അറുപത്തി നാലു കളങ്ങൾ!
തമസ്സും ജോതിസ്സും
കറുപ്പും വെളുപ്പും!
ധർമ്മാധർമ്മ കരുക്കളും!
അവൾ വിശ്വാസമുന്തി,
ഞാൻ അവജ്ഞയും,
അവൾ ആശയുന്തി,
ഞാൻ കോപവും
അവൾ ദു:ഖമുന്തി.
ഞാൻ നിരാശയും
അവൾ പരാതിയും പരിഭവവും
ഞാൻ അഹന്തയും അഭിമാനവും!
ഒരിക്കലവളും പിന്നെ ഞാനും
മാറി മാറി ചെക്ക് വിളിച്ചു!
തോറ്റപ്പോൾ തിരിഞ്ഞിരുന്നു പല്ലിറുമി,
മുൻശുണ്ഠിയാൽ തെറിവിളിച്ചു
ജയിച്ചപ്പോൾ ആഹ്ലാദിച്ച്
ആവേശത്താൽ പരിഹസിച്ചു!
ഒരു തരം സാഡിസം!
അവൾ തോറ്റപ്പോഴും
ഞാൻ തോറ്റപ്പോഴും
തോറ്റത് ഞാനല്ലേ?
സങ്കടവും സന്തോഷവും
കൂട്ടിയും കിഴിച്ചും നൽകി
ശൂന്യത!
സ്നേഹവും വിഷമവും
ഗുണിച്ചും ഹരിച്ചും നൽകി
ജയിച്ചതാര്?
പരസ്പരം ചൂണ്ടി.
വീണ്ടും വീറോടെ,
വാശിയോടെ
പന്തയം വെച്ചു!
ജീവിതത്തിന്റെ
അറുപത്തി നാല് കളങ്ങളിൽ
സന്തോഷവും പരിഭവവും,
സുഖവും ദു:ഖവും വെച്ച്
ചെസ്സു കളിച്ച്..!
അവൾ തിരുത്തി
മൃഗങ്ങളോടിരന്നു വാങ്ങിയ
പുരുഷായുസ്സ് തീരും വരെ!
തമസ്സും ജോതിസ്സും
കറുപ്പും വെളുപ്പും!
ധർമ്മാധർമ്മ കരുക്കളും!
അവൾ വിശ്വാസമുന്തി,
ഞാൻ അവജ്ഞയും,
അവൾ ആശയുന്തി,
ഞാൻ കോപവും
അവൾ ദു:ഖമുന്തി.
ഞാൻ നിരാശയും
അവൾ പരാതിയും പരിഭവവും
ഞാൻ അഹന്തയും അഭിമാനവും!
ഒരിക്കലവളും പിന്നെ ഞാനും
മാറി മാറി ചെക്ക് വിളിച്ചു!
തോറ്റപ്പോൾ തിരിഞ്ഞിരുന്നു പല്ലിറുമി,
മുൻശുണ്ഠിയാൽ തെറിവിളിച്ചു
ജയിച്ചപ്പോൾ ആഹ്ലാദിച്ച്
ആവേശത്താൽ പരിഹസിച്ചു!
ഒരു തരം സാഡിസം!
അവൾ തോറ്റപ്പോഴും
ഞാൻ തോറ്റപ്പോഴും
തോറ്റത് ഞാനല്ലേ?
സങ്കടവും സന്തോഷവും
കൂട്ടിയും കിഴിച്ചും നൽകി
ശൂന്യത!
സ്നേഹവും വിഷമവും
ഗുണിച്ചും ഹരിച്ചും നൽകി
ജയിച്ചതാര്?
പരസ്പരം ചൂണ്ടി.
വീണ്ടും വീറോടെ,
വാശിയോടെ
പന്തയം വെച്ചു!
ജീവിതത്തിന്റെ
അറുപത്തി നാല് കളങ്ങളിൽ
സന്തോഷവും പരിഭവവും,
സുഖവും ദു:ഖവും വെച്ച്
ചെസ്സു കളിച്ച്..!
അവൾ തിരുത്തി
മൃഗങ്ങളോടിരന്നു വാങ്ങിയ
പുരുഷായുസ്സ് തീരും വരെ!