു വന്നു.. തനിക്ക് ലോട്ടറി നിർബന്ധിച്ചു തന്ന ആ  കുട്ടിയെ അയാളുടെ കണ്ണുകൾ ബസ്റ്റാന്റഡ് മുഴുക്കെ അരിച്ചു പെറുക്കി.. അവനെ കണ്ടെത്താനായില്ല.. നിരാശയോടെ അയാൾ വീട്ടിലെത്തി വീട്ടിൽ നിറച്ചും സന്തോഷം പങ്കിടാനെത്തിയ ആളുകൾ.  ഉപദേശികൾ അവതാരോദ്ദേശ്യം പോലെ വീണ്ടും ജന്മമെടുത്തിരിക്കുന്നു. അയാൾ അമർത്തി മൂളി.  വിനയാന്വിതയായ വാമഭാഗത്തിന്റെ മധുരമായ പതിഞ്ഞ സ്വരം "ചേട്ടൻ എവിടെയായിരുന്നു.. ചായ തണുത്തൊ എന്നറിയില്ല ഒരു മിനുട്ട് ചേട്ടാ ചൂടാക്കാം " അയാൾ മനോഹരമായി പുഞ്ചിരിച്ചു. വീണ്ടും ഒരു പുനർ ജന്മം.. ഇത്തവണ താൻ സ്മാർട്ട് ആവണം അയാളുടെ മനസ്സ് കര്ശനമായി ആവശ്യപ്പെട്ടു. ഓരോ ഉറക്കത്തിലും  അവൻ പ്രത്യക്ഷപ്പെടും ഞാൻ പറഞ്ഞില്ലേ ചേട്ടാ ഇത് അടിക്കുമെന്ന് ഇപ്പോഴോ ? "അവൻ മനോഹരമായി പുഞ്ചിരിക്കും പിന്നെ അപ്രത്യക്ഷമാകും... തന്റെ കൈ പിടിച്ചുയർത്തിയ  ദൈവത്തിനെ  ഒരിക്കൽ കൂടി കാണാൻ ഭാഗ്യമുണ്ടോ എന്നറിയാൻ പതിവായി അയാൾ ബസ്റ്റാണ്ടിലേക്ക്  നടന്നുകൊണ്ടിരുന്നു... ഒപ്പം ആ ഓർമ്മയ്ക്കായി കൈയ്യിൽ കരുതുന്ന പുതുവസ്ത്രങ്ങൾ മുഷിഞ്ഞു കീറിയ വസ്ത്രം ധരിച്ച ആരെങ്കിലുമുണ്ടെങ്കിൽ അവർക്ക് സമ്മാനിക്കും. പിന്നെ തന്നാലാവുന്നതിൽ ഒരോഹരി  അനാഥ മന്ദിരത്തിലേക്കും അപ്പോൾ പിന്നെ അവന്റെ മുഖം ഒരിക്കൽ കൂടി കണ്ട ഒരു നിർവൃതി ആ ചുണ്ടുകളെ  പുഞ്ചിരിയിലേക്ക്  നയിക്കും.. സതീശൻ പയ്യന്നൂർ 
ReplyForward
പോസ്റ്റ് ചെയ്തത് മാനവധ്വനി ല്‍ ചൊവ്വാഴ്ച, ജൂൺ 04, 2019 അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
വളരെ പുതിയ പോസ്റ്റുകള്‍ വളരെ പഴയ പോസ്റ്റുകള്‍ ഹോം
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത: പോസ്റ്റുകള്‍ (Atom)

ബ്ലോഗ് ആര്‍ക്കൈവ്

  • ►  2020 (2)
    • ►  നവംബർ (1)
    • ►  ഒക്‌ടോബർ (1)
  • ▼  2019 (2)
    • ▼  നവംബർ (1)
      • ഒരു കിണറും പുലിവാലും അന്നായിരുന്നു നാരായണൻ കു...
    • ►  ജൂൺ (1)
  • ►  2017 (1)
    • ►  മാർച്ച് (1)
  • ►  2016 (3)
    • ►  ജൂലൈ (1)
    • ►  ഫെബ്രുവരി (2)
  • ►  2015 (7)
    • ►  ജൂൺ (1)
    • ►  മേയ് (1)
    • ►  ഏപ്രിൽ (1)
    • ►  മാർച്ച് (4)
  • ►  2014 (38)
    • ►  ഏപ്രിൽ (1)
    • ►  മാർച്ച് (5)
    • ►  ഫെബ്രുവരി (18)
    • ►  ജനുവരി (14)
  • ►  2013 (12)
    • ►  ഡിസംബർ (6)
    • ►  മേയ് (1)
    • ►  ഫെബ്രുവരി (5)
  • ►  2012 (55)
    • ►  ഒക്‌ടോബർ (1)
    • ►  സെപ്റ്റംബർ (4)
    • ►  ജൂലൈ (3)
    • ►  ജൂൺ (4)
    • ►  മേയ് (5)
    • ►  ഏപ്രിൽ (9)
    • ►  മാർച്ച് (11)
    • ►  ഫെബ്രുവരി (4)
    • ►  ജനുവരി (14)
  • ►  2011 (134)
    • ►  ഡിസംബർ (20)
    • ►  നവംബർ (4)
    • ►  ഒക്‌ടോബർ (12)
    • ►  ജൂലൈ (1)
    • ►  ജൂൺ (20)
    • ►  മേയ് (41)
    • ►  ഏപ്രിൽ (27)
    • ►  മാർച്ച് (9)
  • ►  2010 (253)
    • ►  ഡിസംബർ (19)
    • ►  നവംബർ (52)
    • ►  ഒക്‌ടോബർ (30)
    • ►  സെപ്റ്റംബർ (23)
    • ►  ഓഗസ്റ്റ് (60)
    • ►  ജൂലൈ (20)
    • ►  ജൂൺ (13)
    • ►  മേയ് (2)
    • ►  ഏപ്രിൽ (2)
    • ►  മാർച്ച് (11)
    • ►  ഫെബ്രുവരി (12)
    • ►  ജനുവരി (9)
  • ►  2009 (51)
    • ►  ഡിസംബർ (20)
    • ►  നവംബർ (24)
    • ►  ഒക്‌ടോബർ (7)

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
മാനവധ്വനി
payyanur, kannur,kerala, India
എന്നെ കുറിച്ചോ? എന്തു പറയാൻ! എനിക്കു പറയാനുള്ളത്‌ എന്റെ സുഹൃത്തിനെ കുറിച്ചാണ് തന്റെ സൃഷ്ടിയായ "പൊട്ടക്കലം" എന്ന ബ്ലോഗ്‌ കവിതകളിലൂടെ മൂന്നു നാലു ദിവസം മുൻപെ എങ്ങനെ മരിക്കുമെന്ന് പോലും പ്രവചിച്ചു അവൻ കടന്നു പോയി...ആക്സിഡന്റിൽ പെടുന്ന അന്നു രാവിലെ ഫോണിലൂടെ എന്നോട്‌ പറഞ്ഞത്‌.എന്നെ കാണാൻ അടുത്ത ദിവസം വരാമെന്ന് പറഞ്ഞത്‌... പൂർത്തിയാക്കാനാവാതെ അവൻ കിടന്നു....ഞാൻ കണ്ടത്‌ . ഹോസ്പിറ്റലിൽ.. ഒന്നും അറിയാതെ, പറയാതെ കിടക്കുന്ന അവനെയാണ്‌. ഒന്നു മിഴിതുറക്കും എന്നു വിശ്വസിച്ചു... ദൈവത്തൊട്‌ പ്രാർത്ഥിച്ചു... കള്ളൻ എല്ലാവരെയും പറ്റിച്ചു കടന്നു കളഞ്ഞു..ആരാണുത്തരവാദി... ... ദൈവമോ അതോ അവനോ... അറിയില്ല!! ഒരു പക്ഷെ അവൻ ആരെയും കാണേണ്ടെന്ന് തീരുമാനിച്ചിരിക്കും... ഞാൻ എഴുതുന്നത്‌ കാണണമെന്ന് പറഞ്ഞ്‌ കാത്തു നിന്നു ഒടുവിൽ ഞാൻ എഴുതാൻ വൈകിയപ്പോൾ കാത്തു നിൽക്കാതെ ജീവിതത്തിൽ നിന്നു തന്നെ മണ്മറഞ്ഞ, പ്രശസ്തനായ കവിയും കഥാകൃത്തും ആയി വളർന്നുകൊണ്ടിരുന്ന എന്റെ പ്രീയ സുഹൃത്ത്‌ നവീൻ ജോർജ്ജിനു ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട്‌ കുറിക്കുന്ന‍ൂ...... എന്റെ മസ്തകത്തിൽ വിരിഞ്ഞ ഭ്രാന്തുകൾ!..നിയമപ്രകാരമുള്ള മുന്നറിയിപ്പ്‌: ഇവിടെ വന്ന് എന്റെ ജൽപനങ്ങളെ കവിതയാണ്‌, കഥയാണ്‌ എന്നൊക്കെ തെറ്റിദ്ധരിച്ച്‌ സങ്കടപ്പെട്ടാൽ ബ്ലോഗോ ഞാനോ ഉത്തരവാദിയല്ല!സദയം പൊറുക്കുക!-- യഥാർത്ഥപേര്‌ സതീശൻ മുട്ടിൽ (സതീഷ്‌)
എന്റെ പൂര്‍ണ്ണമായ പ്രൊഫൈൽ കാണൂ
ജാലകം
Website counter
ലളിതം തീം. gaffera സൃഷ്ടിച്ച തീം ചിത്രങ്ങൾ. Blogger പിന്തുണയോടെ.