"ഗുരുദക്ഷിണ കൊടുക്കണോ?.."
.".വേണ്ട!.."
ഏട്ടൻ തമ്പുരാൻ ഭരിക്കുന്ന ഇടത്ത് അനിയൻ തമ്പുരാൻ നികുതി കൊടുക്കണോ?
" വേണ്ട!"- നീട്ടോലയിൽ അല്ലാ വാമൊഴിയായി ഉത്തരവു വന്നു..
അങ്ങിനെ അതും നടന്നു.. ഗുരുദക്ഷിണയോ പറകണക്കിനു നെല്ലോ ഒന്നും ചോദിക്ക്യാതെ കൊടുക്കാതെ,അവിടെ കയറിപ്പറ്റി..മുൻ ജന്മ സുകൃതം!..അല്ലാണ്ടെന്താ പറയ്ക!.
.... അതു കൊണ്ടൊരു കാര്യം ഇണ്ടായി.. ഏട്ടൻ തമ്പുരാന് അവിടെ നിന്നും പച്ച വെള്ളം കൊടുക്കില്ല്യാത്രേ!..കാരണം ബാക്റ്റീരയല്ലത്രെ!... ഈ പാവം നോം!
അന്നൊരീസമാണ് അതറിഞ്ഞത്!..
മാതാശ്രീ ചോദിച്ചു.." എടാ നീ പഠിപ്പിച്ച് പഠിപ്പിച്ച് നടക്കുന്നുണ്ടല്ലോ?.. .. ശമ്പളത്തിൽ നിന്നും എന്തെങ്കിലും റേഷൻ കടയിലേക്കുള്ള വകയെങ്കിലും തന്നാൽ..തിന്നുമ്പോൾ ഒടനെ കക്കൂസിലേക്ക് ഓടാൻ തോന്നുന്ന അരിയെങ്കിലും വാങ്ങി കുത്തി പുഴുങ്ങി ചോറു വെച്ച് തരാർന്നൂ.."
മാതാശ്രീയുടെ ഒരു കാര്യം!...
"..അദ്ദേഹം തുടർന്നു....അതും നമ്മെ ചൂണ്ടി..
"....ദേ.. ഇവൻ.. നിങ്ങടെ പുന്നാര മകൻ.. അവിടെ കോളേജിലേക്കെന്നും പറഞ്ഞു പോകുന്നുണ്ടല്ലോ?.... അതിനാൽ അവിടെ നിന്നും നയാ പൈസ എനിക്കു തരുന്നില്ല!"
" അതു ഫ്രീയല്ലേ..ഫീസു നമ്മൾ കൊടുക്കാൻ കൊണ്ടു പോയിട്ടും അവർ വാങ്ങാഞ്ഞിട്ടല്ലേ?"- നോം!
"..അവർ വാങ്ങിയില്ല.. പക്ഷെ എന്റെ ശമ്പളത്തിൽ നിന്നാ അവർ പിടിക്കുന്നത്!.."- ഏട്ടൻ തമ്പുരാൻ!
" ഫീസു കൊടുത്തിട്ടു വാങ്ങാഞ്ഞ് നിന്റെ മൊത്തം ശമ്പളവും കട്ടിങ്ങോ?.. ശിവ! ശിവ!..എന്നാലും!"- മാതാശ്രീ.
." അതേ .. എനിക്കു നടക്കാൻ കൂടി പൈസയില്ല... പിന്നെ എന്തെങ്കിലും പറയാൻ പറ്റുമോ?..ഇവൻ അവിടെ പഠിക്കുകയല്ലേ.!"-ഏട്ടൻ തമ്പുരാൻ
"..ഇതിലും ഭേദം ഈ അനിയൻ തമ്പുരാനു വല്ല ഒതളങ്ങയോ മറ്റോ അരച്ചു തന്ന് പാലാണു മകനേന്ന് പറഞ്ഞാൽ "മൃഷ്ടാന്ന ഭോജനം തന്നെ എന്നു പറഞ്ഞു കുടിച്ചേനേ..!..അല്ലേങ്കിൽ അറ്റ് ലീസ്റ്റ് കയറു കെട്ടി തന്ന് സ്വർഗ്ഗ കവാടമാണു മകനേ എന്നു പറഞ്ഞാൽ നോം അവിടെ നൂണ്ട് കിടന്ന് ആടിയേനേ..!.. പകരം ഏട്ടൻ തമ്പുരാന്റെ ശമ്പളം നമ്മുടെ പേരു പറഞ്ഞ് അവർ ബലമായി പിടിച്ചു വെച്ചുത്രേ!... നോം ആവശ്യപ്പെടാതെ ഇങ്ങോട്ട് വന്ന് അവിടെ ഓഫറിൽ നമ്മെ ചേർത്തവർ!"
..സത്യം മിനറൽ വാട്ടർ ചേർക്കാതെ പറയുന്നതു കേട്ട് മാതാശ്രീയും നോമും വായടക്കി...
ആ മഹാരാജ്യത്ത്.. അതായത്.. കോളേജിൽ..
നാവിനു ലൈസൻസെടുക്കാത്ത പെൺ കുട്യോള് കല പില കൂട്ടി , ചറ പറ വർത്തമാനങ്ങൾ പറഞ്ഞു..ആൺ കുട്യോള് പുന്നെല്ല് കണ്ട പെരുച്ചാഴിയേ പോലെ അവരൊടൊപ്പം കൂടി.. നോം തിരിഞ്ഞിരുന്നു..
..നോം ആ കോളേജിൽ തെറ്റു കുറ്റങ്ങൾ പറ്റാതെ, ഭയന്നും വിറച്ചും നമ്മെ ശ്രദ്ധിച്ചു...ചാരിത്രം കാത്തു..നമ്മെ നിരീക്ഷിക്യാൻ ക്യാമറ വരെ ഏർപ്പാടാക്കിയിട്ടുണ്ടത്രെ!.. ചുറ്റും ശത്രുക്കളാ.. ശത്രുക്കൾ.!. എല്ലായിടത്തും ഒരു കണ്ണു വേണം..നോം ഒറ്റയ്ക്കും!
ഇനി നമ്മെ കൊണ്ട് കോളേജിൽ നിന്നു തന്നെ ഏട്ടൻ തമ്പുരാനെ പിരിച്ചു വിടേണ്ട!..
പെൺ കുട്യോള് ഒന്നും മിണ്ടാതെയിരിക്കുന്ന നമ്മെ ചൂണ്ടി വിഭ്രമിപ്പിക്ക്യാൻ പറഞ്ഞു.." പാവം പൂച്ച!"
നോം വിരക്തനായി.. നിർവ്വികാരനായി ..കുശ്മാണ്ടമായി!.. നമ്മെ തല്ലിയൊതുക്കി..!
അങ്ങിനെ ഒന്നാം വർഷം തട്ടും മുട്ടും ഇല്യാതെ നോം നടന്നു, രണ്ടാം വർഷത്തിലേക്ക് കടന്നു..
മീശവെച്ച ആണുങ്ങളെന്ന് ഭാവിക്കുന്നോർ.. പുതിയ ആ വർഷം വന്നു ചേർന്ന പ്രീഡിഗ്രി പെൺ പിള്ളാരെ ഞൊട്ടാനും പേരു ചോദിക്കാനും പോയി.. നോം പോയില്ല്യ... പ്രീഡിഗ്രി പിള്ളേരാണ്.. എട്ടും പൊട്ടും തിരിയാത്ത പ്രായം.. നമ്മെ കണ്ട് വെളച്ചിലെടുത്താൽ!...നോം കുഴങ്ങി..!.. ഒരു പെണ്ണും പിടക്കോഴിയും നമ്മെ കാണേണ്ട!..ക്ലാസ്സിലുള്ളവരോട് കൂടി മര്യാദയ്ക്ക് മിണ്ടിയിട്ടില്ല.. പിന്നാ ഈ പിള്ളേർ!.. വായ നോട്ടം നമുക്ക് ഹറാമാണ്!
പെട്ടെന്ന് ഒരിക്കൽ ഒരു ബസ്സ് തടയൽ സമരം!..വിദ്യാർത്ഥി ഐക്യമാത്രേ.. പിള്ളേർക്ക് ബസ്സിൽ ആനുകൂല്യം നൽകാൻ പറ്റില്ല്യാത്രെ!..നമ്മളോട് വാങ്ങുന്ന പത്തു പൈസ കൊണ്ടു പോയി പച്ചരി വെച്ച് കഴിക്കുന്ന ബസ്സുടമകളുടെ ഒരു ധിക്കാരം!..നാണം വേണം.!. നാണം..!.. നമ്മുടെ നേതാക്കൾ പ്രഖ്യാപിച്ചു.." തടയും നമ്മൾ!..അടിച്ചു ഇടിച്ചു നിരത്തും നമ്മൾ!"
അങ്ങിനെ തന്നെ സിന്ദാബാദ് എന്നു പറഞ്ഞാൽ മതി!..അതിനു വല്യ മുടക്കില്ല്യാ... നല്ല കാര്യത്തിനു വേണ്ടി വന്നാൽ നോമും ഇറങ്ങണം!..അങ്ങിനെ വിട്ടാൽ പറ്റില്യാലോ?
നോം രാവിലെ എത്തിയിരുന്നു..നേതാക്കന്മാർ വന്നു നമുക്ക് ക്ഷണ പത്രം തരണം . ക്ഷണിക്കാതെ നോം പോവില്ല്യാ....നേരം വെളുത്തതേയുള്ളു..!. ആരും വന്നിട്ടില്ല്യാ..എങ്ങും പോകാതെ നമ്മുടെ ക്ലാസ്സിൽ വലിയ പണ്ഡിത കേസരിയേ പോലെ പുസ്തകം മറച്ചു നോക്കികൊണ്ടിരുന്നു...
പെട്ടെന്ന് ഒരു ശബ്ദം..!.. ഒരു കിളിനാദം!.."...ഏട്ടാാാ..."- നോം ഞെട്ടിത്തെറിച്ചു... നമ്മുടെ ധൈര്യം ചോർന്നു പോയി.. ഇതാരാണപ്പാ ഒരു പെൺകിളി, മീശ വെച്ച നമ്മെ ഒരൂ ഭയോം ഇല്യാതേ..".നോം തിരിഞ്ഞു നോക്കിപ്പോയി...!...
തിങ്കളാഴ്‌ച, ഡിസംബർ 27, 2010
ഞായറാഴ്‌ച, ഡിസംബർ 26, 2010
എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...(നാൽപതാംസർഗ്ഗം)
"ഏട്ടൻ തമ്പുരാൻ ലേശം മൂപ്പെത്തി മിടുക്കനായീന്ന ഭാവത്തിൽ എം കോം പാസ്സായി... കിരീടാവകാശിയാകാനുള്ള ചങ്കും കരളും ഒക്കെയാകേണ്ട പ്രായായി.. ന്നാലോ..കുട്യോളുടെ സ്വഭാവം!..ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആയില്ലെന്ന ഒരു മൊശടൻ ഭാവം!...പഠനം കഴിഞ്ഞു തെക്കോട്ടും വടക്കോട്ടും നടക്ക്യെന്നെ പണി കൊറച്ചു മാസം!..പണമൊന്നും ആ പണിക്ക് കിട്ടില്ല്യാച്ചാലും നെഞ്ചു കലക്കി കഷ്ടപ്പെട്ട് പണിയെടുക്കുന്ന പിതാശ്രീയുടെ പണത്തിന്റെ ഒരംശം കിട്ട്വേം ചെയ്ത് സുഖ സുഭിക്ഷമായി നടക്കണ കാലം!..വഴി നടത്തിയാൽ മാത്രം പോര ഇന്നത്തെ കുട്യോൾക്ക്.!..
... ജോലിയും വാങ്ങി കൊടുത്ത് ശമ്പളം കിട്ടും വരെ ചെലവിനും കൊടുത്തോളണം... ശമ്പളം കിട്ടിയാൽ പിന്നെ സ്വന്തം കാര്യം നോക്കാൻ അവർക്കറിയാം..!..എത്രകിട്ടും? എങ്ങിനെ കിട്ടും?.. കിട്ടിയാൽ മാസം വീട്ടിലേക്ക് ഒരംശമെങ്കിലും ചെലവിനു തരുവോ എന്നൊന്നും കണക്കു കൂട്ടി കഷ്ടപ്പെടണമെന്നില്യാന്ന് സാരം! .. അവരുടെ ശമ്പളം അവർ തന്നെ നിക്ഷേപിച്ചോളും അവർക്കിഷ്ടമുള്ള അവരുടെ തന്നെ ഏതെങ്കിലും ബാങ്കിൽ!..മണി മണീന്ന് ചെലവാക്കാനും ഉപദേശം വേണ്ട!..അതിനുള്ള പക്വതേം വിവരോം അവർക്കുണ്ട്!..അതു വരെയുള്ള ഉപദേശൊം കൊണവതികാരോം മതീന്ന ഭാവാ ഇന്നത്തെ തലമുറയ്ക്ക്..!. .. കലി കാലം!..
..അങ്ങിനെയിരിക്ക്യെ ഒരീസം ഒരാൾ ഒരത്ഭുതപ്രവർത്തിയുമായി കയറി വന്നു.നമ്മുടെ തന്നെ ഒരു ബന്ധു..!...ഒരു തരം കരിസ്മാറ്റിക്ക് ധ്യാനം!..
".. വെറുതെ നടക്ക്യാ അല്ലേ?.."- അദ്ദേഹം!
." ഊവ്വ്!"- ഏട്ടൻ തമ്പുരാൻ!
" വെറുതെ നടന്നാൽ പിത്തം ഉരുകും!"- അദ്ദേഹം!
" എന്താപ്പം ചെയ്കാ!"- ഏട്ടൻ തമ്പുരാൻ!
"..ഒരു ട്യൂട്ടോറിയൽ തുടങ്ങാം ദൂരെ ഒരിടത്ത്!.. സമ്മതം തന്ന്യാ"
".. ഊവ്വ്!"
"..എന്നാ.. തന്നെ പോലെത്തെ തെക്കു വടക്ക് വകകൾ ഉണ്ടെങ്കിൽ അവരേയും വിളിച്ചോളൂ..!"- അദ്ദേഹം!
അങ്ങിനെ തെക്കു വടക്ക് സഭകളെല്ലാം വെടക്കാകാതിരിക്കാനുള്ള ഒരു ഉപാധിയും ഉടമ്പടികളും സംജാതമായി..!
" ബാനറെഴുതി.. ഉൽഘാടിച്ചു.. ഏമ്പക്കം വിട്ട്..തെക്കു വടക്ക് സഭകളെല്ലാം ദൂരെ പടിഞ്ഞാറ് വെച്ച പള്ളിക്കൂടത്തിനടുത്ത് പ്രവർത്തനം ആരംഭിച്ചു..!.. നല്ല നിലയിൽ പ്രവർത്തനം തുടങ്ങി.... കലക്ഷൻ മോശമില്ല!"
"...അവിടെക്കുള്ള യാത്ര ചിലവ് ഏട്ടൻ തമ്പുരാൻ മണി മണിയായി വീട്ടിൽ നിന്നും എണ്ണി വാങ്ങി.. ഒപ്പം ഉള്ള തെക്കു വടക്ക് സഭകൾക്കുള്ള യാത്രാ ചെലവു വരെ അദ്ദേഹം മാതാശ്രീയോട് കണക്ക് പറഞ്ഞ് വാങ്ങി.... ഒടുവിലാകുമ്പോഴേക്കും അവർക്കുള്ള ശമ്പളം വരെ!.. അദ്ദേഹത്തിന്റെ ആ ഉദ്യോഗത്തിൽ നമുക്കുള്ള നേട്ടം ഇതൊക്കെ തന്നെ!..
" ..ശിവ.. ശിവ..ഇതെന്തുദ്യോഗം!..നോം ഇനി കക്കാൻ കൂടെ പോകേണ്ടി വരുവോ?.." നോം തലയിൽ കൈവെച്ചു..!..പിന്നെ മാതാശ്രീയോട് നമുക്കുള്ള സംശയം ചോദിച്ചു..
".. എനിക്കൊന്നും മനസ്സിലാകുന്നില്ല മകനേ.. എനിക്കു തലചുറ്റുന്നു..!"- മാതാശ്രീ ഉള്ള സത്യം നോമുമായി പങ്കുവെച്ചു!
..പിന്നെ കടലീന്നടുത്താണ് ആ ധർമ്മ സ്ഥാപനം എന്നതിനാൽ വരുമ്പോൾ അത്യാവശ്യം നല്ല പിടയ്ക്കുന്ന മീൻ സംഭാവനയായി വീട്ടിലേക്ക് വല്ലപ്പോഴും കൊണ്ട് വന്നിരുന്നു..ആളോളു പറയും സത്യത്തിന്റെ മുഖത്തിന്ന് എന്നും കറുപ്പാ..എന്ന്..!.. ആ പറച്ചിൽ ഇല്യാണ്ടാക്കാനാ ആ സത്യം കൂടി പറഞ്ഞത്!.. സത്യം വെളുത്തു തന്നെ ഇരിക്ക്യട്ടേ.. എന്താ?
അങ്ങിനെ അമാന്തിച്ചു നിൽക്കുമ്പോൾ നമ്മെ അതിശയിപ്പിച്ചുകൊണ്ട് അവിടെ നിന്നും വേരോടെ പറിച്ചെടുത്ത് അടുത്തു തന്നെയുള്ള ഒരു സ്ഥലത്ത് നടാൻ തീരുമാനിച്ചു അതിന്റെ ഭാരവാഹികൾ..!
ഒടുവിൽ ആ മഹാ പ്രസ്ഥാനം ആരാണോ നിശ്ചയിച്ചത് അവർ തന്നെ കുളം തോണ്ടി അവസാനിപ്പിക്കാൻ തീരുമാനിച്ചു!..
"..ഇല്യായിരുന്നെങ്കിൽ വീടു വിറ്റും നമ്മൾ കാശു കൊടുക്കേണ്ടി വന്നേനെ!".. അനർത്ഥങ്ങൾ ഒന്നും ഇണ്ടായില്ല്യാ.. ദൈവത്തിനു സ്തുതി!
ആ റീട്ടേയിൽ ഉദ്യോഗം പോയിക്കിടക്കുമ്പോൾ മറ്റൊരു ബന്ധു ഹോൾസെയിലായി ഉദ്യോഗം തുടങ്ങിയിരുന്നു.. സെയിം കൺസെപ്റ്റ്.. എന്നാലോ.. .വല്യ കുട്യോൾക്കുള്ള വല്യ സ്ഥാപനം!.. ഐ..മീൻ.. കോളേജ്!... അവിടെ അദ്ദേഹത്തിനു അഡ്മിഷൻ കിട്ടി..".. പഠിപ്പിക്യാ.. ഫോർത്തു ഗ്രൂപ്പ് പിള്ളാർക്ക്!..എകൗണ്ടൻസിയും കോമേസും ഒക്കെ!.. അങ്ങിനെ പരക്കെ അടുത്തുള്ള പലകോളേജിലും ആ മഹത്മൻ പഠിപ്പിച്ചു നടന്നു.. നമ്മുക്ക് ലേശം അഭിമാനമായി".. കൊള്ളാം..ഏട്ടൻ തമ്പുരാനു.. ലെക്ചർ ഉദ്യോഗം!
..നോം അങ്ങിനെ പ്രീഡിഗ്രി കഴിഞ്ഞു കമണ്ഡലു എടുത്തു കാശിക്കു പോകണോ അതോ ഡിഗ്രിക്കു പഠിക്കണോ എന്ന വ്യാമോഹത്തിൽ നട്ടം തിരിഞ്ഞ് നടക്കുമ്പോൾ ആ പ്രസ്ഥാനത്തിന്റെ ഉടമയും ഉറ്റ ബന്ധുവുമായവർ പറഞ്ഞു..".. നീയിങ്ങനെ ഫോർത്ത് ഗ്രൂപ്പെന്നും പറഞ്ഞു കണക്കു കൂട്ടി നടക്ക്യാ.. വീട്ടിലെ കണക്കു കൂട്ടാൻ ഒരു എകൗണ്ടൻസികാരൻ ഉണ്ടല്ലോ?...എല്ലാവരും കണക്കു കൂട്ടാൻ പോയാൽ ലോകം നിശ്ചലമാവില്യേ....മറ്റൊരു പണിം അതുങ്ങൾക്ക് അറിയില്ല്യാന്ന് വരുലേ..നാടുകാർക്ക്...!. അതിനാൽ ബീക്കോമും..മാങ്ങാ തൊലിയും ഒന്നും വേണ്ട!..ബീ.എ. മതി... എന്താ.. സമ്മതാച്ചാൽ നമ്മുടെ കോളേജിൽ ചേർന്നോളൂ... അവിടെ ബി കോം ഇല്യാ.!"
..കണ്ടോന്റെ കമ്പനീന്റെ കണക്കു കൂട്ടി നമുക്കു മടുത്തു..ശമ്പളോംന്ന് പറഞ്ഞ് വല്ല പൈസയും തരുവോ?.. അതും ഇല്യാ...അവരുടെ കോളേജിലാച്ചാൽ വല്യ ജനത്തിരക്കില്ല്യ..ലേശം തിരക്ക് നമ്മെ കൊണ്ട് ഉണ്ടായിച്ചാൽ..!. നമുക്കു സമ്മതമായിരുന്നു... നോം അങ്ങോട്ടേക്ക് കെട്ടിയെടുക്കാൻ നിശ്ചയിച്ചു..!
".. സംഘം ശരണം ഗച്ഛാമീ..."..
... ജോലിയും വാങ്ങി കൊടുത്ത് ശമ്പളം കിട്ടും വരെ ചെലവിനും കൊടുത്തോളണം... ശമ്പളം കിട്ടിയാൽ പിന്നെ സ്വന്തം കാര്യം നോക്കാൻ അവർക്കറിയാം..!..എത്രകിട്ടും? എങ്ങിനെ കിട്ടും?.. കിട്ടിയാൽ മാസം വീട്ടിലേക്ക് ഒരംശമെങ്കിലും ചെലവിനു തരുവോ എന്നൊന്നും കണക്കു കൂട്ടി കഷ്ടപ്പെടണമെന്നില്യാന്ന് സാരം! .. അവരുടെ ശമ്പളം അവർ തന്നെ നിക്ഷേപിച്ചോളും അവർക്കിഷ്ടമുള്ള അവരുടെ തന്നെ ഏതെങ്കിലും ബാങ്കിൽ!..മണി മണീന്ന് ചെലവാക്കാനും ഉപദേശം വേണ്ട!..അതിനുള്ള പക്വതേം വിവരോം അവർക്കുണ്ട്!..അതു വരെയുള്ള ഉപദേശൊം കൊണവതികാരോം മതീന്ന ഭാവാ ഇന്നത്തെ തലമുറയ്ക്ക്..!. .. കലി കാലം!..
..അങ്ങിനെയിരിക്ക്യെ ഒരീസം ഒരാൾ ഒരത്ഭുതപ്രവർത്തിയുമായി കയറി വന്നു.നമ്മുടെ തന്നെ ഒരു ബന്ധു..!...ഒരു തരം കരിസ്മാറ്റിക്ക് ധ്യാനം!..
".. വെറുതെ നടക്ക്യാ അല്ലേ?.."- അദ്ദേഹം!
." ഊവ്വ്!"- ഏട്ടൻ തമ്പുരാൻ!
" വെറുതെ നടന്നാൽ പിത്തം ഉരുകും!"- അദ്ദേഹം!
" എന്താപ്പം ചെയ്കാ!"- ഏട്ടൻ തമ്പുരാൻ!
"..ഒരു ട്യൂട്ടോറിയൽ തുടങ്ങാം ദൂരെ ഒരിടത്ത്!.. സമ്മതം തന്ന്യാ"
".. ഊവ്വ്!"
"..എന്നാ.. തന്നെ പോലെത്തെ തെക്കു വടക്ക് വകകൾ ഉണ്ടെങ്കിൽ അവരേയും വിളിച്ചോളൂ..!"- അദ്ദേഹം!
അങ്ങിനെ തെക്കു വടക്ക് സഭകളെല്ലാം വെടക്കാകാതിരിക്കാനുള്ള ഒരു ഉപാധിയും ഉടമ്പടികളും സംജാതമായി..!
" ബാനറെഴുതി.. ഉൽഘാടിച്ചു.. ഏമ്പക്കം വിട്ട്..തെക്കു വടക്ക് സഭകളെല്ലാം ദൂരെ പടിഞ്ഞാറ് വെച്ച പള്ളിക്കൂടത്തിനടുത്ത് പ്രവർത്തനം ആരംഭിച്ചു..!.. നല്ല നിലയിൽ പ്രവർത്തനം തുടങ്ങി.... കലക്ഷൻ മോശമില്ല!"
"...അവിടെക്കുള്ള യാത്ര ചിലവ് ഏട്ടൻ തമ്പുരാൻ മണി മണിയായി വീട്ടിൽ നിന്നും എണ്ണി വാങ്ങി.. ഒപ്പം ഉള്ള തെക്കു വടക്ക് സഭകൾക്കുള്ള യാത്രാ ചെലവു വരെ അദ്ദേഹം മാതാശ്രീയോട് കണക്ക് പറഞ്ഞ് വാങ്ങി.... ഒടുവിലാകുമ്പോഴേക്കും അവർക്കുള്ള ശമ്പളം വരെ!.. അദ്ദേഹത്തിന്റെ ആ ഉദ്യോഗത്തിൽ നമുക്കുള്ള നേട്ടം ഇതൊക്കെ തന്നെ!..
" ..ശിവ.. ശിവ..ഇതെന്തുദ്യോഗം!..നോം ഇനി കക്കാൻ കൂടെ പോകേണ്ടി വരുവോ?.." നോം തലയിൽ കൈവെച്ചു..!..പിന്നെ മാതാശ്രീയോട് നമുക്കുള്ള സംശയം ചോദിച്ചു..
".. എനിക്കൊന്നും മനസ്സിലാകുന്നില്ല മകനേ.. എനിക്കു തലചുറ്റുന്നു..!"- മാതാശ്രീ ഉള്ള സത്യം നോമുമായി പങ്കുവെച്ചു!
..പിന്നെ കടലീന്നടുത്താണ് ആ ധർമ്മ സ്ഥാപനം എന്നതിനാൽ വരുമ്പോൾ അത്യാവശ്യം നല്ല പിടയ്ക്കുന്ന മീൻ സംഭാവനയായി വീട്ടിലേക്ക് വല്ലപ്പോഴും കൊണ്ട് വന്നിരുന്നു..ആളോളു പറയും സത്യത്തിന്റെ മുഖത്തിന്ന് എന്നും കറുപ്പാ..എന്ന്..!.. ആ പറച്ചിൽ ഇല്യാണ്ടാക്കാനാ ആ സത്യം കൂടി പറഞ്ഞത്!.. സത്യം വെളുത്തു തന്നെ ഇരിക്ക്യട്ടേ.. എന്താ?
അങ്ങിനെ അമാന്തിച്ചു നിൽക്കുമ്പോൾ നമ്മെ അതിശയിപ്പിച്ചുകൊണ്ട് അവിടെ നിന്നും വേരോടെ പറിച്ചെടുത്ത് അടുത്തു തന്നെയുള്ള ഒരു സ്ഥലത്ത് നടാൻ തീരുമാനിച്ചു അതിന്റെ ഭാരവാഹികൾ..!
ഒടുവിൽ ആ മഹാ പ്രസ്ഥാനം ആരാണോ നിശ്ചയിച്ചത് അവർ തന്നെ കുളം തോണ്ടി അവസാനിപ്പിക്കാൻ തീരുമാനിച്ചു!..
"..ഇല്യായിരുന്നെങ്കിൽ വീടു വിറ്റും നമ്മൾ കാശു കൊടുക്കേണ്ടി വന്നേനെ!".. അനർത്ഥങ്ങൾ ഒന്നും ഇണ്ടായില്ല്യാ.. ദൈവത്തിനു സ്തുതി!
ആ റീട്ടേയിൽ ഉദ്യോഗം പോയിക്കിടക്കുമ്പോൾ മറ്റൊരു ബന്ധു ഹോൾസെയിലായി ഉദ്യോഗം തുടങ്ങിയിരുന്നു.. സെയിം കൺസെപ്റ്റ്.. എന്നാലോ.. .വല്യ കുട്യോൾക്കുള്ള വല്യ സ്ഥാപനം!.. ഐ..മീൻ.. കോളേജ്!... അവിടെ അദ്ദേഹത്തിനു അഡ്മിഷൻ കിട്ടി..".. പഠിപ്പിക്യാ.. ഫോർത്തു ഗ്രൂപ്പ് പിള്ളാർക്ക്!..എകൗണ്ടൻസിയും കോമേസും ഒക്കെ!.. അങ്ങിനെ പരക്കെ അടുത്തുള്ള പലകോളേജിലും ആ മഹത്മൻ പഠിപ്പിച്ചു നടന്നു.. നമ്മുക്ക് ലേശം അഭിമാനമായി".. കൊള്ളാം..ഏട്ടൻ തമ്പുരാനു.. ലെക്ചർ ഉദ്യോഗം!
..നോം അങ്ങിനെ പ്രീഡിഗ്രി കഴിഞ്ഞു കമണ്ഡലു എടുത്തു കാശിക്കു പോകണോ അതോ ഡിഗ്രിക്കു പഠിക്കണോ എന്ന വ്യാമോഹത്തിൽ നട്ടം തിരിഞ്ഞ് നടക്കുമ്പോൾ ആ പ്രസ്ഥാനത്തിന്റെ ഉടമയും ഉറ്റ ബന്ധുവുമായവർ പറഞ്ഞു..".. നീയിങ്ങനെ ഫോർത്ത് ഗ്രൂപ്പെന്നും പറഞ്ഞു കണക്കു കൂട്ടി നടക്ക്യാ.. വീട്ടിലെ കണക്കു കൂട്ടാൻ ഒരു എകൗണ്ടൻസികാരൻ ഉണ്ടല്ലോ?...എല്ലാവരും കണക്കു കൂട്ടാൻ പോയാൽ ലോകം നിശ്ചലമാവില്യേ....മറ്റൊരു പണിം അതുങ്ങൾക്ക് അറിയില്ല്യാന്ന് വരുലേ..നാടുകാർക്ക്...!. അതിനാൽ ബീക്കോമും..മാങ്ങാ തൊലിയും ഒന്നും വേണ്ട!..ബീ.എ. മതി... എന്താ.. സമ്മതാച്ചാൽ നമ്മുടെ കോളേജിൽ ചേർന്നോളൂ... അവിടെ ബി കോം ഇല്യാ.!"
..കണ്ടോന്റെ കമ്പനീന്റെ കണക്കു കൂട്ടി നമുക്കു മടുത്തു..ശമ്പളോംന്ന് പറഞ്ഞ് വല്ല പൈസയും തരുവോ?.. അതും ഇല്യാ...അവരുടെ കോളേജിലാച്ചാൽ വല്യ ജനത്തിരക്കില്ല്യ..ലേശം തിരക്ക് നമ്മെ കൊണ്ട് ഉണ്ടായിച്ചാൽ..!. നമുക്കു സമ്മതമായിരുന്നു... നോം അങ്ങോട്ടേക്ക് കെട്ടിയെടുക്കാൻ നിശ്ചയിച്ചു..!
".. സംഘം ശരണം ഗച്ഛാമീ..."..
ശനിയാഴ്‌ച, ഡിസംബർ 25, 2010
ജനിതക ദോഷം!
ഒരു തുപ്പിലൊരു കോടി രോഗാണു,
മറു തുപ്പിലിരു കോടി രോഗാണു
ഇടം കൈ കൊണ്ടൊന്നു തൊട്ടാലും,
വലം കൈ കൊണ്ടൊന്നു മുട്ടിയാലും,
കുത്തക മുതലാളി ഒപ്പിയെടുക്കുന്ന,
കോടിക്കണക്കിനു രോഗാണു-
ശതമാനക്കണക്കിനു ദോഷാണു!
കേട്ടവർ,കണ്ടവർ കണ്ണുചിമ്മി,
ഞെട്ടി തെറിച്ചന്ന് കാതു പൊത്തി,
വാങ്ങിതുടച്ചിട്ടും കോരിക്കുടിച്ചിട്ടും
രോഗാണു പിന്നെയും ബാക്കിയായി,
പല ദേഹങ്ങൾ പിന്നെയും നാശമായി.
ചിറകുവിരിച്ച് ലാപ്പ് ടോപ്പിൻ മുകളിലായ്
പുത്തൻ യുവത്വം വിരിഞ്ഞിറങ്ങി!
അജ്ഞാതമാകും മുലപ്പാലും, സ്നേഹവും,
മണ്ണും മരങ്ങളും, മലയും പുഴയും!
മുത്തശ്ശിക്കഥയിലെ തത്വമറിയാതെ,
മുത്തങ്ങൾ നൽകാതെ പാട്ടിലാക്കി,
പഴം വാക്കിൻ മാധുര്യം, സത്വമറിയാതെ,
മൂലക്കിരുന്നു ചൊറികൾ കുത്തി-
പിന്നെ പഴം തുണി പോലെ ചുരുണ്ടുറങ്ങി!
വേദമറിയാതെ, വേദനയറിയാതെ,
ജനിതാക്കളെ നമ്മൾ കൂട്ടിലാക്കി,
സംസ്കാരമെന്ന പദത്തെ പതിരാക്കി
നാവിന്റെ തുഞ്ചത്തു തൂക്കിയിട്ടു!
നാരായവേരും പറിച്ചെറിഞ്ഞിന്നു നാം,
പുച്ഛചിരി ചുണ്ടിൽ കോർത്തുമിട്ടു!
സമയങ്ങൾ കൊല്ലുവാൻ വിശ്രമവേളകൾ,
കൃഷികളിറക്കും കളി കളിച്ചു,
നെറ്റിൽ കൃഷിസ്ഥലം മൊത്തത്തിൽ വാങ്ങി നാം,
വെള്ളമൊഴിച്ചു ചെടി വളർത്തി,
വാഴകൾ നട്ടും, ആപ്പിൾ നട്ടും,
നാം ബർഗർ നുണഞ്ഞങ്ങമർന്നിരുന്നു,
ഭക്ഷ്യദൗർലഭ്യം ഒട്ടൊന്നുലച്ചപ്പോൾ
സർക്കാരെ വെറുതെ പഴി പറഞ്ഞു!
പ്രകൃതിയെയറിയാതെ കൺ തുറക്കാത്ത നാം,
കാവുകൾ വെട്ടി വീടൊരുക്കി,
മലകൾ നികത്തി നൽ റോഡൊരുക്കി പിന്നെ-
പുഴയെ മരിപ്പിച്ചു ഫ്ലാറ്റു കെട്ടി!
സ്വന്തം പരിസരം നാശമാക്കി നമ്മൾ,
ഡോക്ടർക്ക് വിശ്വസ്ഥ രോഗിയായി!
കാര്യമറിഞ്ഞിട്ടും കാരണം കാണാത്ത-
ജനകോടി ദോഷാണു വേദിയായി!
മുതലാളി പിന്നെയും കണ്ണിറുക്കി,
കോടികൾ പിന്നെയും ചാക്കിലായി,
പുത്തൻ കുതന്ത്രങ്ങൾ വീണ്ടും പയറ്റീയി-
മർത്ത്യനു മരണക്കിടക്കയേകി!
മറു തുപ്പിലിരു കോടി രോഗാണു
ഇടം കൈ കൊണ്ടൊന്നു തൊട്ടാലും,
വലം കൈ കൊണ്ടൊന്നു മുട്ടിയാലും,
കുത്തക മുതലാളി ഒപ്പിയെടുക്കുന്ന,
കോടിക്കണക്കിനു രോഗാണു-
ശതമാനക്കണക്കിനു ദോഷാണു!
കേട്ടവർ,കണ്ടവർ കണ്ണുചിമ്മി,
ഞെട്ടി തെറിച്ചന്ന് കാതു പൊത്തി,
വാങ്ങിതുടച്ചിട്ടും കോരിക്കുടിച്ചിട്ടും
രോഗാണു പിന്നെയും ബാക്കിയായി,
പല ദേഹങ്ങൾ പിന്നെയും നാശമായി.
ചിറകുവിരിച്ച് ലാപ്പ് ടോപ്പിൻ മുകളിലായ്
പുത്തൻ യുവത്വം വിരിഞ്ഞിറങ്ങി!
അജ്ഞാതമാകും മുലപ്പാലും, സ്നേഹവും,
മണ്ണും മരങ്ങളും, മലയും പുഴയും!
മുത്തശ്ശിക്കഥയിലെ തത്വമറിയാതെ,
മുത്തങ്ങൾ നൽകാതെ പാട്ടിലാക്കി,
പഴം വാക്കിൻ മാധുര്യം, സത്വമറിയാതെ,
മൂലക്കിരുന്നു ചൊറികൾ കുത്തി-
പിന്നെ പഴം തുണി പോലെ ചുരുണ്ടുറങ്ങി!
വേദമറിയാതെ, വേദനയറിയാതെ,
ജനിതാക്കളെ നമ്മൾ കൂട്ടിലാക്കി,
സംസ്കാരമെന്ന പദത്തെ പതിരാക്കി
നാവിന്റെ തുഞ്ചത്തു തൂക്കിയിട്ടു!
നാരായവേരും പറിച്ചെറിഞ്ഞിന്നു നാം,
പുച്ഛചിരി ചുണ്ടിൽ കോർത്തുമിട്ടു!
സമയങ്ങൾ കൊല്ലുവാൻ വിശ്രമവേളകൾ,
കൃഷികളിറക്കും കളി കളിച്ചു,
നെറ്റിൽ കൃഷിസ്ഥലം മൊത്തത്തിൽ വാങ്ങി നാം,
വെള്ളമൊഴിച്ചു ചെടി വളർത്തി,
വാഴകൾ നട്ടും, ആപ്പിൾ നട്ടും,
നാം ബർഗർ നുണഞ്ഞങ്ങമർന്നിരുന്നു,
ഭക്ഷ്യദൗർലഭ്യം ഒട്ടൊന്നുലച്ചപ്പോൾ
സർക്കാരെ വെറുതെ പഴി പറഞ്ഞു!
പ്രകൃതിയെയറിയാതെ കൺ തുറക്കാത്ത നാം,
കാവുകൾ വെട്ടി വീടൊരുക്കി,
മലകൾ നികത്തി നൽ റോഡൊരുക്കി പിന്നെ-
പുഴയെ മരിപ്പിച്ചു ഫ്ലാറ്റു കെട്ടി!
സ്വന്തം പരിസരം നാശമാക്കി നമ്മൾ,
ഡോക്ടർക്ക് വിശ്വസ്ഥ രോഗിയായി!
കാര്യമറിഞ്ഞിട്ടും കാരണം കാണാത്ത-
ജനകോടി ദോഷാണു വേദിയായി!
മുതലാളി പിന്നെയും കണ്ണിറുക്കി,
കോടികൾ പിന്നെയും ചാക്കിലായി,
പുത്തൻ കുതന്ത്രങ്ങൾ വീണ്ടും പയറ്റീയി-
മർത്ത്യനു മരണക്കിടക്കയേകി!
ചൊവ്വാഴ്ച, ഡിസംബർ 21, 2010
എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...(മുപ്പത്തി ഒൻപതാം സർഗ്ഗം)
ഉഴുന്നിടാൻ കണ്ടം ഉഴുതു മറിക്കുമ്പോലെ ഉഴുതു മറിച്ചു കൊണ്ട് ദു:ഖവും നമ്മോടൊപ്പം ചാക്കിട്ടു, സോപ്പിട്ടു കൂടി..!... കുടഞ്ഞെറിഞ്ഞാലും... നമ്മെ കൈവെടിയരുത്!.. ഏട്ടാ, അനിയാ, സാറേ ന്നൊക്കെ വിളിച്ച്!....
ദു:ഖം നോമിനെ പരവേശനാക്കും എന്ന് ആർക്കാ അറിയാത്തേ... എങ്കിലും നോം അതിനെ സഹിച്ചു!...നോമായിട്ട് കൂട്ടിയതല്ലേ.. തുടക്കം മുതലേ പുറകേ നടന്ന അതിനെ ഉപേക്ഷിക്കാൻ ശ്രമിച്ചിട്ടും,.. പൂച്ചക്കുട്ടികളേയും നായക്കുട്ടികളേയും നാടു കടത്തുന്നതു പോലെ ചാക്കിൽ കെട്ടി നാടു കടത്തിയിട്ടും നോമിന്റെ അടുത്തു തന്നെ അനുസരണയുള്ളവനെ പോലെ അഭിനയിച്ചു നമ്മുടെ ഹൃദയം ഭാരമാക്കി തരം കിട്ടുമ്പോഴൊക്കെ അറ്റാക്ക് ചെയ്തും, നമ്മെ തകർത്തും അവൻ നടന്നു.. !
പ്രീഡിഗ്രി നോം ഹൈജമ്പ് ചാടിക്കടന്നതു പോലെ കടന്നു... ഇനിയെത്ര ഹൈജമ്പ് ചാടാനിരിക്കുന്നു ദൈവമേ!... വേഗം ഇതൊക്കെ കഴിഞ്ഞാൽ നമുക്ക് എവിടെയെങ്കിലും ജോലി തേടണം..!.. എന്നിട്ട് വേണം ഒന്ന് റെസ്റ്റ് ചെയ്യാൻ!.. ഈ പഠനം പഠനം ന്നൊക്കെ പറയുന്നത്.. മാതാ പിതാക്കൾക്കും ഗുരുജനങ്ങൾക്കും ഒക്കെ പറയാൻ ഈസി!...ലേശം പൈസ തന്ന് നല്ലോണം പഠിക്കെടാ.. ഓടെടാ , ചാടെടാ, തുള്ളെടാ ന്നൊക്കെ പറഞ്ഞാൽ മതീല്ലോ?..പക്ഷെ വിദ്യാർത്ഥികളായ നമ്മുടെ നോവ് ആരറിയുന്നു...? .. പഠിത്തം ഒരു കൊലയാണ്..! ദൈവം ഓരോ ആൾക്കും ഫിറ്റു ചെയ്തു വിട്ട സ്വന്തം ജ്ഞാനം ഒന്നുമല്ലെന്നും ചില മണ്ടരി ബാധിച്ച ആത്മാക്കൾ, ഭ്രാന്തു വന്നപ്പോൾ എന്തൊക്കെയോ തലയിൽ വന്നത് പുലമ്പിയത് എഴുതി കിത്താബിലാക്കിയത് പഠിക്കുകയാണ് ജ്ഞാനമെന്നും അജ്ഞാനികൾ കുത്തി വരച്ചു വെച്ചിരിക്കുന്നു.. സമർത്ഥന്മാരല്ലാത്ത സാമാന്യ ജനം അത് ശര്യന്നെ ..ശര്യന്നെ എന്ന് തല കുലുക്കി സമ്മതിക്കുന്നു...!..
...വിശന്നാൽ ആഹാരം വേണം!.ആഹാരത്തിനായി പണിയെടുക്കണം...അതുണ്ടാക്കണം തിന്നണം... ....ഇത്രേയുള്ളൂ ഒന്നാം ജീവിത സമവാക്യം!
അത് വയറ്റിലെത്തിയാൽ, ലേശം കള്ള് മോന്തുന്നോനായാൽ മോന്തി നാലാളെ തെറി പറഞ്ഞു സുഖിച്ച്.. അവരുടെ കൈയ്യിൽ നിന്നു കിട്ടുന്നത് വാങ്ങി പോയ്ക്കോളണം.. രണ്ടാം സമവാക്യം!
ഒടുവിൽ ജീവിതം തീർന്നൂന്ന് പറഞ്ഞു നെലോളിച്ച് അടുത്ത തലമുറയ്ക്ക് ഇതൊക്കെ കൈമാറണം.. ആർക്കും ഇടങ്ങേറാക്കാതെ സ്ഥാനമൊഴിയണം തീർന്നു.. മൂന്നാം സമവാക്യം..
ഈ സമവാക്യങ്ങൾ പണക്കാരൻ കോട്ടിട്ടു ചെയ്യും.. സാധാരണക്കാരൻ കോണകമുടുത്തു ചെയ്യും!.. ഇത്രേ വ്യത്യാസമുള്ളൂ! ...അതിനാണ് ഈ ഡിഗ്രീം.. പഠിപ്പും .. സംസ്കാരോം പത്രാസ്സും ഒക്കെ!
നോം പെരുവഴിയിലായി...!.. കോളേജ് നമ്മെ കൈവെടിഞ്ഞു.. ഇനി?
.ആരോ പറഞ്ഞു.. ഇതു പ്രീഡിഗ്രി..പീറ ഡിഗ്രി ! ഇനിയല്ലേ യദാർത്ഥ ഡിഗ്രി.!
നമുക്ക് ആധിയായി.. പനി വന്നു ഡിഗ്രി കുത്തനെ കൂടി!..
എസ് എസ് എൽ സിക്കു പഠിച്ചപ്പോൾ വിദ്വാൻഅവാർഡ് കിട്ടാനായി കാത്തിരിക്കുമ്പോൾ നോം മെല്ലെ ടക് ടക് ടക് ശകടം തട്ടിക്കളിക്കാൻ ടൈപ്പിംഗ് ഇൻസ്റ്റിട്ട്യൂട്ടിലേക്ക് പോയിരുന്നു..പ്രീഡിഗ്രി കഴിഞ്ഞപ്പോൾ വീണ്ടും ..മോനേന്നും പറഞ്ഞ്.. മനസ്സിലൊരു ലഡ്ഡു പൊട്ടി..! " ഇനി കുറച്ചു കാലം അന്നത്തെ കമ്പ്യൂട്ടർ പാഠശാലയായ ടൈപ്പിനു പോയ്ക്കോ?... അവിടാവുമ്പോ.. പെണ്ണുണ്ട്..!.. പിടക്കോഴിയുണ്ട്.. വെള്ളം ഇറക്കേണ്ടവർക്ക് ഇറക്കാം.. തുപ്പേണ്ടവർക്ക് തുപ്പാം!.. എന്ന അശരീരി കേട്ട് പിഴച്ച് പോയിരുന്നു..
..എന്തോരു പെണ്ണുങ്ങള്.. എന്തോരു പെണ്ണുങ്ങള്!..ലൈൻ തരുവോ?...കണക് ഷൻ തരുവോ?.. എന്നിങ്ങനെ മുറവിളി കൂട്ടി അവിടെ അഭ്യാസത്തിനു വന്നിരിക്കുന്നു..നല്ല തങ്കത്തിൽ കടഞ്ഞെടുത്തതു മുതൽ കരിവീട്ടിയിൽ കടഞ്ഞെടുത്തതു വരെ ടെപ്പ് ചെയ്യുമ്പോൾ വാക്കിനായി തിരയുന്നത് കണ്ടോന്റെ മുഖത്തേക്കാണെന്ന് തോന്നും... !.. വേണ്ടവർക്കാവാം .. വേണ്ടാത്തവർക്ക് ആരെങ്കിലും കുടിക്കുന്ന പായസം കണ്ടിട്ട് വെള്ളമിറക്കാം!...
നമുക്കൊന്നിനും താൽപര്യം ഇണ്ടായില്ല്യാ..ഒരു രാജർഷിയായി...ഒരു അപ്ലിക്കേഷൻ തന്നാൽ നോക്കാം.. എന്ന മട്ട്!...സുഖന്യേ ചേച്ചി.. മോളെ... കുഞ്ഞേ .. എന്നൊന്നും വിളിക്ക്യാൻ അറിയില്ല്യാത്തതിനാലാവും!.. വീട്ടിൽ ആരൊക്കെയുണ്ട്.. ? ...വീട്ടിൽ തല്ലി കൊല്ലാൻ യോഗം ജാതകത്തിൽ ഉള്ളോരുണ്ടോ?..എന്നൊന്നും അറിയാതെ? ... നോം വെറുതെ ഡെയിലി ആട്ടിൻ സൂപ്പ് കുടിക്കണോ?..അതോ ഇപ്പോഴുള്ള പയറും കഞ്ഞിയും പോരെ എന്ന വർണ്ണ്യത്തിൽ ആശങ്ക!
...ആരും ഗൗനിച്ചില്ല... ന്നാലും ചിലർ ഗൗനിച്ചു!... ഗൗനിച്ചവരെ നമുക്കത്ര പിടിച്ചിട്ടും ഇല്യാ!..ആരെങ്കിലും സ്വർണ്ണോം രത്നോം വാങ്ങാൻ പോയി ഗതി കിട്ടാഞ്ഞിട്ട് കൽക്കരിയും വാങ്ങി വരുമോ?..അതെന്നെ കാര്യം ..എന്ന് അസൂയാലുക്കൾ!
നോം ടൈപ്പി ടൈപ്പി.. ലോവർ പാസ്സായി!..ലോങ്ങ് ഹാന്റ് ഇല്യാത്തതിനാൽ ഇടയ്ക്ക് ഷോർട്ട് ഹാന്റിനു ചേർന്നു.. ടീച്ചറുടെ കാലു പിടിച്ചു പറഞ്ഞു.. ടീച്ചറെ നമ്മളേ കൊണ്ട് ലേശം അഭ്യാസം ചെയ്യിച്ചാൽ മതി!.. നമുക്ക് വയ്യ ഈ ആദിമ ചുവരെഴുത്തും, വായനയും!.. നോം പറ്റുമ്പോലെ ചെയ്യാം .. ഒരു രസത്തിനു ചേർന്നൂന്നേ.. ഉള്ളൂ.. അബദ്ധം പറ്റിപ്പോയീന്നാ തോന്നണത്!.
ടീച്ചർ ചിരിച്ചു .. .. ഒപ്പംനാണോം മാനോം അയലോക്കത്ത് പോലും മണപ്പിച്ചു പോയിട്ടില്യാത്ത മൂന്നാലു പെൺകൊടികൾ ചിരിക്ക്യാ..! .. നമുക്ക് ശിഷ്യപ്പെട്ട് അതു ശരിയാ ടീച്ചറേന്ന് പറയാൻ അറിയാത്തോർ!
പിന്നെ ടീച്ചർ പറഞ്ഞു "എഴുതി തന്നെ തെളിയണം!"
ഈ കുട്യോളൊക്കെ എം ബി ബി എസ്സിനു പഠിക്കുന്ന പോലാ ഈ ഷോർട്ട് ഹാന്റ് കണ്ടിരിക്കണേന്ന് തോന്നി..തോറ്റ പെൺകുട്ടികൾ വീട്ടിൽ മുരടിച്ചു പോവാതിരിക്കാനും, ലൈൻ കിട്ടിയാൽ എടുക്കാനും,കല്യാണ മാർക്കെറ്റിൽ റേറ്റ് കൂട്ടാനും ആണെടാ ഈ ടൈപ്പിനും ഷോർട്ട് ഹാന്റിനും ഒക്കെ പെൺകുട്യോളെ അച്ഛനമ്മമ്മാർ ആട്ടിത്തെളിച്ചു വിടുന്നതെന്ന് ഒരുത്തൻ പറഞ്ഞപ്പോഴാണ് നമുക്ക് ഫിലമന്റ് കത്തിയത്!!..
പിന്നെ അവൻ നമുക്കിട്ട് കുത്തി
"നിന്നെ പോലെത്തെ സ്ഥിരം കുറ്റികൾ വായ നോക്കാനും ഇല്യോ?.". ആളുകളുടെ ഈ സംസാരം!..
നമുക്കങ്ങിനെ ആഗ്രഹം ഇണ്ടാച്ചാൽ പെൺകുട്ടികളെ എന്നേ അടിച്ചോണ്ട് വന്നേനേ...അങ്ങിനെ സംഭവിച്ചാൽ അധ:കൃതനായി മുദ്രകുത്തി എന്നേ നമ്മളെ നമ്മുടെ രാജധാനിയിൽ നിന്ന് പുറത്താക്കിയേനേ!...
...വിവരദോഷി... വിവരദോഷി!.. നോം അവനെ കണക്കിനു ഗുണദോഷിച്ചു!..പിന്നെ ഒരു ചായ വാങ്ങി കൊടുത്തു.പൈസ പോയാലും തരക്കേടില്ല. ആരോടും പറയേണ്ട..വെറുതെ അനാവശ്യമായി നമ്മുടെ മാനം കളേണ്ട!.. ആ ശപ്പൻ!
ദു:ഖം നോമിനെ പരവേശനാക്കും എന്ന് ആർക്കാ അറിയാത്തേ... എങ്കിലും നോം അതിനെ സഹിച്ചു!...നോമായിട്ട് കൂട്ടിയതല്ലേ.. തുടക്കം മുതലേ പുറകേ നടന്ന അതിനെ ഉപേക്ഷിക്കാൻ ശ്രമിച്ചിട്ടും,.. പൂച്ചക്കുട്ടികളേയും നായക്കുട്ടികളേയും നാടു കടത്തുന്നതു പോലെ ചാക്കിൽ കെട്ടി നാടു കടത്തിയിട്ടും നോമിന്റെ അടുത്തു തന്നെ അനുസരണയുള്ളവനെ പോലെ അഭിനയിച്ചു നമ്മുടെ ഹൃദയം ഭാരമാക്കി തരം കിട്ടുമ്പോഴൊക്കെ അറ്റാക്ക് ചെയ്തും, നമ്മെ തകർത്തും അവൻ നടന്നു.. !
പ്രീഡിഗ്രി നോം ഹൈജമ്പ് ചാടിക്കടന്നതു പോലെ കടന്നു... ഇനിയെത്ര ഹൈജമ്പ് ചാടാനിരിക്കുന്നു ദൈവമേ!... വേഗം ഇതൊക്കെ കഴിഞ്ഞാൽ നമുക്ക് എവിടെയെങ്കിലും ജോലി തേടണം..!.. എന്നിട്ട് വേണം ഒന്ന് റെസ്റ്റ് ചെയ്യാൻ!.. ഈ പഠനം പഠനം ന്നൊക്കെ പറയുന്നത്.. മാതാ പിതാക്കൾക്കും ഗുരുജനങ്ങൾക്കും ഒക്കെ പറയാൻ ഈസി!...ലേശം പൈസ തന്ന് നല്ലോണം പഠിക്കെടാ.. ഓടെടാ , ചാടെടാ, തുള്ളെടാ ന്നൊക്കെ പറഞ്ഞാൽ മതീല്ലോ?..പക്ഷെ വിദ്യാർത്ഥികളായ നമ്മുടെ നോവ് ആരറിയുന്നു...? .. പഠിത്തം ഒരു കൊലയാണ്..! ദൈവം ഓരോ ആൾക്കും ഫിറ്റു ചെയ്തു വിട്ട സ്വന്തം ജ്ഞാനം ഒന്നുമല്ലെന്നും ചില മണ്ടരി ബാധിച്ച ആത്മാക്കൾ, ഭ്രാന്തു വന്നപ്പോൾ എന്തൊക്കെയോ തലയിൽ വന്നത് പുലമ്പിയത് എഴുതി കിത്താബിലാക്കിയത് പഠിക്കുകയാണ് ജ്ഞാനമെന്നും അജ്ഞാനികൾ കുത്തി വരച്ചു വെച്ചിരിക്കുന്നു.. സമർത്ഥന്മാരല്ലാത്ത സാമാന്യ ജനം അത് ശര്യന്നെ ..ശര്യന്നെ എന്ന് തല കുലുക്കി സമ്മതിക്കുന്നു...!..
...വിശന്നാൽ ആഹാരം വേണം!.ആഹാരത്തിനായി പണിയെടുക്കണം...അതുണ്ടാക്കണം തിന്നണം... ....ഇത്രേയുള്ളൂ ഒന്നാം ജീവിത സമവാക്യം!
അത് വയറ്റിലെത്തിയാൽ, ലേശം കള്ള് മോന്തുന്നോനായാൽ മോന്തി നാലാളെ തെറി പറഞ്ഞു സുഖിച്ച്.. അവരുടെ കൈയ്യിൽ നിന്നു കിട്ടുന്നത് വാങ്ങി പോയ്ക്കോളണം.. രണ്ടാം സമവാക്യം!
ഒടുവിൽ ജീവിതം തീർന്നൂന്ന് പറഞ്ഞു നെലോളിച്ച് അടുത്ത തലമുറയ്ക്ക് ഇതൊക്കെ കൈമാറണം.. ആർക്കും ഇടങ്ങേറാക്കാതെ സ്ഥാനമൊഴിയണം തീർന്നു.. മൂന്നാം സമവാക്യം..
ഈ സമവാക്യങ്ങൾ പണക്കാരൻ കോട്ടിട്ടു ചെയ്യും.. സാധാരണക്കാരൻ കോണകമുടുത്തു ചെയ്യും!.. ഇത്രേ വ്യത്യാസമുള്ളൂ! ...അതിനാണ് ഈ ഡിഗ്രീം.. പഠിപ്പും .. സംസ്കാരോം പത്രാസ്സും ഒക്കെ!
നോം പെരുവഴിയിലായി...!.. കോളേജ് നമ്മെ കൈവെടിഞ്ഞു.. ഇനി?
.ആരോ പറഞ്ഞു.. ഇതു പ്രീഡിഗ്രി..പീറ ഡിഗ്രി ! ഇനിയല്ലേ യദാർത്ഥ ഡിഗ്രി.!
നമുക്ക് ആധിയായി.. പനി വന്നു ഡിഗ്രി കുത്തനെ കൂടി!..
എസ് എസ് എൽ സിക്കു പഠിച്ചപ്പോൾ വിദ്വാൻഅവാർഡ് കിട്ടാനായി കാത്തിരിക്കുമ്പോൾ നോം മെല്ലെ ടക് ടക് ടക് ശകടം തട്ടിക്കളിക്കാൻ ടൈപ്പിംഗ് ഇൻസ്റ്റിട്ട്യൂട്ടിലേക്ക് പോയിരുന്നു..പ്രീഡിഗ്രി കഴിഞ്ഞപ്പോൾ വീണ്ടും ..മോനേന്നും പറഞ്ഞ്.. മനസ്സിലൊരു ലഡ്ഡു പൊട്ടി..! " ഇനി കുറച്ചു കാലം അന്നത്തെ കമ്പ്യൂട്ടർ പാഠശാലയായ ടൈപ്പിനു പോയ്ക്കോ?... അവിടാവുമ്പോ.. പെണ്ണുണ്ട്..!.. പിടക്കോഴിയുണ്ട്.. വെള്ളം ഇറക്കേണ്ടവർക്ക് ഇറക്കാം.. തുപ്പേണ്ടവർക്ക് തുപ്പാം!.. എന്ന അശരീരി കേട്ട് പിഴച്ച് പോയിരുന്നു..
..എന്തോരു പെണ്ണുങ്ങള്.. എന്തോരു പെണ്ണുങ്ങള്!..ലൈൻ തരുവോ?...കണക് ഷൻ തരുവോ?.. എന്നിങ്ങനെ മുറവിളി കൂട്ടി അവിടെ അഭ്യാസത്തിനു വന്നിരിക്കുന്നു..നല്ല തങ്കത്തിൽ കടഞ്ഞെടുത്തതു മുതൽ കരിവീട്ടിയിൽ കടഞ്ഞെടുത്തതു വരെ ടെപ്പ് ചെയ്യുമ്പോൾ വാക്കിനായി തിരയുന്നത് കണ്ടോന്റെ മുഖത്തേക്കാണെന്ന് തോന്നും... !.. വേണ്ടവർക്കാവാം .. വേണ്ടാത്തവർക്ക് ആരെങ്കിലും കുടിക്കുന്ന പായസം കണ്ടിട്ട് വെള്ളമിറക്കാം!...
നമുക്കൊന്നിനും താൽപര്യം ഇണ്ടായില്ല്യാ..ഒരു രാജർഷിയായി...ഒരു അപ്ലിക്കേഷൻ തന്നാൽ നോക്കാം.. എന്ന മട്ട്!...സുഖന്യേ ചേച്ചി.. മോളെ... കുഞ്ഞേ .. എന്നൊന്നും വിളിക്ക്യാൻ അറിയില്ല്യാത്തതിനാലാവും!.. വീട്ടിൽ ആരൊക്കെയുണ്ട്.. ? ...വീട്ടിൽ തല്ലി കൊല്ലാൻ യോഗം ജാതകത്തിൽ ഉള്ളോരുണ്ടോ?..എന്നൊന്നും അറിയാതെ? ... നോം വെറുതെ ഡെയിലി ആട്ടിൻ സൂപ്പ് കുടിക്കണോ?..അതോ ഇപ്പോഴുള്ള പയറും കഞ്ഞിയും പോരെ എന്ന വർണ്ണ്യത്തിൽ ആശങ്ക!
...ആരും ഗൗനിച്ചില്ല... ന്നാലും ചിലർ ഗൗനിച്ചു!... ഗൗനിച്ചവരെ നമുക്കത്ര പിടിച്ചിട്ടും ഇല്യാ!..ആരെങ്കിലും സ്വർണ്ണോം രത്നോം വാങ്ങാൻ പോയി ഗതി കിട്ടാഞ്ഞിട്ട് കൽക്കരിയും വാങ്ങി വരുമോ?..അതെന്നെ കാര്യം ..എന്ന് അസൂയാലുക്കൾ!
നോം ടൈപ്പി ടൈപ്പി.. ലോവർ പാസ്സായി!..ലോങ്ങ് ഹാന്റ് ഇല്യാത്തതിനാൽ ഇടയ്ക്ക് ഷോർട്ട് ഹാന്റിനു ചേർന്നു.. ടീച്ചറുടെ കാലു പിടിച്ചു പറഞ്ഞു.. ടീച്ചറെ നമ്മളേ കൊണ്ട് ലേശം അഭ്യാസം ചെയ്യിച്ചാൽ മതി!.. നമുക്ക് വയ്യ ഈ ആദിമ ചുവരെഴുത്തും, വായനയും!.. നോം പറ്റുമ്പോലെ ചെയ്യാം .. ഒരു രസത്തിനു ചേർന്നൂന്നേ.. ഉള്ളൂ.. അബദ്ധം പറ്റിപ്പോയീന്നാ തോന്നണത്!.
ടീച്ചർ ചിരിച്ചു .. .. ഒപ്പംനാണോം മാനോം അയലോക്കത്ത് പോലും മണപ്പിച്ചു പോയിട്ടില്യാത്ത മൂന്നാലു പെൺകൊടികൾ ചിരിക്ക്യാ..! .. നമുക്ക് ശിഷ്യപ്പെട്ട് അതു ശരിയാ ടീച്ചറേന്ന് പറയാൻ അറിയാത്തോർ!
പിന്നെ ടീച്ചർ പറഞ്ഞു "എഴുതി തന്നെ തെളിയണം!"
ഈ കുട്യോളൊക്കെ എം ബി ബി എസ്സിനു പഠിക്കുന്ന പോലാ ഈ ഷോർട്ട് ഹാന്റ് കണ്ടിരിക്കണേന്ന് തോന്നി..തോറ്റ പെൺകുട്ടികൾ വീട്ടിൽ മുരടിച്ചു പോവാതിരിക്കാനും, ലൈൻ കിട്ടിയാൽ എടുക്കാനും,കല്യാണ മാർക്കെറ്റിൽ റേറ്റ് കൂട്ടാനും ആണെടാ ഈ ടൈപ്പിനും ഷോർട്ട് ഹാന്റിനും ഒക്കെ പെൺകുട്യോളെ അച്ഛനമ്മമ്മാർ ആട്ടിത്തെളിച്ചു വിടുന്നതെന്ന് ഒരുത്തൻ പറഞ്ഞപ്പോഴാണ് നമുക്ക് ഫിലമന്റ് കത്തിയത്!!..
പിന്നെ അവൻ നമുക്കിട്ട് കുത്തി
"നിന്നെ പോലെത്തെ സ്ഥിരം കുറ്റികൾ വായ നോക്കാനും ഇല്യോ?.". ആളുകളുടെ ഈ സംസാരം!..
നമുക്കങ്ങിനെ ആഗ്രഹം ഇണ്ടാച്ചാൽ പെൺകുട്ടികളെ എന്നേ അടിച്ചോണ്ട് വന്നേനേ...അങ്ങിനെ സംഭവിച്ചാൽ അധ:കൃതനായി മുദ്രകുത്തി എന്നേ നമ്മളെ നമ്മുടെ രാജധാനിയിൽ നിന്ന് പുറത്താക്കിയേനേ!...
...വിവരദോഷി... വിവരദോഷി!.. നോം അവനെ കണക്കിനു ഗുണദോഷിച്ചു!..പിന്നെ ഒരു ചായ വാങ്ങി കൊടുത്തു.പൈസ പോയാലും തരക്കേടില്ല. ആരോടും പറയേണ്ട..വെറുതെ അനാവശ്യമായി നമ്മുടെ മാനം കളേണ്ട!.. ആ ശപ്പൻ!
തിങ്കളാഴ്‌ച, ഡിസംബർ 20, 2010
എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...(മുപ്പത്തി എട്ടാം സർഗ്ഗം)
ആ ദിവസങ്ങളിൽ..?..
ആ ദിവസങ്ങളിൽ എന്താ ഇണ്ടായേ?... ഒന്നും ഇണ്ടായില്ല്യാ...!
ആ ദിവസങ്ങളിൽ ആർമ്മാദിക്കലും, തിന്നു മുടിക്കലും, ഒറക്കോം കൊണ്ട് സുഖിച്ചു കഴിയന്നെ പണി അല്ലാണ്ടെന്താ?.. എന്നു ചോദിക്ക്യാൻ വരട്ടേ..നോമിന്റെ കുടുംബത്തിലും സങ്കടങ്ങളുടെ വണ്ടിയിൽ ഫ്രീ ടിക്കറ്റ് യാത്രയായിരുന്നു പിന്നീട്...!.... സങ്കടങ്ങളുടെ നടുവിലൂടെ, തീക്കനലിലൂടെ.. മൂക്ക് പിഴിഞ്ഞു കരഞ്ഞു കൊണ്ടുള്ള യാത്ര..!...അതിന്റെ തീക് ഷ്ണത വർദ്ധിക്കാൻ തുടങ്ങുന്ന സൂചനയായിരുന്നു...
അങ്ങിനെ ആധി കയറി.. ഗുലുമാലിലായി നോമും നമ്മുടെ കുടുംബവും മൂക്കു പിഴിഞ്ഞും കണ്ണു തുവർത്തിയും ഡെയിലി അലക്കിഉണക്കുമ്പോൾ ... റിസൽട്ട് വരുന്നൂ.. റിസൽട്ടു വരുന്നൂന്ന് ഒരു പ്രഖ്യാപനം!..പാമ്പു കടിച്ചോന്റെ തലയിൽ ചക്കയും വീണു ഒപ്പം ഇടിയും വെട്ടിയ പ്രതീതി!.. മന്ത്രിക്കൊക്കെ ചൊറിച്ചലിന്റെ അസുഖം..! അല്ലാണ്ടെന്താ പറയ്കാ!.. പിള്ളാരെ ബുദ്ധിമുട്ടിക്കാൻ ഓരോ വഹകള്.. !
"പിള്ളാരെ നിങ്ങൾ മാന്യന്മാരാ, അതിനാൽ എല്ലാരേയും പ്രമോട്ട് ചെയ്തിരിക്കുന്നു. ഇനി അടുത്ത പഠനത്തിലേക്കായി ഗവൺമന്റ് ചിലവിൽ ദത്തെടുത്തിരിക്കുന്നു ..ഇത്ര ക..ബജറ്റിൽ വകയിരുത്തിയിരിക്കുന്നു.. ഇത്ര ക.. നിങ്ങൾക്ക് പുട്ട് അടിക്കാൻ തന്നിരിക്കുന്നു..എന്ന പ്രഖ്യാപനമാണെങ്കിൽ നോം എല്ലാവരും പൂവിട്ട് അദ്ദേഹത്തെ പൂജിച്ചേനേ.. എല്ലാ ഇലക്ഷനിലും വോട്ട് ഇരന്നെങ്കിലും വാങ്ങിച്ചു കൊടുത്തേനേ!...
നമുക്ക് സങ്കടായി...." ഇപ്പോൾ തന്നെ ഈ കടുംകൈ ചെയ്യണോ?.. കാർന്നോന്മാരെ!...ലേശം ഈ കാർമേഘം ഒന്നു ഒതുങ്ങിയിട്ട് പോരെ?... നിങ്ങൾക്കും ഇല്യേ.. മക്കളും മരുമക്കളും!.. നിങ്ങളും ഇങ്ങനെയൊക്കെ വന്നോരല്ലേ?.. അതിന്റെ ബുദ്ധിമുട്ട് നിങ്ങൾക്കും അറീല്യേ?..". . ആരോട് പറയാൻ?... ആരു കേൾക്കാൻ?.. ഗവൺമന്റിനേയും മന്ത്രിയേയും കുലുക്കി താഴെയിടാൻ മാത്രം നമ്മുടെ കണ്ണീരിനുണ്ടോ ശക്തി.!.. അവന്മാർ തിന്നു കൊഴുത്ത് ചടഞ്ഞങ്ങിരിക്കുമ്പോൾ ചുമ്മാ കയറി പ്രഖ്യാപിച്ചു കളഞ്ഞു...".നാളെയാണ്.!. നാളെയാണ്.!..പ്രീഡിഗ്രി റിസൽട്ട് നാളെ!"
നമ്മുടെ ചങ്കിന്റെ ഉള്ളിൽ തീ ആഞ്ഞാഞ്ഞു കത്താൻ തുടങ്ങി..ഒറക്കം നഷ്ടപ്പെട്ടു... എഴുന്നേറ്റു, കിടന്നു, എഴുന്നേറ്റു, കിടന്നു.യുദ്ധപ്രഖ്യാപനം പോലെ പ്രഖ്യാപിച്ച എവന്മാർ വല്ലതും അറിയുന്നുണ്ടോ നമ്മുടെ പരവേശം!...ദൈവത്തെ വിളിച്ചു.. കരഞ്ഞു.. രക്ഷിക്കണേ... നമ്മളെ കാത്തോളണേ..നോം ചെകുത്താന്റെ ആൾക്കാരല്ലേ.. അതിയാൻ ആദ്യം വല്ലതും തന്ന് പിന്നെ നമ്മെ ഞെക്കിക്കൊല്ലും..നോം അതിനാൽ അയാളുടെ പുറകെ എന്തു തന്നാലും, എന്തു വന്നാലും പോകില്ലേ .. അതിനാൽ നോമിനെ രക്ഷിക്കാൻ അവിടുന്നേയുള്ളൂ.. !....ആളുകള് പല നേർച്ചേം പാർച്ചേം കരച്ചിലും നടത്തുമ്പോൾ ഈ പാവം നമ്മെ മറന്നളയരുത്!..അസൂയക്കാരാ...ചുറ്റും അസൂയക്കാര്!..നമ്മെ കൊച്ചാക്കാൻ കൂടോത്രം വരെ ചെയ്യും!... നമ്മെ മറന്നാൽ നോം കൊഴങ്ങീ..!"
നമുക്കെന്നും ദൈവൈ ഉള്ളൂ ഒരു ചതിക്കാത്ത കൂട്ട്!..ചിലർക്കും അങ്ങിനെയാകാം പക്ഷെ നോം നമ്മുടെ കാര്യം പറഞ്ഞു.. അത്രെന്നേ!
രാവിലെ എഴുന്നേറ്റു..പത്രത്തിനായി ഓടി...
പത്രം വാങ്ങി.. നമ്പർ പരുതി...!
"..നമ്പർ നോക്കി..!"
"..ഇല്യാ ... നമ്മുടെ നമ്പർ കാണ്മാനില്ല്യാ....... തോറ്റിരിക്കുണൂ നോം..!. അല്ലാ... യാതൊരു ദാക്ഷീണ്യവും കൂടാതെ അവറ്റകൾ നമ്മെ തോൽപിച്ചിരിക്കുണൂ.. റാങ്കൊന്നും നമ്മൾ ആവശ്യപ്പെട്ടില്ല്യാലോ.. എങ്ങി നെയെങ്കിലും എടുത്ത് കയ്യാല കടത്തി തരണം എന്നേ ഉള്ളൂലോ?.. എന്നിട്ടും .. എന്നിട്ടും..!
ദൈവം നമ്മുടെ നിവേദനം നിരസിച്ചിരിക്കുണൂ..ഇനിനേരത്തെ വിളിക്യാത്ത പരിഭവാ.. ന്നാലും..നോം വിഷണ്ണനായി..!..
നമ്മുടെ കാലു തളർന്നു.. മുഖം താഴ്ത്തി യുദ്ധത്തിൽ പരിഹാസ്യനായ ഭീരുവേ പോലെ നോം നമ്മുടെ രാജധാനിയായ ഓടുപുരഹൗസിലേക്ക് നടന്നു..
നമ്മെ തോൽപിച്ചോടിക്ക്യാൻ മാത്രം എന്താ നോം ചെയ്തേ?..സങ്കടായിരുന്നു.. മുഖത്ത്!.. ഹൃദയം കൂലം കുത്തിയൊഴുകി.. കണ്ണീരിന്റെ തിരമാലകൾ ആർത്തലയ്ക്കാൻ തുടങ്ങിയിരുന്നു..!..
നമ്മെ തോൽപ്പിച്ച്.. ആര് എന്തു നേടി?..ആയുധം വെച്ചു കീഴടങ്ങിയതു പോലെ പത്രം വെച്ചു കീഴടങ്ങി!
"എന്താടാ ഒരൂ തെളിച്ചോം വെളിച്ചോം ഇല്യാലോ?.. മുഖത്ത്!.."- വിളറി വെളുത്ത് രംഗപ്രവേശം ചെയ്ത നമ്മോട് പെങ്ങൾ..!
"" ഒന്നൂല്യാ... നോം തോറ്റിരിക്കുന്നു!"
" ങേ.. തോറ്റോ?"
" ഊവ്വ് .. എന്റെ നമ്പറില്ല്യാ.. തോറ്റൂ!"
സങ്കടം കണ്ണീരു വരുത്തി നമ്മെ പ്രാന്താക്കി..!... പെങ്ങളും വല്ലാതായി..!
" എത്രയാ നിന്റെ നമ്പർ?"
" നോം നമ്പർ പറഞ്ഞു"
" പെങ്ങളും നോക്കി.. ശര്യന്നെ നമ്പർ കാണുന്നില്ല്യാലോ?"
മാതാശ്രീ വരും മുന്നേ കുറച്ചൂടെ കരച്ചിൽ വരുത്തിയേക്കാം എന്നു കരുതി..തോറ്റിട്ടും വിജയീ ഭവനായി വന്ന് നിൽക്കണ നിൽപ് കണ്ടില്ലേ.. പോത്ത്!.. എന്നൊക്കെ കരുതി തെറിവിളിയുടെ കൂടെ ലേശം അടി അടിക്കണം ന്ന് തോന്ന്യാലോ?..
"..ങേ... തോറ്റോ?"- മാതാശ്രീ വന്നു ചോദ്യം ചെയ്തു!
" നാശക്കാരൻ!.. പഠിക്ക്യാതെ..ഇവിടുന്ന് കുളിച്ച് തൊലിച്ച് നടന്നോളൂം!.. പിന്നെ മാതാശ്രീയുടെ മുഖം മാറാൻ തുടങ്ങി! കൂടുതൽ പറയും മുന്നേ പെങ്ങൾ വിസ്തരിച്ചൊന്നു നോക്കി..
"എടാ പൊട്ടാ ഇതല്ലേ നിന്റെ നമ്പർ!"
"ആരുടെ?"- നോം
"നിന്റേതല്ലാതെ പിന്നെ ആരുടെ?.. ഓന്റെ തലക്ക് തന്നെ കൊടുക്ക് നല്ല മേട്ടം!.. ഒരൂ ബോധോം കഥയും ഇല്യാത്തോൻ!"- പെങ്ങൾ!
"ഇല്യാ !.. ഇല്യാ.. നോം തോറ്റിരിക്കുണു.. നമ്മെ പറ്റിക്ക്യാൻ പറയേണ്ടാ..!"
"ഇതല്ലേ നിന്റെ നമ്പർ!"
"നോം അരിച്ചു പെറുക്കി നോക്കിയതാണല്ലോ? .. ഈ നമ്പരെങ്ങിനെ ഇപ്പോൾ വന്നു!"
അപ്പോൾ നോം ഇത്രനേരം പരുതീതോ?..ദൈവം നമ്മെ ജയിപ്പിച്ചു!..
നോം നമ്മുടെ കഷ്ടപ്പാട് പറഞ്ഞപ്പോൾ പൊറുതി മുട്ടി ദൈവം ഇപ്പോ നമ്മുടെ പേരെഴുതി ചേർത്ത താകണം ..ഒരു സംശയവും ഇല്യാ.. നേരത്തെ ഉണ്ടായിരുന്നെങ്കിൽ പരുതിയപ്പോൾ കണ്ടില്ലല്ലോ?
"..നോം ജയിച്ചിരിക്കുന്നു..!" പുല്ലോടും പുഴുവോടും നോം പിന്നേം വിളിച്ചു പറഞ്ഞു.. നോം ജയിച്ചിരിക്കുന്നു.. അങ്ങിനെ പെങ്ങൾ നമ്മെ ജയിപ്പിച്ചു!.. എന്നിട്ടും നമ്മുക്ക് സംശയായി.. നോം മാടായി കോളേജിലേക്ക് നേരത്തെ ഒരുങ്ങിയിറങ്ങി പുറപ്പെട്ടു..ഇനി പത്രക്കാർക്ക് എങ്ങാനും തെറ്റിയതാവുമോ?.. നമ്പർ തെറ്റിയെഴുതി ഏതെങ്കിലും പാവത്തെ തോൽപ്പിച്ച്... നമ്മെ ജയിപ്പിച്ച്..!.. നമുക്കത്ര വിശ്വാസം പോരാ..!..ഇനി ജയിച്ചതിനാണോ കുറ്റം? പെങ്ങൾ ചോദിച്ചു.. "അല്ല.. എന്നാലും!..ഒരു സംശയം!"...
..ഏതായാലും ജയിപ്പിച്ചു.. ആ സ്ഥിതിക്ക് ലേശം നല്ലോണം തന്നെ മാർക്കും ദൈവത്തിനു തരാരുന്നൂ..പറ്റുമെങ്കിൽ ഒരു റാങ്ക് എങ്കിലും..!.എങ്കിൽ മന്ത്രിപുംഗവന്മാരും പത്രക്കാരും ഒക്കെ വിളിച്ച് ലോഹ്യം ചോദിക്കുമായിരുന്നു...ആ തൃക്കൈ കൊണ്ട് ഒരു ചായ തരുവോ എന്നൊക്കെ പറയുവായിരുന്നു.. ങാ പോട്ടേ.. വീട്ടുകാർക്ക് അതിനുള്ള യോഗം ഇല്യാന്ന് കൂട്ടിയാ മതി! എന്തിനും യോഗം വേണം!
.. ങാ.. പോട്ടേ.. ആർത്തി മൂത്തുന്ന് ഇനി കുറ്റം പറയേണ്ട.. തൽക്കാലം അതു മതി!...പഠിപ്പിച്ചു വിട്ടാ പോരല്ലോ?.. റാങ്ക് വാങ്ങിക്കാൻ എന്തെങ്കിലും ഒറ്റമൂലി ഉണ്ടോ എന്നു കൂടെ അറിഞ്ഞു വെക്കേണ്ടേ..!..നോം അധികം ആശിച്ചില്ല്യാ... കിട്ടിയതു ലാഭം!...കിട്ടാത്തതു നഷ്ടം!. അതാ വേണ്ടത്.. പഠിക്കാതെ മോഹിച്ചു നടന്നിട്ട് വല്ല കാര്യം ഉണ്ടോ കുട്ടീ..!..നോം നമ്മോട് തന്നെ ചോദിച്ചു തൃപ്തിയടഞ്ഞു!
ആ ദിവസങ്ങളിൽ എന്താ ഇണ്ടായേ?... ഒന്നും ഇണ്ടായില്ല്യാ...!
ആ ദിവസങ്ങളിൽ ആർമ്മാദിക്കലും, തിന്നു മുടിക്കലും, ഒറക്കോം കൊണ്ട് സുഖിച്ചു കഴിയന്നെ പണി അല്ലാണ്ടെന്താ?.. എന്നു ചോദിക്ക്യാൻ വരട്ടേ..നോമിന്റെ കുടുംബത്തിലും സങ്കടങ്ങളുടെ വണ്ടിയിൽ ഫ്രീ ടിക്കറ്റ് യാത്രയായിരുന്നു പിന്നീട്...!.... സങ്കടങ്ങളുടെ നടുവിലൂടെ, തീക്കനലിലൂടെ.. മൂക്ക് പിഴിഞ്ഞു കരഞ്ഞു കൊണ്ടുള്ള യാത്ര..!...അതിന്റെ തീക് ഷ്ണത വർദ്ധിക്കാൻ തുടങ്ങുന്ന സൂചനയായിരുന്നു...
അങ്ങിനെ ആധി കയറി.. ഗുലുമാലിലായി നോമും നമ്മുടെ കുടുംബവും മൂക്കു പിഴിഞ്ഞും കണ്ണു തുവർത്തിയും ഡെയിലി അലക്കിഉണക്കുമ്പോൾ ... റിസൽട്ട് വരുന്നൂ.. റിസൽട്ടു വരുന്നൂന്ന് ഒരു പ്രഖ്യാപനം!..പാമ്പു കടിച്ചോന്റെ തലയിൽ ചക്കയും വീണു ഒപ്പം ഇടിയും വെട്ടിയ പ്രതീതി!.. മന്ത്രിക്കൊക്കെ ചൊറിച്ചലിന്റെ അസുഖം..! അല്ലാണ്ടെന്താ പറയ്കാ!.. പിള്ളാരെ ബുദ്ധിമുട്ടിക്കാൻ ഓരോ വഹകള്.. !
"പിള്ളാരെ നിങ്ങൾ മാന്യന്മാരാ, അതിനാൽ എല്ലാരേയും പ്രമോട്ട് ചെയ്തിരിക്കുന്നു. ഇനി അടുത്ത പഠനത്തിലേക്കായി ഗവൺമന്റ് ചിലവിൽ ദത്തെടുത്തിരിക്കുന്നു ..ഇത്ര ക..ബജറ്റിൽ വകയിരുത്തിയിരിക്കുന്നു.. ഇത്ര ക.. നിങ്ങൾക്ക് പുട്ട് അടിക്കാൻ തന്നിരിക്കുന്നു..എന്ന പ്രഖ്യാപനമാണെങ്കിൽ നോം എല്ലാവരും പൂവിട്ട് അദ്ദേഹത്തെ പൂജിച്ചേനേ.. എല്ലാ ഇലക്ഷനിലും വോട്ട് ഇരന്നെങ്കിലും വാങ്ങിച്ചു കൊടുത്തേനേ!...
നമുക്ക് സങ്കടായി...." ഇപ്പോൾ തന്നെ ഈ കടുംകൈ ചെയ്യണോ?.. കാർന്നോന്മാരെ!...ലേശം ഈ കാർമേഘം ഒന്നു ഒതുങ്ങിയിട്ട് പോരെ?... നിങ്ങൾക്കും ഇല്യേ.. മക്കളും മരുമക്കളും!.. നിങ്ങളും ഇങ്ങനെയൊക്കെ വന്നോരല്ലേ?.. അതിന്റെ ബുദ്ധിമുട്ട് നിങ്ങൾക്കും അറീല്യേ?..". . ആരോട് പറയാൻ?... ആരു കേൾക്കാൻ?.. ഗവൺമന്റിനേയും മന്ത്രിയേയും കുലുക്കി താഴെയിടാൻ മാത്രം നമ്മുടെ കണ്ണീരിനുണ്ടോ ശക്തി.!.. അവന്മാർ തിന്നു കൊഴുത്ത് ചടഞ്ഞങ്ങിരിക്കുമ്പോൾ ചുമ്മാ കയറി പ്രഖ്യാപിച്ചു കളഞ്ഞു...".നാളെയാണ്.!. നാളെയാണ്.!..പ്രീഡിഗ്രി റിസൽട്ട് നാളെ!"
നമ്മുടെ ചങ്കിന്റെ ഉള്ളിൽ തീ ആഞ്ഞാഞ്ഞു കത്താൻ തുടങ്ങി..ഒറക്കം നഷ്ടപ്പെട്ടു... എഴുന്നേറ്റു, കിടന്നു, എഴുന്നേറ്റു, കിടന്നു.യുദ്ധപ്രഖ്യാപനം പോലെ പ്രഖ്യാപിച്ച എവന്മാർ വല്ലതും അറിയുന്നുണ്ടോ നമ്മുടെ പരവേശം!...ദൈവത്തെ വിളിച്ചു.. കരഞ്ഞു.. രക്ഷിക്കണേ... നമ്മളെ കാത്തോളണേ..നോം ചെകുത്താന്റെ ആൾക്കാരല്ലേ.. അതിയാൻ ആദ്യം വല്ലതും തന്ന് പിന്നെ നമ്മെ ഞെക്കിക്കൊല്ലും..നോം അതിനാൽ അയാളുടെ പുറകെ എന്തു തന്നാലും, എന്തു വന്നാലും പോകില്ലേ .. അതിനാൽ നോമിനെ രക്ഷിക്കാൻ അവിടുന്നേയുള്ളൂ.. !....ആളുകള് പല നേർച്ചേം പാർച്ചേം കരച്ചിലും നടത്തുമ്പോൾ ഈ പാവം നമ്മെ മറന്നളയരുത്!..അസൂയക്കാരാ...ചുറ്റും അസൂയക്കാര്!..നമ്മെ കൊച്ചാക്കാൻ കൂടോത്രം വരെ ചെയ്യും!... നമ്മെ മറന്നാൽ നോം കൊഴങ്ങീ..!"
നമുക്കെന്നും ദൈവൈ ഉള്ളൂ ഒരു ചതിക്കാത്ത കൂട്ട്!..ചിലർക്കും അങ്ങിനെയാകാം പക്ഷെ നോം നമ്മുടെ കാര്യം പറഞ്ഞു.. അത്രെന്നേ!
രാവിലെ എഴുന്നേറ്റു..പത്രത്തിനായി ഓടി...
പത്രം വാങ്ങി.. നമ്പർ പരുതി...!
"..നമ്പർ നോക്കി..!"
"..ഇല്യാ ... നമ്മുടെ നമ്പർ കാണ്മാനില്ല്യാ....... തോറ്റിരിക്കുണൂ നോം..!. അല്ലാ... യാതൊരു ദാക്ഷീണ്യവും കൂടാതെ അവറ്റകൾ നമ്മെ തോൽപിച്ചിരിക്കുണൂ.. റാങ്കൊന്നും നമ്മൾ ആവശ്യപ്പെട്ടില്ല്യാലോ.. എങ്ങി നെയെങ്കിലും എടുത്ത് കയ്യാല കടത്തി തരണം എന്നേ ഉള്ളൂലോ?.. എന്നിട്ടും .. എന്നിട്ടും..!
ദൈവം നമ്മുടെ നിവേദനം നിരസിച്ചിരിക്കുണൂ..ഇനിനേരത്തെ വിളിക്യാത്ത പരിഭവാ.. ന്നാലും..നോം വിഷണ്ണനായി..!..
നമ്മുടെ കാലു തളർന്നു.. മുഖം താഴ്ത്തി യുദ്ധത്തിൽ പരിഹാസ്യനായ ഭീരുവേ പോലെ നോം നമ്മുടെ രാജധാനിയായ ഓടുപുരഹൗസിലേക്ക് നടന്നു..
നമ്മെ തോൽപിച്ചോടിക്ക്യാൻ മാത്രം എന്താ നോം ചെയ്തേ?..സങ്കടായിരുന്നു.. മുഖത്ത്!.. ഹൃദയം കൂലം കുത്തിയൊഴുകി.. കണ്ണീരിന്റെ തിരമാലകൾ ആർത്തലയ്ക്കാൻ തുടങ്ങിയിരുന്നു..!..
നമ്മെ തോൽപ്പിച്ച്.. ആര് എന്തു നേടി?..ആയുധം വെച്ചു കീഴടങ്ങിയതു പോലെ പത്രം വെച്ചു കീഴടങ്ങി!
"എന്താടാ ഒരൂ തെളിച്ചോം വെളിച്ചോം ഇല്യാലോ?.. മുഖത്ത്!.."- വിളറി വെളുത്ത് രംഗപ്രവേശം ചെയ്ത നമ്മോട് പെങ്ങൾ..!
"" ഒന്നൂല്യാ... നോം തോറ്റിരിക്കുന്നു!"
" ങേ.. തോറ്റോ?"
" ഊവ്വ് .. എന്റെ നമ്പറില്ല്യാ.. തോറ്റൂ!"
സങ്കടം കണ്ണീരു വരുത്തി നമ്മെ പ്രാന്താക്കി..!... പെങ്ങളും വല്ലാതായി..!
" എത്രയാ നിന്റെ നമ്പർ?"
" നോം നമ്പർ പറഞ്ഞു"
" പെങ്ങളും നോക്കി.. ശര്യന്നെ നമ്പർ കാണുന്നില്ല്യാലോ?"
മാതാശ്രീ വരും മുന്നേ കുറച്ചൂടെ കരച്ചിൽ വരുത്തിയേക്കാം എന്നു കരുതി..തോറ്റിട്ടും വിജയീ ഭവനായി വന്ന് നിൽക്കണ നിൽപ് കണ്ടില്ലേ.. പോത്ത്!.. എന്നൊക്കെ കരുതി തെറിവിളിയുടെ കൂടെ ലേശം അടി അടിക്കണം ന്ന് തോന്ന്യാലോ?..
"..ങേ... തോറ്റോ?"- മാതാശ്രീ വന്നു ചോദ്യം ചെയ്തു!
" നാശക്കാരൻ!.. പഠിക്ക്യാതെ..ഇവിടുന്ന് കുളിച്ച് തൊലിച്ച് നടന്നോളൂം!.. പിന്നെ മാതാശ്രീയുടെ മുഖം മാറാൻ തുടങ്ങി! കൂടുതൽ പറയും മുന്നേ പെങ്ങൾ വിസ്തരിച്ചൊന്നു നോക്കി..
"എടാ പൊട്ടാ ഇതല്ലേ നിന്റെ നമ്പർ!"
"ആരുടെ?"- നോം
"നിന്റേതല്ലാതെ പിന്നെ ആരുടെ?.. ഓന്റെ തലക്ക് തന്നെ കൊടുക്ക് നല്ല മേട്ടം!.. ഒരൂ ബോധോം കഥയും ഇല്യാത്തോൻ!"- പെങ്ങൾ!
"ഇല്യാ !.. ഇല്യാ.. നോം തോറ്റിരിക്കുണു.. നമ്മെ പറ്റിക്ക്യാൻ പറയേണ്ടാ..!"
"ഇതല്ലേ നിന്റെ നമ്പർ!"
"നോം അരിച്ചു പെറുക്കി നോക്കിയതാണല്ലോ? .. ഈ നമ്പരെങ്ങിനെ ഇപ്പോൾ വന്നു!"
അപ്പോൾ നോം ഇത്രനേരം പരുതീതോ?..ദൈവം നമ്മെ ജയിപ്പിച്ചു!..
നോം നമ്മുടെ കഷ്ടപ്പാട് പറഞ്ഞപ്പോൾ പൊറുതി മുട്ടി ദൈവം ഇപ്പോ നമ്മുടെ പേരെഴുതി ചേർത്ത താകണം ..ഒരു സംശയവും ഇല്യാ.. നേരത്തെ ഉണ്ടായിരുന്നെങ്കിൽ പരുതിയപ്പോൾ കണ്ടില്ലല്ലോ?
"..നോം ജയിച്ചിരിക്കുന്നു..!" പുല്ലോടും പുഴുവോടും നോം പിന്നേം വിളിച്ചു പറഞ്ഞു.. നോം ജയിച്ചിരിക്കുന്നു.. അങ്ങിനെ പെങ്ങൾ നമ്മെ ജയിപ്പിച്ചു!.. എന്നിട്ടും നമ്മുക്ക് സംശയായി.. നോം മാടായി കോളേജിലേക്ക് നേരത്തെ ഒരുങ്ങിയിറങ്ങി പുറപ്പെട്ടു..ഇനി പത്രക്കാർക്ക് എങ്ങാനും തെറ്റിയതാവുമോ?.. നമ്പർ തെറ്റിയെഴുതി ഏതെങ്കിലും പാവത്തെ തോൽപ്പിച്ച്... നമ്മെ ജയിപ്പിച്ച്..!.. നമുക്കത്ര വിശ്വാസം പോരാ..!..ഇനി ജയിച്ചതിനാണോ കുറ്റം? പെങ്ങൾ ചോദിച്ചു.. "അല്ല.. എന്നാലും!..ഒരു സംശയം!"...
..ഏതായാലും ജയിപ്പിച്ചു.. ആ സ്ഥിതിക്ക് ലേശം നല്ലോണം തന്നെ മാർക്കും ദൈവത്തിനു തരാരുന്നൂ..പറ്റുമെങ്കിൽ ഒരു റാങ്ക് എങ്കിലും..!.എങ്കിൽ മന്ത്രിപുംഗവന്മാരും പത്രക്കാരും ഒക്കെ വിളിച്ച് ലോഹ്യം ചോദിക്കുമായിരുന്നു...ആ തൃക്കൈ കൊണ്ട് ഒരു ചായ തരുവോ എന്നൊക്കെ പറയുവായിരുന്നു.. ങാ പോട്ടേ.. വീട്ടുകാർക്ക് അതിനുള്ള യോഗം ഇല്യാന്ന് കൂട്ടിയാ മതി! എന്തിനും യോഗം വേണം!
.. ങാ.. പോട്ടേ.. ആർത്തി മൂത്തുന്ന് ഇനി കുറ്റം പറയേണ്ട.. തൽക്കാലം അതു മതി!...പഠിപ്പിച്ചു വിട്ടാ പോരല്ലോ?.. റാങ്ക് വാങ്ങിക്കാൻ എന്തെങ്കിലും ഒറ്റമൂലി ഉണ്ടോ എന്നു കൂടെ അറിഞ്ഞു വെക്കേണ്ടേ..!..നോം അധികം ആശിച്ചില്ല്യാ... കിട്ടിയതു ലാഭം!...കിട്ടാത്തതു നഷ്ടം!. അതാ വേണ്ടത്.. പഠിക്കാതെ മോഹിച്ചു നടന്നിട്ട് വല്ല കാര്യം ഉണ്ടോ കുട്ടീ..!..നോം നമ്മോട് തന്നെ ചോദിച്ചു തൃപ്തിയടഞ്ഞു!
ശനിയാഴ്‌ച, ഡിസംബർ 18, 2010
എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...(മുപ്പത്തി ഏഴാം സർഗ്ഗം)
"..ലോകത്തിലെ സകലമാന മഹാന്മാരും നമ്മുടെ പിള്ളേരാ..നോം അവരുടെ നേതാവും!.. എന്നൊക്കെ സ്വപ്നത്തിൽ വന്ന് കാറി വിളിക്കുന്നു.!...നേരാണോ ദൈവമേ!...പകലു കാണുന്ന സ്വപ്നം ഫലിക്കുമെന്നാ പറയ്ക!..ഫലിക്കട്ടേ.. എന്നിട്ടു വേണം നോം ആരാണെന്ന് ലോകത്തെ അറിയിക്കാൻ!.. ചില മഹാന്മാർക്കൊക്കെ എന്തൊക്കെ ഭാവാ....!..അഹങ്കാരം ഏഷ്യൻ പെയിന്റ് എന്ന പോലെ പെയിന്റു ചെയ്തു വെച്ചിരിക്കുന്നു.!.... ലാളിത്യം വേണം എപ്പോഴും!.. മുഖത്തും മനസ്സിലും വാക്കിലും പ്രവർത്തിയിലും!.. പിന്നെ ശുദ്ധത വേണം!..
നോം അതൊക്കെ അവരെ മനസ്സിലാക്കിക്കും.. ഇല്യാ സമയമായിട്ടില്ല്യാ.. ലേശം താമസമുണ്ട് വേവാൻ!.. അതിനായി ഇച്ചിരി കാത്തിരിക്യന്നെ നല്ലത്.. ഇടയ്ക്കിടയ്ക്ക് അടിയിൽ പിടിക്ക്യാതെ ഇളക്കി കൊടുത്തോണ്ടിരിക്കണം!.. പുകഞ്ഞു പോയാൽ പോയില്യേ..നമ്മുടെ മാനം?..
നോം അങ്ങിനെ സ്വപ്നത്തിൽ നീന്തി തുടിച്ച്, കോരിക്കുടിച്ച്.. അങ്ങനെ നടക്കുമ്പോഴാണ് ഒരു തിരുശബ്ദം! അശരീരിയാണോ?.. അരിശമാണോ എന്നൊന്നും മനസ്സിലായില്ല്യാ ആദ്യം!
സ്വപ്നം പൊളിഞ്ഞു പാളീസായി മലർപ്പൊടിക്കാരനായി നിൽക്കുമ്പോൾ പിന്നേയും ശബ്ദം!
"..എടാാാാ ......."
നോം ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു..
." ഒരൂ ചിന്തയും ഇല്യല്ലോ... എത്ര നേരായീ കൂർക്കം വലിച്ച് ഉറങ്ങുന്നു.. മണി നാലായി. അയലോക്കക്കാരന്റെ കോഴീം മക്കളും വന്ന് അതാ നമ്മൾ നട്ട പാവയ്ക്കയും, വെണ്ടയും ഒക്കെ ചിക്കി ചികഞ്ഞ് നശിപ്പിക്കുന്നു... അതിനെ ആട്ടി പ്പായിച്ചേ. എന്തൊരു ശല്യമാണ്.. എന്നിട്ട് ഒരു തേങ്ങ ഉടച്ചു തന്നേ.. വൈകുന്നേരം ചായയ്ക്ക് എന്തെങ്കിലും നിനക്ക് തിന്നാൻ തരേണ്ടേ!."-- അമ്മയാണ്..
..നോം കരുതി അതും സ്വപ്നത്തിന്റെ പ്രകമ്പനമാണെന്നാണ്!
..ഈ അയലോക്കത്തെ കോഴിക്കും മക്കൾക്കും ഉറക്കില്ലേ.... ലേശം അവർക്കും ഉറങ്ങിയാൽ എന്താ?..അല്ലേങ്കിലും കോഴിയേയും മക്കളേയും എന്തിനു പറയണം?.. അയച്ചിരിക്കയാ പാക്കിസ്ഥാൻ ഭീകരന്മാരെ റിക്രൂട്ട് ചെയ്ത് അയച്ചിരിക്കുന്നതു പോലെ..മുട്ടയിടുവിച്ച്, മക്കളെ വിരിയിച്ച്... അയലോക്കക്കാരെ നശിപ്പിക്കാൻ.. ഭീകര അറ്റാക്കിന്!
അവർ എങ്ങു നിന്നോ കെട്ടിപ്പറുക്കി വന്നവരാണ്!..എപ്പോഴും ഓരോ ആവശ്യത്തിനായി നമ്മെ ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കേം ചെയ്യും!.. ആ ശല്യം തന്നെ പറ കണക്കിന് ഇരിക്കുമ്പോഴാണ്.. കോഴിയേയും മക്കളേയും നുഴഞ്ഞു കയറിച്ചുള്ള ഈ ആക്രമണം!..ഇങ്ങനെയും ഒരു വക!
നോം എഴുന്നേറ്റു..പുറത്തേക്ക് പോയി.. ശര്യന്നേ.. വെണ്ടയും പയറിൻ കുരുന്നുകളുമെല്ലാം ചത്തു മലച്ചു കിടക്കുന്നു...വഴുതിനങ്ങ കുഞ്ഞ് ചത്ത പോലെ കിടക്കുന്നു!..എവിടെ നിന്നു വന്നു അവിടേയ്ക്ക് തന്നെ തിരിച്ചു പോയ്ക്കോണം ..പാസ്പോർട്ടും വിസേം ഇല്യാതെ വന്നോളും..!.. അന്ത്യ ശാസനം!..
കോഴീം മക്കളും ലേശം ദൂരെ പോയി നിന്നു അവിടെ നിന്നും നമ്മളെ പരിഹസിക്യാ സ്ഥിരം പതിവ്!..പൊതു മാപ്പ് കാലാവധി കഴിഞ്ഞ് നടു നിവർക്കുമ്പോഴേക്കും പിന്നേം വരും!
..കോഴിയേയും മക്കളേയും ഒരു വടിയെടുത്ത് ശബ്ദമുണ്ടാക്കി നോം ഓടിച്ചു വിട്ടു..ഒറങ്ങാൻ കൂടെ സമ്മതിക്കാത്ത ശവങ്ങൾ!...
...നോം ആരെയും ഉപദ്രവിച്ചില്ല്യാ....!..ഉപദ്രവിക്കാൻ നമുക്കൊട്ട് താൽപര്യോം ഇല്യാ!
എന്നിട്ട് തേങ്ങ ഉടയ്ക്കാനെടുത്തു..
അതു കണ്ടു കൊണ്ട് അയലോക്കത്തെ ആൾക്കാർ നിൽക്കുന്നുണ്ടായിരുന്നു..
കുറച്ചു കഴിഞ്ഞപ്പോൾ അവർ നമ്മുടെ അടുത്തു വന്നു..ക്ഷമ പറയേണ്ടതിനു പകരം . കുറ്റാരോപണം നടത്തി..പാക്കിസ്ഥാൻകാരന്റെ ഭാവം.. ഭീകരന്മാരെ അയക്കേം ചെയ്യും.. അറസ്റ്റ് ചെയ്താൽ ഉത്തരം മുട്ടിക്കെം ചെയ്യും!
".. രണ്ടു കോഴിക്കുഞ്ഞുങ്ങളെ കാണ്മാനില്ല!..."
"എന്ത്?"
"രണ്ടു കോഴിക്കുഞ്ഞുങ്ങളെ കാണ്മാനില്ലെന്ന്!..".
"ശരിക്ക് നോക്ക് !" - നോം
"നീയ്യല്ലേ ഓടിച്ചു വിട്ടത്!"
".നമ്മുടെ പറമ്പിൽ കേറി ശല്യം ചെയ്തപ്പോൾ ഓടിച്ചു വിട്ടു അല്ലാതെ നോം ഒന്നും അറീല്യാ.. അതതിന്റെ തള്ളയുടെ കൂടെ ഉണ്ടാവും.. നമ്മൾ നട്ട പച്ചക്കറി യൊക്കെ നശിപ്പിച്ചപ്പോൾ ഓടിച്ചു വിട്ടു.!. അതൊരു തെറ്റാണോ?"
അവർ അടങ്ങിയിരുന്നില്ല..അന്വേഷണ കമ്മിഷനെ വെച്ചൂന്നാ തോന്നണത്..!
...പിറ്റേന്ന് നോം വരുമ്പോൾ അമ്മ തലയ്ക്ക് കൈ കൊടുത്തിരിക്കുന്നു..
.." സത്യം പറ ..!.. നീ അവരുടെ കോഴിക്കുഞ്ഞിനെ കൊന്നോ?" അമ്മ കരഞ്ഞു പോയി..
"ഇല്യാ" എന്താ സംഭവം?"
"രണ്ടു കോഴിക്കുഞ്ഞുങ്ങൾ നമ്മുടെ പറമ്പിൽ കല്ലിനിടയിൽ മരിച്ചു കിടക്കുന്നു.. കാക്ക അതിനെ അമൃതേത്ത് ആക്കികൊണ്ടിരിക്കേ അവർ അതു കണ്ടു പിടിച്ചു.. പിന്നെ നമ്മളെ എന്തൊക്കെയോ പറഞ്ഞു ..ലഹളയായി..
"ഏതു കല്ലിന്റെ ഇടയിൽ.. ?.. കല്ലിന്റെ അടുത്തു കൂടി ഞാൻ പോയിട്ടില്ലല്ലോ?.. ഞാൻ കോഴിയെ തെളിക്കുമ്പോൾ കണ്ടു കൊണ്ട് അവർ പുറത്തു തന്നെ ഉണ്ടായിരുന്നല്ലോ?"
"അവർ പറയുന്നത് നീയ്യതിനെ കൊന്ന് കുഴിച്ചിട്ടതായിരിക്കും എന്നാണ്!..നിന്റെ കൈയ്യിൽ നിന്നും അബദ്ധത്തിലെങ്ങാനും?" അമ്മയ്ക്ക് വല്ലാത്ത സങ്കടം വന്നു "
"എന്റെ ശിവനേ!.. ഇല്ലമ്മേ സത്യായിട്ടും ഞാൻ കൊന്നില്ല!.. ഞാൻ കൊന്നെങ്കിൽ അവരോട് തന്നെ അതു പറയില്ലേ?.".അമ്മയെന്തു പറഞ്ഞു..
"...അവൻ വരെട്ടേ .. വന്നിട്ട് പറയാം എന്നു പറഞ്ഞു..
"നോം കൊന്നില്ല സത്യാ..പാവം നമ്മെ കൊലപാതകി ആക്കിയിരിക്കുന്നു.. അതും ഒരു നിസ്സാരകോഴികുഞ്ഞുങ്ങൾക്ക് വേണ്ടി.. ഇത്രയും ചീപ്പാണോ ഈ അയലോക്കക്കാർ!
അവർ ലഹളയാക്കിയത്രേ..
അമ്മ പറഞ്ഞു ഒരു രൂപയുടെ കോഴിക്കുഞ്ഞിനു വേണ്ടിയാണോ ഈ ലഹള!.. നമ്മൾ വേണമെങ്കിൽ അതിനിരട്ടി കോഴിക്കുഞ്ഞുങ്ങളെ വാങ്ങി തരാം!"
"ഒരു രൂപയായാലും കാര്യം കാര്യമെന്ന് അവരും!"
"അവർ പറയുന്നു നോം കളവു പറയുകയാണ്.. കോഴികുഞ്ഞുങ്ങളെ കൊന്നിട്ട് കുഴിച്ചു മൂടിയതാണെന്ന്!.. "
എങ്കിൽ നമ്മുടെ ഭാഗത്ത് കോഴിയെ അയക്കേണ്ടെന്ന് അമ്മ പറഞ്ഞു നിർത്തിയത്രേ!..
..ഈ ലഹള നമുക്കത്ര പരിചയം പോര!...നമ്മൾ തമ്മിൽ എന്ന പരിപാടിയിൽ പങ്കെടുത്ത് തമ്മിൽ തമ്മിൽ തല്ലു കൂടിയ ശീലമുണ്ടോ നമുക്ക്!..ശിവ.. ശിവ..ലഹളയിൽ ഡോക്ടറേറ്റു വരെ എടുത്ത സിംഹമാ ഗർജ്ജിക്കുന്നത്!.. നോം മാൻ പേടകളായി വാസ സ്ഥലത്ത് ഒളിച്ചു!...ലഹള ആരെങ്കിലും കേൾക്കുമോ എന്ന നാണം.. കേട്ടാൽ കുറച്ചിലല്ലേ എന്ന മാനം!.. എല്ലാം കൊണ്ട് നമ്മൾ വല്ലാതായി!.....ഇല്യായിരുന്നെങ്കിൽ ലഹളിച്ചു ലഹളിച്ചു നമ്മൾ അവരെ തല്ലിക്കൊന്നേനേ!..കൊന്ന കോഴിയേ ജീവനോടെ കൊടുക്കണം എന്ന മട്ടിൽ അവർ എന്തൊക്കെയോ പുലമ്പുന്നു.... !..
കോഴി ചിക്കി ചികഞ്ഞു നടന്നപ്പോൾ അബദ്ധത്തിൽ കല്ല് അമർന്ന് കോഴിക്കുഞ്ഞുങ്ങൾ കല്ലിനിടയിൽ പെട്ട് ചത്തതാണ് എന്നാണ് തോന്നുന്നത്!..അങ്ങിനെ ഒരു സംഭവം നോം കണ്ടിട്ടു കൂടിയില്ല!..പറഞ്ഞപ്പോഴാ അറിഞ്ഞത്!..ഓരോ പുലിവാല്!..
പിന്നെ നമ്മൾ അവരോട് മിണ്ടാൻ പോയില്ല്യ..ഒരകൽച്ച വെച്ചു.. കേട്ടോരൊക്കെ പറഞ്ഞു.. "അവനാണെങ്കിൽ അതു ചെയ്യില്ല്യാ.. നമുക്കുറപ്പാ!..ഉറുമ്പിനെ വരെ കൊല്ലാത്തോനാ!"
നമ്മോട് കടം വാങ്ങിച്ച നൂറ് രൂപ അവരുടെ പക്കലുള്ളപ്പോഴാണ് ഒരു രൂപയ്ക്കുള്ള കോഴിക്കുഞ്ഞുങ്ങൾക്കുള്ള അവരുടെ ലഹള!.. പല ഉപകാരങ്ങളും നമ്മുടേത് സ്വീകരിച്ച്, ഒടുവിൽ നമ്മെ നിസ്സാര പ്രശ്നത്തിനു നിഷ്ക്കരുണം തെറി പറഞ്ഞ അവരെ നോം ശത്രുവായി പ്രഖ്യാപിച്ചു..
"...ഇനി അവരുമായി സഹകരിക്കേണ്ട .. മിണ്ടേണ്ട അത്ര തന്നെ.." മാതാശ്രീ വിധി പ്രസ്താവിച്ചു.. വിധിയുടെ പകർപ്പ് എല്ലാവർക്കും തന്നു!
അന്നു വൈകുന്നേരം തന്നെ അവരുടെ ഭർത്താവിന്റെ കച്ചവട സ്ഥലത്തേക്ക് നോം യാത്രയായി.. നമ്മുക്ക് സങ്കടായിരുന്നു.. ചെയ്യാത്ത കുറ്റത്തിനു തൂക്കാൻ വിധിച്ച കുറ്റവാളിയായി നോം!...സംഭവം എല്ലാം കേട്ട അയാൾ പറഞ്ഞു.. " അവൾ ഇവിടേയും തുടങ്ങിയോ അയലോക്കക്കാരോട് ശണ്ഠ!..അവിടെ കലക്കിയിട്ടാണ് അവൾ ഇവിടേയ്ക്ക് വന്നത്!.. ഇവിടേയും സമാധാനം തരില്ലേ!"
.. പിന്നെ അയാൾ നമ്മെ സമാധാനിപ്പിച്ചു." നീ പോയ്ക്കോ.. ഞാൻ നോക്കികൊള്ളാം.. ഒരു രൂപയുടെ കോഴിക്കുഞ്ഞുങ്ങൾക്കു വേണ്ടി അവൾ അയലോക്കക്കാരെ ചൊടിപ്പിക്കയാ!"
നോം പറഞ്ഞു " പൈസ കൊണ്ടു വന്നിട്ടുണ്ട്.. വേണമെങ്കിൽ വലിയ കോഴിയെ തന്നെ വാങ്ങി തന്നേക്കാം"..
"..ഛേ.. എന്തായിത്.. നിങ്ങൾ എത്ര സഹായം നമുക്ക് ചെയ്തിട്ടുണ്ട്!... അവളെ ഞാൻ അടക്കിക്കൊള്ളാം!- അയാൾ പറഞ്ഞു..
കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവർ പിന്നെം ചാനലിലെ ചില അവതാരികമാരെ പോലെ ഉളുപ്പില്യാതെ, ഇളിച്ചു നിന്നു..ലോഹ്യം ചോദിച്ചു... നോം അവാർഡു പടം കണക്കെ കണ്ടിട്ടും ചിരിക്കാതെ, മിണ്ടാതെ നടന്നു..
അവരുടെ ശിക്ഷാ കാലാവധി കഴിഞ്ഞപ്പോൾ മാതാശ്രീ തന്നെ പിന്നെം വിധി മാറ്റിയെഴുതി.....
" .. അയലോക്കമല്ലേ.. ലേശം മിണ്ടേം പറയ്കേം ചെയ്തോളൂ!.. പിണക്കേണ്ട!"
...എന്നിട്ടും നോം മിണ്ടാൻ കൂട്ടാക്കിയില്ലേങ്കിലും.. അവർ നമ്മുടെ അടുത്ത് വന്ന് പിന്നെം ലോഹ്യം കൂടി...
നമ്മുടെ പലവിധ സഹായങ്ങളും പിന്നേം പറ്റി...!..
മറ്റുള്ള അയലോക്കക്കാരും ഇതേ പോലെ ചില പ്രശ്നങ്ങളിൽ പെട്ടു കൊണ്ടിരിക്കേ കുറച്ചു കാലത്തിനുള്ളിൽ ആ സുകൃതം ചെയ്ത പുണ്യാത്മാക്കൾ സ്ഥലം വിറ്റു നമ്മെ ചതിച്ച കോഴിയേം മക്കളേയും അവരുടെ മക്കളേയും മരുമക്കളേയും ഒക്കെ ഒക്കത്തെടുത്തു കുറേ ദൂരേയ്ക്ക് കെട്ടു കെട്ടി.എങ്ങു നിന്നോ വന്ന അവരെ ദൈവം പെട്ടെന്ന് തന്നെ അവിടുന്നോടിച്ചു.. ഇല്ല്യായിരുന്നെങ്കിൽ എല്ലാ അയലോക്കക്കാർക്കുംപണി കിട്ടിയേനേ!...
ഇപ്പോഴും എവിടെയെങ്കിലും നമ്മെ കണ്ടാൽ നമ്മോട് എന്തൊരു സ്നേഹാ അവർക്ക്!..
ഇങ്ങനെയും ഉണ്ടോ ആളുകൾ..! നോം അന്തിച്ചു പോയി!..
നമുക്ക് പിന്നീട് മനസ്സിലായി മഹാന്മാരാ അവരൊക്കെ !.. .. നമ്മെ കൂടി ലാളിത്യം പഠിപ്പിച്ചവർ.. ആദരണീയർ..നോം എഴുന്നേറ്റു നിന്നു ബഹുമാനിച്ചു!
നോം അതൊക്കെ അവരെ മനസ്സിലാക്കിക്കും.. ഇല്യാ സമയമായിട്ടില്ല്യാ.. ലേശം താമസമുണ്ട് വേവാൻ!.. അതിനായി ഇച്ചിരി കാത്തിരിക്യന്നെ നല്ലത്.. ഇടയ്ക്കിടയ്ക്ക് അടിയിൽ പിടിക്ക്യാതെ ഇളക്കി കൊടുത്തോണ്ടിരിക്കണം!.. പുകഞ്ഞു പോയാൽ പോയില്യേ..നമ്മുടെ മാനം?..
നോം അങ്ങിനെ സ്വപ്നത്തിൽ നീന്തി തുടിച്ച്, കോരിക്കുടിച്ച്.. അങ്ങനെ നടക്കുമ്പോഴാണ് ഒരു തിരുശബ്ദം! അശരീരിയാണോ?.. അരിശമാണോ എന്നൊന്നും മനസ്സിലായില്ല്യാ ആദ്യം!
സ്വപ്നം പൊളിഞ്ഞു പാളീസായി മലർപ്പൊടിക്കാരനായി നിൽക്കുമ്പോൾ പിന്നേയും ശബ്ദം!
"..എടാാാാ ......."
നോം ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു..
." ഒരൂ ചിന്തയും ഇല്യല്ലോ... എത്ര നേരായീ കൂർക്കം വലിച്ച് ഉറങ്ങുന്നു.. മണി നാലായി. അയലോക്കക്കാരന്റെ കോഴീം മക്കളും വന്ന് അതാ നമ്മൾ നട്ട പാവയ്ക്കയും, വെണ്ടയും ഒക്കെ ചിക്കി ചികഞ്ഞ് നശിപ്പിക്കുന്നു... അതിനെ ആട്ടി പ്പായിച്ചേ. എന്തൊരു ശല്യമാണ്.. എന്നിട്ട് ഒരു തേങ്ങ ഉടച്ചു തന്നേ.. വൈകുന്നേരം ചായയ്ക്ക് എന്തെങ്കിലും നിനക്ക് തിന്നാൻ തരേണ്ടേ!."-- അമ്മയാണ്..
..നോം കരുതി അതും സ്വപ്നത്തിന്റെ പ്രകമ്പനമാണെന്നാണ്!
..ഈ അയലോക്കത്തെ കോഴിക്കും മക്കൾക്കും ഉറക്കില്ലേ.... ലേശം അവർക്കും ഉറങ്ങിയാൽ എന്താ?..അല്ലേങ്കിലും കോഴിയേയും മക്കളേയും എന്തിനു പറയണം?.. അയച്ചിരിക്കയാ പാക്കിസ്ഥാൻ ഭീകരന്മാരെ റിക്രൂട്ട് ചെയ്ത് അയച്ചിരിക്കുന്നതു പോലെ..മുട്ടയിടുവിച്ച്, മക്കളെ വിരിയിച്ച്... അയലോക്കക്കാരെ നശിപ്പിക്കാൻ.. ഭീകര അറ്റാക്കിന്!
അവർ എങ്ങു നിന്നോ കെട്ടിപ്പറുക്കി വന്നവരാണ്!..എപ്പോഴും ഓരോ ആവശ്യത്തിനായി നമ്മെ ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കേം ചെയ്യും!.. ആ ശല്യം തന്നെ പറ കണക്കിന് ഇരിക്കുമ്പോഴാണ്.. കോഴിയേയും മക്കളേയും നുഴഞ്ഞു കയറിച്ചുള്ള ഈ ആക്രമണം!..ഇങ്ങനെയും ഒരു വക!
നോം എഴുന്നേറ്റു..പുറത്തേക്ക് പോയി.. ശര്യന്നേ.. വെണ്ടയും പയറിൻ കുരുന്നുകളുമെല്ലാം ചത്തു മലച്ചു കിടക്കുന്നു...വഴുതിനങ്ങ കുഞ്ഞ് ചത്ത പോലെ കിടക്കുന്നു!..എവിടെ നിന്നു വന്നു അവിടേയ്ക്ക് തന്നെ തിരിച്ചു പോയ്ക്കോണം ..പാസ്പോർട്ടും വിസേം ഇല്യാതെ വന്നോളും..!.. അന്ത്യ ശാസനം!..
കോഴീം മക്കളും ലേശം ദൂരെ പോയി നിന്നു അവിടെ നിന്നും നമ്മളെ പരിഹസിക്യാ സ്ഥിരം പതിവ്!..പൊതു മാപ്പ് കാലാവധി കഴിഞ്ഞ് നടു നിവർക്കുമ്പോഴേക്കും പിന്നേം വരും!
..കോഴിയേയും മക്കളേയും ഒരു വടിയെടുത്ത് ശബ്ദമുണ്ടാക്കി നോം ഓടിച്ചു വിട്ടു..ഒറങ്ങാൻ കൂടെ സമ്മതിക്കാത്ത ശവങ്ങൾ!...
...നോം ആരെയും ഉപദ്രവിച്ചില്ല്യാ....!..ഉപദ്രവിക്കാൻ നമുക്കൊട്ട് താൽപര്യോം ഇല്യാ!
എന്നിട്ട് തേങ്ങ ഉടയ്ക്കാനെടുത്തു..
അതു കണ്ടു കൊണ്ട് അയലോക്കത്തെ ആൾക്കാർ നിൽക്കുന്നുണ്ടായിരുന്നു..
കുറച്ചു കഴിഞ്ഞപ്പോൾ അവർ നമ്മുടെ അടുത്തു വന്നു..ക്ഷമ പറയേണ്ടതിനു പകരം . കുറ്റാരോപണം നടത്തി..പാക്കിസ്ഥാൻകാരന്റെ ഭാവം.. ഭീകരന്മാരെ അയക്കേം ചെയ്യും.. അറസ്റ്റ് ചെയ്താൽ ഉത്തരം മുട്ടിക്കെം ചെയ്യും!
".. രണ്ടു കോഴിക്കുഞ്ഞുങ്ങളെ കാണ്മാനില്ല!..."
"എന്ത്?"
"രണ്ടു കോഴിക്കുഞ്ഞുങ്ങളെ കാണ്മാനില്ലെന്ന്!..".
"ശരിക്ക് നോക്ക് !" - നോം
"നീയ്യല്ലേ ഓടിച്ചു വിട്ടത്!"
".നമ്മുടെ പറമ്പിൽ കേറി ശല്യം ചെയ്തപ്പോൾ ഓടിച്ചു വിട്ടു അല്ലാതെ നോം ഒന്നും അറീല്യാ.. അതതിന്റെ തള്ളയുടെ കൂടെ ഉണ്ടാവും.. നമ്മൾ നട്ട പച്ചക്കറി യൊക്കെ നശിപ്പിച്ചപ്പോൾ ഓടിച്ചു വിട്ടു.!. അതൊരു തെറ്റാണോ?"
അവർ അടങ്ങിയിരുന്നില്ല..അന്വേഷണ കമ്മിഷനെ വെച്ചൂന്നാ തോന്നണത്..!
...പിറ്റേന്ന് നോം വരുമ്പോൾ അമ്മ തലയ്ക്ക് കൈ കൊടുത്തിരിക്കുന്നു..
.." സത്യം പറ ..!.. നീ അവരുടെ കോഴിക്കുഞ്ഞിനെ കൊന്നോ?" അമ്മ കരഞ്ഞു പോയി..
"ഇല്യാ" എന്താ സംഭവം?"
"രണ്ടു കോഴിക്കുഞ്ഞുങ്ങൾ നമ്മുടെ പറമ്പിൽ കല്ലിനിടയിൽ മരിച്ചു കിടക്കുന്നു.. കാക്ക അതിനെ അമൃതേത്ത് ആക്കികൊണ്ടിരിക്കേ അവർ അതു കണ്ടു പിടിച്ചു.. പിന്നെ നമ്മളെ എന്തൊക്കെയോ പറഞ്ഞു ..ലഹളയായി..
"ഏതു കല്ലിന്റെ ഇടയിൽ.. ?.. കല്ലിന്റെ അടുത്തു കൂടി ഞാൻ പോയിട്ടില്ലല്ലോ?.. ഞാൻ കോഴിയെ തെളിക്കുമ്പോൾ കണ്ടു കൊണ്ട് അവർ പുറത്തു തന്നെ ഉണ്ടായിരുന്നല്ലോ?"
"അവർ പറയുന്നത് നീയ്യതിനെ കൊന്ന് കുഴിച്ചിട്ടതായിരിക്കും എന്നാണ്!..നിന്റെ കൈയ്യിൽ നിന്നും അബദ്ധത്തിലെങ്ങാനും?" അമ്മയ്ക്ക് വല്ലാത്ത സങ്കടം വന്നു "
"എന്റെ ശിവനേ!.. ഇല്ലമ്മേ സത്യായിട്ടും ഞാൻ കൊന്നില്ല!.. ഞാൻ കൊന്നെങ്കിൽ അവരോട് തന്നെ അതു പറയില്ലേ?.".അമ്മയെന്തു പറഞ്ഞു..
"...അവൻ വരെട്ടേ .. വന്നിട്ട് പറയാം എന്നു പറഞ്ഞു..
"നോം കൊന്നില്ല സത്യാ..പാവം നമ്മെ കൊലപാതകി ആക്കിയിരിക്കുന്നു.. അതും ഒരു നിസ്സാരകോഴികുഞ്ഞുങ്ങൾക്ക് വേണ്ടി.. ഇത്രയും ചീപ്പാണോ ഈ അയലോക്കക്കാർ!
അവർ ലഹളയാക്കിയത്രേ..
അമ്മ പറഞ്ഞു ഒരു രൂപയുടെ കോഴിക്കുഞ്ഞിനു വേണ്ടിയാണോ ഈ ലഹള!.. നമ്മൾ വേണമെങ്കിൽ അതിനിരട്ടി കോഴിക്കുഞ്ഞുങ്ങളെ വാങ്ങി തരാം!"
"ഒരു രൂപയായാലും കാര്യം കാര്യമെന്ന് അവരും!"
"അവർ പറയുന്നു നോം കളവു പറയുകയാണ്.. കോഴികുഞ്ഞുങ്ങളെ കൊന്നിട്ട് കുഴിച്ചു മൂടിയതാണെന്ന്!.. "
എങ്കിൽ നമ്മുടെ ഭാഗത്ത് കോഴിയെ അയക്കേണ്ടെന്ന് അമ്മ പറഞ്ഞു നിർത്തിയത്രേ!..
..ഈ ലഹള നമുക്കത്ര പരിചയം പോര!...നമ്മൾ തമ്മിൽ എന്ന പരിപാടിയിൽ പങ്കെടുത്ത് തമ്മിൽ തമ്മിൽ തല്ലു കൂടിയ ശീലമുണ്ടോ നമുക്ക്!..ശിവ.. ശിവ..ലഹളയിൽ ഡോക്ടറേറ്റു വരെ എടുത്ത സിംഹമാ ഗർജ്ജിക്കുന്നത്!.. നോം മാൻ പേടകളായി വാസ സ്ഥലത്ത് ഒളിച്ചു!...ലഹള ആരെങ്കിലും കേൾക്കുമോ എന്ന നാണം.. കേട്ടാൽ കുറച്ചിലല്ലേ എന്ന മാനം!.. എല്ലാം കൊണ്ട് നമ്മൾ വല്ലാതായി!.....ഇല്യായിരുന്നെങ്കിൽ ലഹളിച്ചു ലഹളിച്ചു നമ്മൾ അവരെ തല്ലിക്കൊന്നേനേ!..കൊന്ന കോഴിയേ ജീവനോടെ കൊടുക്കണം എന്ന മട്ടിൽ അവർ എന്തൊക്കെയോ പുലമ്പുന്നു.... !..
കോഴി ചിക്കി ചികഞ്ഞു നടന്നപ്പോൾ അബദ്ധത്തിൽ കല്ല് അമർന്ന് കോഴിക്കുഞ്ഞുങ്ങൾ കല്ലിനിടയിൽ പെട്ട് ചത്തതാണ് എന്നാണ് തോന്നുന്നത്!..അങ്ങിനെ ഒരു സംഭവം നോം കണ്ടിട്ടു കൂടിയില്ല!..പറഞ്ഞപ്പോഴാ അറിഞ്ഞത്!..ഓരോ പുലിവാല്!..
പിന്നെ നമ്മൾ അവരോട് മിണ്ടാൻ പോയില്ല്യ..ഒരകൽച്ച വെച്ചു.. കേട്ടോരൊക്കെ പറഞ്ഞു.. "അവനാണെങ്കിൽ അതു ചെയ്യില്ല്യാ.. നമുക്കുറപ്പാ!..ഉറുമ്പിനെ വരെ കൊല്ലാത്തോനാ!"
നമ്മോട് കടം വാങ്ങിച്ച നൂറ് രൂപ അവരുടെ പക്കലുള്ളപ്പോഴാണ് ഒരു രൂപയ്ക്കുള്ള കോഴിക്കുഞ്ഞുങ്ങൾക്കുള്ള അവരുടെ ലഹള!.. പല ഉപകാരങ്ങളും നമ്മുടേത് സ്വീകരിച്ച്, ഒടുവിൽ നമ്മെ നിസ്സാര പ്രശ്നത്തിനു നിഷ്ക്കരുണം തെറി പറഞ്ഞ അവരെ നോം ശത്രുവായി പ്രഖ്യാപിച്ചു..
"...ഇനി അവരുമായി സഹകരിക്കേണ്ട .. മിണ്ടേണ്ട അത്ര തന്നെ.." മാതാശ്രീ വിധി പ്രസ്താവിച്ചു.. വിധിയുടെ പകർപ്പ് എല്ലാവർക്കും തന്നു!
അന്നു വൈകുന്നേരം തന്നെ അവരുടെ ഭർത്താവിന്റെ കച്ചവട സ്ഥലത്തേക്ക് നോം യാത്രയായി.. നമ്മുക്ക് സങ്കടായിരുന്നു.. ചെയ്യാത്ത കുറ്റത്തിനു തൂക്കാൻ വിധിച്ച കുറ്റവാളിയായി നോം!...സംഭവം എല്ലാം കേട്ട അയാൾ പറഞ്ഞു.. " അവൾ ഇവിടേയും തുടങ്ങിയോ അയലോക്കക്കാരോട് ശണ്ഠ!..അവിടെ കലക്കിയിട്ടാണ് അവൾ ഇവിടേയ്ക്ക് വന്നത്!.. ഇവിടേയും സമാധാനം തരില്ലേ!"
.. പിന്നെ അയാൾ നമ്മെ സമാധാനിപ്പിച്ചു." നീ പോയ്ക്കോ.. ഞാൻ നോക്കികൊള്ളാം.. ഒരു രൂപയുടെ കോഴിക്കുഞ്ഞുങ്ങൾക്കു വേണ്ടി അവൾ അയലോക്കക്കാരെ ചൊടിപ്പിക്കയാ!"
നോം പറഞ്ഞു " പൈസ കൊണ്ടു വന്നിട്ടുണ്ട്.. വേണമെങ്കിൽ വലിയ കോഴിയെ തന്നെ വാങ്ങി തന്നേക്കാം"..
"..ഛേ.. എന്തായിത്.. നിങ്ങൾ എത്ര സഹായം നമുക്ക് ചെയ്തിട്ടുണ്ട്!... അവളെ ഞാൻ അടക്കിക്കൊള്ളാം!- അയാൾ പറഞ്ഞു..
കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവർ പിന്നെം ചാനലിലെ ചില അവതാരികമാരെ പോലെ ഉളുപ്പില്യാതെ, ഇളിച്ചു നിന്നു..ലോഹ്യം ചോദിച്ചു... നോം അവാർഡു പടം കണക്കെ കണ്ടിട്ടും ചിരിക്കാതെ, മിണ്ടാതെ നടന്നു..
അവരുടെ ശിക്ഷാ കാലാവധി കഴിഞ്ഞപ്പോൾ മാതാശ്രീ തന്നെ പിന്നെം വിധി മാറ്റിയെഴുതി.....
" .. അയലോക്കമല്ലേ.. ലേശം മിണ്ടേം പറയ്കേം ചെയ്തോളൂ!.. പിണക്കേണ്ട!"
...എന്നിട്ടും നോം മിണ്ടാൻ കൂട്ടാക്കിയില്ലേങ്കിലും.. അവർ നമ്മുടെ അടുത്ത് വന്ന് പിന്നെം ലോഹ്യം കൂടി...
നമ്മുടെ പലവിധ സഹായങ്ങളും പിന്നേം പറ്റി...!..
മറ്റുള്ള അയലോക്കക്കാരും ഇതേ പോലെ ചില പ്രശ്നങ്ങളിൽ പെട്ടു കൊണ്ടിരിക്കേ കുറച്ചു കാലത്തിനുള്ളിൽ ആ സുകൃതം ചെയ്ത പുണ്യാത്മാക്കൾ സ്ഥലം വിറ്റു നമ്മെ ചതിച്ച കോഴിയേം മക്കളേയും അവരുടെ മക്കളേയും മരുമക്കളേയും ഒക്കെ ഒക്കത്തെടുത്തു കുറേ ദൂരേയ്ക്ക് കെട്ടു കെട്ടി.എങ്ങു നിന്നോ വന്ന അവരെ ദൈവം പെട്ടെന്ന് തന്നെ അവിടുന്നോടിച്ചു.. ഇല്ല്യായിരുന്നെങ്കിൽ എല്ലാ അയലോക്കക്കാർക്കുംപണി കിട്ടിയേനേ!...
ഇപ്പോഴും എവിടെയെങ്കിലും നമ്മെ കണ്ടാൽ നമ്മോട് എന്തൊരു സ്നേഹാ അവർക്ക്!..
ഇങ്ങനെയും ഉണ്ടോ ആളുകൾ..! നോം അന്തിച്ചു പോയി!..
നമുക്ക് പിന്നീട് മനസ്സിലായി മഹാന്മാരാ അവരൊക്കെ !.. .. നമ്മെ കൂടി ലാളിത്യം പഠിപ്പിച്ചവർ.. ആദരണീയർ..നോം എഴുന്നേറ്റു നിന്നു ബഹുമാനിച്ചു!
സിംഹപുത്രി!
മണിപ്പൂരിൻ പ്രവശ്യയിൽ,
മനോജ്ഞമാം പ്രതീക്ഷയിൽ,
ശാന്തമാം തെരുവിലെ
നിഷ്കളങ്ക ജീവരിൽ
വെടിയുതിർത്ത സൈനിക,
താണ്ഡവങ്ങൾ ഭീകരം!
ചിതറി മാഞ്ഞ രോദന,
പ്രകമ്പനം ഭയാനകം!
ക്രൂരമാം പ്രജ്ഞയിൽ വിരിഞ്ഞ,
കുരുതി പൂക്കളം,
ഭീതിതം, രാക്ഷസ്സം!
വിലാപ സാന്ദ്രമാം മനം!
കുരുതി തർപ്പണങ്ങളിൽ,
നിണപ്രവാഹ ഗംഗയായ്,
വിറങ്ങലിച്ച നഗരവും
ആർത്തനാദ ഭേരിയും
"ധീരയായ പെൺകൊടി",
നമിച്ച രാജ്യ തെരുവിലെ,
വീഥിയിൽ രക്തവർണ്ണ
പൂക്കളായി കൊഴിഞ്ഞു പോയ്.
ജനനമഗ്നി സ്ഫുരണമായ്
വളർന്നു താരകപ്രഭ,
ചൊരിഞ്ഞു ദിവ്യ ജ്യോതിസ്സിൻ,
പ്രകാശമാ പ്രവശ്യയിൽ
ഉയർന്നു സൗര തേജസ്സായി,
തളർന്ന സാധു ജീവരിൽ,
സന്ത്വന പ്രവാഹമാം
ശക്തി പുത്രിയാണീറോം
ഉരുക്കു ശക്തി തോറ്റിടും
നിശ്ചയ ദൃഢതയും
മഹത്വ ധീഷണത്വവും
പുലർത്തിടും പ്രഭാമയി
അഹിംസതൻ പാദുക-
മണിഞ്ഞ യുദ്ധകാഹളം
ജനാധിപത്യ ധ്വംസനത്തി-
നെതിരെ സിംഹ ഗർജ്ജനം!
പ്രജ്ഞയിൽ പ്രബുദ്ധത,
ധ്വനിയിൽ വജ്ര തീവ്രത,
പ്രോജ്ജ്വലത്ത്വ കർമ്മ വിഥിയിൽ
കൃതാർത്ഥ ചാരുത!
ഭീഷണ പ്രതിജ്ഞയിൽ
ത്യജിച്ച അന്നപാനിയം
സ്വജീവിതം ഉരുക്കിയാ-
വൃതം ദശാബ്ദ കാലമായി,
അഹിംസതൻ പഥത്തിലും
ക്രൂര താണ്ഡവങ്ങളോ?
ശാന്തി ശംഖം
ബധിര കർണ്ണപാളിയിൽ
മുഴങ്ങുമോ?
അന്ധകാരം മൂടിയോ?
ഭരണവർഗ്ഗ കൺകളിൽ,
നിർദ്ദയത്വമേറിയോ?
ജനാധിപത്യ ചിന്തയിൽ!
ആ മഹത്വരൂപിണി,
അസ്തമിച്ചു പോകുകിൽ
ശാപവർഷ കെടുതിയിൽ
ദഹിക്കുമീ മഹീതലം.
ധർമ്മ സമര പാതയിൽ,
ജ്വലിച്ചപൂർവ്വ തേജസ്സേ,
ത്യാഗിണീ സ്വരൂപമേ,
മഹത്വമേ പ്രണാമ്യഹം!
link: http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/features-article-137504
മനോജ്ഞമാം പ്രതീക്ഷയിൽ,
ശാന്തമാം തെരുവിലെ
നിഷ്കളങ്ക ജീവരിൽ
വെടിയുതിർത്ത സൈനിക,
താണ്ഡവങ്ങൾ ഭീകരം!
ചിതറി മാഞ്ഞ രോദന,
പ്രകമ്പനം ഭയാനകം!
ക്രൂരമാം പ്രജ്ഞയിൽ വിരിഞ്ഞ,
കുരുതി പൂക്കളം,
ഭീതിതം, രാക്ഷസ്സം!
വിലാപ സാന്ദ്രമാം മനം!
കുരുതി തർപ്പണങ്ങളിൽ,
നിണപ്രവാഹ ഗംഗയായ്,
വിറങ്ങലിച്ച നഗരവും
ആർത്തനാദ ഭേരിയും
"ധീരയായ പെൺകൊടി",
നമിച്ച രാജ്യ തെരുവിലെ,
വീഥിയിൽ രക്തവർണ്ണ
പൂക്കളായി കൊഴിഞ്ഞു പോയ്.
ജനനമഗ്നി സ്ഫുരണമായ്
വളർന്നു താരകപ്രഭ,
ചൊരിഞ്ഞു ദിവ്യ ജ്യോതിസ്സിൻ,
പ്രകാശമാ പ്രവശ്യയിൽ
ഉയർന്നു സൗര തേജസ്സായി,
തളർന്ന സാധു ജീവരിൽ,
സന്ത്വന പ്രവാഹമാം
ശക്തി പുത്രിയാണീറോം
ഉരുക്കു ശക്തി തോറ്റിടും
നിശ്ചയ ദൃഢതയും
മഹത്വ ധീഷണത്വവും
പുലർത്തിടും പ്രഭാമയി
അഹിംസതൻ പാദുക-
മണിഞ്ഞ യുദ്ധകാഹളം
ജനാധിപത്യ ധ്വംസനത്തി-
നെതിരെ സിംഹ ഗർജ്ജനം!
പ്രജ്ഞയിൽ പ്രബുദ്ധത,
ധ്വനിയിൽ വജ്ര തീവ്രത,
പ്രോജ്ജ്വലത്ത്വ കർമ്മ വിഥിയിൽ
കൃതാർത്ഥ ചാരുത!
ഭീഷണ പ്രതിജ്ഞയിൽ
ത്യജിച്ച അന്നപാനിയം
സ്വജീവിതം ഉരുക്കിയാ-
വൃതം ദശാബ്ദ കാലമായി,
അഹിംസതൻ പഥത്തിലും
ക്രൂര താണ്ഡവങ്ങളോ?
ശാന്തി ശംഖം
ബധിര കർണ്ണപാളിയിൽ
മുഴങ്ങുമോ?
അന്ധകാരം മൂടിയോ?
ഭരണവർഗ്ഗ കൺകളിൽ,
നിർദ്ദയത്വമേറിയോ?
ജനാധിപത്യ ചിന്തയിൽ!
ആ മഹത്വരൂപിണി,
അസ്തമിച്ചു പോകുകിൽ
ശാപവർഷ കെടുതിയിൽ
ദഹിക്കുമീ മഹീതലം.
ധർമ്മ സമര പാതയിൽ,
ജ്വലിച്ചപൂർവ്വ തേജസ്സേ,
ത്യാഗിണീ സ്വരൂപമേ,
മഹത്വമേ പ്രണാമ്യഹം!
link: http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/features-article-137504
വെള്ളിയാഴ്‌ച, ഡിസംബർ 17, 2010
എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...(മുപ്പത്തി ആറാം സർഗ്ഗം)
അങ്ങിനെ നോം അവിടെ നിന്നും ഭയന്നും നെലോളിച്ചും തലയിൽ കൈവെച്ച് ഇപ്പോൾ മരിച്ചു പോവും എന്ന മട്ടിൽ ഒരു വിധം പരൂഷ എഴുതി... ലക്ചർമാരും പ്രോഫസ്സർമാരും ഒറ്റ നിൽപ്പാ... "സുഖാണോ കുട്യേ....ഉത്തരം അറിയില്ലേങ്കിൽ ചോദിക്കണേ കുട്യേ.."..എന്നൊന്നും ആരും പറഞ്ഞില്ല്യാ..".അറിയാത്ത ചോദ്യാവുമ്പോൾ അടുത്തിരിക്കുന്നോനോട് പരസ്പരം ഡിസ്ക്കസ് ചെയ്ത് എഴുതണം കുട്യേ...എന്നിട്ടും കിട്ടുന്നില്യാച്ചാൽ നമ്മൾ പറഞ്ഞു തരാം കുട്യേ.. വേണമെങ്കിൽ എഴുതിയും തരാം !".എന്നൊക്കെയല്ലേ പറയേണ്ടത്!.... നമ്മളൊക്കെ മനുഷ്യന്മാരല്ലേ?.
അതെങ്ങിനെയാ സംഭവിക്ക്വാ... അഹങ്കാരം ചക്കക്കുരു പോലെ കണ്ണിൽ അങ്ങിനെ ഇരിക്ക്വാ അല്ലാരുടേയും എന്ന് തോന്നി...പിന്നെ പശ്ചാത്തപിക്കുമ്പോഴേക്കും നോം തോറ്റു പോയിട്ടുണ്ടാകും..നമ്മളെ തോൽപ്പിക്ക്യാൻ കച്ച കെട്ടിയിരിക്കുന്ന ശത്രുക്കളാണോ ഇവർ.. !
.ഒരു സഹതാപോം സങ്കടോം ഉള്ളോരെ ദൈവം കൈവിടുവോ? എന്നൊന്നും അവർ ഓർത്തില്ല്യാ..
.പകരം നമ്മെ നോക്കി ഇപ്പോൾ കള്ളനെ പിടിക്കും ഇപ്പോൾ നമ്മെ ജയിലിലയക്കും എന്ന മട്ടിൽ നിൽപ്പാ.. ഒരു നിരപരാധീനെ ക്രൂശിച്ചാൽ സ്വർഗ്ഗത്തിൽ സ്ഥലം ചുമ്മാ പാട്ടത്തിനു തരും എന്നാരെങ്കിലും പറഞ്ഞോ എന്നറീല്ല്യാ.. ....ഒറ്റ എണ്ണത്തിനു മനസ്സാക്ഷിയില്ല്യാന്ന് തിരിച്ചറിഞ്ഞ ആ നിമിഷം നമുക്കെല്ലാരോടും വെറുപ്പായി... സങ്കടം കൊണ്ട് ഹൃദയം പറിച്ചു കീറി മാടായിപ്പാറയുടെ പാറകളിലൊക്കെ വിതറി.. സങ്കടം മുളയ്ക്കട്ടേ!..അടുത്ത തലമുറയ്ക്ക് അതുപകരിച്ചെങ്കിൽ നോം കൃതാർത്ഥനായി!
അങ്ങിനെ അവിടുത്തെ യുദ്ധം തീർന്നു.. സമാധാനമായി.. സന്ധിയായി.. ആരു ജയിച്ചെന്ന പ്രഖ്യാപനം വരേക്കും നമ്മെ മറ്റിടങ്ങളിൽ മേയാൻ വിട്ടു!..
അങ്ങിനെ നോം വീട്ടിൽ ഇരിക്കാൻ നിശ്ചയിച്ചു... റെസ്റ്റ് എടുത്തു മടുത്തപ്പോൾ ഒരു കാര്യം മനസ്സിലായി. നമ്മുടെ മാതാവ് കഷ്ടപ്പെടുകയാണ് .എന്തെങ്കിലും കിട്ടിയിരുന്നെങ്കിൽ കൈതരിപ്പ് മാറ്റാരുന്നു എന്നു വിചാരിച്ച് നേരെ അടുക്കളയുടെ അകത്തളങ്ങളിലെത്തി.. ഭക്ഷണം ഉണ്ടാക്കി സപ്ലൈ ചെയ്യുന്ന സ്ഥലമാണ്.. ഭയ ഭക്തി ബഹുമാനത്തോടെ നോക്കിക്കണ്ടു!
അവിടെ ലേശം പച്ചക്കറി നിരത്തി വെച്ചിരിക്കുണു.. മാതാശ്രീ വിറകെടുക്കാൻ വീട്ടിനു പുറത്തേക്ക് ഇറങ്ങിയ സമയം!..ഇല്യായിരുന്നെങ്കിൽ ഒന്നിനും സമ്മതിക്കില്ല്യാ...ശുഭസ്യ ശീഘ്രം എന്നാണല്ലോ?
അമ്മ സാമ്പാറു വെക്കാനുള്ള പ്ലാനിലാണ്.. നോം ഒന്ന് ഹെൽപിയേക്കാം എന്ന പ്ലാനിലും!.. ആരും ഹെൽപിയില്ലല്ലോ..എന്ന പരാതിയും കാറി വിളിയും നമുക്ക് ചെവിക്ക് അരോചകം ഉണ്ടാക്കും.. അതു വേണ്ട.. ഒരു നിർബന്ധാ അക്കാര്യത്തില്!
നോം ഇംഗ് ലീസിൽ ഡ്രംസ്റ്റിക് എന്ന് പറയുന്ന മുരിങ്ങാക്കായ എടുത്തു കഷ്ണിക്കാൻ ആരംഭിച്ചു..
ഡഗ്..ഡഗ്.. ഡഗ്...ഡഗ് ഡഗ്..ഡഗ്.. ഡഗ്...ഡഗ്..ഡഗ്..ഡഗ് ..ഡഗ്..ഡഗ്.അങ്ങിനെ.. രണ്ടു മുരിങ്ങാക്കായേ ഉള്ളൂ.. എന്നാലും സംഭവം അങ്ങിനെയല്ലല്ലോ പറയുമ്പോൾ ഒരു ഗുമ്മൻ വരേണ്ടേ...ശബ്ദവും വെളിച്ചവും ഇല്യാതെ നമുക്കെന്താഘോഷം!..കഷ്ണങ്ങൾ ചെറുതും വലുതും ആയെന്ന് തോന്നുന്നു.. അല്ലെങ്കിലും ഈ കഷ്ണങ്ങൾ ഒന്നും വലുതും ഒന്നു ചെറുതും ആയാൽ എന്താ കുഴപ്പം .?.. അവരെന്താ കാശിക്ക് പോകുകയാണോ?.. നമ്മുടെ ഉള്ളിൽ ചതഞ്ഞരഞ്ഞ് നിർവ്വാണം പ്രാപിക്കേണ്ടവരെല്ലേ?.. നമുക്കു കുഴപ്പമില്ലെങ്കിൽ അവർക്കെന്താ കുഴപ്പം?
അമ്മ പുറത്തു നിന്നും പെട്ടെന്ന് കയറി വന്നു.. ഇല്യായിരുന്നെങ്കിൽ നോം പച്ചക്കറിയൊക്കെ പച്ചയ്ക്ക് തന്നെ അരിഞ്ഞരിഞ്ഞ് സാമ്പാറു കൂടെ വെച്ചേനേ..!
".. ഇവനിതൊക്കെ നാശമാക്കും വെച്ചിട്ടു പോടാ.." അമ്മ ഹെൽപാൻ വന്ന നമ്മെ ഒരൂ ദാക്ഷീണ്യോം കൂടാതെ വിലക്കി.. നോം ആ കൽപന ശിരസ്സാ വഹിച്ച് വീണ്ടും പൂമുഖത്തേക്ക് പോയി..
.. ഹെൽപാൻ വന്ന നോം കുറേ സമയം ബാലരമ, പൂമ്പാറ്റ തുടങ്ങിയ പഴയ പുസ്തകങ്ങൾ പെറുക്കിയിട്ട് വായിച്ചു തീർത്തു.. ആളുകൾക്ക് എളിയ സന്താനം എന്നും കുട്ടിയാ.. നോമായിട്ട് ആ വിശ്വാസം തെറ്റിക്കേണ്ടാ.. എന്തേ?.. പിന്നെ അടുക്കളയുടെ ഭാഗത്തേക്ക് തിരിഞ്ഞു നോക്കീല്യാ.. സഹായിക്കുന്നോരെ ആളുകൾ തെറിപറയും!....അത് ആളുകൾക്കൊരു രസമാണ്!
അപ്പോഴേക്കും അമ്മ കറിംവെച്ച് നമ്മുടെ അമൃതേത്തിനുള്ള ക്ഷണ പത്രവുമായി വന്നു..
.. " എടാ.... വാടാ...സമയം പന്ത്രണ്ടരയായി.. വന്നു ചോറു കഴിച്ചോ?
അവധി ദിവസങ്ങളിൽ ഉച്ചയ്ക്ക് ഒരു മണിക്കു മുന്നേ നമുക്ക് അമൃതേത്ത് കിട്ടണം..അല്ലെങ്കിൽ നമുക്ക് ദേഷ്യം വരും..പ്രകടിപ്പിക്കാൻ പറ്റില്ലല്ലോ?..അതിനാൽ മുഖത്ത് വാരിപ്പൂശി നടക്കും..
നമ്മുടെ സുഹൃത്ത് പറയുമ്പോലെ വയറ്റിലുള്ള കൊക്കൊ പുഴു വിശന്ന് കാറി വിളിക്കുമ്പോൾ എന്തെങ്കിലും ചില്ലറ കൊടുത്തു കളയാം അത്രെയുള്ളൂ എന്നും പറഞ്ഞ് ആ സുഹൃത്ത് വെട്ടി വിഴുങ്ങും!... പഞ്ചാബ് മതി ഗുജറാത്ത്, മറാട്ടാ, ദ്രാവിഡ, ഉൽക്കല വംഗന്മാരായ കേരളീയർക്ക് വരെ ഞണ്ണാനുള്ള വകയൊരുക്കാൻ എന്നൊക്കെ പറയുന്നത് വെറും പുളു!... അവനെ പോലുള്ള ഒരു മൂന്ന് നാല് ആളുകൾ കൂടി മതി ലോകത്തിലുള്ള സകലമാന ഹരിതവിപ്ലവങ്ങൾ മരുഭൂമിയാക്കാൻ!.. എന്നൊക്കെ വിചാരിച്ച് എഴുന്നേറ്റു..
നമുക്കിച്ചിരി ചോറും ഒന്നോ രണ്ടോ കറിയും മതി.. പക്ഷെ മൂന്ന് നാല് കറികൾ വേണം ഈ മൊശങ്ങോടനെ തീറ്റിക്കാൻ എന്ന് അമ്മയ്ക്ക് നിർബന്ധാ!.. നമുക്കൊരു വിഷമവും ഇല്യാ... ഇതെന്തെങ്കിലും നോം അദ്ധ്വാനിചുണ്ടാക്കിയതാണോ?..ഭഗവദ് ഗീത പറയുന്നു."... ഇവിടെയുള്ളത് നീ കൊണ്ടു വന്നതാണോ?.. നീ എന്തെങ്കിലും ഇവിടെ നിന്നു കൊണ്ടു പോകുന്നുണ്ടോ?..." എന്നൊക്കെ ഭഗവാൻ നമ്മെ പോലുള്ളവരെ ഉദ്ദേശിച്ചു പറഞ്ഞതാണ്.. നോം ഒന്നും കൊണ്ട് വന്നിട്ടും ഇല്യാ.. നോം ഒന്നും കൊണ്ടു പോകേം ഇല്യാ.. ഒക്കെ ഇവിടെ ഉപേക്ഷിച്ച് പോകുമ്പോൾ പോകും.. അതിനാൽ അതു വരെ നമ്മെ പോറ്റേണ്ട ഉത്തരവാദിത്തം ആർക്കാ?.
..പിതാശ്രീ അദ്ധ്വാനിച്ചു പൈസ അയച്ചു തരും.. കഷ്ടപ്പെട്ട് മാതാശ്രീ ആ പണം കറിയും ചോറുമായി പരിണാമ പ്രക്രീയ നടത്തും.. നോം അതൊക്കെ എടുത്ത് കഴിച്ച് തടിവെക്കും അത്രേന്നേ.. !..നോം കഴിച്ചില്ലേങ്കിൽ ആർക്കാ കുറച്ചില്!.. ചോറു വിളമ്പി പാത്രത്തിൽ നൽകുന്ന അമ്മയ്ക്ക്, അതിന് കായ ഡ്രാഫ്റ്റായി നൽകുന്ന പിതാശ്രീക്ക്, അതു നാണമില്ലാതെ തിന്നാതിരിക്കുന്ന നമുക്ക്!.. നോം അത്തരക്കാരനല്ല വിസ്തരിച്ചു തിന്നു ഏമ്പക്കം വിട്ട് അടുക്കള വിട്ടകന്നു... ഭക്ഷണത്തോട് മൽപിടുത്തം നടത്തി വല്ലാതെ ക്ഷീണിച്ചിരിക്കുന്നു...അമൃതേത്തു കഴിഞ്ഞല്ലോ ഇനി റെസ്റ്റ് എടുക്കണം..ദേഹമൊക്കെ വല്ലാത്ത വേദന..!. ഒന്ന് ശയിക്കാം.. നോം സോഫയിലേക്ക് ചാഞ്ഞിരുന്നു ഫാൻ ഓണാക്കി.. പിന്നെ.. പിന്നെ..!
അതെങ്ങിനെയാ സംഭവിക്ക്വാ... അഹങ്കാരം ചക്കക്കുരു പോലെ കണ്ണിൽ അങ്ങിനെ ഇരിക്ക്വാ അല്ലാരുടേയും എന്ന് തോന്നി...പിന്നെ പശ്ചാത്തപിക്കുമ്പോഴേക്കും നോം തോറ്റു പോയിട്ടുണ്ടാകും..നമ്മളെ തോൽപ്പിക്ക്യാൻ കച്ച കെട്ടിയിരിക്കുന്ന ശത്രുക്കളാണോ ഇവർ.. !
.ഒരു സഹതാപോം സങ്കടോം ഉള്ളോരെ ദൈവം കൈവിടുവോ? എന്നൊന്നും അവർ ഓർത്തില്ല്യാ..
.പകരം നമ്മെ നോക്കി ഇപ്പോൾ കള്ളനെ പിടിക്കും ഇപ്പോൾ നമ്മെ ജയിലിലയക്കും എന്ന മട്ടിൽ നിൽപ്പാ.. ഒരു നിരപരാധീനെ ക്രൂശിച്ചാൽ സ്വർഗ്ഗത്തിൽ സ്ഥലം ചുമ്മാ പാട്ടത്തിനു തരും എന്നാരെങ്കിലും പറഞ്ഞോ എന്നറീല്ല്യാ.. ....ഒറ്റ എണ്ണത്തിനു മനസ്സാക്ഷിയില്ല്യാന്ന് തിരിച്ചറിഞ്ഞ ആ നിമിഷം നമുക്കെല്ലാരോടും വെറുപ്പായി... സങ്കടം കൊണ്ട് ഹൃദയം പറിച്ചു കീറി മാടായിപ്പാറയുടെ പാറകളിലൊക്കെ വിതറി.. സങ്കടം മുളയ്ക്കട്ടേ!..അടുത്ത തലമുറയ്ക്ക് അതുപകരിച്ചെങ്കിൽ നോം കൃതാർത്ഥനായി!
അങ്ങിനെ അവിടുത്തെ യുദ്ധം തീർന്നു.. സമാധാനമായി.. സന്ധിയായി.. ആരു ജയിച്ചെന്ന പ്രഖ്യാപനം വരേക്കും നമ്മെ മറ്റിടങ്ങളിൽ മേയാൻ വിട്ടു!..
അങ്ങിനെ നോം വീട്ടിൽ ഇരിക്കാൻ നിശ്ചയിച്ചു... റെസ്റ്റ് എടുത്തു മടുത്തപ്പോൾ ഒരു കാര്യം മനസ്സിലായി. നമ്മുടെ മാതാവ് കഷ്ടപ്പെടുകയാണ് .എന്തെങ്കിലും കിട്ടിയിരുന്നെങ്കിൽ കൈതരിപ്പ് മാറ്റാരുന്നു എന്നു വിചാരിച്ച് നേരെ അടുക്കളയുടെ അകത്തളങ്ങളിലെത്തി.. ഭക്ഷണം ഉണ്ടാക്കി സപ്ലൈ ചെയ്യുന്ന സ്ഥലമാണ്.. ഭയ ഭക്തി ബഹുമാനത്തോടെ നോക്കിക്കണ്ടു!
അവിടെ ലേശം പച്ചക്കറി നിരത്തി വെച്ചിരിക്കുണു.. മാതാശ്രീ വിറകെടുക്കാൻ വീട്ടിനു പുറത്തേക്ക് ഇറങ്ങിയ സമയം!..ഇല്യായിരുന്നെങ്കിൽ ഒന്നിനും സമ്മതിക്കില്ല്യാ...ശുഭസ്യ ശീഘ്രം എന്നാണല്ലോ?
അമ്മ സാമ്പാറു വെക്കാനുള്ള പ്ലാനിലാണ്.. നോം ഒന്ന് ഹെൽപിയേക്കാം എന്ന പ്ലാനിലും!.. ആരും ഹെൽപിയില്ലല്ലോ..എന്ന പരാതിയും കാറി വിളിയും നമുക്ക് ചെവിക്ക് അരോചകം ഉണ്ടാക്കും.. അതു വേണ്ട.. ഒരു നിർബന്ധാ അക്കാര്യത്തില്!
നോം ഇംഗ് ലീസിൽ ഡ്രംസ്റ്റിക് എന്ന് പറയുന്ന മുരിങ്ങാക്കായ എടുത്തു കഷ്ണിക്കാൻ ആരംഭിച്ചു..
ഡഗ്..ഡഗ്.. ഡഗ്...ഡഗ് ഡഗ്..ഡഗ്.. ഡഗ്...ഡഗ്..ഡഗ്..ഡഗ് ..ഡഗ്..ഡഗ്.അങ്ങിനെ.. രണ്ടു മുരിങ്ങാക്കായേ ഉള്ളൂ.. എന്നാലും സംഭവം അങ്ങിനെയല്ലല്ലോ പറയുമ്പോൾ ഒരു ഗുമ്മൻ വരേണ്ടേ...ശബ്ദവും വെളിച്ചവും ഇല്യാതെ നമുക്കെന്താഘോഷം!..കഷ്ണങ്ങൾ ചെറുതും വലുതും ആയെന്ന് തോന്നുന്നു.. അല്ലെങ്കിലും ഈ കഷ്ണങ്ങൾ ഒന്നും വലുതും ഒന്നു ചെറുതും ആയാൽ എന്താ കുഴപ്പം .?.. അവരെന്താ കാശിക്ക് പോകുകയാണോ?.. നമ്മുടെ ഉള്ളിൽ ചതഞ്ഞരഞ്ഞ് നിർവ്വാണം പ്രാപിക്കേണ്ടവരെല്ലേ?.. നമുക്കു കുഴപ്പമില്ലെങ്കിൽ അവർക്കെന്താ കുഴപ്പം?
അമ്മ പുറത്തു നിന്നും പെട്ടെന്ന് കയറി വന്നു.. ഇല്യായിരുന്നെങ്കിൽ നോം പച്ചക്കറിയൊക്കെ പച്ചയ്ക്ക് തന്നെ അരിഞ്ഞരിഞ്ഞ് സാമ്പാറു കൂടെ വെച്ചേനേ..!
".. ഇവനിതൊക്കെ നാശമാക്കും വെച്ചിട്ടു പോടാ.." അമ്മ ഹെൽപാൻ വന്ന നമ്മെ ഒരൂ ദാക്ഷീണ്യോം കൂടാതെ വിലക്കി.. നോം ആ കൽപന ശിരസ്സാ വഹിച്ച് വീണ്ടും പൂമുഖത്തേക്ക് പോയി..
.. ഹെൽപാൻ വന്ന നോം കുറേ സമയം ബാലരമ, പൂമ്പാറ്റ തുടങ്ങിയ പഴയ പുസ്തകങ്ങൾ പെറുക്കിയിട്ട് വായിച്ചു തീർത്തു.. ആളുകൾക്ക് എളിയ സന്താനം എന്നും കുട്ടിയാ.. നോമായിട്ട് ആ വിശ്വാസം തെറ്റിക്കേണ്ടാ.. എന്തേ?.. പിന്നെ അടുക്കളയുടെ ഭാഗത്തേക്ക് തിരിഞ്ഞു നോക്കീല്യാ.. സഹായിക്കുന്നോരെ ആളുകൾ തെറിപറയും!....അത് ആളുകൾക്കൊരു രസമാണ്!
അപ്പോഴേക്കും അമ്മ കറിംവെച്ച് നമ്മുടെ അമൃതേത്തിനുള്ള ക്ഷണ പത്രവുമായി വന്നു..
.. " എടാ.... വാടാ...സമയം പന്ത്രണ്ടരയായി.. വന്നു ചോറു കഴിച്ചോ?
അവധി ദിവസങ്ങളിൽ ഉച്ചയ്ക്ക് ഒരു മണിക്കു മുന്നേ നമുക്ക് അമൃതേത്ത് കിട്ടണം..അല്ലെങ്കിൽ നമുക്ക് ദേഷ്യം വരും..പ്രകടിപ്പിക്കാൻ പറ്റില്ലല്ലോ?..അതിനാൽ മുഖത്ത് വാരിപ്പൂശി നടക്കും..
നമ്മുടെ സുഹൃത്ത് പറയുമ്പോലെ വയറ്റിലുള്ള കൊക്കൊ പുഴു വിശന്ന് കാറി വിളിക്കുമ്പോൾ എന്തെങ്കിലും ചില്ലറ കൊടുത്തു കളയാം അത്രെയുള്ളൂ എന്നും പറഞ്ഞ് ആ സുഹൃത്ത് വെട്ടി വിഴുങ്ങും!... പഞ്ചാബ് മതി ഗുജറാത്ത്, മറാട്ടാ, ദ്രാവിഡ, ഉൽക്കല വംഗന്മാരായ കേരളീയർക്ക് വരെ ഞണ്ണാനുള്ള വകയൊരുക്കാൻ എന്നൊക്കെ പറയുന്നത് വെറും പുളു!... അവനെ പോലുള്ള ഒരു മൂന്ന് നാല് ആളുകൾ കൂടി മതി ലോകത്തിലുള്ള സകലമാന ഹരിതവിപ്ലവങ്ങൾ മരുഭൂമിയാക്കാൻ!.. എന്നൊക്കെ വിചാരിച്ച് എഴുന്നേറ്റു..
നമുക്കിച്ചിരി ചോറും ഒന്നോ രണ്ടോ കറിയും മതി.. പക്ഷെ മൂന്ന് നാല് കറികൾ വേണം ഈ മൊശങ്ങോടനെ തീറ്റിക്കാൻ എന്ന് അമ്മയ്ക്ക് നിർബന്ധാ!.. നമുക്കൊരു വിഷമവും ഇല്യാ... ഇതെന്തെങ്കിലും നോം അദ്ധ്വാനിചുണ്ടാക്കിയതാണോ?..ഭഗവദ് ഗീത പറയുന്നു."... ഇവിടെയുള്ളത് നീ കൊണ്ടു വന്നതാണോ?.. നീ എന്തെങ്കിലും ഇവിടെ നിന്നു കൊണ്ടു പോകുന്നുണ്ടോ?..." എന്നൊക്കെ ഭഗവാൻ നമ്മെ പോലുള്ളവരെ ഉദ്ദേശിച്ചു പറഞ്ഞതാണ്.. നോം ഒന്നും കൊണ്ട് വന്നിട്ടും ഇല്യാ.. നോം ഒന്നും കൊണ്ടു പോകേം ഇല്യാ.. ഒക്കെ ഇവിടെ ഉപേക്ഷിച്ച് പോകുമ്പോൾ പോകും.. അതിനാൽ അതു വരെ നമ്മെ പോറ്റേണ്ട ഉത്തരവാദിത്തം ആർക്കാ?.
..പിതാശ്രീ അദ്ധ്വാനിച്ചു പൈസ അയച്ചു തരും.. കഷ്ടപ്പെട്ട് മാതാശ്രീ ആ പണം കറിയും ചോറുമായി പരിണാമ പ്രക്രീയ നടത്തും.. നോം അതൊക്കെ എടുത്ത് കഴിച്ച് തടിവെക്കും അത്രേന്നേ.. !..നോം കഴിച്ചില്ലേങ്കിൽ ആർക്കാ കുറച്ചില്!.. ചോറു വിളമ്പി പാത്രത്തിൽ നൽകുന്ന അമ്മയ്ക്ക്, അതിന് കായ ഡ്രാഫ്റ്റായി നൽകുന്ന പിതാശ്രീക്ക്, അതു നാണമില്ലാതെ തിന്നാതിരിക്കുന്ന നമുക്ക്!.. നോം അത്തരക്കാരനല്ല വിസ്തരിച്ചു തിന്നു ഏമ്പക്കം വിട്ട് അടുക്കള വിട്ടകന്നു... ഭക്ഷണത്തോട് മൽപിടുത്തം നടത്തി വല്ലാതെ ക്ഷീണിച്ചിരിക്കുന്നു...അമൃതേത്തു കഴിഞ്ഞല്ലോ ഇനി റെസ്റ്റ് എടുക്കണം..ദേഹമൊക്കെ വല്ലാത്ത വേദന..!. ഒന്ന് ശയിക്കാം.. നോം സോഫയിലേക്ക് ചാഞ്ഞിരുന്നു ഫാൻ ഓണാക്കി.. പിന്നെ.. പിന്നെ..!
വ്യാഴാഴ്‌ച, ഡിസംബർ 16, 2010
എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...(മുപ്പത്തി അഞ്ചാം സർഗ്ഗം)
..അപ്പോഴാണ് പെൺകുട്യോളൊക്കെ ഇങ്ങനെ ഒരുത്തൻ ഇവിടെ പഠിച്ചിരുന്നല്ലോ എന്ന് തന്നെ അറിഞ്ഞത്..അതു വരെ അജ്ഞാതനായിരുന്ന നോമിനോട് കുട്യോളുകൾ ചോദിച്ചു..ഓട്ടോ ഗ്രാഫ് എഴുതി തരുവോ?...
.നോമും തിരിച്ചു ചോദിച്ചു "അഡ്രസ്സ് തരുവോ?"
"..നമുക്കല്ല...ഒരഡ്രസ്സ് കിട്ടിയിട്ട് എന്തു കാര്യം?.. നമ്മെ ബഹുമാനോം നമസ്ക്കാരോം ചെയ്യാതെ ഇത്രകാലം ഇരുന്നിട്ട് ഇപ്പോൾ വന്ന് മിണ്ടാൻ കൂട്ടാക്കുന്ന അവരെ നമുക്ക് അറപ്പായിരുന്നു.. .അബദ്ധത്തിൽ മുന്നിൽ പെട്ടു പോയപ്പോൾ പോലും നമ്മുടെ മുഖം കണ്ട് അസ്തപ്രജ്ഞരായി അസ്ത്രം വിട്ട പോലെ മിണ്ടാതെ ,ചിരിക്കാതെ പോയോരാ എല്ലാം..!
മനസ്സിൽ പ്രണയം പൂക്കുകയും കായ്ക്കുകയും പച്ച പിടിക്കുകയും ചെയ്യേണ്ട പ്രായത്തിൽ നോം വേനലിൽ ഉണങ്ങണൊ തളിർക്കണോ എന്ന് നിശ്ച്യം ഇല്ല്യാത്ത മരം പോലെയായി.... എന്തെങ്കിലും കുറ്റം ചെയ്തിട്ടാണോ?.. കുരുത്തക്കേട് ഒപ്പിച്ചിട്ടാണോ..?. . അല്ല്ല..നമ്മുടെ മുഖം അവർക്ക് പിടിച്ചില്ല്യാ ആ ഐശ്വര്യാറായിമാർക്ക്!.. നോം താണു കൊടുക്കാനും പോയില്ല്യാ.. നമ്മുടെ സൗന്ദര്യം നോം കണ്ണാടിയിൽ നോക്കി എത്രവട്ടം ആലോചിച്ചതാണ്..പ്രശംസിച്ചതാണ്..
.". ദൈവമേ.. നമ്മുടെ സൗന്ദര്യം ലോകത്തുള്ളവർക്കെല്ലാം ഒരു പോലെ കൊടുത്താൽ നിന്റെ സൃഷ്ടികൾ എത്ര മനോഹരമായിരുന്നെന്ന് എല്ലാവരും പറഞ്ഞു പുഴ്ത്തുമായിരുന്നില്ലേ.. ഒക്കെ നശിപ്പിച്ചില്ലേ?.. അതോണ്ടല്ലേ ചിലരെങ്കിലും ദൈവത്തെ പുശ്ചിക്കുന്നത്!.. അതേ.. അതോണ്ടാണ് നിരീശ്വരവാദികൾ ഉണ്ടായത്!..അവർ അതു സമ്മതിച്ചു തരില്ല.. പക്ഷെ അവർക്ക് ദൈവത്തെ കണ്ണെടുത്താൽ കണ്ടു കൂടാ!..സംഭവം പുറത്തു പറയാൻ പറ്റാത്ത ഈ നിസ്സാര കാരണം!.."
ഇത്രയും സൃഷ്ടിച്ച ദൈവത്തിനു ഇതു പറ്റാഞ്ഞിട്ടാണോ.. അല്ല....പിന്നെ സൃഷ്ടികൾ ഇടയ്ക്കെങ്കിലും തെറിവിളിച്ചില്ലേങ്കിൽ നമുക്കെന്തു രസം എന്ന ഒരു മട്ട്!.. ആകെ എടങ്ങേറാകും!... ആരും തെറിവിളിച്ചില്ലേങ്കിൽ ഈ ലോകം ശാന്തമാകും.. ആരും പണിയെടുക്കില്ല.. ആഹ്ലാദിക്കില്ല, കരയില്ല, ചിരിക്കില്ല, നുണ പറയില്ല..! ഒരു അരോചകത്വം ഉണ്ടാവും.. അതാ ദൈവത്തിന്റെ ഈ തമാശയ്ക്ക് പിന്നിൽ!..നോം ഒരു ഫ്രെൻഡന്റെ പുരാണങ്ങളിൽ നിന്നും അറിഞ്ഞു ക്ഷമാപണം നടത്തി..
...അതുങ്ങൾക്ക് ഒന്നും അറീലല്ലോ?.. പാവങ്ങൾ!..
എന്നിട്ടും ഐശ്വര്യമുള്ള നമ്മുടെ മുഖത്തോട് അവർ ചെയ്ത അവഗണനയെ മറക്കാൻ നമ്മെ കൊല്ലുമെന്ന് പറഞ്ഞാലും നമുക്ക് സാധിക്കില്ല്യാ!.. നോമും അവരെ മൈൻഡ് ചെയ്തില്ല്യാ..!
.. അപ്പോഴേക്കും പാരലൽ കോളേജ് തുടങ്ങിയാൽ പൂത്ത പണം വാരാം എന്ന് അറിഞ്ഞു നമ്മുടെ ചില ബന്ധുക്കൾ പലിശക്കാരന്റെ ബുദ്ധിയും, ചാണക്യന്റെ തന്ത്രവും കൊണ്ട് പ്രത്യക്ഷപ്പെട്ടു.. അതാ നോം പെണ്ണുങ്ങളുടെ പിറകേ നടന്നു അഡ്രസ്സ് വാങ്ങിയത്...ഇല്യായിരുന്നെങ്കിൽ നമ്മെ മെൻഡ് ചെയ്യാത്ത ഒറ്റയെണ്ണത്തിനേയും നോമും മൈൻഡ് ചെയ്യില്ല്യാ.. പഠിക്കട്ടെ വിവരശൂന്യർ!.. ഒടുവിൽ പശ്ചാത്തപിക്കട്ടേ! എന്ന് നോമും കരുതിയേനെ!"
15 പൈസയുടെ കാർഡ് വാങ്ങി അതിൽ നമ്മുടെ കോളേജിൽ ചേരണം ..ചേർന്നാൽ പഠിച്ചാൽ ജയിക്കാം.. പഠിച്ചില്ലേങ്കിൽ വിശദമായി തോൽക്കാം .. വീണ്ടും പഠിക്കാം .. വീണ്ടും തഥൈവയാകാം എന്നൊക്കെ മോഹന വാഗ്ദാനങ്ങൾ നൽകി മയക്കിയേക്കാം എന്ന അവരുടെ ഒരു മൂത്രശങ്ക!
നമുക്ക് ഛേദമില്ലാത്ത ഒരു ഉപകാരം!
. നമുക്ക് അവരെ ഫെയ്സ് ചെയ്യാൻ മടിയായതിനാൽ ഒരു പെൺകൊടിയെ ഫ്രീയായി പണി ചെയ്യാൻ ഏൽപിച്ചു.. ക്ലാസ്സിൽ എന്തെങ്കിലും ആക്റ്റീവിറ്റീസ് ചെയ്യാതെ ഇരുന്നാൽ ആ പെൺകൊടിക്ക് അസുഖം വന്നാൽ ആരു സമാധാനം പറയും.. ഒരു എക്സർസൈസ്!.. പാവം അത് എല്ലാവരോടും അഡ്രസ്സ് വാങ്ങി നമുക്ക് തന്നു തൃപ്തിയടഞ്ഞു!.. നിന്നെ ദൈവം അനുഗ്രഹിക്കട്ടെ എന്നു നോം അനുഗ്രഹോം കൊടുത്തു....വെറുതെ ജോലി ചെയ്യിച്ചൂന്ന് പരാതി വേണ്ടല്ലോ?..
പറഞ്ഞു പറഞ്ഞിരിക്കേ ഒരു ദയയും മയവും ഇല്യാതെ ആ ഭീകരൻ വന്നു... ഇത്രകാലം എന്തെടുക്കുകയായിരുന്നു ഈ കോളേജിൽ എന്ന് എന്ന് നമ്മെ പരൂഷിക്കാൻ..!
നോം പൂഴിക്കടകനടിയും..കല്ലേറുകളിയും മുദ്രാവാക്യം വിളിയും ആക്രോശവും കണ്ടും കേട്ടും ഇരിക്ക്യാരുന്നു ഇത്ര കാലം വരെ എന്ന് പറേണം എന്നുണ്ട്..പക്ഷെ ആരോട് പറയാൻ!അതൊക്കെ ആരു കേൾക്കാൻ!
ചിലപ്പോഴൊക്കെ നോം പ്രഫസ്സർമാരൊക്കെ ക്ലാസ്സെടുക്കുമ്പോൾ ശ്രദ്ധിച്ചിരുന്നുവല്ലോ അതിന്റെ ശിക്ഷ!.. അല്ലാണ്ടെന്താ പറയക!
പരൂഷയ്ക്ക്, സംശയങ്ങൾ ഒളികണ്ണാലെ ചോദിച്ചും ഉത്തരിച്ചും നമ്മൾ പരൂഷ എഴുതി..
പരസ്പരം സഹായിച്ചും കണ്ടും പറഞ്ഞു കൊടുത്തും ഒരു സഹായ സഹകരണ സംഘം!
എന്നിട്ടു വരെ നമുക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല ബോധം മറയും എന്നൊക്കെ തോന്നി.. കണ്ണിരുട്ടടയ്ക്കുന്നു..നമുക്ക് ആർക്കും പിടിയില്ലാത്ത ചോദ്യാ ആ പരൂഷക്കാരൻ എഴുതാൻ പറഞ്ഞത്.. " നോം എന്ത് അപരാധം ചെയ്തു?.. ക്ലാസ്സിൽ ശ്രദ്ധിച്ചു എന്നല്ലാതെ..! അതിനിത്ര വലിയ ചോദ്യം ചെയ്യലിന്റെ ആവശ്യമുണ്ടോ?.. അഥവാ ചോദ്യം ചെയ്താൽ ഉത്തരം തിരഞ്ഞെടുക്കാൻ പുസ്തകം നോക്കാനുള്ള അനുവാദമെങ്കിലും തരേണ്ടേ? .. അല്ലെങ്കിൽ തലേന്നാളെങ്കിലും ചോദ്യങ്ങൾ തരേണ്ടേ?.. നോം ആരോടെങ്കിലും ചോദിച്ച്, എവിടുന്നെങ്കിലും സംഘടിപ്പിച്ച് കൊണ്ടു വരുമായിരുന്നില്ലേ?.... .ഒന്നിനും സമ്മതിക്കില്ല!.. മനുഷ്യന്മാരെ നന്നാവാൻ വിട്ടാൽ നന്നെയായെങ്കിലോ എന്ന ഭയായിരിക്കും ...ഇങ്ങനെ ഭയന്നാൽ എവിടെയെത്താനാ?..
നാമൊക്കെ വല്യോരായാൽ കുറച്ചിലായോലോ എന്ന ഭയാന്നോ ഇനി...ഈ കടും കൈ പ്രയോഗം!!.. ആ ആർക്കറിയാം!
.നോമും തിരിച്ചു ചോദിച്ചു "അഡ്രസ്സ് തരുവോ?"
"..നമുക്കല്ല...ഒരഡ്രസ്സ് കിട്ടിയിട്ട് എന്തു കാര്യം?.. നമ്മെ ബഹുമാനോം നമസ്ക്കാരോം ചെയ്യാതെ ഇത്രകാലം ഇരുന്നിട്ട് ഇപ്പോൾ വന്ന് മിണ്ടാൻ കൂട്ടാക്കുന്ന അവരെ നമുക്ക് അറപ്പായിരുന്നു.. .അബദ്ധത്തിൽ മുന്നിൽ പെട്ടു പോയപ്പോൾ പോലും നമ്മുടെ മുഖം കണ്ട് അസ്തപ്രജ്ഞരായി അസ്ത്രം വിട്ട പോലെ മിണ്ടാതെ ,ചിരിക്കാതെ പോയോരാ എല്ലാം..!
മനസ്സിൽ പ്രണയം പൂക്കുകയും കായ്ക്കുകയും പച്ച പിടിക്കുകയും ചെയ്യേണ്ട പ്രായത്തിൽ നോം വേനലിൽ ഉണങ്ങണൊ തളിർക്കണോ എന്ന് നിശ്ച്യം ഇല്ല്യാത്ത മരം പോലെയായി.... എന്തെങ്കിലും കുറ്റം ചെയ്തിട്ടാണോ?.. കുരുത്തക്കേട് ഒപ്പിച്ചിട്ടാണോ..?. . അല്ല്ല..നമ്മുടെ മുഖം അവർക്ക് പിടിച്ചില്ല്യാ ആ ഐശ്വര്യാറായിമാർക്ക്!.. നോം താണു കൊടുക്കാനും പോയില്ല്യാ.. നമ്മുടെ സൗന്ദര്യം നോം കണ്ണാടിയിൽ നോക്കി എത്രവട്ടം ആലോചിച്ചതാണ്..പ്രശംസിച്ചതാണ്..
.". ദൈവമേ.. നമ്മുടെ സൗന്ദര്യം ലോകത്തുള്ളവർക്കെല്ലാം ഒരു പോലെ കൊടുത്താൽ നിന്റെ സൃഷ്ടികൾ എത്ര മനോഹരമായിരുന്നെന്ന് എല്ലാവരും പറഞ്ഞു പുഴ്ത്തുമായിരുന്നില്ലേ.. ഒക്കെ നശിപ്പിച്ചില്ലേ?.. അതോണ്ടല്ലേ ചിലരെങ്കിലും ദൈവത്തെ പുശ്ചിക്കുന്നത്!.. അതേ.. അതോണ്ടാണ് നിരീശ്വരവാദികൾ ഉണ്ടായത്!..അവർ അതു സമ്മതിച്ചു തരില്ല.. പക്ഷെ അവർക്ക് ദൈവത്തെ കണ്ണെടുത്താൽ കണ്ടു കൂടാ!..സംഭവം പുറത്തു പറയാൻ പറ്റാത്ത ഈ നിസ്സാര കാരണം!.."
ഇത്രയും സൃഷ്ടിച്ച ദൈവത്തിനു ഇതു പറ്റാഞ്ഞിട്ടാണോ.. അല്ല....പിന്നെ സൃഷ്ടികൾ ഇടയ്ക്കെങ്കിലും തെറിവിളിച്ചില്ലേങ്കിൽ നമുക്കെന്തു രസം എന്ന ഒരു മട്ട്!.. ആകെ എടങ്ങേറാകും!... ആരും തെറിവിളിച്ചില്ലേങ്കിൽ ഈ ലോകം ശാന്തമാകും.. ആരും പണിയെടുക്കില്ല.. ആഹ്ലാദിക്കില്ല, കരയില്ല, ചിരിക്കില്ല, നുണ പറയില്ല..! ഒരു അരോചകത്വം ഉണ്ടാവും.. അതാ ദൈവത്തിന്റെ ഈ തമാശയ്ക്ക് പിന്നിൽ!..നോം ഒരു ഫ്രെൻഡന്റെ പുരാണങ്ങളിൽ നിന്നും അറിഞ്ഞു ക്ഷമാപണം നടത്തി..
...അതുങ്ങൾക്ക് ഒന്നും അറീലല്ലോ?.. പാവങ്ങൾ!..
എന്നിട്ടും ഐശ്വര്യമുള്ള നമ്മുടെ മുഖത്തോട് അവർ ചെയ്ത അവഗണനയെ മറക്കാൻ നമ്മെ കൊല്ലുമെന്ന് പറഞ്ഞാലും നമുക്ക് സാധിക്കില്ല്യാ!.. നോമും അവരെ മൈൻഡ് ചെയ്തില്ല്യാ..!
.. അപ്പോഴേക്കും പാരലൽ കോളേജ് തുടങ്ങിയാൽ പൂത്ത പണം വാരാം എന്ന് അറിഞ്ഞു നമ്മുടെ ചില ബന്ധുക്കൾ പലിശക്കാരന്റെ ബുദ്ധിയും, ചാണക്യന്റെ തന്ത്രവും കൊണ്ട് പ്രത്യക്ഷപ്പെട്ടു.. അതാ നോം പെണ്ണുങ്ങളുടെ പിറകേ നടന്നു അഡ്രസ്സ് വാങ്ങിയത്...ഇല്യായിരുന്നെങ്കിൽ നമ്മെ മെൻഡ് ചെയ്യാത്ത ഒറ്റയെണ്ണത്തിനേയും നോമും മൈൻഡ് ചെയ്യില്ല്യാ.. പഠിക്കട്ടെ വിവരശൂന്യർ!.. ഒടുവിൽ പശ്ചാത്തപിക്കട്ടേ! എന്ന് നോമും കരുതിയേനെ!"
15 പൈസയുടെ കാർഡ് വാങ്ങി അതിൽ നമ്മുടെ കോളേജിൽ ചേരണം ..ചേർന്നാൽ പഠിച്ചാൽ ജയിക്കാം.. പഠിച്ചില്ലേങ്കിൽ വിശദമായി തോൽക്കാം .. വീണ്ടും പഠിക്കാം .. വീണ്ടും തഥൈവയാകാം എന്നൊക്കെ മോഹന വാഗ്ദാനങ്ങൾ നൽകി മയക്കിയേക്കാം എന്ന അവരുടെ ഒരു മൂത്രശങ്ക!
നമുക്ക് ഛേദമില്ലാത്ത ഒരു ഉപകാരം!
. നമുക്ക് അവരെ ഫെയ്സ് ചെയ്യാൻ മടിയായതിനാൽ ഒരു പെൺകൊടിയെ ഫ്രീയായി പണി ചെയ്യാൻ ഏൽപിച്ചു.. ക്ലാസ്സിൽ എന്തെങ്കിലും ആക്റ്റീവിറ്റീസ് ചെയ്യാതെ ഇരുന്നാൽ ആ പെൺകൊടിക്ക് അസുഖം വന്നാൽ ആരു സമാധാനം പറയും.. ഒരു എക്സർസൈസ്!.. പാവം അത് എല്ലാവരോടും അഡ്രസ്സ് വാങ്ങി നമുക്ക് തന്നു തൃപ്തിയടഞ്ഞു!.. നിന്നെ ദൈവം അനുഗ്രഹിക്കട്ടെ എന്നു നോം അനുഗ്രഹോം കൊടുത്തു....വെറുതെ ജോലി ചെയ്യിച്ചൂന്ന് പരാതി വേണ്ടല്ലോ?..
പറഞ്ഞു പറഞ്ഞിരിക്കേ ഒരു ദയയും മയവും ഇല്യാതെ ആ ഭീകരൻ വന്നു... ഇത്രകാലം എന്തെടുക്കുകയായിരുന്നു ഈ കോളേജിൽ എന്ന് എന്ന് നമ്മെ പരൂഷിക്കാൻ..!
നോം പൂഴിക്കടകനടിയും..കല്ലേറുകളിയും മുദ്രാവാക്യം വിളിയും ആക്രോശവും കണ്ടും കേട്ടും ഇരിക്ക്യാരുന്നു ഇത്ര കാലം വരെ എന്ന് പറേണം എന്നുണ്ട്..പക്ഷെ ആരോട് പറയാൻ!അതൊക്കെ ആരു കേൾക്കാൻ!
ചിലപ്പോഴൊക്കെ നോം പ്രഫസ്സർമാരൊക്കെ ക്ലാസ്സെടുക്കുമ്പോൾ ശ്രദ്ധിച്ചിരുന്നുവല്ലോ അതിന്റെ ശിക്ഷ!.. അല്ലാണ്ടെന്താ പറയക!
പരൂഷയ്ക്ക്, സംശയങ്ങൾ ഒളികണ്ണാലെ ചോദിച്ചും ഉത്തരിച്ചും നമ്മൾ പരൂഷ എഴുതി..
പരസ്പരം സഹായിച്ചും കണ്ടും പറഞ്ഞു കൊടുത്തും ഒരു സഹായ സഹകരണ സംഘം!
എന്നിട്ടു വരെ നമുക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല ബോധം മറയും എന്നൊക്കെ തോന്നി.. കണ്ണിരുട്ടടയ്ക്കുന്നു..നമുക്ക് ആർക്കും പിടിയില്ലാത്ത ചോദ്യാ ആ പരൂഷക്കാരൻ എഴുതാൻ പറഞ്ഞത്.. " നോം എന്ത് അപരാധം ചെയ്തു?.. ക്ലാസ്സിൽ ശ്രദ്ധിച്ചു എന്നല്ലാതെ..! അതിനിത്ര വലിയ ചോദ്യം ചെയ്യലിന്റെ ആവശ്യമുണ്ടോ?.. അഥവാ ചോദ്യം ചെയ്താൽ ഉത്തരം തിരഞ്ഞെടുക്കാൻ പുസ്തകം നോക്കാനുള്ള അനുവാദമെങ്കിലും തരേണ്ടേ? .. അല്ലെങ്കിൽ തലേന്നാളെങ്കിലും ചോദ്യങ്ങൾ തരേണ്ടേ?.. നോം ആരോടെങ്കിലും ചോദിച്ച്, എവിടുന്നെങ്കിലും സംഘടിപ്പിച്ച് കൊണ്ടു വരുമായിരുന്നില്ലേ?.... .ഒന്നിനും സമ്മതിക്കില്ല!.. മനുഷ്യന്മാരെ നന്നാവാൻ വിട്ടാൽ നന്നെയായെങ്കിലോ എന്ന ഭയായിരിക്കും ...ഇങ്ങനെ ഭയന്നാൽ എവിടെയെത്താനാ?..
നാമൊക്കെ വല്യോരായാൽ കുറച്ചിലായോലോ എന്ന ഭയാന്നോ ഇനി...ഈ കടും കൈ പ്രയോഗം!!.. ആ ആർക്കറിയാം!
ബുധനാഴ്‌ച, ഡിസംബർ 15, 2010
എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...(മുപ്പത്തി നാലാം സർഗ്ഗം)
മാടായിലെ ചൂടിലും കാറ്റു നമ്മെ സാന്ത്വനപ്പെടുത്തുന്നുണ്ട്..
എങ്കിലും പഴയ കഥകൾ അയവെട്ടി, അയവെട്ടി നോം പണ്ടാരമടങ്ങി.. ഏതെങ്കിലും ആളുകൾ ഇതു പോലെ വന്നിരുന്നു കരഞ്ഞു കരഞ്ഞു നീണ്ടു ഒഴുകി പോയതാകുമോ ദൂരെ നിന്നു നോക്കുന്ന ആ പുഴ!.. നമുക്ക് നിശ്ചില്യാ.. ഐതീഹ്യങ്ങൾ അങ്ങിനെയും ഉണ്ടാവാം!.. സംഭവം സത്യവും ആകാം!
നോം പഴയകാലത്തിലേക്ക് വീണ്ടും കടന്നു...
നാരങ്ങാ മിഠായിയുമായി നടന്നു.. മധുരംണ്ട് .. ന്നാലോ..ലേശം പുളിയും ണ്ട്. നമ്മുടെ വിജയത്തിന്..! അപ്പോൾ ...നാരങ്ങ മിഠായി മതി..!..കണ്ടോർക്കൊക്കെ നാരങ്ങ മിഠായി കൊടുത്തു..പോക്കറ്റ് കാലിയായി..
"സെക്കന്റ് ക്ലാസ്സാ."
ചിലർ പറഞ്ഞു " ചെക്കൻ കൊള്ളാലോ?"
ചിലർ മൂക്കത്ത് വിരൽ വെച്ചു.." ഓ.. തോൽക്കും ന്നാ കരുതീത്!.. നാശം തോറ്റില്ലല്ലോ?.. ചെക്കന്റെ ഗമ കണ്ടില്ലേ?"
പൊതിഞ്ഞു കെട്ടിയ മിഠായിയുമായി രക്തബന്ധങ്ങൾ തേടി, രക്തമില്ലാത്തവരുടെ അടുത്തേക്കും രക്തമുള്ളവരുടെ അടുത്തേക്കും പിന്നെ ശരണം വിളിച്ചു യാത്ര!..
"എന്താ വിശേഷിച്ച്!"
പുന്നെല്ല് കണ്ട പെരുച്ചാഴിയേ പോലെ പല്ലു കാട്ടി നിൽക്കണ നമ്മോട് ചോദ്യം..
..റിസൾട്ട് വന്നു..
" ഊവ്വോ?"
"ഊവ്വ്!"
ഓച്ഛാനിച്ചു തന്നെ പറഞ്ഞു.. ആദ്യം തന്നെ സെക്കന്റ് ക്ലാസ്സു കിട്ടീന്നൊന്നും ഛർദ്ദിച്ചില്ല!. വെറുതെ അഹങ്കാരിയെന്നോ മറ്റോ പറഞ്ഞാലോ?... ഭയം കൊണ്ട് മനുഷ്യന്റെ ബോധം പോയി വെന്റിലേറ്ററിൽ ഇട്ട് കൃത്രിമ ശ്വാസം കൊടുത്ത്,ഗ്ലൂക്കോസ് കൊടുത്ത് ജീവിതത്തിലേക്ക് കൊണ്ട് വരേണ്ട സമയത്തും എല്ലാരും പറയും.. ഒക്കെ വെറുതേയാ ആരാണവൻ മോൻ!.. ഒക്കെ അഭിനയാ.. അഭിനയം!..
"ജയിച്ചോ!"- പിന്നെം സംശയം.... നോം ജയിക്കില്ല്യാന്ന് അങ്ങു അടിവരയിട്ട് ഉറപ്പിച്ച പോലെ!..
'ഊവ്വ്.. സെക്കന്റ് ക്ലാസ്സുണ്ട്!"
'ഊവ്വല്ലോ അപ്പം ഡോക്ടറുദ്യോഗത്തിനു സയൻസ് ഗ്രൂപ്പെടുത്ത് പഠിക്കാം ന്നാ നിശ്ചയം?"
" അങ്ങിനൊന്നും ഇല്യാ.. അഡ്മിഷൻ കിട്ട്യോന്നറിയില്ല...!" എന്തെങ്കിലും പറഞ്ഞു സമാധാനിപ്പിക്കും എന്ന മട്ടിൽ നിന്ന നോം മനസ്സിൽ കരഞ്ഞു... പരിഹാസാണോ ആ മുഖത്ത്!.. .ഭവ്യതയിൽ നിന്ന നോം പിന്നെം വല്ലാണ്ടായി... പഠനം കുറഞ്ഞതിനുള്ള പരിഹാസമോ? .. അതോ?..നമ്മെ ഇഷ്ടമില്ല്യാത്തതിന്റെ പറച്ചിലോ?"
പിന്നെ മൗനം ഭഞ്ജിച്ചു...
"ഉം.. കാർഡയച്ചു നോക്ക് .. കോളേജിലേക്കൊക്കെ..!..നിങ്ങൾക്കൊക്കെ എല്ലാം അറിയാലോ.. ..കാർഡ് അയക്ക്!..കിട്ട്യാ പറയാ കിട്ടീന്ന്!..എല്ലാവരും എന്താ പറയുന്നത്?..
"ആരും ഒന്നും പറഞ്ഞില്യാ.."
" ഉം..നോക്ക്!"
എന്തെങ്കിലും ഉപദേശം പ്രതീക്ഷിച്ചു നടന്ന നോമിന്റെ ഹൃദയം പട.. പട എന്നിടിച്ചു...ഏതെങ്കിലും കോളേജിൽ നിനക്ക് കിട്ടും എന്ന ആശംസയെങ്കിലും! ...സങ്കടായി.. എന്തെങ്കിലും ഒരു ഉപായം പറഞ്ഞു തന്നെങ്കിൽ!.... നോം മെല്ലെ യാത്ര പറഞ്ഞു നടന്നു..
അങ്ങിനെ നോം നമ്മെ വിൽക്കാനുണ്ട്.. ചുളുവില.. ചുളുവില.. എന്ന് പരസ്യം കൊടുക്കുമ്പോലെ അടുത്തുള്ള എല്ലാ കോളെജിലേക്കും അവർ തന്ന കാർഡ് പൂരിപ്പിച്ച് അയച്ചു..
ആരും നമ്മെ മൈൻഡ് ചെയ്തില്ല്യാ..
ആകെ വിഷമായി.. പഠിക്കാഞ്ഞിട്ടല്ലേ കാലമാടാ എന്ന മട്ട് വീട്ടുകാർക്ക്!..
നോം അങ്ങിനെ നമ്മുടെ ഒരു കുടുംബസുഹൃത്തിന്റെ സാന്ത്വനത്തോടെ പാരൽ കോളേജിലേക്ക് അറുക്കാൻ കൊണ്ടു പോകുന്ന പോത്തിനെ പോലെ തലകുമ്പിട്ട് നടന്നു..
പാരൽ കോളേജുകളിൽ കുട്ടികൾ നേരത്തെ പഠനം തുടങ്ങിയിരിക്കുന്നു..നാണോം മാനോം തൊട്ടു തെറിപ്പിക്യാത്ത ചീത്ത കുട്ടികൾ!..നേരത്തെ വന്നു ജോയിൻ ചെയ്തു. തറവാടാണെന്ന മട്ടിൽ ചടഞ്ഞങ്ങിരിക്യാ...!
"ഇങ്ങോട്ട് കെട്ടും ചാക്കുമൊക്കെയായി വരേണ്ട..!..ഇവിടെ ഫുള്ളാണ്.. രക്ഷയില്ല.. നിർദ്ദാക്ഷീണ്യം പാരലൽ കോളേജ് പ്രിൻസിപ്പൽ കൈ മലർത്തി..
"ചാക്കിട്ട് പുറത്തെങ്കിലും ഇരുന്നോളാം .. പറയുന്നത് കേട്ട് പഠിച്ചോളാം എന്ന മട്ടിൽ നോം നിന്നു..
സ്വാധീനശക്തി പോലും ഏറ്റില്ല.
."ഇവിടെ നോക്കേണ്ട.. നിന്നിട്ട് കാര്യം ഇല്യാ.."ഇവിടത്തെ ഒരുത്തരും സീറ്റു പോകുമോ എന്നോർത്ത് മൂത്രമൊഴിക്കാൻ പോലും പുറത്തു പോകില്ല!"-അദ്ദേഹം നിർദ്ദാക്ഷീണ്യം പറഞ്ഞു.."
..കലികാലം!... പണ്ടൊക്കെ ചാക്കുമായി കുട്ടികളുടെ പിറകെ നടന്ന പാരലൽ കോളേജുകാരാ.. .നോം ജയിക്കുമ്പോൾ അവർ വജ്രക്കച്ചോടം തുടങ്ങി.. പഹയന്മാർ!
"പഠിക്കാത്ത മരത്തലയാ.. കണ്ടില്ലേ.. ഒരിടത്തും ഒഴിവില്ല!- ഏട്ടൻ തമ്പുരാൻകോപം കൊണ്ട് പറഞ്ഞു..
നോം വല്ലാണ്ടായി...
നീ വിഷമിക്കാണ്ടിരിക്ക്!.. കുടുംബസുഹൃത്ത് നമ്മെ സാന്ത്വനിപ്പിച്ചു..യദാർത്ഥ എട്ടനെ വിശ്വസിക്കാൻ പറ്റില്ല.. സ്നേഹം വേണം സ്നേഹം! ..വിഷമിക്കുമ്പോൾ ഉപായം പറഞ്ഞു തരേണ്ടുന്നവൻ പരിഹസിച്ചുംഅവഹേളിച്ചും നടക്ക്വാ വേണ്ടേ?.. നമുക്ക് കലിയായി!.. സങ്കടായി .. നട്ട പിരാന്തായി..!..
ഏട്ടനെ മനസ്സിന്റെ സിംഹാസനത്തിൽ നിന്നും പടിയിറക്കി നോം അദ്ദേഹത്തിന്റെ സുഹൃത്തും കുടുംബസുഹൃത്തുമായ ആ സ്നേഹധനനെ യദാർത്ഥ ഏട്ടനായി അവരോധിച്ചു..കടുത്ത ശിക്ഷ!.. അല്ലാണ്ടെന്താ ചെയ്ക.. മനുഷ്യനു ചെവി തല തരേണ്ടേ!.. നമുക്കും ക്ഷമയ്ക്കൊരതിരില്ല്ലേ?.. ഭരിക്കാൻ അറിയില്ല്യാച്ചാൽ ഏട്ടൻ തമ്പുരാനായാലും മാറി നിന്ന് എത്തി നോക്ക്യാ മതി..ഭരണം !
നോമും നമ്മെ സ്വയം വഴിനീളെ മനസ്സിൽ ചീത്ത പറഞ്ഞു.." പഠിപ്പിക്യാൻ കൊള്ളാത്ത വഹ!"
അങ്ങിനെ അദ്ദേഹം ജാഥാ ലീഡറായി ..അടുത്ത പാരലൽ കോളേജിലേക്ക്.. അതിനടുത്ത പാരലൽ കോളേജിലേക്ക് .. അങ്ങിനെ ..അങ്ങിനെ..നമ്മെ ആനയിച്ചു..
ഏട്ടന്റെ സ്ഥാനത്തു നിന്നു നമ്മെ ആനയിക്കുന്ന അദ്ദേഹത്തെ സ്വന്തം ഏട്ടനായി തന്നെ നോം കരുതി അനുസരണയോടെ അനുഗമിച്ചു.. ഒടുവിൽ ഒരു പാരലൽ കോളേജ് ഈ അഭയാർത്ഥിക്ക് അഭയം തന്നു..അങ്ങിനെ പണം കെട്ടി.. പഠനമാരംഭിച്ചു ഒരുവിധം മോശമില്ലാതെ നടക്കുമ്പോൾ പെട്ടെന്ന് ഒരു കോളേജിൽ നിന്നും കാർഡു വന്നു..
അതിന്റെ സാരം ഇങ്ങനെയായിരിക്കണം..
" നിന്നെ നമ്മുടെ കോളേജിൽ എടുക്കാൻ പറ്റുമോ എന്നറിയില്ല.. തേർഡ് ഗ്രൂപ്പ് തരാൻ നോക്കാം.". വെറും ചാൻസ് കാർഡ്!.. മാടായി കോളേജിൽ നിന്നാണ്!
മതി .. അതു മതി.. പറ്റും പറ്റും.. നോം ആർത്തി പൂണ്ടു..
അങ്ങിനെ ഏട്ടന്റെ കൂടെ അവിടെ പോയി.. അഡ്മിഷൻ കിട്ടി..ഭാഗ്യം!..
"മതി.. അഹങ്കാരം അല്ല..കിട്ടിയതു മതി.. എന്നാലും.." ഫോർത്ത് ഗ്രൂപ്പ് തരോ?"
"വെറുതെ ഒരു ഫോർമാലിറ്റി!"
"നോക്കാം!"- യജമാനന്മാർ!
അങ്ങിനെ രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഫോർത്തു ഗ്രൂപ്പിനു ചേരാനും കാർഡു വന്നു..നോം കൈ കൂപ്പി നമസ്ക്കരിച്ചു.. ഫോർത്തു ഗ്രൂപ്പിലേക്ക് ചാടി..!
അങ്ങിനെ നമുക്കഭയം തന്ന സരസ്വതീക്ഷേത്രമാണത്.. ആ അഭയകേന്ദ്രത്തെ ഉപേക്ഷിച്ച് പോകാൻ തരാക്കികൊണ്ടിരിക്കയാ..പരൂഷക്കാര്..! നോം.. വല്ലാണ്ട് വിഷമിച്ചു.. താടിക്ക് കൈകൊടുത്തിരുന്നു.. നമ്മെ ഇനിയെവിടുത്തേക്കാണ് തേവരേ നടത്തുന്നത്!.. ഈ പരൂഷകൾ കഴിഞ്ഞാൽ ഈ അഭയ കേന്ദ്രം നമ്മെ കൈവിടും!
നമുക്ക് നമ്മുടെ മാടായി പ്പാറയെ വല്ലാതെ ഇഷ്ടപ്പെട്ടു.. അവിടത്തെ പ്രകൃതി ഭംഗി..!.. ഹോ.. ഭയങ്കരം.. ഭയങ്കരം..കൊതിച്ചു കൊതി തീരും മുമ്പെ... !!..
എങ്കിലും പഴയ കഥകൾ അയവെട്ടി, അയവെട്ടി നോം പണ്ടാരമടങ്ങി.. ഏതെങ്കിലും ആളുകൾ ഇതു പോലെ വന്നിരുന്നു കരഞ്ഞു കരഞ്ഞു നീണ്ടു ഒഴുകി പോയതാകുമോ ദൂരെ നിന്നു നോക്കുന്ന ആ പുഴ!.. നമുക്ക് നിശ്ചില്യാ.. ഐതീഹ്യങ്ങൾ അങ്ങിനെയും ഉണ്ടാവാം!.. സംഭവം സത്യവും ആകാം!
നോം പഴയകാലത്തിലേക്ക് വീണ്ടും കടന്നു...
നാരങ്ങാ മിഠായിയുമായി നടന്നു.. മധുരംണ്ട് .. ന്നാലോ..ലേശം പുളിയും ണ്ട്. നമ്മുടെ വിജയത്തിന്..! അപ്പോൾ ...നാരങ്ങ മിഠായി മതി..!..കണ്ടോർക്കൊക്കെ നാരങ്ങ മിഠായി കൊടുത്തു..പോക്കറ്റ് കാലിയായി..
"സെക്കന്റ് ക്ലാസ്സാ."
ചിലർ പറഞ്ഞു " ചെക്കൻ കൊള്ളാലോ?"
ചിലർ മൂക്കത്ത് വിരൽ വെച്ചു.." ഓ.. തോൽക്കും ന്നാ കരുതീത്!.. നാശം തോറ്റില്ലല്ലോ?.. ചെക്കന്റെ ഗമ കണ്ടില്ലേ?"
പൊതിഞ്ഞു കെട്ടിയ മിഠായിയുമായി രക്തബന്ധങ്ങൾ തേടി, രക്തമില്ലാത്തവരുടെ അടുത്തേക്കും രക്തമുള്ളവരുടെ അടുത്തേക്കും പിന്നെ ശരണം വിളിച്ചു യാത്ര!..
"എന്താ വിശേഷിച്ച്!"
പുന്നെല്ല് കണ്ട പെരുച്ചാഴിയേ പോലെ പല്ലു കാട്ടി നിൽക്കണ നമ്മോട് ചോദ്യം..
..റിസൾട്ട് വന്നു..
" ഊവ്വോ?"
"ഊവ്വ്!"
ഓച്ഛാനിച്ചു തന്നെ പറഞ്ഞു.. ആദ്യം തന്നെ സെക്കന്റ് ക്ലാസ്സു കിട്ടീന്നൊന്നും ഛർദ്ദിച്ചില്ല!. വെറുതെ അഹങ്കാരിയെന്നോ മറ്റോ പറഞ്ഞാലോ?... ഭയം കൊണ്ട് മനുഷ്യന്റെ ബോധം പോയി വെന്റിലേറ്ററിൽ ഇട്ട് കൃത്രിമ ശ്വാസം കൊടുത്ത്,ഗ്ലൂക്കോസ് കൊടുത്ത് ജീവിതത്തിലേക്ക് കൊണ്ട് വരേണ്ട സമയത്തും എല്ലാരും പറയും.. ഒക്കെ വെറുതേയാ ആരാണവൻ മോൻ!.. ഒക്കെ അഭിനയാ.. അഭിനയം!..
"ജയിച്ചോ!"- പിന്നെം സംശയം.... നോം ജയിക്കില്ല്യാന്ന് അങ്ങു അടിവരയിട്ട് ഉറപ്പിച്ച പോലെ!..
'ഊവ്വ്.. സെക്കന്റ് ക്ലാസ്സുണ്ട്!"
'ഊവ്വല്ലോ അപ്പം ഡോക്ടറുദ്യോഗത്തിനു സയൻസ് ഗ്രൂപ്പെടുത്ത് പഠിക്കാം ന്നാ നിശ്ചയം?"
" അങ്ങിനൊന്നും ഇല്യാ.. അഡ്മിഷൻ കിട്ട്യോന്നറിയില്ല...!" എന്തെങ്കിലും പറഞ്ഞു സമാധാനിപ്പിക്കും എന്ന മട്ടിൽ നിന്ന നോം മനസ്സിൽ കരഞ്ഞു... പരിഹാസാണോ ആ മുഖത്ത്!.. .ഭവ്യതയിൽ നിന്ന നോം പിന്നെം വല്ലാണ്ടായി... പഠനം കുറഞ്ഞതിനുള്ള പരിഹാസമോ? .. അതോ?..നമ്മെ ഇഷ്ടമില്ല്യാത്തതിന്റെ പറച്ചിലോ?"
പിന്നെ മൗനം ഭഞ്ജിച്ചു...
"ഉം.. കാർഡയച്ചു നോക്ക് .. കോളേജിലേക്കൊക്കെ..!..നിങ്ങൾക്കൊക്കെ എല്ലാം അറിയാലോ.. ..കാർഡ് അയക്ക്!..കിട്ട്യാ പറയാ കിട്ടീന്ന്!..എല്ലാവരും എന്താ പറയുന്നത്?..
"ആരും ഒന്നും പറഞ്ഞില്യാ.."
" ഉം..നോക്ക്!"
എന്തെങ്കിലും ഉപദേശം പ്രതീക്ഷിച്ചു നടന്ന നോമിന്റെ ഹൃദയം പട.. പട എന്നിടിച്ചു...ഏതെങ്കിലും കോളേജിൽ നിനക്ക് കിട്ടും എന്ന ആശംസയെങ്കിലും! ...സങ്കടായി.. എന്തെങ്കിലും ഒരു ഉപായം പറഞ്ഞു തന്നെങ്കിൽ!.... നോം മെല്ലെ യാത്ര പറഞ്ഞു നടന്നു..
അങ്ങിനെ നോം നമ്മെ വിൽക്കാനുണ്ട്.. ചുളുവില.. ചുളുവില.. എന്ന് പരസ്യം കൊടുക്കുമ്പോലെ അടുത്തുള്ള എല്ലാ കോളെജിലേക്കും അവർ തന്ന കാർഡ് പൂരിപ്പിച്ച് അയച്ചു..
ആരും നമ്മെ മൈൻഡ് ചെയ്തില്ല്യാ..
ആകെ വിഷമായി.. പഠിക്കാഞ്ഞിട്ടല്ലേ കാലമാടാ എന്ന മട്ട് വീട്ടുകാർക്ക്!..
നോം അങ്ങിനെ നമ്മുടെ ഒരു കുടുംബസുഹൃത്തിന്റെ സാന്ത്വനത്തോടെ പാരൽ കോളേജിലേക്ക് അറുക്കാൻ കൊണ്ടു പോകുന്ന പോത്തിനെ പോലെ തലകുമ്പിട്ട് നടന്നു..
പാരൽ കോളേജുകളിൽ കുട്ടികൾ നേരത്തെ പഠനം തുടങ്ങിയിരിക്കുന്നു..നാണോം മാനോം തൊട്ടു തെറിപ്പിക്യാത്ത ചീത്ത കുട്ടികൾ!..നേരത്തെ വന്നു ജോയിൻ ചെയ്തു. തറവാടാണെന്ന മട്ടിൽ ചടഞ്ഞങ്ങിരിക്യാ...!
"ഇങ്ങോട്ട് കെട്ടും ചാക്കുമൊക്കെയായി വരേണ്ട..!..ഇവിടെ ഫുള്ളാണ്.. രക്ഷയില്ല.. നിർദ്ദാക്ഷീണ്യം പാരലൽ കോളേജ് പ്രിൻസിപ്പൽ കൈ മലർത്തി..
"ചാക്കിട്ട് പുറത്തെങ്കിലും ഇരുന്നോളാം .. പറയുന്നത് കേട്ട് പഠിച്ചോളാം എന്ന മട്ടിൽ നോം നിന്നു..
സ്വാധീനശക്തി പോലും ഏറ്റില്ല.
."ഇവിടെ നോക്കേണ്ട.. നിന്നിട്ട് കാര്യം ഇല്യാ.."ഇവിടത്തെ ഒരുത്തരും സീറ്റു പോകുമോ എന്നോർത്ത് മൂത്രമൊഴിക്കാൻ പോലും പുറത്തു പോകില്ല!"-അദ്ദേഹം നിർദ്ദാക്ഷീണ്യം പറഞ്ഞു.."
..കലികാലം!... പണ്ടൊക്കെ ചാക്കുമായി കുട്ടികളുടെ പിറകെ നടന്ന പാരലൽ കോളേജുകാരാ.. .നോം ജയിക്കുമ്പോൾ അവർ വജ്രക്കച്ചോടം തുടങ്ങി.. പഹയന്മാർ!
"പഠിക്കാത്ത മരത്തലയാ.. കണ്ടില്ലേ.. ഒരിടത്തും ഒഴിവില്ല!- ഏട്ടൻ തമ്പുരാൻകോപം കൊണ്ട് പറഞ്ഞു..
നോം വല്ലാണ്ടായി...
നീ വിഷമിക്കാണ്ടിരിക്ക്!.. കുടുംബസുഹൃത്ത് നമ്മെ സാന്ത്വനിപ്പിച്ചു..യദാർത്ഥ എട്ടനെ വിശ്വസിക്കാൻ പറ്റില്ല.. സ്നേഹം വേണം സ്നേഹം! ..വിഷമിക്കുമ്പോൾ ഉപായം പറഞ്ഞു തരേണ്ടുന്നവൻ പരിഹസിച്ചുംഅവഹേളിച്ചും നടക്ക്വാ വേണ്ടേ?.. നമുക്ക് കലിയായി!.. സങ്കടായി .. നട്ട പിരാന്തായി..!..
ഏട്ടനെ മനസ്സിന്റെ സിംഹാസനത്തിൽ നിന്നും പടിയിറക്കി നോം അദ്ദേഹത്തിന്റെ സുഹൃത്തും കുടുംബസുഹൃത്തുമായ ആ സ്നേഹധനനെ യദാർത്ഥ ഏട്ടനായി അവരോധിച്ചു..കടുത്ത ശിക്ഷ!.. അല്ലാണ്ടെന്താ ചെയ്ക.. മനുഷ്യനു ചെവി തല തരേണ്ടേ!.. നമുക്കും ക്ഷമയ്ക്കൊരതിരില്ല്ലേ?.. ഭരിക്കാൻ അറിയില്ല്യാച്ചാൽ ഏട്ടൻ തമ്പുരാനായാലും മാറി നിന്ന് എത്തി നോക്ക്യാ മതി..ഭരണം !
നോമും നമ്മെ സ്വയം വഴിനീളെ മനസ്സിൽ ചീത്ത പറഞ്ഞു.." പഠിപ്പിക്യാൻ കൊള്ളാത്ത വഹ!"
അങ്ങിനെ അദ്ദേഹം ജാഥാ ലീഡറായി ..അടുത്ത പാരലൽ കോളേജിലേക്ക്.. അതിനടുത്ത പാരലൽ കോളേജിലേക്ക് .. അങ്ങിനെ ..അങ്ങിനെ..നമ്മെ ആനയിച്ചു..
ഏട്ടന്റെ സ്ഥാനത്തു നിന്നു നമ്മെ ആനയിക്കുന്ന അദ്ദേഹത്തെ സ്വന്തം ഏട്ടനായി തന്നെ നോം കരുതി അനുസരണയോടെ അനുഗമിച്ചു.. ഒടുവിൽ ഒരു പാരലൽ കോളേജ് ഈ അഭയാർത്ഥിക്ക് അഭയം തന്നു..അങ്ങിനെ പണം കെട്ടി.. പഠനമാരംഭിച്ചു ഒരുവിധം മോശമില്ലാതെ നടക്കുമ്പോൾ പെട്ടെന്ന് ഒരു കോളേജിൽ നിന്നും കാർഡു വന്നു..
അതിന്റെ സാരം ഇങ്ങനെയായിരിക്കണം..
" നിന്നെ നമ്മുടെ കോളേജിൽ എടുക്കാൻ പറ്റുമോ എന്നറിയില്ല.. തേർഡ് ഗ്രൂപ്പ് തരാൻ നോക്കാം.". വെറും ചാൻസ് കാർഡ്!.. മാടായി കോളേജിൽ നിന്നാണ്!
മതി .. അതു മതി.. പറ്റും പറ്റും.. നോം ആർത്തി പൂണ്ടു..
അങ്ങിനെ ഏട്ടന്റെ കൂടെ അവിടെ പോയി.. അഡ്മിഷൻ കിട്ടി..ഭാഗ്യം!..
"മതി.. അഹങ്കാരം അല്ല..കിട്ടിയതു മതി.. എന്നാലും.." ഫോർത്ത് ഗ്രൂപ്പ് തരോ?"
"വെറുതെ ഒരു ഫോർമാലിറ്റി!"
"നോക്കാം!"- യജമാനന്മാർ!
അങ്ങിനെ രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഫോർത്തു ഗ്രൂപ്പിനു ചേരാനും കാർഡു വന്നു..നോം കൈ കൂപ്പി നമസ്ക്കരിച്ചു.. ഫോർത്തു ഗ്രൂപ്പിലേക്ക് ചാടി..!
അങ്ങിനെ നമുക്കഭയം തന്ന സരസ്വതീക്ഷേത്രമാണത്.. ആ അഭയകേന്ദ്രത്തെ ഉപേക്ഷിച്ച് പോകാൻ തരാക്കികൊണ്ടിരിക്കയാ..പരൂഷക്കാര്..! നോം.. വല്ലാണ്ട് വിഷമിച്ചു.. താടിക്ക് കൈകൊടുത്തിരുന്നു.. നമ്മെ ഇനിയെവിടുത്തേക്കാണ് തേവരേ നടത്തുന്നത്!.. ഈ പരൂഷകൾ കഴിഞ്ഞാൽ ഈ അഭയ കേന്ദ്രം നമ്മെ കൈവിടും!
നമുക്ക് നമ്മുടെ മാടായി പ്പാറയെ വല്ലാതെ ഇഷ്ടപ്പെട്ടു.. അവിടത്തെ പ്രകൃതി ഭംഗി..!.. ഹോ.. ഭയങ്കരം.. ഭയങ്കരം..കൊതിച്ചു കൊതി തീരും മുമ്പെ... !!..
ചൊവ്വാഴ്ച, ഡിസംബർ 14, 2010
എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...(മുപ്പത്തി മൂന്നാം സർഗ്ഗം)
മാടായിക്കാവും വടുകുന്ദക്ഷേത്രവും നിൽക്കുന്ന പാറ! അതിനൊരു മൂലയ്ക്ക് മാടായി കോളേജ്!.. പുസ്തകം ജനാലയ്ക്കരികിൽ വെച്ചാൽ മെല്ലെ വന്ന് പഠനം തുടങ്ങുന്ന വിജ്ഞാനദാഹികളായ പശുക്കൾ!..ഒരുവന്റെ ബുക്കും കൊണ്ട് ഒരിക്കൽ ഒരു പശു പോയി.. അതിന്റെ ഒന്നു രണ്ടു കടലാസ് ചവച്ചരച്ച് ഹൃദിസ്ഥമാക്കുന്നതു കണ്ട് കരഞ്ഞു വിളിച്ചു ഉടയോൻ ക്ലാസ്സിനു പുറത്തേക്കോടി അതിന്റെ കൈയിൽ നിന്നും ഒരു വിധം വടി കാട്ടി ഭീഷണിപ്പെടുത്തി തിരികെ വാങ്ങിച്ചു.. ആഗ്രഹം ഉള്ളോരെ പഠിപ്പിക്കില്യാ ഒരുത്തരും!
അധ:കൃതനായതു കൊണ്ടല്ല.. പശുവിനെ പഠിപ്പിച്ചു കിട്ടണ പുണ്യം വേണ്ട എന്ന് ലക്ചർ സായ്‌വന്മാരും പ്രഫസറുമാരും ഭീഷ്മ പ്രതിജ്ഞ എടുത്തിട്ടുണ്ടാകണം.. നമ്മെ പഠിപ്പിക്കുന്നതിലും ഭേദല്ലേ അത് എന്നൊന്നും അവർ കണക്കിലെടുത്തിരിക്കില്ല്യ...ശുദ്ധാത്മാക്കൾ!
രാഷ്ട്രീയ ക്കളരിയും പൂഴിക്കടകനും അങ്കം വെട്ടലും ഒഴിഞ്ഞ നേരംണ്ടാവില്യ ആ ചരിത്രമുറങ്ങുന്ന പുണ്യഭൂമിയിൽ!..ഉണ്ടാവണം... വീരപുത്രന്മാർ ക്ഷത്രവീര്യം പൊതിഞ്ഞു കെട്ടി കൊണ്ടു വന്ന് പൊതിയഴിക്കുന്നത് മാടായിപ്പാറയിലെ ആ വിദ്യാകേന്ദ്രത്തിലെ പെണ്ണുങ്ങളുടെ മുന്നിലായതിനാൽ ഷൈനിക്കാനാണെന്നും ഒരു ഭേദം ഉണ്ട്.. നോം അങ്ങിനത്തൊനല്ല... ഷൈനിക്കാനും . .ഷൈനികളെ നോക്കാനും ഒരു താൽപര്യവും ഇല്യാത്ത ഒരു മഹാപാപി.. അത്രെന്നെ..!
കണ്ടോന്റെ തല്ലും വാങ്ങി വീട്ടിലെത്തിയാൽ വീട്ടിലും കളരിപ്പയറ്റിന്റെ മുറയുണ്ടാവും..! .. ആട്ടിൻ സൂപ്പ് നമുക്ക് അറപ്പാ!.. അല്ലാണ്ട് ഷൈനിക്കാൻ ആഗ്രഹം ഇല്യാഞ്ഞിട്ടല്ല!
പാവം പെണ്ണെന്ന കുലത്തിൽ പിറന്നന്ന കുറ്റത്തിനു ഭയപ്പാട് അഭിനയിച്ച്, ഉള്ള കാഴ്ചയൊക്കെ കണ്ട് സിനിമ കണ്ട പ്രതീതിയിൽ ലയിച്ചിരിക്കുന്ന മങ്കമാർ ഇവനൊന്നു ഷൈനിക്കുന്നതു കണ്ടിട്ട് മരിച്ചാൽ മതീന്ന് സ്വപ്നം കണ്ടിട്ടുണ്ടാവുമോ?.. ഹേയ്.. ഇല്യാ..മഹാ പാപിയെ ആരും മൈൻഡ് ചെയ്യാറില്ല.. സത്യം!
ഉച്ചയ്ക്ക് നോമും ഒന്നു രണ്ട് കൂട്ടുകാരനും മാത്രമേ ചോറെടുക്കാറുള്ളു..കുറേ ദൂരെയുള്ള പറങ്കിമാവിന്റെ മുകളിൽ കയറിയിരുന്നു തിന്നും..കുറേ നടന്നാൽ താഴെ ഒരു വീട്ടിൽ വെള്ളം കിട്ടും.. അവിടെ നിന്നും പാത്രം കഴുകും..ഇനി പരൂഷയുടെ കാലമാണല്ലോ കുല ദൈവങ്ങളേ.. കോളേജിനോട് വിടപറയാൻ അധികം നാളില്ല.. നോം തേങ്ങിപ്പോയി.. പുതിയങ്ങാടിയിൽ നിന്നും കയറ്റുന്ന പിടയ്ക്കുന്ന മത്തി കയറ്റുന്ന ബസ്സിൽ മത്തിയുടെ തിളക്കം കണ്ട്.. കണ്ട്രാവിയുടെ തെമ്മാടിത്തം കണ്ട്... ആർമ്മാദിച്ച കാലം.. ഇനി..എവിടെ നമുക്കഭയം??
പത്താം ക്ലാസ്സിൽ നിന്നും വന്നത് ഓർത്ത് പഴയങ്ങാടി പുഴയിലേക്കും മലയിലേക്കും ഒക്കെ നോക്കി...ക്ഷണ നേരം ഇരുന്നു..!
അന്നു പത്താം ക്ലാസ്സിൽ ഗ്രേഡ് അല്ല.. റിസൽട്ട് വന്നുവത്രെ..
" ഡിസ്റ്റിംഗ്ഷൻ ഉണ്ടോടാ.."
ഘനഗംഭീര സ്വരം... പാവം ഗംഗാധരൻ മാഷാണ്.. കാലിനു സുഖമില്ലാതെ കാൽ ആഞ്ഞു വലിച്ചു വരുന്ന, കഴുത്ത് ഇറുങ്ങിയ മട്ടിലുള്ള പാവം മാഷ്!.. (അദ്ദേഹം ഇന്നു ജീവിച്ചിരിപ്പുണ്ടോ എന്നു കൂടി അറിയില്ല. അദ്ദേഹത്തിനു നല്ലതു വരട്ടേ..)
" ഇല്യാ"
"പിന്നെ.."
"സെക്കന്റ് ക്ലാസ്സാണ്"
"കള്ള സുവറേ.. ഡിസ്റ്റിംഗ്ഷ്യൻ വാങ്ങാനുള്ള കഴിവുള്ള നീ സെക്കന്റ് ക്ലാസ്സും വാങ്ങി വന്ന് നിൽക്കുന്നു.. പഠിച്ചാലല്ലേ കിട്ടു.. പഠിക്കാൻ കഴിവുണ്ട് പക്ഷെ പഠിക്കില്യാ .. ..കഴുത!.. മരക്കഴുത!"
അരിശം അടക്കാനാകാതെ മാഷെന്തൊക്കെയോ ഉച്ചത്തിൽ പറഞ്ഞു ..വേറൊരുത്തനേയും അസ്സലായി തെറിവിളിച്ചു ആ നല്ലവനായ മാഷ്.!
മാഷ്ക്കെന്തറിയാം പഠിച്ചു ഡിഗ്രിയെടുത്തോരെല്ലാം നട്ടം തിരിഞ്ഞു നടക്കുന്നു..അപ്പോഴാ മാഷിന്റെ ഉപദേശം എന്നാ കരുതീത്.. നോമിന്റെ തെറ്റല്ല..
" തൊഴിലില്ലാപട പെരുകുമ്പോൾ.." എന്നൊക്കെ പറഞ്ഞു മുദ്രാവാക്യം വിളിച്ചു നടക്കുന്ന ജാഥ നോം നിത്യം കാണാറുണ്ട്..അപ്പോൾ പഠിച്ചു വന്നാൽ നോമും മുദ്രാവാക്യം വിളിക്കുന്ന അംഗമാകാം അത്രേന്നെ.." ആരോ നമ്മോടു തലയ്ക്കുള്ളിൽ ഇരുന്നു പറഞ്ഞു.."ജാഥേൽ പോണോ.. മാന്യനായി നടക്കണോ?"
നമുക്ക് പിഴച്ചു.. നോം പിഴച്ചു.. പിഴച്ചു പെറ്റ സന്തതിയെ നാണോം മാനോം പോയീന്നമട്ടിൽ ഓക്കത്തെടുത്തു നിൽക്കണ യുവതിയെ പോലെ എസ്. എൽസി. ബുക്കും ഒക്കത്തു വെച്ചു നോം നിന്നു...
ഫാസ്റ്റ് ക്ലാസ്സിനടുത്തു മാർക്കുണ്ട്.. അതു കൊണ്ടിപ്പം എന്താക്കാനാ?..നമുക്ക് നാലോ അഞ്ചൊ സ്ഥാനം ക്ലാസ്സിൽ ഉള്ളപ്പോൾ പന്ത്രണ്ടാം സ്ഥാനത്തും ഇരുപതാം സ്ഥാനത്തും കമിഴ്‌ന്നടിച്ചു വീഴുന്ന യോദ്ധാക്കളോക്കെ പൂഴിക്കടകനടിച്ചു നമ്മെ തറപറ്റിച്ചു ഡിസ്റ്റിംഗ്ഷൻ ഒക്കെ നേടിയിരിക്കുന്നു.. എന്താ കഥ!
"ഇതൊക്കെ ഒരു യോഗാണ് കുട്യേ "--എന്ന് നമ്മോടാരും പറഞ്ഞില്ല.." പകരം പറഞ്ഞു പഠിക്കാതെ നടന്നാൽ ഡിസ്റ്റിംഗഷൻ കിട്ടുമെന്ന് മോഹിച്ചിട്ട് കാര്യംണ്ടോ?"
നോം വെപ്രാള വിവശനായി വീട്ടിലേക്ക് നടന്നു.. സത്യാണ് ചതീണ്ട്..! നമ്മുടെ പരീക്ഷ പേപ്പർ നോക്കുന്ന മാഷന്മാരെല്ലാം അന്ന് കെട്ടിയോളോട് കലഹിച്ചു വന്നു എന്ന ഒറ്റക്കാരണത്താൽ
നമ്മുടെ പരീക്ഷാ പേപ്പറിൽ തലങ്ങും വിലങ്ങും വരഞ്ഞു ചതിച്ചു..
പിന്നേം ഉണ്ട് കാര്യം.. നമ്മുടെ കൂടെ പരീക്ഷിച്ച കുട്യ്യോളും ചെരുപ്പിലും ഡെസ്കിലും ഒക്കെ ഉത്തരങ്ങൾ എഴുതി വെച്ചു.. നോം കണ്ട കാര്യാ.. ഒരുത്തന്റെ കെമടക്കിലും അരയ്ക്കും ഒക്കെ തുണ്ടു കടലാസുകൾ എസ്സെകളായി ഉറങ്ങിക്കിടക്കുന്നു... ഒരുവൻ മടിക്കുത്തു പരുതുമ്പോൾ മാഷ് പറഞ്ഞു.." എണീരെടാ..!"
അവൻ എഴുന്നെറ്റു..
എന്താടാ ഒരു തരികിട!
ഒന്നൂലാ ചൊറിയാൻ മുട്ടിയിട്ടാ..
അസ്ഥാനത്താണ് എസ്സെ ഉറങ്ങുന്നത് അതെടുക്കാനുള്ള അവന്റെ പരവേശം മനസ്സിലാകാതെ മാഷ് പറഞ്ഞു..." ശരിയാണ് .. ചൊറിയാൻ മുട്ടിയാൽ ചൊറിയണം .. ചൊറിഞ്ഞോളൂ..ട്ടോ"
ഈ ചൊറിയന്മാരെല്ലാവരും ഡിസ്റ്റിംഗ്ഷന്മാരായി.. നമ്മൾ വെറും എക്സ്റ്റെൻഷന്മാരും.. ഐ മീൻ വലിച്ചു നീട്ടി കാടെഴുതി വെച്ച വീരന്മാർ!
നോം ശരിയല്ല.. കഴുതയാ.. മരക്കഴുത.. അല്ലേങ്കിൽ നമുക്കും ചൊറിഞ്ഞൂടായിരുന്നോ?.. പാവം മാഷ് ചൊറിയുന്നവരെ ചൊറിയാൻ വിട്ടിരുന്നല്ലോ?"
(തുടരും)
അധ:കൃതനായതു കൊണ്ടല്ല.. പശുവിനെ പഠിപ്പിച്ചു കിട്ടണ പുണ്യം വേണ്ട എന്ന് ലക്ചർ സായ്‌വന്മാരും പ്രഫസറുമാരും ഭീഷ്മ പ്രതിജ്ഞ എടുത്തിട്ടുണ്ടാകണം.. നമ്മെ പഠിപ്പിക്കുന്നതിലും ഭേദല്ലേ അത് എന്നൊന്നും അവർ കണക്കിലെടുത്തിരിക്കില്ല്യ...ശുദ്ധാത്മാക്കൾ!
രാഷ്ട്രീയ ക്കളരിയും പൂഴിക്കടകനും അങ്കം വെട്ടലും ഒഴിഞ്ഞ നേരംണ്ടാവില്യ ആ ചരിത്രമുറങ്ങുന്ന പുണ്യഭൂമിയിൽ!..ഉണ്ടാവണം... വീരപുത്രന്മാർ ക്ഷത്രവീര്യം പൊതിഞ്ഞു കെട്ടി കൊണ്ടു വന്ന് പൊതിയഴിക്കുന്നത് മാടായിപ്പാറയിലെ ആ വിദ്യാകേന്ദ്രത്തിലെ പെണ്ണുങ്ങളുടെ മുന്നിലായതിനാൽ ഷൈനിക്കാനാണെന്നും ഒരു ഭേദം ഉണ്ട്.. നോം അങ്ങിനത്തൊനല്ല... ഷൈനിക്കാനും . .ഷൈനികളെ നോക്കാനും ഒരു താൽപര്യവും ഇല്യാത്ത ഒരു മഹാപാപി.. അത്രെന്നെ..!
കണ്ടോന്റെ തല്ലും വാങ്ങി വീട്ടിലെത്തിയാൽ വീട്ടിലും കളരിപ്പയറ്റിന്റെ മുറയുണ്ടാവും..! .. ആട്ടിൻ സൂപ്പ് നമുക്ക് അറപ്പാ!.. അല്ലാണ്ട് ഷൈനിക്കാൻ ആഗ്രഹം ഇല്യാഞ്ഞിട്ടല്ല!
പാവം പെണ്ണെന്ന കുലത്തിൽ പിറന്നന്ന കുറ്റത്തിനു ഭയപ്പാട് അഭിനയിച്ച്, ഉള്ള കാഴ്ചയൊക്കെ കണ്ട് സിനിമ കണ്ട പ്രതീതിയിൽ ലയിച്ചിരിക്കുന്ന മങ്കമാർ ഇവനൊന്നു ഷൈനിക്കുന്നതു കണ്ടിട്ട് മരിച്ചാൽ മതീന്ന് സ്വപ്നം കണ്ടിട്ടുണ്ടാവുമോ?.. ഹേയ്.. ഇല്യാ..മഹാ പാപിയെ ആരും മൈൻഡ് ചെയ്യാറില്ല.. സത്യം!
ഉച്ചയ്ക്ക് നോമും ഒന്നു രണ്ട് കൂട്ടുകാരനും മാത്രമേ ചോറെടുക്കാറുള്ളു..കുറേ ദൂരെയുള്ള പറങ്കിമാവിന്റെ മുകളിൽ കയറിയിരുന്നു തിന്നും..കുറേ നടന്നാൽ താഴെ ഒരു വീട്ടിൽ വെള്ളം കിട്ടും.. അവിടെ നിന്നും പാത്രം കഴുകും..ഇനി പരൂഷയുടെ കാലമാണല്ലോ കുല ദൈവങ്ങളേ.. കോളേജിനോട് വിടപറയാൻ അധികം നാളില്ല.. നോം തേങ്ങിപ്പോയി.. പുതിയങ്ങാടിയിൽ നിന്നും കയറ്റുന്ന പിടയ്ക്കുന്ന മത്തി കയറ്റുന്ന ബസ്സിൽ മത്തിയുടെ തിളക്കം കണ്ട്.. കണ്ട്രാവിയുടെ തെമ്മാടിത്തം കണ്ട്... ആർമ്മാദിച്ച കാലം.. ഇനി..എവിടെ നമുക്കഭയം??
പത്താം ക്ലാസ്സിൽ നിന്നും വന്നത് ഓർത്ത് പഴയങ്ങാടി പുഴയിലേക്കും മലയിലേക്കും ഒക്കെ നോക്കി...ക്ഷണ നേരം ഇരുന്നു..!
അന്നു പത്താം ക്ലാസ്സിൽ ഗ്രേഡ് അല്ല.. റിസൽട്ട് വന്നുവത്രെ..
" ഡിസ്റ്റിംഗ്ഷൻ ഉണ്ടോടാ.."
ഘനഗംഭീര സ്വരം... പാവം ഗംഗാധരൻ മാഷാണ്.. കാലിനു സുഖമില്ലാതെ കാൽ ആഞ്ഞു വലിച്ചു വരുന്ന, കഴുത്ത് ഇറുങ്ങിയ മട്ടിലുള്ള പാവം മാഷ്!.. (അദ്ദേഹം ഇന്നു ജീവിച്ചിരിപ്പുണ്ടോ എന്നു കൂടി അറിയില്ല. അദ്ദേഹത്തിനു നല്ലതു വരട്ടേ..)
" ഇല്യാ"
"പിന്നെ.."
"സെക്കന്റ് ക്ലാസ്സാണ്"
"കള്ള സുവറേ.. ഡിസ്റ്റിംഗ്ഷ്യൻ വാങ്ങാനുള്ള കഴിവുള്ള നീ സെക്കന്റ് ക്ലാസ്സും വാങ്ങി വന്ന് നിൽക്കുന്നു.. പഠിച്ചാലല്ലേ കിട്ടു.. പഠിക്കാൻ കഴിവുണ്ട് പക്ഷെ പഠിക്കില്യാ .. ..കഴുത!.. മരക്കഴുത!"
അരിശം അടക്കാനാകാതെ മാഷെന്തൊക്കെയോ ഉച്ചത്തിൽ പറഞ്ഞു ..വേറൊരുത്തനേയും അസ്സലായി തെറിവിളിച്ചു ആ നല്ലവനായ മാഷ്.!
മാഷ്ക്കെന്തറിയാം പഠിച്ചു ഡിഗ്രിയെടുത്തോരെല്ലാം നട്ടം തിരിഞ്ഞു നടക്കുന്നു..അപ്പോഴാ മാഷിന്റെ ഉപദേശം എന്നാ കരുതീത്.. നോമിന്റെ തെറ്റല്ല..
" തൊഴിലില്ലാപട പെരുകുമ്പോൾ.." എന്നൊക്കെ പറഞ്ഞു മുദ്രാവാക്യം വിളിച്ചു നടക്കുന്ന ജാഥ നോം നിത്യം കാണാറുണ്ട്..അപ്പോൾ പഠിച്ചു വന്നാൽ നോമും മുദ്രാവാക്യം വിളിക്കുന്ന അംഗമാകാം അത്രേന്നെ.." ആരോ നമ്മോടു തലയ്ക്കുള്ളിൽ ഇരുന്നു പറഞ്ഞു.."ജാഥേൽ പോണോ.. മാന്യനായി നടക്കണോ?"
നമുക്ക് പിഴച്ചു.. നോം പിഴച്ചു.. പിഴച്ചു പെറ്റ സന്തതിയെ നാണോം മാനോം പോയീന്നമട്ടിൽ ഓക്കത്തെടുത്തു നിൽക്കണ യുവതിയെ പോലെ എസ്. എൽസി. ബുക്കും ഒക്കത്തു വെച്ചു നോം നിന്നു...
ഫാസ്റ്റ് ക്ലാസ്സിനടുത്തു മാർക്കുണ്ട്.. അതു കൊണ്ടിപ്പം എന്താക്കാനാ?..നമുക്ക് നാലോ അഞ്ചൊ സ്ഥാനം ക്ലാസ്സിൽ ഉള്ളപ്പോൾ പന്ത്രണ്ടാം സ്ഥാനത്തും ഇരുപതാം സ്ഥാനത്തും കമിഴ്‌ന്നടിച്ചു വീഴുന്ന യോദ്ധാക്കളോക്കെ പൂഴിക്കടകനടിച്ചു നമ്മെ തറപറ്റിച്ചു ഡിസ്റ്റിംഗ്ഷൻ ഒക്കെ നേടിയിരിക്കുന്നു.. എന്താ കഥ!
"ഇതൊക്കെ ഒരു യോഗാണ് കുട്യേ "--എന്ന് നമ്മോടാരും പറഞ്ഞില്ല.." പകരം പറഞ്ഞു പഠിക്കാതെ നടന്നാൽ ഡിസ്റ്റിംഗഷൻ കിട്ടുമെന്ന് മോഹിച്ചിട്ട് കാര്യംണ്ടോ?"
നോം വെപ്രാള വിവശനായി വീട്ടിലേക്ക് നടന്നു.. സത്യാണ് ചതീണ്ട്..! നമ്മുടെ പരീക്ഷ പേപ്പർ നോക്കുന്ന മാഷന്മാരെല്ലാം അന്ന് കെട്ടിയോളോട് കലഹിച്ചു വന്നു എന്ന ഒറ്റക്കാരണത്താൽ
നമ്മുടെ പരീക്ഷാ പേപ്പറിൽ തലങ്ങും വിലങ്ങും വരഞ്ഞു ചതിച്ചു..
പിന്നേം ഉണ്ട് കാര്യം.. നമ്മുടെ കൂടെ പരീക്ഷിച്ച കുട്യ്യോളും ചെരുപ്പിലും ഡെസ്കിലും ഒക്കെ ഉത്തരങ്ങൾ എഴുതി വെച്ചു.. നോം കണ്ട കാര്യാ.. ഒരുത്തന്റെ കെമടക്കിലും അരയ്ക്കും ഒക്കെ തുണ്ടു കടലാസുകൾ എസ്സെകളായി ഉറങ്ങിക്കിടക്കുന്നു... ഒരുവൻ മടിക്കുത്തു പരുതുമ്പോൾ മാഷ് പറഞ്ഞു.." എണീരെടാ..!"
അവൻ എഴുന്നെറ്റു..
എന്താടാ ഒരു തരികിട!
ഒന്നൂലാ ചൊറിയാൻ മുട്ടിയിട്ടാ..
അസ്ഥാനത്താണ് എസ്സെ ഉറങ്ങുന്നത് അതെടുക്കാനുള്ള അവന്റെ പരവേശം മനസ്സിലാകാതെ മാഷ് പറഞ്ഞു..." ശരിയാണ് .. ചൊറിയാൻ മുട്ടിയാൽ ചൊറിയണം .. ചൊറിഞ്ഞോളൂ..ട്ടോ"
ഈ ചൊറിയന്മാരെല്ലാവരും ഡിസ്റ്റിംഗ്ഷന്മാരായി.. നമ്മൾ വെറും എക്സ്റ്റെൻഷന്മാരും.. ഐ മീൻ വലിച്ചു നീട്ടി കാടെഴുതി വെച്ച വീരന്മാർ!
നോം ശരിയല്ല.. കഴുതയാ.. മരക്കഴുത.. അല്ലേങ്കിൽ നമുക്കും ചൊറിഞ്ഞൂടായിരുന്നോ?.. പാവം മാഷ് ചൊറിയുന്നവരെ ചൊറിയാൻ വിട്ടിരുന്നല്ലോ?"
(തുടരും)
ഞായറാഴ്‌ച, ഡിസംബർ 12, 2010
ആത്മാവിനു നാണമുണ്ടോ?
മഹത്തുക്കൾ തപം ചെയ്തു,
വിശ്വാസികൾ മനനം ചെയ്തു,
പ്രദക്ഷിണം ചെയ്ത കാലങ്ങൾ!
ആരോ സ്വന്തമാക്കി ഉറപ്പിച്ച പൂജാ പ്രതിഷ്ഠ!
വർഷങ്ങളായ് കുടിയിരുന്ന മനോജ്ഞ ശിൽപം,
നിമിഷാർദ്ധത്തിൽ ഉപേക്ഷിച്ച ആത്മാവ്!
ഒളിപ്പിച്ചു നടന്നതെല്ലാം തുറന്ന് നോക്കി,
തൊടാൻ ആഗ്രഹിച്ചതെല്ലാം കണ്ടും തൊട്ടും
ആസ്വദിക്കാതെ,
സന്തോഷിക്കാതെ,
ചിരിക്കാതെ,
രോമാഞ്ചം പടരാതെ,
പടർത്താതെ,
മരവിച്ച് നിന്ന്,
ആളുകൾ കുളിപ്പിച്ചു,
പിന്നെ എടുത്തു പൊക്കി,
പുത്തൻ ഉടുപ്പിടുവിച്ചു!
ജിവനുള്ളപ്പോഴുണ്ടായിരുന്ന നാണം??
ഛേ..ആർക്കും നാണമില്ല!
കാണുന്നവർക്കും കുളിപ്പിച്ചു
കിടത്തുന്നവർക്കും
എടുത്തു കൊണ്ട് പോകുന്നവർക്കും
അഗ്നി തർപ്പണം നൽകിയോർക്കും
അനുഗമിച്ചോർക്കും!
അപ്പോൾ കുടിയിരുന്ന ആത്മാവിനു മാത്രമാണ് നാണം!
ചേതനയറ്റ ദേഹത്തിനു നാണമില്ലത്രേ!
വിശ്വാസികൾ മനനം ചെയ്തു,
പ്രദക്ഷിണം ചെയ്ത കാലങ്ങൾ!
ആരോ സ്വന്തമാക്കി ഉറപ്പിച്ച പൂജാ പ്രതിഷ്ഠ!
വർഷങ്ങളായ് കുടിയിരുന്ന മനോജ്ഞ ശിൽപം,
നിമിഷാർദ്ധത്തിൽ ഉപേക്ഷിച്ച ആത്മാവ്!
ഒളിപ്പിച്ചു നടന്നതെല്ലാം തുറന്ന് നോക്കി,
തൊടാൻ ആഗ്രഹിച്ചതെല്ലാം കണ്ടും തൊട്ടും
ആസ്വദിക്കാതെ,
സന്തോഷിക്കാതെ,
ചിരിക്കാതെ,
രോമാഞ്ചം പടരാതെ,
പടർത്താതെ,
മരവിച്ച് നിന്ന്,
ആളുകൾ കുളിപ്പിച്ചു,
പിന്നെ എടുത്തു പൊക്കി,
പുത്തൻ ഉടുപ്പിടുവിച്ചു!
ജിവനുള്ളപ്പോഴുണ്ടായിരുന്ന നാണം??
ഛേ..ആർക്കും നാണമില്ല!
കാണുന്നവർക്കും കുളിപ്പിച്ചു
കിടത്തുന്നവർക്കും
എടുത്തു കൊണ്ട് പോകുന്നവർക്കും
അഗ്നി തർപ്പണം നൽകിയോർക്കും
അനുഗമിച്ചോർക്കും!
അപ്പോൾ കുടിയിരുന്ന ആത്മാവിനു മാത്രമാണ് നാണം!
ചേതനയറ്റ ദേഹത്തിനു നാണമില്ലത്രേ!
ശനിയാഴ്‌ച, ഡിസംബർ 11, 2010
കലികാലം!
സ്വാമി!
അതുകണ്ടു വിറങ്ങലിച്ചു!...ധർമ്മപാതയിൽ നടക്കുവാൻ ഉപദേശിച്ച് അധർമ്മ പാതയിൽ നടക്കുന്ന അയാളെ.!.. അയാൾക്ക് കാഷായ വസ്ത്രം ചെന്നായക്കു കിട്ടിയ ആട്ടിൻ തോലായിരുന്നു..
അറിയാത്ത ആളുകൾ അയാളെ തേടിയെത്തി..ഉപദേശം നേടി..
മന്ത്രമെന്തെന്ന് അറിയാത്ത അയാൾ മന്ത്രമെന്ന് ചൊല്ലി എന്തോ ഉരുവിട്ടു..
മയക്കു മരുന്നുകൾ മാനം കവരുന്നതിൽ രസം കണ്ടു...രസം കണ്ടവർ മയങ്ങാൻ സമയം നോക്കി , സന്ദർഭം കാത്തു ക്യൂ നിന്നു... മറ്റുള്ളവരെ സ്വാമിക്കുമുന്നിൽ മയക്കിക്കാൻ മത്സരവും!..
മാനം പോയവരോടൊക്കെ പുറത്തു പറഞ്ഞാൽ ദൈവകോപം വരുമെന്ന് അയാൾ പറഞ്ഞത്രേ.. അയാളോടില്ലാത്ത കോപം മാനക്കേടിനിരയായവരോട് ദൈവത്തിന് ഉണ്ടാകുമോ?..
"താങ്കൾ സ്വാമിയാണോ?.. എങ്കിൽ ആരുടെ ശിഷ്യത്വം സ്വീകരിച്ചു!".. വെറുതെ ആരോ ചോദിച്ചു..
അതിനു സ്വാമിയാണ് ഞാനെന്നാരു പറഞ്ഞു വെന്ന് ഉത്തരം..
അപ്പോൾ?...
പിന്നെയും ജനം അയാളെ സ്വാമിയെന്ന് വിളിച്ചു...ആളുകൾക്ക് അയാളെ സ്വാമിയെന്ന് വിളിക്കാൻ എന്തേ ഇത്ര ആഗ്രഹം!.. ആളുകൾക്ക് മയങ്ങുവാൻ എന്തേ ഇത്ര മോഹം!.. വെറും ഒരു ബലാൽസംഗവീരന്റെ അടുക്കൽ!
..അപ്പോൾ........................................................!
..പാവം ബലാൽസംഗസ്വാമി!!.ആവശ്യമുള്ള ജനങ്ങൾക്ക് മന്ത്രദീക്ഷ കൊടുത്തോട്ടേ...കോടതി അയാളെ വെറുതെ വിടുന്നതല്ലേ നല്ലത്!
---------------------------------------------------------------------------------------------------
കുമ്പസാരം
കൺപീലികൾ ഇരുകരയിൽ നിന്നും പരസ്പരം ഉടക്കിയത് ഇറ്റിവീഴുന്ന കണ്ണീർ തുള്ളിയെ തഴുകാനായിരുന്നു ...സാന്ത്വനത്തിന്റെ സ്പർശം!
കണ്ണീർ വീണുടഞ്ഞത് ഹൃദയത്തിലെ മാലിന്യം കഴുകാനായിരുന്നു... പശ്ചാത്താപത്തിൻ വിങ്ങൽ!
എന്നിട്ടും പാപത്തിന്റെ വിത്തുകൾ വിതച്ചു!..കൊയ്തു..!
വയ്യാത്തതൊന്നും ഏൽക്കാനാവില്ല!കുരിശിലേറാൻ ഒരാളെ ദത്തെടുത്തു!
അയാൾക്ക് കൂലി മെഴുകുതിരിയും ഭണ്ഡാരത്തിൽ ചില്ലറതുട്ടും, പിന്നെ സ്തുതിയും!..മതി..! പാവം എല്ലാം ഏറ്റോളും!
..ഏറ്റെടുക്കാൻ ഒരാളുണ്ടെങ്കിൽ പാപം ചെയ്യാൻ എളുപ്പമാണ്!.. വേണമെങ്കിൽ കുമ്പസാരിച്ചേക്കാം!.. രണ്ടു തുള്ളി കണ്ണീർ പൊഴിയുമെങ്കിൽ പൊഴിഞ്ഞു പോയ്ക്കോട്ടെ ആർക്കെന്തു നഷ്ടം!
-----------------------------------------------------------------------------------------------------
ചാവേർ
ഇന്നലെയും ജനിച്ചരാജ്യത്തെ ശത്രുവായി കണ്ട് അവൻ ആയുധമെടുത്തു..
ദൈവത്തിന്റെ നാമത്തിൽ!
ഇന്നും അവൻ..!..
ദൈവനാമം കളങ്കം വരുത്താനാണോ നിരപരാധികളുടെ ജീവനെടുക്കുന്നത്?
ദൈവം സർവ്വശക്തനാണെന്നറിഞ്ഞിട്ടും... ദൈവം സർവ്വജ്ഞനാണെന്നറിഞ്ഞിട്ടും.. ദൈവം സ്നേഹ സമ്പന്നനാണെന്നറിഞ്ഞിട്ടും പഠിച്ചിട്ടും...കേട്ടിട്ടും.. അവൻ അജ്ഞനായി, കാട്ടാളനായി, പിറന്നമണ്ണിനെ വഞ്ചിച്ചു!..ദൈവത്തിനു ജയിക്കാൻ അവനെ ആവശ്യമുണ്ടോ?.. എന്ന് സ്വയം ചിന്തിക്കാതെ..!!
അതുകണ്ടു വിറങ്ങലിച്ചു!...ധർമ്മപാതയിൽ നടക്കുവാൻ ഉപദേശിച്ച് അധർമ്മ പാതയിൽ നടക്കുന്ന അയാളെ.!.. അയാൾക്ക് കാഷായ വസ്ത്രം ചെന്നായക്കു കിട്ടിയ ആട്ടിൻ തോലായിരുന്നു..
അറിയാത്ത ആളുകൾ അയാളെ തേടിയെത്തി..ഉപദേശം നേടി..
മന്ത്രമെന്തെന്ന് അറിയാത്ത അയാൾ മന്ത്രമെന്ന് ചൊല്ലി എന്തോ ഉരുവിട്ടു..
മയക്കു മരുന്നുകൾ മാനം കവരുന്നതിൽ രസം കണ്ടു...രസം കണ്ടവർ മയങ്ങാൻ സമയം നോക്കി , സന്ദർഭം കാത്തു ക്യൂ നിന്നു... മറ്റുള്ളവരെ സ്വാമിക്കുമുന്നിൽ മയക്കിക്കാൻ മത്സരവും!..
മാനം പോയവരോടൊക്കെ പുറത്തു പറഞ്ഞാൽ ദൈവകോപം വരുമെന്ന് അയാൾ പറഞ്ഞത്രേ.. അയാളോടില്ലാത്ത കോപം മാനക്കേടിനിരയായവരോട് ദൈവത്തിന് ഉണ്ടാകുമോ?..
"താങ്കൾ സ്വാമിയാണോ?.. എങ്കിൽ ആരുടെ ശിഷ്യത്വം സ്വീകരിച്ചു!".. വെറുതെ ആരോ ചോദിച്ചു..
അതിനു സ്വാമിയാണ് ഞാനെന്നാരു പറഞ്ഞു വെന്ന് ഉത്തരം..
അപ്പോൾ?...
പിന്നെയും ജനം അയാളെ സ്വാമിയെന്ന് വിളിച്ചു...ആളുകൾക്ക് അയാളെ സ്വാമിയെന്ന് വിളിക്കാൻ എന്തേ ഇത്ര ആഗ്രഹം!.. ആളുകൾക്ക് മയങ്ങുവാൻ എന്തേ ഇത്ര മോഹം!.. വെറും ഒരു ബലാൽസംഗവീരന്റെ അടുക്കൽ!
..അപ്പോൾ........................................................!
..പാവം ബലാൽസംഗസ്വാമി!!.ആവശ്യമുള്ള ജനങ്ങൾക്ക് മന്ത്രദീക്ഷ കൊടുത്തോട്ടേ...കോടതി അയാളെ വെറുതെ വിടുന്നതല്ലേ നല്ലത്!
---------------------------------------------------------------------------------------------------
കുമ്പസാരം
കൺപീലികൾ ഇരുകരയിൽ നിന്നും പരസ്പരം ഉടക്കിയത് ഇറ്റിവീഴുന്ന കണ്ണീർ തുള്ളിയെ തഴുകാനായിരുന്നു ...സാന്ത്വനത്തിന്റെ സ്പർശം!
കണ്ണീർ വീണുടഞ്ഞത് ഹൃദയത്തിലെ മാലിന്യം കഴുകാനായിരുന്നു... പശ്ചാത്താപത്തിൻ വിങ്ങൽ!
എന്നിട്ടും പാപത്തിന്റെ വിത്തുകൾ വിതച്ചു!..കൊയ്തു..!
വയ്യാത്തതൊന്നും ഏൽക്കാനാവില്ല!കുരിശിലേറാൻ ഒരാളെ ദത്തെടുത്തു!
അയാൾക്ക് കൂലി മെഴുകുതിരിയും ഭണ്ഡാരത്തിൽ ചില്ലറതുട്ടും, പിന്നെ സ്തുതിയും!..മതി..! പാവം എല്ലാം ഏറ്റോളും!
..ഏറ്റെടുക്കാൻ ഒരാളുണ്ടെങ്കിൽ പാപം ചെയ്യാൻ എളുപ്പമാണ്!.. വേണമെങ്കിൽ കുമ്പസാരിച്ചേക്കാം!.. രണ്ടു തുള്ളി കണ്ണീർ പൊഴിയുമെങ്കിൽ പൊഴിഞ്ഞു പോയ്ക്കോട്ടെ ആർക്കെന്തു നഷ്ടം!
-----------------------------------------------------------------------------------------------------
ചാവേർ
ഇന്നലെയും ജനിച്ചരാജ്യത്തെ ശത്രുവായി കണ്ട് അവൻ ആയുധമെടുത്തു..
ദൈവത്തിന്റെ നാമത്തിൽ!
ഇന്നും അവൻ..!..
ദൈവനാമം കളങ്കം വരുത്താനാണോ നിരപരാധികളുടെ ജീവനെടുക്കുന്നത്?
ദൈവം സർവ്വശക്തനാണെന്നറിഞ്ഞിട്ടും... ദൈവം സർവ്വജ്ഞനാണെന്നറിഞ്ഞിട്ടും.. ദൈവം സ്നേഹ സമ്പന്നനാണെന്നറിഞ്ഞിട്ടും പഠിച്ചിട്ടും...കേട്ടിട്ടും.. അവൻ അജ്ഞനായി, കാട്ടാളനായി, പിറന്നമണ്ണിനെ വഞ്ചിച്ചു!..ദൈവത്തിനു ജയിക്കാൻ അവനെ ആവശ്യമുണ്ടോ?.. എന്ന് സ്വയം ചിന്തിക്കാതെ..!!
ബുധനാഴ്‌ച, ഡിസംബർ 08, 2010
തുലാസ്!
"ഞാൻ ശരിയല്ലത്രെ!"
വാടിതളർന്ന കൺകളിൽ,
ഇത്തിരി വെട്ടം പകർന്ന്,
പ്രകാശമാനമാക്കുംവരെ,
ജീവിത പഥങ്ങളിൽ,
കർക്കിടകക്കോളു പോലെ
വിധിയവനെ വേട്ടയാടുമ്പോൾ
കുടയായി താങ്ങാകും വരെ,
ഞാൻ ശരിയായിരുന്നു.
ആഴക്കടലിലെ ചുഴി!
ഒരു നിമിഷത്തിന്റെ വിശ്വാസം!
ജീവിത ചെറുതോണിയിൽ
വലിച്ചു കയറ്റുമ്പോൾ,
ചലനമറ്റ ദേഹത്തിൽ
ഒരു നേർത്ത നിശ്വാസ ശബ്ദം!
കുലുക്കിയുണർത്തിയ
നിമീലിത മിഴികൾ!
ഉയർത്തെഴുന്നേറ്റ്,
നമസ്ക്കരിച്ച്,
ഉയർത്തുവാൻ
പൊട്ടിക്കരഞ്ഞപേക്ഷിച്ച
പ്രാരാബ്ദങ്ങൾ!
അതേ ഞാനന്നു ശരിയായിരുന്നു.
ഓർക്കുന്നു..
ഇടിമുഴക്കങ്ങളിൽ പേടിച്ചു
പുണർന്ന് നിന്നപ്പോഴും,
അന്ധകാരത്തിന്റെ കരിപുരണ്ടപ്പോഴും
ഭയമകറ്റിയ ഞാനന്നു ശരി മാത്രമായിരുന്നു..
നീട്ടിയ ഹസ്തങ്ങളിൽ,
മുറുകെ പിടിച്ചുയർത്തി
എന്റെ ഉപദേശം,
"എന്നേക്കാൾ ഉയരണം
വഴിമറക്കരുത്",
ഞാൻ ശരിയാണത്രേ
അന്നവന്റെ തലയാട്ടൽ!.
"ഞാൻ നന്മയുള്ളവനാണത്രെ!"
അന്നവന്റെ ദന്തങ്ങൾ
ബബിൾഗം പോലെ ചവച്ചു..
പടി കടന്നപ്പോൾ
അവനതു തുപ്പിക്കളഞ്ഞു,
പിന്നെ കാർക്കിച്ചു!
ധരണിയിൽ നർത്തനം ചെയ്തപ്പോഴാകണം,
അവന് അടി പതറിയത്!
ആകാശത്തേക്ക് ഉയർന്നപ്പോഴാകണം,
അവന് ദിശ തെറ്റിയത്!
നോട്ടുകെട്ടുകളുടെ ഭാരം താങ്ങിയുള്ള തളർച്ച!
അതല്ലേങ്കിൽ കുബേര സത്രങ്ങളിൽ,
എണ്ണിച്ചുടുന്ന ഗാന്ധിനോട്ടുകൾ കണ്ടു
കണ്ണു മഞ്ഞളിച്ചപ്പോഴും ആകാം
ഹൃദയം പറിച്ചറിഞ്ഞു കൊടുത്ത,
ഞാൻ ശരികേടായത്!
ഞാൻ ചിരിച്ചു!
വ്യവസ്ഥയില്ലാത്ത എൻ സ്നേഹത്തിന്
അവന്റെ വ്യവസ്ഥ!
ദരിദ്രന്റെ സ്നേഹത്തിനു മഹത്വമില്ലായിരിക്കാം!
പക്ഷെ ദരിദ്രനും സമയത്തിനു
വിലമതിക്കാനാകാത്ത മൂല്യമുണ്ട്!
വിശ്വാസത്തെ കുഴിമാടത്തിലടക്കി,
ഞാൻ തിരിഞ്ഞു നടന്നു
വാടിതളർന്ന കൺകളിൽ,
ഇത്തിരി വെട്ടം പകർന്ന്,
പ്രകാശമാനമാക്കുംവരെ,
ജീവിത പഥങ്ങളിൽ,
കർക്കിടകക്കോളു പോലെ
വിധിയവനെ വേട്ടയാടുമ്പോൾ
കുടയായി താങ്ങാകും വരെ,
ഞാൻ ശരിയായിരുന്നു.
ആഴക്കടലിലെ ചുഴി!
ഒരു നിമിഷത്തിന്റെ വിശ്വാസം!
ജീവിത ചെറുതോണിയിൽ
വലിച്ചു കയറ്റുമ്പോൾ,
ചലനമറ്റ ദേഹത്തിൽ
ഒരു നേർത്ത നിശ്വാസ ശബ്ദം!
കുലുക്കിയുണർത്തിയ
നിമീലിത മിഴികൾ!
ഉയർത്തെഴുന്നേറ്റ്,
നമസ്ക്കരിച്ച്,
ഉയർത്തുവാൻ
പൊട്ടിക്കരഞ്ഞപേക്ഷിച്ച
പ്രാരാബ്ദങ്ങൾ!
അതേ ഞാനന്നു ശരിയായിരുന്നു.
ഓർക്കുന്നു..
ഇടിമുഴക്കങ്ങളിൽ പേടിച്ചു
പുണർന്ന് നിന്നപ്പോഴും,
അന്ധകാരത്തിന്റെ കരിപുരണ്ടപ്പോഴും
ഭയമകറ്റിയ ഞാനന്നു ശരി മാത്രമായിരുന്നു..
നീട്ടിയ ഹസ്തങ്ങളിൽ,
മുറുകെ പിടിച്ചുയർത്തി
എന്റെ ഉപദേശം,
"എന്നേക്കാൾ ഉയരണം
വഴിമറക്കരുത്",
ഞാൻ ശരിയാണത്രേ
അന്നവന്റെ തലയാട്ടൽ!.
"ഞാൻ നന്മയുള്ളവനാണത്രെ!"
അന്നവന്റെ ദന്തങ്ങൾ
ബബിൾഗം പോലെ ചവച്ചു..
പടി കടന്നപ്പോൾ
അവനതു തുപ്പിക്കളഞ്ഞു,
പിന്നെ കാർക്കിച്ചു!
ധരണിയിൽ നർത്തനം ചെയ്തപ്പോഴാകണം,
അവന് അടി പതറിയത്!
ആകാശത്തേക്ക് ഉയർന്നപ്പോഴാകണം,
അവന് ദിശ തെറ്റിയത്!
നോട്ടുകെട്ടുകളുടെ ഭാരം താങ്ങിയുള്ള തളർച്ച!
അതല്ലേങ്കിൽ കുബേര സത്രങ്ങളിൽ,
എണ്ണിച്ചുടുന്ന ഗാന്ധിനോട്ടുകൾ കണ്ടു
കണ്ണു മഞ്ഞളിച്ചപ്പോഴും ആകാം
ഹൃദയം പറിച്ചറിഞ്ഞു കൊടുത്ത,
ഞാൻ ശരികേടായത്!
ഞാൻ ചിരിച്ചു!
വ്യവസ്ഥയില്ലാത്ത എൻ സ്നേഹത്തിന്
അവന്റെ വ്യവസ്ഥ!
ദരിദ്രന്റെ സ്നേഹത്തിനു മഹത്വമില്ലായിരിക്കാം!
പക്ഷെ ദരിദ്രനും സമയത്തിനു
വിലമതിക്കാനാകാത്ത മൂല്യമുണ്ട്!
വിശ്വാസത്തെ കുഴിമാടത്തിലടക്കി,
ഞാൻ തിരിഞ്ഞു നടന്നു
വിക്കിലീക്ക്സ്!
വിക്കി ലിക്ക്സ് ലീക്കാക്കിയത്രേ,
ലീക്ക് അടച്ചത്രെ,
എന്നിട്ടും ലീക്കത്രേ,
അമേരിക്കയെ നോക്കി,
വഷളൻ!
ലീക്കിൽ വീണവരെ നോക്കി,
ഏഭ്യൻ!
പിന്നെ ലീക്കാക്കിയോനെ നോക്കി,
ശുംഭൻ!
വയറിന്റെ വിളികേട്ട്,
നോം തിരിഞ്ഞു നടന്നു!
പൊന്നുരുക്കുന്നിടത്ത്,
പൂച്ചയ്ക്കെന്തഭിമാനം!
ഇത്രയെങ്കിലും വിളിച്ചില്ലെങ്കിൽ
നമുക്കെന്ത് രസം!
ലീക്ക് അടച്ചത്രെ,
എന്നിട്ടും ലീക്കത്രേ,
അമേരിക്കയെ നോക്കി,
വഷളൻ!
ലീക്കിൽ വീണവരെ നോക്കി,
ഏഭ്യൻ!
പിന്നെ ലീക്കാക്കിയോനെ നോക്കി,
ശുംഭൻ!
വയറിന്റെ വിളികേട്ട്,
നോം തിരിഞ്ഞു നടന്നു!
പൊന്നുരുക്കുന്നിടത്ത്,
പൂച്ചയ്ക്കെന്തഭിമാനം!
ഇത്രയെങ്കിലും വിളിച്ചില്ലെങ്കിൽ
നമുക്കെന്ത് രസം!
ദൃശ്യങ്ങൾ!
ഇന്നലെ ബ്രാഹ്മമുഹൂർത്തത്തിൽ പൂവൻ കോഴി കൂവി,
അഹം ബ്രഹ്മാസിയെന്ന ഭാവം!
ഇന്നലെ ഉച്ചയ്ക്കും സാമ്രാജ്യതിർത്തി പ്രഖ്യാപിച്ചു കോഴി കൂവി
ഞാനെന്ന ഭാവം!
അയലോക്കത്തെ പിടക്കോഴിയുടെ നേരെയോടി കീഴ്പ്പെടുത്തി കൂവി,
അക്രമിച്ചു കീഴടക്കി സംഗം ചെയ്ത നിർവൃതി ഭാവം!
പിന്നെ കോഴി കൂവിയില്ല ഉടയോന്റെ ഉദരത്തിൽ തപം!
ബ്രഹ്മപഥത്തിൽ മോക്ഷം!
അയലോക്കത്തെ പിടക്കോഴിക്ക് പരിഭവമുണ്ടോ?
എവിടുന്ന്?..
ഇപ്പോൾ വേരൊരുത്തൻ ഓടിക്കുന്നതു കണ്ടു!
സന്തോഷത്തോടെ അത് ഓടുന്നതും,
കീഴ്പ്പെടുന്നതും കീഴ്പ്പെടുത്തുന്നതും
നിർവൃതിയിൽ ലയിക്കുന്നതും,
പുശ്ചത്തോടെ കണ്ടു!
മൃഗങ്ങൾക്കെന്തുമാവാം,
പക്ഷികൾക്കും!
ടിവിയിലേക്ക് നോക്കി...!!
സമൂഹത്തിലേക്ക് നോക്കി..!!
ദൃശ്യങ്ങൾ ആവർത്തിക്കപ്പെടുന്നുണ്ടോ!!
അഹം ബ്രഹ്മാസിയെന്ന ഭാവം!
ഇന്നലെ ഉച്ചയ്ക്കും സാമ്രാജ്യതിർത്തി പ്രഖ്യാപിച്ചു കോഴി കൂവി
ഞാനെന്ന ഭാവം!
അയലോക്കത്തെ പിടക്കോഴിയുടെ നേരെയോടി കീഴ്പ്പെടുത്തി കൂവി,
അക്രമിച്ചു കീഴടക്കി സംഗം ചെയ്ത നിർവൃതി ഭാവം!
പിന്നെ കോഴി കൂവിയില്ല ഉടയോന്റെ ഉദരത്തിൽ തപം!
ബ്രഹ്മപഥത്തിൽ മോക്ഷം!
അയലോക്കത്തെ പിടക്കോഴിക്ക് പരിഭവമുണ്ടോ?
എവിടുന്ന്?..
ഇപ്പോൾ വേരൊരുത്തൻ ഓടിക്കുന്നതു കണ്ടു!
സന്തോഷത്തോടെ അത് ഓടുന്നതും,
കീഴ്പ്പെടുന്നതും കീഴ്പ്പെടുത്തുന്നതും
നിർവൃതിയിൽ ലയിക്കുന്നതും,
പുശ്ചത്തോടെ കണ്ടു!
മൃഗങ്ങൾക്കെന്തുമാവാം,
പക്ഷികൾക്കും!
ടിവിയിലേക്ക് നോക്കി...!!
സമൂഹത്തിലേക്ക് നോക്കി..!!
ദൃശ്യങ്ങൾ ആവർത്തിക്കപ്പെടുന്നുണ്ടോ!!
വ്യാഴാഴ്‌ച, ഡിസംബർ 02, 2010
നോവിന്റെ യാദാർത്ഥ്യങ്ങൾ!
അന്ന് എല്ലാം തിന്നും നശിപ്പിച്ചും,
പഴയ കമ്പ്യൂട്ടറിൽ വൈറസ്സ്!
"എന്തേ കാർണ്ണോരേ!",
അവന്റെ തമാശ!
"ആരാണവൻ?"
കാർണ്ണോരുടെ സങ്കടം!
ഇന്നലെ പുതിയ കമ്പ്യൂട്ടറിലും
വൈറസ്സ്!
"എന്തേ ചെറുക്കാ?"
കാർണ്ണോരുടെ തമാശ!
"ആരാണിയാൾ ?"
ചെറുക്കന്റെ സങ്കടം!
പഴയ കമ്പ്യൂട്ടറിൽ വൈറസ്സ്!
"എന്തേ കാർണ്ണോരേ!",
അവന്റെ തമാശ!
"ആരാണവൻ?"
കാർണ്ണോരുടെ സങ്കടം!
ഇന്നലെ പുതിയ കമ്പ്യൂട്ടറിലും
വൈറസ്സ്!
"എന്തേ ചെറുക്കാ?"
കാർണ്ണോരുടെ തമാശ!
"ആരാണിയാൾ ?"
ചെറുക്കന്റെ സങ്കടം!
ബുധനാഴ്‌ച, ഡിസംബർ 01, 2010
തത്വമസി!
ആരാണു ഞാനെന്ന് ഭ്രാന്തനോട് ചോദിച്ച് ഭ്രാന്തനായി,
സന്യാസിയോടു ചോദിച്ച് സന്യാസിയായി,
സത്യവാനോടു ചോദിച്ച് സത്യവാനായി,
കള്ളനോടു ചോദിച്ച് കള്ളനായി,
പാവത്തിനോടു ചോദിച്ച് പാവമായി,
പുണ്യവാനോട് ചോദിച്ച് പുണ്യവാനായി
ശക്തനോട് ചോദിച്ച് ശക്തനായി,
അശക്തനോട് ചോദിച്ച് അശക്തനായി,
ആസക്തനോട് ചോദിച്ച് ആസക്തനായി
ക്രൂരനോടു ചോദിച്ച് ക്രൂരനായി,
പാപിയോടു ചോദിച്ച് പാപിയായി,
ദു:ഖവാനോടു ചോദിച്ച് ദു:ഖവാനായി,
ഭക്തനോട് ചോദിച്ച് ഭക്തനായി,
യുക്തിവാദിയോട് ചോദിച്ച് യുക്തിവാദിയായി
അസൂയാലുവിനോടു ചോദിച്ച് അസൂയാലുവായി,
നിന്ദ്യനോട് ചോദിച്ച് നിന്ദ്യനായി,
ധനവാനോടു ചോദിച്ച് ധനവാനായി,
ദരിദ്രനോട് ചോദിച്ച് ദരിദ്രനായി,
സുഖിയനോടു ചോദിച്ച് സുഖിയനായി,
കുറ്റവാളിയോടു ചോദിച്ച് കുറ്റവാളിയായി,
അധികാരിയോടു ചോദിച്ച് അധികാരിയായി,
അടിയാളോടു ചോദിച്ച് അടിയാളായി,
പാമരനോട് ചോദിച്ച് പാമരനായി
പണ്ഡിതനോട് ചോദിച്ച് പണ്ഡിതനായി,
ഭയന്ന ഞാൻ മനസ്സിനോട് പറഞ്ഞു.....ഇനി എന്നെ ആരുടെ അടുത്തും പറഞ്ഞയക്കരുത്..!!
എനിക്ക് ഞാനാകണം!..ഞാനാരാണെന്ന് ചോദിച്ചു നിന്റെയടുത്ത് വന്ന പഴയ ഞാൻ!
സന്യാസിയോടു ചോദിച്ച് സന്യാസിയായി,
സത്യവാനോടു ചോദിച്ച് സത്യവാനായി,
കള്ളനോടു ചോദിച്ച് കള്ളനായി,
പാവത്തിനോടു ചോദിച്ച് പാവമായി,
പുണ്യവാനോട് ചോദിച്ച് പുണ്യവാനായി
ശക്തനോട് ചോദിച്ച് ശക്തനായി,
അശക്തനോട് ചോദിച്ച് അശക്തനായി,
ആസക്തനോട് ചോദിച്ച് ആസക്തനായി
ക്രൂരനോടു ചോദിച്ച് ക്രൂരനായി,
പാപിയോടു ചോദിച്ച് പാപിയായി,
ദു:ഖവാനോടു ചോദിച്ച് ദു:ഖവാനായി,
ഭക്തനോട് ചോദിച്ച് ഭക്തനായി,
യുക്തിവാദിയോട് ചോദിച്ച് യുക്തിവാദിയായി
അസൂയാലുവിനോടു ചോദിച്ച് അസൂയാലുവായി,
നിന്ദ്യനോട് ചോദിച്ച് നിന്ദ്യനായി,
ധനവാനോടു ചോദിച്ച് ധനവാനായി,
ദരിദ്രനോട് ചോദിച്ച് ദരിദ്രനായി,
സുഖിയനോടു ചോദിച്ച് സുഖിയനായി,
കുറ്റവാളിയോടു ചോദിച്ച് കുറ്റവാളിയായി,
അധികാരിയോടു ചോദിച്ച് അധികാരിയായി,
അടിയാളോടു ചോദിച്ച് അടിയാളായി,
പാമരനോട് ചോദിച്ച് പാമരനായി
പണ്ഡിതനോട് ചോദിച്ച് പണ്ഡിതനായി,
ഭയന്ന ഞാൻ മനസ്സിനോട് പറഞ്ഞു.....ഇനി എന്നെ ആരുടെ അടുത്തും പറഞ്ഞയക്കരുത്..!!
എനിക്ക് ഞാനാകണം!..ഞാനാരാണെന്ന് ചോദിച്ചു നിന്റെയടുത്ത് വന്ന പഴയ ഞാൻ!
കഴുതയുടെ ഒസ്യത്ത്!
യജമാനന്റെ ചാക്കു ചുമക്കാനുള്ള അവകാശം!
ഉപ്പു ചുമന്നാൽ തോടിൽ കിടക്കാനുള്ള അവകാശം!
ബുദ്ധിയില്ലാത്തോനെന്ന പരിഹാസത്തിന്റെ അവകാശം!
തല്ലും കുത്തും കൊണ്ടാലും യജമാനനെ സേവിക്കാനുള്ള അവകാശം!
വിഷമത്തിൽ വികാരത്തോടെ യജമാനനെ അലോസരപ്പെടുത്തുന്ന കരച്ചിലിനുള്ള അവകാശം!
എല്ലാം കേട്ടും,കൊണ്ടും, കണ്ടും,അറിഞ്ഞും, കേട്ടില്ല,കൊണ്ടില്ല, കണ്ടില്ല,അറിഞ്ഞില്ല, പറഞ്ഞില്ല എന്ന ഭാവത്തിൽ വേച്ച് വേച്ച് നടക്കാനുള്ള അവകാശം!
പ്രീയപ്പെട്ട പ്രബുദ്ധരായ വോട്ടർമാരേ നിങ്ങൾക്ക് പൂർണ്ണമായും വിട്ടു തന്നിരിക്കുന്നു!..
ഒസ്യത്ത് കേട്ട സന്തോഷത്തോടെ ഞാൻ പോളിംഗ് ബൂത്തിലേക്ക് വേച്ച്,വേച്ച് നടന്നു..
ഉപ്പു ചുമന്നാൽ തോടിൽ കിടക്കാനുള്ള അവകാശം!
ബുദ്ധിയില്ലാത്തോനെന്ന പരിഹാസത്തിന്റെ അവകാശം!
തല്ലും കുത്തും കൊണ്ടാലും യജമാനനെ സേവിക്കാനുള്ള അവകാശം!
വിഷമത്തിൽ വികാരത്തോടെ യജമാനനെ അലോസരപ്പെടുത്തുന്ന കരച്ചിലിനുള്ള അവകാശം!
എല്ലാം കേട്ടും,കൊണ്ടും, കണ്ടും,അറിഞ്ഞും, കേട്ടില്ല,കൊണ്ടില്ല, കണ്ടില്ല,അറിഞ്ഞില്ല, പറഞ്ഞില്ല എന്ന ഭാവത്തിൽ വേച്ച് വേച്ച് നടക്കാനുള്ള അവകാശം!
പ്രീയപ്പെട്ട പ്രബുദ്ധരായ വോട്ടർമാരേ നിങ്ങൾക്ക് പൂർണ്ണമായും വിട്ടു തന്നിരിക്കുന്നു!..
ഒസ്യത്ത് കേട്ട സന്തോഷത്തോടെ ഞാൻ പോളിംഗ് ബൂത്തിലേക്ക് വേച്ച്,വേച്ച് നടന്നു..
ചൊവ്വാഴ്ച, നവംബർ 30, 2010
രാജ്യാവകാശികൾക്ക്!
ഇറ്റിവീഴുന്ന കണ്ണീരിൻ
ഉപ്പലിച്ചൊന്നെടുത്തു ഞാൻ
ചുറ്റും കാണുന്ന ദീനർ തൻ
ജീവിതത്തിൽ പകർന്നു ഞാൻ!
നിന്റെ കൈകൾ എണ്ണിമാറ്റും,
കോടിയിൽ ലയിച്ചതാം,
ഒട്ടിയ വയർ രോദനത്തെ,
ഒട്ടു നേരം കാണുക.
ഒട്ടുമേ കുലുക്കമില്ലാതൊ-
ട്ടമർന്ന സിംഹാസനം
അടിയൊഴുക്കിൽ ഇളകിയാടി
വീണിടും ഭയക്കണം.
അരാജകത്വം പേറുമാ പഥ,
സഞ്ചയത്തിൽ രമിക്കണോ,
ദുഷ്ടശക്തികൾ രാക്ഷസന്മാർ-
ക്കൊത്തു ഭരണം നീക്കണോ?
സിംഹമായി അലറിടേണ്ടവർ
മൂഷികത്തെ ഭയക്കുകിൽ
കൂട്ടിലുള്ളൊരു കാഴ്ച വസ്തുവായ്
ശിഷ്ടകാലം മാറിടും.
നാട്യമൊക്കെയഴിച്ചു കാണുക,
നാട്യശാസ്ത്ര വിശാരദാ,
നാട്യമില്ലാ ജീവിതത്തിൽ
പച്ചയായ് അലിയുക
ശക്തിയൂർന്നവരൊത്തു ചേർന്നോ-
ന്നൊത്തു കൈകളുയർത്തിയാൽ
നിന്റെ കോട്ടും ഭരണയന്ത്ര
ശക്തിയും ക്ഷയിച്ചിടും.
ഇറ്റിവീഴുന്ന കണ്ണീരിൻ
ഉപ്പലിച്ചൊന്നെടുത്തു ഞാൻ
ചുറ്റും കാണുന്ന ദീനർ തൻ
ജീവിതത്തിൽ പകർന്നു ഞാൻ!
ഉപ്പലിച്ചൊന്നെടുത്തു ഞാൻ
ചുറ്റും കാണുന്ന ദീനർ തൻ
ജീവിതത്തിൽ പകർന്നു ഞാൻ!
നിന്റെ കൈകൾ എണ്ണിമാറ്റും,
കോടിയിൽ ലയിച്ചതാം,
ഒട്ടിയ വയർ രോദനത്തെ,
ഒട്ടു നേരം കാണുക.
ഒട്ടുമേ കുലുക്കമില്ലാതൊ-
ട്ടമർന്ന സിംഹാസനം
അടിയൊഴുക്കിൽ ഇളകിയാടി
വീണിടും ഭയക്കണം.
അരാജകത്വം പേറുമാ പഥ,
സഞ്ചയത്തിൽ രമിക്കണോ,
ദുഷ്ടശക്തികൾ രാക്ഷസന്മാർ-
ക്കൊത്തു ഭരണം നീക്കണോ?
സിംഹമായി അലറിടേണ്ടവർ
മൂഷികത്തെ ഭയക്കുകിൽ
കൂട്ടിലുള്ളൊരു കാഴ്ച വസ്തുവായ്
ശിഷ്ടകാലം മാറിടും.
നാട്യമൊക്കെയഴിച്ചു കാണുക,
നാട്യശാസ്ത്ര വിശാരദാ,
നാട്യമില്ലാ ജീവിതത്തിൽ
പച്ചയായ് അലിയുക
ശക്തിയൂർന്നവരൊത്തു ചേർന്നോ-
ന്നൊത്തു കൈകളുയർത്തിയാൽ
നിന്റെ കോട്ടും ഭരണയന്ത്ര
ശക്തിയും ക്ഷയിച്ചിടും.
ഇറ്റിവീഴുന്ന കണ്ണീരിൻ
ഉപ്പലിച്ചൊന്നെടുത്തു ഞാൻ
ചുറ്റും കാണുന്ന ദീനർ തൻ
ജീവിതത്തിൽ പകർന്നു ഞാൻ!
എഴുത്തിന്റെ പിന്നാമ്പുറം!
അന്ന് വായനയുടെ വയലിൽ,
വിയർപ്പു വീഴ്ത്തി വിതച്ചുവത്രേ!
വിളവ് നൂറു മേനി!
കൊയ്തിനിറങ്ങി,
ഉശിരുള്ള ആൾക്കൂട്ടങ്ങൾ!
വിളവുകൾ കൊയ്ത്,
കൂട്ടിയിട്ടു മെതിച്ച്,
പത്തായപുരയിൽ
പൂട്ടിയിട്ടു..
പുറത്തെടുത്തു കുത്തി,
കഞ്ഞിയാക്കി വിളമ്പി,
സ്വയം കുടിച്ചും,
മറ്റുള്ളവരെ കുടിപ്പിച്ചും!
സ്വയം പുകഴ്ത്തിയും,
മറ്റുള്ളവരെ പുകഴ്ത്തിയും,
സ്വയം തെറി പറഞ്ഞും,
മറ്റുള്ളവരെ തെറി പറഞ്ഞും
ഒാടി നടന്നു.
വായനയുടെ വയലിൽ,
ഇന്നലെ വിളഞ്ഞത് വരിനെല്ല്!
വിതയ്ക്കാതെ,
വിയർക്കാതെ,തരിശാക്കി,
കിട്ടിയ നൂറ് മേനി!
കൂട്ടിയിട്ടു മെതിക്കാതെ,
മെതിച്ചിട്ടു കൂട്ടിവെക്കാതെ,
കഞ്ഞിവെക്കാതെ,
മൂക്കത്തു വിരൽ വെച്ച്,
കുടഞ്ഞെറിഞ്ഞു!
എഴുത്ത് തീപ്പെട്ടോ?
വായന മണ്മറഞ്ഞോ?
നാലു ചുവരിന്റെ തടവറ!
അനക്കമുണ്ടാക്കാതെ,
ഡോർ ക്യാമറയുടെ
മോണിറ്ററിൽ,
എത്തിനോക്കി!
വിയർപ്പു വീഴ്ത്തി വിതച്ചുവത്രേ!
വിളവ് നൂറു മേനി!
കൊയ്തിനിറങ്ങി,
ഉശിരുള്ള ആൾക്കൂട്ടങ്ങൾ!
വിളവുകൾ കൊയ്ത്,
കൂട്ടിയിട്ടു മെതിച്ച്,
പത്തായപുരയിൽ
പൂട്ടിയിട്ടു..
പുറത്തെടുത്തു കുത്തി,
കഞ്ഞിയാക്കി വിളമ്പി,
സ്വയം കുടിച്ചും,
മറ്റുള്ളവരെ കുടിപ്പിച്ചും!
സ്വയം പുകഴ്ത്തിയും,
മറ്റുള്ളവരെ പുകഴ്ത്തിയും,
സ്വയം തെറി പറഞ്ഞും,
മറ്റുള്ളവരെ തെറി പറഞ്ഞും
ഒാടി നടന്നു.
വായനയുടെ വയലിൽ,
ഇന്നലെ വിളഞ്ഞത് വരിനെല്ല്!
വിതയ്ക്കാതെ,
വിയർക്കാതെ,തരിശാക്കി,
കിട്ടിയ നൂറ് മേനി!
കൂട്ടിയിട്ടു മെതിക്കാതെ,
മെതിച്ചിട്ടു കൂട്ടിവെക്കാതെ,
കഞ്ഞിവെക്കാതെ,
മൂക്കത്തു വിരൽ വെച്ച്,
കുടഞ്ഞെറിഞ്ഞു!
എഴുത്ത് തീപ്പെട്ടോ?
വായന മണ്മറഞ്ഞോ?
നാലു ചുവരിന്റെ തടവറ!
അനക്കമുണ്ടാക്കാതെ,
ഡോർ ക്യാമറയുടെ
മോണിറ്ററിൽ,
എത്തിനോക്കി!
ഞായറാഴ്‌ച, നവംബർ 28, 2010
സ്വപ്നം!
"സ്വപ്നം കാണണം!
ചിറകുവെച്ചുയരണം!"
മഹാത്മ്യ വചനം!
ഇന്നലെ സ്വപ്നം!
ദിവാസ്വപ്നം!
മലയോളം കണ്ട്,
കുന്നോളം കിട്ടി,
ആരാന്റെ പറ്റിൽ,
ആർമ്മാദിക്കാനൊരു കുപ്പി!
മലയാള യോദ്ധാക്കളുടെ,
മലയാള മണമുള്ള,
മലയോളമുള്ള ഒറ്റസ്വപ്നം!
ശകടത്തിലേറി,
ചിറകുവിരിച്ച്,
ജഗമെല്ലാം
സ്വന്തമാക്കി,
പറന്ന് പറന്ന്!
ചിറകുവെച്ചുയരണം!"
മഹാത്മ്യ വചനം!
ഇന്നലെ സ്വപ്നം!
ദിവാസ്വപ്നം!
മലയോളം കണ്ട്,
കുന്നോളം കിട്ടി,
ആരാന്റെ പറ്റിൽ,
ആർമ്മാദിക്കാനൊരു കുപ്പി!
മലയാള യോദ്ധാക്കളുടെ,
മലയാള മണമുള്ള,
മലയോളമുള്ള ഒറ്റസ്വപ്നം!
ശകടത്തിലേറി,
ചിറകുവിരിച്ച്,
ജഗമെല്ലാം
സ്വന്തമാക്കി,
പറന്ന് പറന്ന്!
അലച്ചിൽ!
ആരെ ഞാനന്നു തേടിതളർന്നൂ,
എന്നന്തരംഗത്തിൻ വ്യഥകൾ പകുക്കാൻ,
ആരെ ഞാനിന്നു തേടിയലഞ്ഞു,
എന്റെയാമോദത്തിൻ അമൃതു പകരാൻ!
ചുറ്റിലും ശൂന്യതയകകാമ്പിൽ ആർദ്രത,
മുറ്റി ഞാനൊന്നു നെടുവീർപ്പുയിർക്കവേ,
പരിഹാസ ശബ്ദമവഹേളനങ്ങൾ,
ആക്രോശമൊപ്പം നിലവിളിശബ്ദവും!
ശാപവചസ്സും അസൂയതൻ മൂളലും!
എൻ കാതിൽ തീമഴയായ് പെയ്തൊടുങ്ങി!
തളരാതെ ഒരു വടി കുത്തിപ്പിടിച്ചും
ഉദയസൂര്യന്റെ പൊൻ കിരണങ്ങൾ കണ്ടും
അന്ധകാരത്തിൻ ഭയപ്പാടു കണ്ടും,
ധർമ്മാധർമ്മങ്ങൾ ചിക്കി ചികഞ്ഞും,
സത്യമസത്യമരിച്ചൊന്നെടുത്തും,
ഒരു നീണ്ട ശ്വാസമായി ചുറ്റിലും നോക്കവേ,
കാഴ്ചയായ് കണ്ടു മടുപ്പും വെറുപ്പും,
ചീന്തിയ രക്തങ്ങൾ,ചോരനീർച്ചാലുകൾ!
വീഴും കബന്ധങ്ങളിൽ കാൽ ചവിട്ടിയും,
കുതികാലു വെച്ചും, ചതിച്ചും ചവച്ചും,
നേടിയ ലക്ഷ്യമുയർച്ചയായ് കണ്ടും,
നീങ്ങുന്ന മർത്ത്യർക്ക് വഴികൾ കൊടുത്തും,
ഒതുങ്ങിയും വീണും, ചെരിഞ്ഞും തുഴഞ്ഞും,
ജീവിതയാത്ര തുടരേണമിന്നും !
വിഷണ്ണനായ് ചുറ്റിലും നോക്കി പകച്ചും
ഞെട്ടി തെറിച്ചും നിൽക്കുന്നൊരെന്നെ,
പുഞ്ചിരിയോടെയും സാന്ത്വനമോടെയും,
നേർവ്വഴി കാട്ടി മഹാത്മൻ മൊഴിഞ്ഞു.
"പദങ്ങൾ പെറുക്കി കരഞ്ഞും പിഴിഞ്ഞും,
വെറുതേയീ ജീവിതം പാഴാക്കിടല്ലേ,
നിറവാർന്ന ജീവിത തട്ടും തടവും,
നിറവോടെ കൈയ്യിലൊതുക്കുക വേഗം!
അന്ധകാരത്തെ കീറിമുറിക്കും,
കിരണങ്ങൾ നോക്കി കുതിച്ചൊന്നുയരുക!
ശാന്തീയൂറുന്നൊരീ പൊൻപാത വെട്ടി,
സ്നേഹമൃതത്തിൻ പൂക്കൾ വിതറുക!"
ആരെ ഞാനന്നു തേടിതളർന്നൂ,
എന്നന്തരംഗത്തിൻ വ്യഥകൾ പകുക്കാൻ,
ആരെ ഞാനിന്നു തേടിയലഞ്ഞു,
എന്റെയാമോദത്തിൻ അമൃതു പകരാൻ!
എന്നന്തരംഗത്തിൻ വ്യഥകൾ പകുക്കാൻ,
ആരെ ഞാനിന്നു തേടിയലഞ്ഞു,
എന്റെയാമോദത്തിൻ അമൃതു പകരാൻ!
ചുറ്റിലും ശൂന്യതയകകാമ്പിൽ ആർദ്രത,
മുറ്റി ഞാനൊന്നു നെടുവീർപ്പുയിർക്കവേ,
പരിഹാസ ശബ്ദമവഹേളനങ്ങൾ,
ആക്രോശമൊപ്പം നിലവിളിശബ്ദവും!
ശാപവചസ്സും അസൂയതൻ മൂളലും!
എൻ കാതിൽ തീമഴയായ് പെയ്തൊടുങ്ങി!
തളരാതെ ഒരു വടി കുത്തിപ്പിടിച്ചും
ഉദയസൂര്യന്റെ പൊൻ കിരണങ്ങൾ കണ്ടും
അന്ധകാരത്തിൻ ഭയപ്പാടു കണ്ടും,
ധർമ്മാധർമ്മങ്ങൾ ചിക്കി ചികഞ്ഞും,
സത്യമസത്യമരിച്ചൊന്നെടുത്തും,
ഒരു നീണ്ട ശ്വാസമായി ചുറ്റിലും നോക്കവേ,
കാഴ്ചയായ് കണ്ടു മടുപ്പും വെറുപ്പും,
ചീന്തിയ രക്തങ്ങൾ,ചോരനീർച്ചാലുകൾ!
വീഴും കബന്ധങ്ങളിൽ കാൽ ചവിട്ടിയും,
കുതികാലു വെച്ചും, ചതിച്ചും ചവച്ചും,
നേടിയ ലക്ഷ്യമുയർച്ചയായ് കണ്ടും,
നീങ്ങുന്ന മർത്ത്യർക്ക് വഴികൾ കൊടുത്തും,
ഒതുങ്ങിയും വീണും, ചെരിഞ്ഞും തുഴഞ്ഞും,
ജീവിതയാത്ര തുടരേണമിന്നും !
വിഷണ്ണനായ് ചുറ്റിലും നോക്കി പകച്ചും
ഞെട്ടി തെറിച്ചും നിൽക്കുന്നൊരെന്നെ,
പുഞ്ചിരിയോടെയും സാന്ത്വനമോടെയും,
നേർവ്വഴി കാട്ടി മഹാത്മൻ മൊഴിഞ്ഞു.
"പദങ്ങൾ പെറുക്കി കരഞ്ഞും പിഴിഞ്ഞും,
വെറുതേയീ ജീവിതം പാഴാക്കിടല്ലേ,
നിറവാർന്ന ജീവിത തട്ടും തടവും,
നിറവോടെ കൈയ്യിലൊതുക്കുക വേഗം!
അന്ധകാരത്തെ കീറിമുറിക്കും,
കിരണങ്ങൾ നോക്കി കുതിച്ചൊന്നുയരുക!
ശാന്തീയൂറുന്നൊരീ പൊൻപാത വെട്ടി,
സ്നേഹമൃതത്തിൻ പൂക്കൾ വിതറുക!"
ആരെ ഞാനന്നു തേടിതളർന്നൂ,
എന്നന്തരംഗത്തിൻ വ്യഥകൾ പകുക്കാൻ,
ആരെ ഞാനിന്നു തേടിയലഞ്ഞു,
എന്റെയാമോദത്തിൻ അമൃതു പകരാൻ!
ശനിയാഴ്‌ച, നവംബർ 27, 2010
ഭ്രാന്തൻ!
ഈ കടലിൽ,
എന്റെ കണ്ണീരിന്റെ ഉപ്പുണ്ട്,
പണ്ടെന്നോഅടർന്നു വീണു
നനഞ്ഞൊട്ടിയ മണലിൽ,
മഴയലിച്ചു പുഴയിൽ ചേർത്ത,
പുഴയോടിരന്നു കടൽ,
സ്വായത്തമാക്കിയ ഉപ്പ്!
ഇന്നുമെൻ മങ്ങലില്ലാത്ത കാഴ്ച!
ഇറ്റിവീഴുന്ന കണ്ണീരിൽ ഉറ്റുനോക്കി
മഴയോട് കടം പറഞ്ഞിരിക്കുന്ന പുഴയും
പുഴയോടിരക്കുന്നകടലും!
നോക്കൂ ഈ ആകാശത്ത് നീലനിറം!
സാധുവായോരെന്നെ അവഹേളിക്കാൻ,
അസൂയകടഞ്ഞ്,
അഗ്നികുണ്ഡമെരിച്ച്,
കോപം തിളപ്പിച്ച്,
നീരാവിയാക്കി അവരൂതിയ
കരിന്തേളിന്റെ വിഷം!
ഈ വായുമണ്ഡലത്തിലെൻ
ആത്മാവിന്റെ തേങ്ങലുണ്ട്!
എൻ സദ് ചിന്തയെ വളച്ചൊടിച്ച്,
നിൻ അപാരമാം കുബുദ്ധി ചാലിച്ച്,
ചങ്ങലക്കിടും നേരമുതിർന്ന,
നേർത്ത രോദനം!
എന്നെ ഭ്രാന്തനാക്കി,
പുഞ്ചിരിച്ച നിൻ ചിന്തയിൽ
ഞാനോ കല്ലുരുട്ടി,
ജീവിതത്തിൻ ആസന്ന പതനം!
ഞാനാർത്തു ചിരിച്ചു!
നിനക്കു മനസ്സിലാവാൻ,
ഞാൻ ഭ്രാന്തനായി,
നിന്നെ മനസ്സിലാക്കിക്കാൻ,
അലഞ്ഞു നടന്നു.
നിനക്കു വേണ്ടി ഞാൻ കല്ലുരുട്ടി,
എന്നിട്ടും ഭ്രാന്തിന്റെ ചങ്ങലയിൽ
നീയെന്തേ സ്വയം തളച്ചിരിക്കുന്നു..
എന്റെ കണ്ണീരിന്റെ ഉപ്പുണ്ട്,
പണ്ടെന്നോഅടർന്നു വീണു
നനഞ്ഞൊട്ടിയ മണലിൽ,
മഴയലിച്ചു പുഴയിൽ ചേർത്ത,
പുഴയോടിരന്നു കടൽ,
സ്വായത്തമാക്കിയ ഉപ്പ്!
ഇന്നുമെൻ മങ്ങലില്ലാത്ത കാഴ്ച!
ഇറ്റിവീഴുന്ന കണ്ണീരിൽ ഉറ്റുനോക്കി
മഴയോട് കടം പറഞ്ഞിരിക്കുന്ന പുഴയും
പുഴയോടിരക്കുന്നകടലും!
നോക്കൂ ഈ ആകാശത്ത് നീലനിറം!
സാധുവായോരെന്നെ അവഹേളിക്കാൻ,
അസൂയകടഞ്ഞ്,
അഗ്നികുണ്ഡമെരിച്ച്,
കോപം തിളപ്പിച്ച്,
നീരാവിയാക്കി അവരൂതിയ
കരിന്തേളിന്റെ വിഷം!
ഈ വായുമണ്ഡലത്തിലെൻ
ആത്മാവിന്റെ തേങ്ങലുണ്ട്!
എൻ സദ് ചിന്തയെ വളച്ചൊടിച്ച്,
നിൻ അപാരമാം കുബുദ്ധി ചാലിച്ച്,
ചങ്ങലക്കിടും നേരമുതിർന്ന,
നേർത്ത രോദനം!
എന്നെ ഭ്രാന്തനാക്കി,
പുഞ്ചിരിച്ച നിൻ ചിന്തയിൽ
ഞാനോ കല്ലുരുട്ടി,
ജീവിതത്തിൻ ആസന്ന പതനം!
ഞാനാർത്തു ചിരിച്ചു!
നിനക്കു മനസ്സിലാവാൻ,
ഞാൻ ഭ്രാന്തനായി,
നിന്നെ മനസ്സിലാക്കിക്കാൻ,
അലഞ്ഞു നടന്നു.
നിനക്കു വേണ്ടി ഞാൻ കല്ലുരുട്ടി,
എന്നിട്ടും ഭ്രാന്തിന്റെ ചങ്ങലയിൽ
നീയെന്തേ സ്വയം തളച്ചിരിക്കുന്നു..
വെള്ളിയാഴ്‌ച, നവംബർ 26, 2010
പ്രവാസി പ്രതിഭകൾക്ക്!
ഒരു വ്യാഴവട്ടത്തിലസ്തമിക്കാതെ,
സമുദ്രത്തിനൊപ്പം താതാത്മ്യമാകണം,
തിരകളടിച്ചു തെറിച്ചൊരു തുള്ളീയായ്,
നശ്വരമാകാതെ, സടകുടഞ്ഞീടണം!
ബീഡിപ്പുകയിൽ ഞെരിഞ്ഞൊന്നമരുന്ന,
മർത്ത്യന്റെ രോധനം ഒപ്പിയെടുക്കണം,
മദ്യത്തെ ശരണം വിളിച്ചെഴുന്നേൽക്കുന്ന,
വഴി പിഴപ്പിന്റെ, യാദാർത്ഥ്യങ്ങൾ കാണണം!
ആകാശഗംഗയിലെന്നും രമിക്കാതെ,
ചുറ്റിലും ദീനരെ കണ്ടൊന്നുണരണം,
അശരണ വർഗ്ഗത്തിൻ മനമറിഞ്ഞീടണം
സങ്കട ചാലുകൾ കണ്ടൊന്നു നിൽക്കണം.
കൊടിയ പാപങ്ങളിൽ, കൊടിയ ദു:ഖങ്ങളിൽ,
കണ്ണും കരളും പറിച്ചൊന്നെറിയണം,
ആത്മാവുരുകും സ്വനപ്രവാഹങ്ങളിൽ
ആത്മരോഷം കണ്ട് കാതു തുറക്കണം,!
അന്ധകാരത്തിൻ നിലവറക്കുള്ളിലെ,
പൊൻവിളക്കിൽ ഭദ്ര ദീപം തെളിക്കണം!
മാറാല മൂടിയ സിംഹാസനങ്ങൾ,
പൊടി തട്ടി ചാമരം വീശുവാനാക്കണം!
തളർച്ച ബാധിച്ചൊന്നു വിങ്ങും മനസ്സിനെ,
നാസികാഗ്രങ്ങളാലൊന്നുമണക്കണം!
ഈ മരുഭൂവിൻ തടവറയ്ക്കുള്ളിലായ്,
സാന്ത്വനഗീത തെളിമ കൊളുത്തണം!
മരുപ്പച്ച തേടും മർത്ത്യരിൽ നിത്യവും,
കുളിർമഴയായി പെയ്തു തിമർക്കണം!
സമൂഹത്തിലുണ്മയും നന്മയുമേകുന്ന,
കൃതികളായി സത്യം പരത്തി തെളിയണം!
നുകം പേറി തളരും പ്രവാസി മനസ്സിലെ,
കനലാഴി, ഗംഗയൊഴുക്കി കെടുക്കണം,
വിഭവങ്ങളേകണം,വിമർശനമാകണം
സമൂഹം ഗ്രസിക്കുന്ന,ക്യാൻസറും കാണണം
ശാന്തിയൊഴുകുന്ന കാഹളമാകണം,
മാതൃരാജ്യത്തിന്നഭിമാനമാകണം!
സമുദ്രത്തിനൊപ്പം താതാത്മ്യമാകണം,
തിരകളടിച്ചു തെറിച്ചൊരു തുള്ളീയായ്,
നശ്വരമാകാതെ, സടകുടഞ്ഞീടണം!
ബീഡിപ്പുകയിൽ ഞെരിഞ്ഞൊന്നമരുന്ന,
മർത്ത്യന്റെ രോധനം ഒപ്പിയെടുക്കണം,
മദ്യത്തെ ശരണം വിളിച്ചെഴുന്നേൽക്കുന്ന,
വഴി പിഴപ്പിന്റെ, യാദാർത്ഥ്യങ്ങൾ കാണണം!
ആകാശഗംഗയിലെന്നും രമിക്കാതെ,
ചുറ്റിലും ദീനരെ കണ്ടൊന്നുണരണം,
അശരണ വർഗ്ഗത്തിൻ മനമറിഞ്ഞീടണം
സങ്കട ചാലുകൾ കണ്ടൊന്നു നിൽക്കണം.
കൊടിയ പാപങ്ങളിൽ, കൊടിയ ദു:ഖങ്ങളിൽ,
കണ്ണും കരളും പറിച്ചൊന്നെറിയണം,
ആത്മാവുരുകും സ്വനപ്രവാഹങ്ങളിൽ
ആത്മരോഷം കണ്ട് കാതു തുറക്കണം,!
അന്ധകാരത്തിൻ നിലവറക്കുള്ളിലെ,
പൊൻവിളക്കിൽ ഭദ്ര ദീപം തെളിക്കണം!
മാറാല മൂടിയ സിംഹാസനങ്ങൾ,
പൊടി തട്ടി ചാമരം വീശുവാനാക്കണം!
തളർച്ച ബാധിച്ചൊന്നു വിങ്ങും മനസ്സിനെ,
നാസികാഗ്രങ്ങളാലൊന്നുമണക്കണം!
ഈ മരുഭൂവിൻ തടവറയ്ക്കുള്ളിലായ്,
സാന്ത്വനഗീത തെളിമ കൊളുത്തണം!
മരുപ്പച്ച തേടും മർത്ത്യരിൽ നിത്യവും,
കുളിർമഴയായി പെയ്തു തിമർക്കണം!
സമൂഹത്തിലുണ്മയും നന്മയുമേകുന്ന,
കൃതികളായി സത്യം പരത്തി തെളിയണം!
നുകം പേറി തളരും പ്രവാസി മനസ്സിലെ,
കനലാഴി, ഗംഗയൊഴുക്കി കെടുക്കണം,
വിഭവങ്ങളേകണം,വിമർശനമാകണം
സമൂഹം ഗ്രസിക്കുന്ന,ക്യാൻസറും കാണണം
ശാന്തിയൊഴുകുന്ന കാഹളമാകണം,
മാതൃരാജ്യത്തിന്നഭിമാനമാകണം!
തിങ്കളാഴ്‌ച, നവംബർ 22, 2010
പ്രവാസി യോദ്ധാക്കൾ!
അകത്തളത്തിലെ ഏങ്ങലടികൾ,
കണ്ണിനൊരു കോണിൽ
പൊതിഞ്ഞുവെച്ചും,
മുത്തായുതിർത്തും,
പുഞ്ചിരിച്ചും,
എങ്ങോ നോക്കി
കൈകൾ വീശി,
തിരിഞ്ഞു നോക്കാതെ
രഥത്തിലേക്ക്!
നെടുവീർപ്പാം ഇന്ധനം
ജ്വലിപ്പിച്ചുയർത്തി,
മരുഭൂമിയുടെ മാറിടത്തിൽ
ചായ്ഞ്ഞിറങ്ങി,
അസ്വസ്ഥതകളുടെ,
പടനിലങ്ങളിലേക്ക്!
രക്തം വിയർപ്പായി
കുമിഞ്ഞുവീഴ്ത്തി,
അവസാനമുറങ്ങി
ആദ്യമുണർന്ന്,
കുരുക്ഷേത്രലക്ഷ്യം!
തോൽവിയോ ജയമോ?
നിരാശയോ,
സന്തോഷമോ?
പരിഹാസമോ,
തളർച്ചയോ?
ഞെരിഞ്ഞമർന്നും,
വലിഞ്ഞു മുറുകിയും,
കച്ചകെട്ടിയും,
തറ്റുടുത്തും!
അട്ടഹസിച്ച്
ആർമ്മാദിച്ച്,
പൊട്ടിക്കരഞ്ഞ്,
കുഴഞ്ഞ് വീണ്,
ഒരു പടച്ചോറിനായി,
ബന്ധം മറന്നും,
ഉദരം മറന്നും,
വീരാളി പട്ടും,
കീർത്തിയുമില്ലാത്ത ഒടുക്കം!
അഗാധമാം അന്ധകാരത്തിൽ,
ആരോ ജ്വലിപ്പിച്ച,
ചെറുതിരിനാളത്തിൽ,
ആരുടേതെന്നറിയാത്ത,
ആർക്കാണെന്നറിയാത്ത,
ജീവിതയുദ്ധം!
കണ്ണിനൊരു കോണിൽ
പൊതിഞ്ഞുവെച്ചും,
മുത്തായുതിർത്തും,
പുഞ്ചിരിച്ചും,
എങ്ങോ നോക്കി
കൈകൾ വീശി,
തിരിഞ്ഞു നോക്കാതെ
രഥത്തിലേക്ക്!
നെടുവീർപ്പാം ഇന്ധനം
ജ്വലിപ്പിച്ചുയർത്തി,
മരുഭൂമിയുടെ മാറിടത്തിൽ
ചായ്ഞ്ഞിറങ്ങി,
അസ്വസ്ഥതകളുടെ,
പടനിലങ്ങളിലേക്ക്!
രക്തം വിയർപ്പായി
കുമിഞ്ഞുവീഴ്ത്തി,
അവസാനമുറങ്ങി
ആദ്യമുണർന്ന്,
കുരുക്ഷേത്രലക്ഷ്യം!
തോൽവിയോ ജയമോ?
നിരാശയോ,
സന്തോഷമോ?
പരിഹാസമോ,
തളർച്ചയോ?
ഞെരിഞ്ഞമർന്നും,
വലിഞ്ഞു മുറുകിയും,
കച്ചകെട്ടിയും,
തറ്റുടുത്തും!
അട്ടഹസിച്ച്
ആർമ്മാദിച്ച്,
പൊട്ടിക്കരഞ്ഞ്,
കുഴഞ്ഞ് വീണ്,
ഒരു പടച്ചോറിനായി,
ബന്ധം മറന്നും,
ഉദരം മറന്നും,
വീരാളി പട്ടും,
കീർത്തിയുമില്ലാത്ത ഒടുക്കം!
അഗാധമാം അന്ധകാരത്തിൽ,
ആരോ ജ്വലിപ്പിച്ച,
ചെറുതിരിനാളത്തിൽ,
ആരുടേതെന്നറിയാത്ത,
ആർക്കാണെന്നറിയാത്ത,
ജീവിതയുദ്ധം!
ഞായറാഴ്‌ച, നവംബർ 21, 2010
മനുഷ്യൻ!
വിശ്വസിച്ച്,
വിവശനായി,
ഉദ്യമിച്ച്,
ഉദാരനായി,
ഈ വിശ്വ ലോലുപ,
മഹത്വപ്രതീകമായ്,
സമകാലികത്വ-
പ്രധാന പ്രതീക്ഷയാം,
ആറടിമണ്ണിൻ
അവകാശതർക്കത്തിൽ
ആറടികിട്ടാതെ
പുകഞ്ഞു വെണ്ണീറായ്!
ചിലർ അളിഞ്ഞു മണ്ണായ്!
വിവശനായി,
ഉദ്യമിച്ച്,
ഉദാരനായി,
ഈ വിശ്വ ലോലുപ,
മഹത്വപ്രതീകമായ്,
സമകാലികത്വ-
പ്രധാന പ്രതീക്ഷയാം,
ആറടിമണ്ണിൻ
അവകാശതർക്കത്തിൽ
ആറടികിട്ടാതെ
പുകഞ്ഞു വെണ്ണീറായ്!
ചിലർ അളിഞ്ഞു മണ്ണായ്!
ശനിയാഴ്‌ച, നവംബർ 20, 2010
മാറ്റിയ ചട്ടങ്ങൾ!
ജാതി ചോദിക്കാതെ പേരു ചോദിച്ചപ്പോഴവൻ വാലായി ജാതി പറഞ്ഞു.
ചോദിക്കാതെ ജാതിയറിഞ്ഞ ഞാൻ വാലായി എൻ ജാതി തിരിച്ചും പറഞ്ഞു.
ചോദിക്കാതെ ജാതിയറിഞ്ഞ ഞാൻ വാലായി എൻ ജാതി തിരിച്ചും പറഞ്ഞു.
നഷ്ടപ്പെടുവാനില്ലൊന്നും!
അവനെ അവനാക്കിയ സമൂഹത്തെ സമ്പന്നനായ അവന് പരിഹാസമായിരുന്നു.. തിരിഞ്ഞു നിന്നു കാർക്കിച്ചു!
എന്നെ ഞാനാക്കിയ സമൂഹത്തെ പാവപ്പെട്ട എനിക്ക് സ്നേഹമായിരുന്നു കെട്ടിപ്പിടിച്ച് ഉമ്മ വെച്ചു!
രണ്ടിനും ഒരേ ഒരു ഉത്തരമായി സമൂഹം നെടുവീർപ്പിട്ടു!
എന്നെ ഞാനാക്കിയ സമൂഹത്തെ പാവപ്പെട്ട എനിക്ക് സ്നേഹമായിരുന്നു കെട്ടിപ്പിടിച്ച് ഉമ്മ വെച്ചു!
രണ്ടിനും ഒരേ ഒരു ഉത്തരമായി സമൂഹം നെടുവീർപ്പിട്ടു!
ശനിയാഴ്‌ച, നവംബർ 13, 2010
ചില ഡെഫനിഷനുകൾ!
മനുഷ്യൻ!
ധർമ്മാർത്ഥ കാമ മോക്ഷം,
നാലും കൂട്ടി മുറുക്കി തുപ്പിയ ജീവൻ!
അസുഖം!
അന്യസുഖത്തിലെ അസഹിഷ്ണുത!
നാണം!
നടികൾക്ക് നഷ്ടപ്പെട്ട വികാരം!
ചരമം!
പത്രകോളത്തിലെ മക്കൾ പുരാണ പരസ്യത്തിനുതകുന്ന ശുഭവാർത്ത!
വിവാഹം!
ഒരുവനെ ഒതുക്കിയ സമൂഹത്തിന്റെ ആഹ്ലാദ പ്രകടനം!
സ്നേഹം:
സ്വന്തമില്ലാതെ അന്യനില്ലെന്ന് കരുതുന്ന വികാരം!
കോപം:
മനസ്സിന്റെ ഭ്രാന്തിൽ, യദാർത്ഥ സ്വരൂപം ആളുകൾക്ക് മുന്നിൽ മറ നീക്കി വിടരുന്ന വികാരം!
ധർമ്മാർത്ഥ കാമ മോക്ഷം,
നാലും കൂട്ടി മുറുക്കി തുപ്പിയ ജീവൻ!
അസുഖം!
അന്യസുഖത്തിലെ അസഹിഷ്ണുത!
നാണം!
നടികൾക്ക് നഷ്ടപ്പെട്ട വികാരം!
ചരമം!
പത്രകോളത്തിലെ മക്കൾ പുരാണ പരസ്യത്തിനുതകുന്ന ശുഭവാർത്ത!
വിവാഹം!
ഒരുവനെ ഒതുക്കിയ സമൂഹത്തിന്റെ ആഹ്ലാദ പ്രകടനം!
സ്നേഹം:
സ്വന്തമില്ലാതെ അന്യനില്ലെന്ന് കരുതുന്ന വികാരം!
കോപം:
മനസ്സിന്റെ ഭ്രാന്തിൽ, യദാർത്ഥ സ്വരൂപം ആളുകൾക്ക് മുന്നിൽ മറ നീക്കി വിടരുന്ന വികാരം!
വെള്ളിയാഴ്‌ച, നവംബർ 12, 2010
ഭയവും ഞാനും!
നേർത്ത ഉള്ളിത്തോലിന്റെ മനസ്സും ഞെടുങ്ങുന്ന ഹൃദയവുമുള്ള എന്നെ ഞാനെന്തു വിളിക്കും?
എന്നും ശങ്ക!
കുറ്റവിചാരണക്കാർ എന്നെ പരിഹസിച്ചാർത്തു!
എല്ലാം അവനെ കൊണ്ട് സംഭവിച്ചത്! ....കോപം വന്ന് അവനെ ഞാനെന്തൊക്കെയോ വിളിച്ചു!
അവൻ തരിച്ചു നിന്നു!
"എന്നെ ഞാനെന്തു ചെയ്യും?"-വീണ്ടും ശങ്ക!
ശല്ല്യമായപ്പോൾ അവനെ ഞാൻ തല്ലി കൊന്നു!
ഇത്രേയുള്ളൂ കാര്യം എന്നോർത്തപ്പോൾ ധീരനായ് പത്മവ്യൂഹം ഭേദിച്ച ഞാൻ കൈവീശി നടന്നു.. സമൂഹത്തിൽ അൽപം ആദരണീയനായി!
അവനെ അത്രയ്ക്കും വെറുത്ത, രക്തം തിളച്ച എന്റെ മനസ്സിന്റെ നെർമ്മല്യം!!
."..എന്നെ കൊല്ലാതെ നിന്നിലെ ആ പിശാചിനെ കൊന്ന് നിങ്ങൾ ഒരു കൊലപാതകി ആയെങ്കിൽ...! "
എന്നും ശങ്ക!
കുറ്റവിചാരണക്കാർ എന്നെ പരിഹസിച്ചാർത്തു!
എല്ലാം അവനെ കൊണ്ട് സംഭവിച്ചത്! ....കോപം വന്ന് അവനെ ഞാനെന്തൊക്കെയോ വിളിച്ചു!
അവൻ തരിച്ചു നിന്നു!
"എന്നെ ഞാനെന്തു ചെയ്യും?"-വീണ്ടും ശങ്ക!
ശല്ല്യമായപ്പോൾ അവനെ ഞാൻ തല്ലി കൊന്നു!
ഇത്രേയുള്ളൂ കാര്യം എന്നോർത്തപ്പോൾ ധീരനായ് പത്മവ്യൂഹം ഭേദിച്ച ഞാൻ കൈവീശി നടന്നു.. സമൂഹത്തിൽ അൽപം ആദരണീയനായി!
അവനെ അത്രയ്ക്കും വെറുത്ത, രക്തം തിളച്ച എന്റെ മനസ്സിന്റെ നെർമ്മല്യം!!
."..എന്നെ കൊല്ലാതെ നിന്നിലെ ആ പിശാചിനെ കൊന്ന് നിങ്ങൾ ഒരു കൊലപാതകി ആയെങ്കിൽ...! "
അവസ്ഥാന്തരം!
സമൂഹം അയാളെ സ്നേഹിച്ച്, സ്നേഹിച്ച്,സ്നേഹത്തോടെ അയാളോട് നേതാവായി നയിക്കാൻ പറഞ്ഞു..
അയാൾ അഹങ്കരിച്ച്, അഹങ്കരിച്ച് മൃഗമായി സമൂഹത്തോട് കീഴടങ്ങാൻ പറഞ്ഞു!
അയാൾ അഹങ്കരിച്ച്, അഹങ്കരിച്ച് മൃഗമായി സമൂഹത്തോട് കീഴടങ്ങാൻ പറഞ്ഞു!
വ്യാഴാഴ്‌ച, നവംബർ 11, 2010
കാക്കയുടെ ചിന്തകൾ..(22)
"ദു:ഖങ്ങൾ കെട്ടിക്കിടന്ന് നാശമാവാതിരിക്കാൻ, അവ നിന്റെ ജീവിതത്തെ തകർക്കാതിരിക്കാൻ, നിന്റെ ദു:ഖ ങ്ങൾ എന്നോടു പറയുക!" - അയാളുടെ സൗമ്യമായ ഉപദേശം!
അവൾ ദു:ഖ ങ്ങളെല്ലാം അയാളോട് തുറന്നു പറഞ്ഞു.. അയാൾ അവൾക്കൊപ്പം പൊട്ടി പൊട്ടി കരഞ്ഞ് സമാധാനിപ്പിച്ചു ഉപദേശം കൊടുത്തു..
അവൾ സമാധാനത്തോടെ മടങ്ങിയപ്പോൾ അയാൾ പൊട്ടി പൊട്ടിച്ചിരിച്ച് ആസ്വദിച്ചു.
"നിന്റെ വിഷമങ്ങളെല്ലാം എന്നോട് പങ്കുവെക്കുക!.". വീണ്ടും അയാളുടെ ഉപദേശം!
അവൾ പെട്ടിയും കിടക്കയുമായി വിഷമങ്ങൾ പങ്കുവെക്കാനെത്തി..
എല്ലാ വിഷമങ്ങളും പങ്കുവെച്ച ശേഷം ഒരു നാൾ അയാൾ പറഞ്ഞു.." വിഷമങ്ങൾ എല്ലാം മാറിയല്ലോ?.. ഇനി സന്തോഷത്തോടെ തിരിച്ചു പോകുക..!"
അവൾക്ക് പോകാൻ മനസ്സില്ല്ലായിരുന്നു.. ! അയാളവളെ ചവിട്ടി പുറത്താക്കി ... പങ്കുവെച്ച വിഷമങ്ങളെല്ലാം റോഡിലേക്കു വാരിയെറിഞ്ഞു പൊട്ടി പൊട്ടിച്ചിരിച്ചു..
വിഴുപ്പുഭാണ്ഡം ചുമന്ന് .. പൊട്ടി പൊട്ടിക്കരഞ്ഞ് അവൾ മെല്ലെ നീങ്ങി!
..കാ..കാ... എന്ന് കരഞ്ഞു വിളിച്ച് കാക്ക കാക്കകളെ വരുത്തി..പറഞ്ഞു.. കണ്ടോ? .. കണ്ടോ?..
"വിഴുപ്പുകൾ ആരും ചുമയ്ക്കാൻ ഇഷ്ടപ്പെടില്ല.. കാര്യമില്ലാതെ വിഷമങ്ങളും!..
അവൾ ദു:ഖ ങ്ങളെല്ലാം അയാളോട് തുറന്നു പറഞ്ഞു.. അയാൾ അവൾക്കൊപ്പം പൊട്ടി പൊട്ടി കരഞ്ഞ് സമാധാനിപ്പിച്ചു ഉപദേശം കൊടുത്തു..
അവൾ സമാധാനത്തോടെ മടങ്ങിയപ്പോൾ അയാൾ പൊട്ടി പൊട്ടിച്ചിരിച്ച് ആസ്വദിച്ചു.
"നിന്റെ വിഷമങ്ങളെല്ലാം എന്നോട് പങ്കുവെക്കുക!.". വീണ്ടും അയാളുടെ ഉപദേശം!
അവൾ പെട്ടിയും കിടക്കയുമായി വിഷമങ്ങൾ പങ്കുവെക്കാനെത്തി..
എല്ലാ വിഷമങ്ങളും പങ്കുവെച്ച ശേഷം ഒരു നാൾ അയാൾ പറഞ്ഞു.." വിഷമങ്ങൾ എല്ലാം മാറിയല്ലോ?.. ഇനി സന്തോഷത്തോടെ തിരിച്ചു പോകുക..!"
അവൾക്ക് പോകാൻ മനസ്സില്ല്ലായിരുന്നു.. ! അയാളവളെ ചവിട്ടി പുറത്താക്കി ... പങ്കുവെച്ച വിഷമങ്ങളെല്ലാം റോഡിലേക്കു വാരിയെറിഞ്ഞു പൊട്ടി പൊട്ടിച്ചിരിച്ചു..
വിഴുപ്പുഭാണ്ഡം ചുമന്ന് .. പൊട്ടി പൊട്ടിക്കരഞ്ഞ് അവൾ മെല്ലെ നീങ്ങി!
..കാ..കാ... എന്ന് കരഞ്ഞു വിളിച്ച് കാക്ക കാക്കകളെ വരുത്തി..പറഞ്ഞു.. കണ്ടോ? .. കണ്ടോ?..
"വിഴുപ്പുകൾ ആരും ചുമയ്ക്കാൻ ഇഷ്ടപ്പെടില്ല.. കാര്യമില്ലാതെ വിഷമങ്ങളും!..
ചില ചിന്തകൾ!
ചിഹ്നം!
രൂപയ്ക്ക്,
ചോദ്യമായ്,
അടിപതറി,
അടിമപ്പെട്ട്,
ചുളിവായി,
ചിഹ്നമായ്,
സമൂഹത്തിൽ,
അവൾ മയങ്ങി!
വിത!
വിതച്ചു വളർന്ന
വരിനെല്ലും,
വിതയ്ക്കാതെ,
വളർന്ന വരിനെല്ലും!
വിതച്ചത് കൊയ്തും,
കൊയ്തത് വിറ്റും,
വിറ്റതു വാങ്ങിയും
പാർട്ടി പിളർന്നു,
വളർന്നു തളർന്നു!
സംഘടന
സംഘടിച്ച്,
ശക്തരായി,
വിഘടിച്ച്,
വില്ലന്മാരായ്!
പരസ്പരം,
ചെളിയെറിഞ്ഞ്,
കൊണ്ടും കൊടുത്തും!
ചോദിച്ചും,
ഉത്തരിച്ചും!
സമൂഹം!
പ്രാന്തു കണ്ടോടിയടുത്ത്,
പ്രോൽസാഹനം!
ചതിവു പറ്റി,
ചതഞ്ഞ്,
എരിവു കേറി,
എരിഞ്ഞ്,
ഭരണിപ്പാട്ട്
കലാകാരന്മാർ!
പുഞ്ചിരിച്ച്,
കൈയ്യടിച്ച്,
സങ്കടപ്പെട്ട്,
ആശ്ചര്യപ്പെട്ട്,
ആർമ്മാദിച്ച,
പ്രേക്ഷക ഹൃദയം,
തിരശ്ശില കണ്ട്,
ഹൃദയം തകർന്ന്,
അകത്തളത്തിലേക്ക്!
രൂപയ്ക്ക്,
ചോദ്യമായ്,
അടിപതറി,
അടിമപ്പെട്ട്,
ചുളിവായി,
ചിഹ്നമായ്,
സമൂഹത്തിൽ,
അവൾ മയങ്ങി!
വിത!
വിതച്ചു വളർന്ന
വരിനെല്ലും,
വിതയ്ക്കാതെ,
വളർന്ന വരിനെല്ലും!
വിതച്ചത് കൊയ്തും,
കൊയ്തത് വിറ്റും,
വിറ്റതു വാങ്ങിയും
പാർട്ടി പിളർന്നു,
വളർന്നു തളർന്നു!
സംഘടന
സംഘടിച്ച്,
ശക്തരായി,
വിഘടിച്ച്,
വില്ലന്മാരായ്!
പരസ്പരം,
ചെളിയെറിഞ്ഞ്,
കൊണ്ടും കൊടുത്തും!
ചോദിച്ചും,
ഉത്തരിച്ചും!
സമൂഹം!
പ്രാന്തു കണ്ടോടിയടുത്ത്,
പ്രോൽസാഹനം!
ചതിവു പറ്റി,
ചതഞ്ഞ്,
എരിവു കേറി,
എരിഞ്ഞ്,
ഭരണിപ്പാട്ട്
കലാകാരന്മാർ!
പുഞ്ചിരിച്ച്,
കൈയ്യടിച്ച്,
സങ്കടപ്പെട്ട്,
ആശ്ചര്യപ്പെട്ട്,
ആർമ്മാദിച്ച,
പ്രേക്ഷക ഹൃദയം,
തിരശ്ശില കണ്ട്,
ഹൃദയം തകർന്ന്,
അകത്തളത്തിലേക്ക്!
ബുധനാഴ്‌ച, നവംബർ 10, 2010
എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...(മുപ്പത്തി രണ്ടാം സർഗ്ഗം)
മൂത്രത്തിൽ ശാസ്ത്രം മാത്രമല്ല ഭാഷയും, ഗണിതവും ഒക്കെ കാണുന്ന പുണ്യാത്മാവാണ് കൊമേർസ് ലെക്ചർ!പക്ഷെ പഞ്ചപാവം!
ഉപദ്രവിക്കാത്തവരെ കൂടുതൽ നമിക്കണമെന്ന് വിവരം വെച്ചവർ വിവരത്തിന്റെ ചൂടാറുമ്പോഴെല്ലാം ചൂടാക്കി, ചൂടാക്കി പറയാറുണ്ട്!
അദ്ദേഹം ക്ലാസ്സിൽ കയറും മുന്നേ നോമും ഫ്രെൻഡും പുറത്തേക്ക് വലിഞ്ഞു...നമ്മെ കണ്ടു എന്ന് നമുക്ക് തോന്നി..
"ഇല്യാ "എന്ന് അവനും!
അദ്ദേഹം നമ്മെ കണ്ടോ അതോ കണ്ടില്ലേ? തോന്നിയ സ്ഥിതിക്ക് അദ്ദേഹത്തോട് തന്നെ ചോദിച്ച് സംശയനിവൃത്തി നടത്തി തിരിച്ചു വരാം.. കള്ളനല്ലെങ്കിൽ പിന്നെ പോലീസിനെ പേടിപ്പിക്കുന്നതെന്തിന്?...അദ്ദേഹം ഒന്നും പറയില്ല്ലാച്ചാലും അങ്ങിനെയല്ലല്ലോ.. അറിഞ്ഞിട്ട് തന്നെ കാര്യം.. നോം പോവ്വാ... അദ്ദേഹത്തിന് ക്ലാസ്സെടുക്കാനുള്ള മൂഡ് പോവോ ആവോ?..അദ്ദേഹത്തിനു സങ്കടാവോ ആവോ?"
ഫ്രെൻഡൻ പറഞ്ഞു " മരത്തലയാ.. നമ്മെ അയാൾ കണ്ടിട്ടില്ല പിന്നെ എന്തോന്ന് ഓതാനാ നീ പോകുന്നത്?"
ഒരക്ഷരം മിണ്ടാതെ തുപ്പിയ തുപ്പലു മുഴുവൻ തിന്ന് ജീവിക്കുന്ന ജീവികളെ സംരക്ഷിക്കുമ്പോൾ തിരിച്ച് നോമും മാന്യത കീപ്പ് ചെയ്യണം!.പാടില്യാന്നുണ്ടോ?".അണ്ടർ സ്റ്റാൻഡ്!..നോം അവനെ അണ്ടർ സ്റ്റാൻഡി... അതോ ഓവർ സ്റ്റാൻഡോ!..
നോം അവന്റെ തറുതല കേട്ട് നിന്നില്ല.. നേരെ പോയി അദ്ദേഹത്തിനടുത്തെത്തി..
" സാർ!"
"എന്താ?"
" നോം പോവ്വാ!"- നോമിപ്പോൾ മരിച്ചു പോവും എന്ന മട്ടിലുള്ള സങ്കടം നോം മറച്ചു വെച്ചില്ല!
നമ്മുടെ സങ്കടം കണ്ടിട്ട് അദ്ദേഹത്തിനും സങ്കടം വന്നു..
ഈ കോളേജിൽ നിന്നു തന്നെ വിടുതൽ സർട്ടിഫിക്കറ്റും വാങ്ങി പോകുകയാണെന്നോ മറ്റോ കരുതി അദ്ദേഹം ചോദിച്ചു..!
" എങ്ങോട്ട്!"
" ഇതാ ഈ കൊഴപ്പം!.. പോവ്വാണെന്ന് പറഞ്ഞാൽ പോയ്ക്കോ എന്ന് ആശീർവ്വാദം തരുകയല്ലേ വേണ്ടത്!...എങ്ങട്ട്, ഏതിന്, ആര്, എപ്പോൾ എന്നൊക്കെ എസ്സെ എഴുതി കൊടുക്കണം!.. ചോദിച്ചില്ലെങ്കിൽ ഒരു കൊഴപ്പവും ഇല്ല!
എന്നാലും പഞ്ചപാവം ലെക്ചറല്ല പറഞ്ഞ് കളയാം സത്യം എന്ന് കരുതി നോം പറഞ്ഞു.. എങ്ങോട്ടെന്ന ചോദ്യം നിരീചില്യ..കോളേജല്ലേ അപ്പോൾ ആ ചോദ്യത്തിനു പ്രസക്തിയില്ലല്ലോ? അതിനാൽ ആകെ പരിഭ്രമായിരുന്നു... ." എൻ. സി. സി യുടെ ലുങ്കി വാങ്ങാൻ!"
അദ്ദേഹം നമ്മെ ആത്മവിശ്വാസം വന്ന് ചുഴിഞ്ഞ് നോക്കി.." എൻ. സി. സി ക്ക് ലുങ്കിയോ യൂണീഫോം?"
"അല്ല അല്ലേ!.. നോം ചമ്മി!.. ഛേ.. നാവിന്റെ പുളയൽ!
"അല്ല സാറെ.. എൻ. സി . സി ക്ക് നോമും ചേർന്നിട്ടുണ്ട്.. നമുക്ക് തന്ന പാന്റും ഷർട്ടും വലുതാണ് അത് ഓഫീസിൽ പോയി മാറണം"
...ലോകമായ ലോകത്തൊക്കെ ഓടി നടന്ന് കണ്ട കാടനും മറുതയും ഇട്ട് നാറ്റിയ പാന്റ് ഇടാൻ മാത്രം കൊച്ചല്ല നോം എന്ന് പറഞ്ഞപ്പോൾ എൻ സി. സി യുടെ സാർ ഓഫീസിൽ പോയാൽ നല്ല പാന്റു കിട്ടും! ഷർട്ടു കിട്ടും പുതിയ ഷൂസുകിട്ടും എന്ന് കൊതിപ്പിച്ചു.. അതിനാ നോം പോകുന്നത്!.. അല്ലാതെ ജനലു ചാടിക്കടന്ന് കള്ളുകുടിക്കാനല്ല!..പാറമടക്കിലെ യക്ഷിയെ കണ്ട് ചുണ്ണാമ്പ് ചോദിച്ചും കൊടുത്തും പൈസ വാങ്ങിയും കൊടുത്തും ഭ്രമിക്കാനല്ല!..യുവർ ഓണർ!
"നോം ആരാ? .. എൻ. സി. സി കേഡറ്റ്!...പരേഡ്!.. അഭിമാനം അറ്റൻഷനായി.. ഇന്ത്യാ മഹാരാജ്യം കാക്കേണ്ട അഭിമാനം നമ്മുടെ മുഖത്ത് റോസാ പുഷ്പമായി, ചെണ്ടുമല്ലികയായി,വാടാർ മല്ലികയായി വിരിഞ്ഞിരുന്നു..!
"ഉം പോയ്ക്കോ?"-- അദ്ദേഹം മനസ്സില്ലാ മനസ്സോടെ സമ്മതം മൂളി... ചെറിയ സംശയം അദ്ദേഹത്തിനുണ്ടായിരുന്നു.. ഈ ചെറുക്കന്മാർ എന്തായാലും രാജ്യം കാക്കേണ്ടവരല്ലേ.. ജീവനും കൊണ്ട് ഓടുമ്പോൾ ബുള്ളറ്റുകൾ .. ബാങ്ങ്.. ബാങ്ങ് .. എന്ന് പുറകിൽ തറച്ച് ധീരതയ്ക്ക് അവാർഡ് വാങ്ങി നടക്കേണ്ടവരല്ലേ എന്നൊക്കെ ഓർത്ത് ചോരതിളച്ചിട്ടാണെന്നു തോന്നുന്നു! .... അല്ലെങ്കിൽ ചോര ആവിയായി പോയിട്ടോ, ഉറഞ്ഞു പോയിട്ടോ ആകാം.!..വെറും സാധാരണക്കാരായ കിടാങ്ങളായ നമുക്കറിയില്ലല്ലോ അദ്ദേഹം എന്തൊക്കെ സ്വപ്നം കണ്ടു എന്ന്! ...വെറും പത്തു മാർക്ക് മോഡറേഷനു വേണ്ടിയുള്ള കലാപരിപാടിയല്ല നമ്മുടെ സിരകളിൽ എൻ. സി . സി.. എന്നൊക്കെ ഓർത്ത് അഭിമാന പുളിയായി.. നമ്മൾ മലയിറങ്ങി, ഊടുവഴിയിറങ്ങി ഓടി ..ഭാരത് മാതാ കീ..ജയ്.. മോഡറേഷൻ കീ ജയ്! എന്നൊക്കെ മനസ്സിലോർത്ത് നോമും ഫ്രെൻഡനും ബസ്സിൽ കയറി!
ഒരു പക്ഷെ ഭാവിയിൽ രാഷ്ട്രസേവനത്തിനു നമ്മെയും തെരഞ്ഞെടുത്താലോ? രാഷ്ട്രപതിയുടെ മെഡലു കിട്ടിയാലോ?... അതിമോഹം മനുഷ്യനെ കടലിടുക്കിൽ മുക്കികൊല്ലും!..അതിനാൽ ചെറുമോഹം മാത്രം മനസ്സിലവശേഷിപ്പിച്ച് ഓഫീസ്സിലെത്തി!
ഓഫീസിൽ പുതിയ യൂണിഫോം! ഹായ് ഹായ്! നമ്മൾ പഴയതു കൊടുത്ത് പുതിയവ സംഘടിപ്പിച്ച്, അഭിമാനത്തോടെ, ആഹ്ലാദത്തോടെ വീട്ടിലേക്ക് പോയി..!
ഉപദ്രവിക്കാത്തവരെ കൂടുതൽ നമിക്കണമെന്ന് വിവരം വെച്ചവർ വിവരത്തിന്റെ ചൂടാറുമ്പോഴെല്ലാം ചൂടാക്കി, ചൂടാക്കി പറയാറുണ്ട്!
അദ്ദേഹം ക്ലാസ്സിൽ കയറും മുന്നേ നോമും ഫ്രെൻഡും പുറത്തേക്ക് വലിഞ്ഞു...നമ്മെ കണ്ടു എന്ന് നമുക്ക് തോന്നി..
"ഇല്യാ "എന്ന് അവനും!
അദ്ദേഹം നമ്മെ കണ്ടോ അതോ കണ്ടില്ലേ? തോന്നിയ സ്ഥിതിക്ക് അദ്ദേഹത്തോട് തന്നെ ചോദിച്ച് സംശയനിവൃത്തി നടത്തി തിരിച്ചു വരാം.. കള്ളനല്ലെങ്കിൽ പിന്നെ പോലീസിനെ പേടിപ്പിക്കുന്നതെന്തിന്?...അദ്ദേഹം ഒന്നും പറയില്ല്ലാച്ചാലും അങ്ങിനെയല്ലല്ലോ.. അറിഞ്ഞിട്ട് തന്നെ കാര്യം.. നോം പോവ്വാ... അദ്ദേഹത്തിന് ക്ലാസ്സെടുക്കാനുള്ള മൂഡ് പോവോ ആവോ?..അദ്ദേഹത്തിനു സങ്കടാവോ ആവോ?"
ഫ്രെൻഡൻ പറഞ്ഞു " മരത്തലയാ.. നമ്മെ അയാൾ കണ്ടിട്ടില്ല പിന്നെ എന്തോന്ന് ഓതാനാ നീ പോകുന്നത്?"
ഒരക്ഷരം മിണ്ടാതെ തുപ്പിയ തുപ്പലു മുഴുവൻ തിന്ന് ജീവിക്കുന്ന ജീവികളെ സംരക്ഷിക്കുമ്പോൾ തിരിച്ച് നോമും മാന്യത കീപ്പ് ചെയ്യണം!.പാടില്യാന്നുണ്ടോ?".അണ്ടർ സ്റ്റാൻഡ്!..നോം അവനെ അണ്ടർ സ്റ്റാൻഡി... അതോ ഓവർ സ്റ്റാൻഡോ!..
നോം അവന്റെ തറുതല കേട്ട് നിന്നില്ല.. നേരെ പോയി അദ്ദേഹത്തിനടുത്തെത്തി..
" സാർ!"
"എന്താ?"
" നോം പോവ്വാ!"- നോമിപ്പോൾ മരിച്ചു പോവും എന്ന മട്ടിലുള്ള സങ്കടം നോം മറച്ചു വെച്ചില്ല!
നമ്മുടെ സങ്കടം കണ്ടിട്ട് അദ്ദേഹത്തിനും സങ്കടം വന്നു..
ഈ കോളേജിൽ നിന്നു തന്നെ വിടുതൽ സർട്ടിഫിക്കറ്റും വാങ്ങി പോകുകയാണെന്നോ മറ്റോ കരുതി അദ്ദേഹം ചോദിച്ചു..!
" എങ്ങോട്ട്!"
" ഇതാ ഈ കൊഴപ്പം!.. പോവ്വാണെന്ന് പറഞ്ഞാൽ പോയ്ക്കോ എന്ന് ആശീർവ്വാദം തരുകയല്ലേ വേണ്ടത്!...എങ്ങട്ട്, ഏതിന്, ആര്, എപ്പോൾ എന്നൊക്കെ എസ്സെ എഴുതി കൊടുക്കണം!.. ചോദിച്ചില്ലെങ്കിൽ ഒരു കൊഴപ്പവും ഇല്ല!
എന്നാലും പഞ്ചപാവം ലെക്ചറല്ല പറഞ്ഞ് കളയാം സത്യം എന്ന് കരുതി നോം പറഞ്ഞു.. എങ്ങോട്ടെന്ന ചോദ്യം നിരീചില്യ..കോളേജല്ലേ അപ്പോൾ ആ ചോദ്യത്തിനു പ്രസക്തിയില്ലല്ലോ? അതിനാൽ ആകെ പരിഭ്രമായിരുന്നു... ." എൻ. സി. സി യുടെ ലുങ്കി വാങ്ങാൻ!"
അദ്ദേഹം നമ്മെ ആത്മവിശ്വാസം വന്ന് ചുഴിഞ്ഞ് നോക്കി.." എൻ. സി. സി ക്ക് ലുങ്കിയോ യൂണീഫോം?"
"അല്ല അല്ലേ!.. നോം ചമ്മി!.. ഛേ.. നാവിന്റെ പുളയൽ!
"അല്ല സാറെ.. എൻ. സി . സി ക്ക് നോമും ചേർന്നിട്ടുണ്ട്.. നമുക്ക് തന്ന പാന്റും ഷർട്ടും വലുതാണ് അത് ഓഫീസിൽ പോയി മാറണം"
...ലോകമായ ലോകത്തൊക്കെ ഓടി നടന്ന് കണ്ട കാടനും മറുതയും ഇട്ട് നാറ്റിയ പാന്റ് ഇടാൻ മാത്രം കൊച്ചല്ല നോം എന്ന് പറഞ്ഞപ്പോൾ എൻ സി. സി യുടെ സാർ ഓഫീസിൽ പോയാൽ നല്ല പാന്റു കിട്ടും! ഷർട്ടു കിട്ടും പുതിയ ഷൂസുകിട്ടും എന്ന് കൊതിപ്പിച്ചു.. അതിനാ നോം പോകുന്നത്!.. അല്ലാതെ ജനലു ചാടിക്കടന്ന് കള്ളുകുടിക്കാനല്ല!..പാറമടക്കിലെ യക്ഷിയെ കണ്ട് ചുണ്ണാമ്പ് ചോദിച്ചും കൊടുത്തും പൈസ വാങ്ങിയും കൊടുത്തും ഭ്രമിക്കാനല്ല!..യുവർ ഓണർ!
"നോം ആരാ? .. എൻ. സി. സി കേഡറ്റ്!...പരേഡ്!.. അഭിമാനം അറ്റൻഷനായി.. ഇന്ത്യാ മഹാരാജ്യം കാക്കേണ്ട അഭിമാനം നമ്മുടെ മുഖത്ത് റോസാ പുഷ്പമായി, ചെണ്ടുമല്ലികയായി,വാടാർ മല്ലികയായി വിരിഞ്ഞിരുന്നു..!
"ഉം പോയ്ക്കോ?"-- അദ്ദേഹം മനസ്സില്ലാ മനസ്സോടെ സമ്മതം മൂളി... ചെറിയ സംശയം അദ്ദേഹത്തിനുണ്ടായിരുന്നു.. ഈ ചെറുക്കന്മാർ എന്തായാലും രാജ്യം കാക്കേണ്ടവരല്ലേ.. ജീവനും കൊണ്ട് ഓടുമ്പോൾ ബുള്ളറ്റുകൾ .. ബാങ്ങ്.. ബാങ്ങ് .. എന്ന് പുറകിൽ തറച്ച് ധീരതയ്ക്ക് അവാർഡ് വാങ്ങി നടക്കേണ്ടവരല്ലേ എന്നൊക്കെ ഓർത്ത് ചോരതിളച്ചിട്ടാണെന്നു തോന്നുന്നു! .... അല്ലെങ്കിൽ ചോര ആവിയായി പോയിട്ടോ, ഉറഞ്ഞു പോയിട്ടോ ആകാം.!..വെറും സാധാരണക്കാരായ കിടാങ്ങളായ നമുക്കറിയില്ലല്ലോ അദ്ദേഹം എന്തൊക്കെ സ്വപ്നം കണ്ടു എന്ന്! ...വെറും പത്തു മാർക്ക് മോഡറേഷനു വേണ്ടിയുള്ള കലാപരിപാടിയല്ല നമ്മുടെ സിരകളിൽ എൻ. സി . സി.. എന്നൊക്കെ ഓർത്ത് അഭിമാന പുളിയായി.. നമ്മൾ മലയിറങ്ങി, ഊടുവഴിയിറങ്ങി ഓടി ..ഭാരത് മാതാ കീ..ജയ്.. മോഡറേഷൻ കീ ജയ്! എന്നൊക്കെ മനസ്സിലോർത്ത് നോമും ഫ്രെൻഡനും ബസ്സിൽ കയറി!
ഒരു പക്ഷെ ഭാവിയിൽ രാഷ്ട്രസേവനത്തിനു നമ്മെയും തെരഞ്ഞെടുത്താലോ? രാഷ്ട്രപതിയുടെ മെഡലു കിട്ടിയാലോ?... അതിമോഹം മനുഷ്യനെ കടലിടുക്കിൽ മുക്കികൊല്ലും!..അതിനാൽ ചെറുമോഹം മാത്രം മനസ്സിലവശേഷിപ്പിച്ച് ഓഫീസ്സിലെത്തി!
ഓഫീസിൽ പുതിയ യൂണിഫോം! ഹായ് ഹായ്! നമ്മൾ പഴയതു കൊടുത്ത് പുതിയവ സംഘടിപ്പിച്ച്, അഭിമാനത്തോടെ, ആഹ്ലാദത്തോടെ വീട്ടിലേക്ക് പോയി..!
ഉദയാസ്തമങ്ങൾ!
ഉദയം!
അന്ധകാരത്തെ,
ചുരണ്ടി മാന്തി,
ധൃതിയിൽ,
ഷേവു ചെയ്തു
മുറിഞ്ഞ സൂര്യൻ!
അസ്തമയം!
അവകാശ തർക്ക-
കൊലപാതകവും!
ചന്ദ്രന്റെ കിരീടധാരണവും!
അന്ധകാരത്തെ,
ചുരണ്ടി മാന്തി,
ധൃതിയിൽ,
ഷേവു ചെയ്തു
മുറിഞ്ഞ സൂര്യൻ!
അസ്തമയം!
അവകാശ തർക്ക-
കൊലപാതകവും!
ചന്ദ്രന്റെ കിരീടധാരണവും!
സഭ്യത!
ജട്ടിയിട്ട്,
ബനിയനിട്ട്,
ഷർട്ടിട്ട്,
പാന്റിട്ട്,
ബെൽട്ടിട്ട്,
വയറു മുറുക്കി,
ടൈ കെട്ടി,
ചങ്കു മുറുക്കി,
ഞരമ്പ് മുറുക്കി,
അറ്റൻഷനായി.
ഷൂസിട്ട്,
കാലുമുറുക്കി,
കോട്ടിട്ട്,
പ്രതാപിയായി.!
മിണ്ടാതെ,
ഇടംവലം നോക്കാതെ,
ശ്വാസം വിടാതെ,
പല്ലുകാട്ടാതെ,
പുഞ്ചിരിക്കാതെ,
വിതുമ്പാതെ,
കണ്ണീർ വീഴ്ത്താതെ,
തുമ്മാതെ,
ചുമയ്ക്കാതെ,
ശബ്ദം കേൾപ്പിക്കാതെ,
സംസ്കാരം വിഴുങ്ങി,
പ്രതിമയായി,
ചത്തൊടുങ്ങി!
പൗഡറിട്ട്,
മെയ്ക്കപ്പിട്ട്,
സെന്റ് പൂശി,
പരിമളം പരത്തി,
വിളങ്ങും ശരീരം!
നാറാതെ,
നാറ്റാതെ,
മിണ്ടാതെ,
വിതുമ്പാതെ,
ഒച്ചവെക്കാതെ,
ശ്വാസം വിടാതെ,
പെട്ടിയിലെടുത്ത്,
ചുടുകാട്ടിലേക്ക്!
ബനിയനിട്ട്,
ഷർട്ടിട്ട്,
പാന്റിട്ട്,
ബെൽട്ടിട്ട്,
വയറു മുറുക്കി,
ടൈ കെട്ടി,
ചങ്കു മുറുക്കി,
ഞരമ്പ് മുറുക്കി,
അറ്റൻഷനായി.
ഷൂസിട്ട്,
കാലുമുറുക്കി,
കോട്ടിട്ട്,
പ്രതാപിയായി.!
മിണ്ടാതെ,
ഇടംവലം നോക്കാതെ,
ശ്വാസം വിടാതെ,
പല്ലുകാട്ടാതെ,
പുഞ്ചിരിക്കാതെ,
വിതുമ്പാതെ,
കണ്ണീർ വീഴ്ത്താതെ,
തുമ്മാതെ,
ചുമയ്ക്കാതെ,
ശബ്ദം കേൾപ്പിക്കാതെ,
സംസ്കാരം വിഴുങ്ങി,
പ്രതിമയായി,
ചത്തൊടുങ്ങി!
പൗഡറിട്ട്,
മെയ്ക്കപ്പിട്ട്,
സെന്റ് പൂശി,
പരിമളം പരത്തി,
വിളങ്ങും ശരീരം!
നാറാതെ,
നാറ്റാതെ,
മിണ്ടാതെ,
വിതുമ്പാതെ,
ഒച്ചവെക്കാതെ,
ശ്വാസം വിടാതെ,
പെട്ടിയിലെടുത്ത്,
ചുടുകാട്ടിലേക്ക്!
ചൊവ്വാഴ്ച, നവംബർ 09, 2010
ഒബാമയും ഔട്ട് സോഴ്സും!
കൈവെള്ളയിലൊതുക്കാമിനി,
ഒബാമാ പ്ലാറ്റർ,
ഛർദ്ദിച്ചും,
ദഹിപ്പിച്ചും,
തുപ്പിയും,
തിന്നും!
ആഹാ!
കൈവെള്ളയിലൊതുങ്ങീല,
ഒബാമ ഫ്ലാറ്റായ്,
സ്നേഹിച്ചും,
തുള്ളിയും,
ചാടിയും,
ഓടിയും,
ഐ.ടി.
സ്വാഹ!
--------------
N.B: ഒബാമാ പ്ലാറ്റർ -സ്റ്റാർ ഹോട്ടലുകാർ ഒബാമ വന്നപ്പോൾ ഉണ്ടാക്കിയ കടൽ വിഭവങ്ങൾ ചേർത്ത ആഹാരം!
ഒബാമാ പ്ലാറ്റർ,
ഛർദ്ദിച്ചും,
ദഹിപ്പിച്ചും,
തുപ്പിയും,
തിന്നും!
ആഹാ!
കൈവെള്ളയിലൊതുങ്ങീല,
ഒബാമ ഫ്ലാറ്റായ്,
സ്നേഹിച്ചും,
തുള്ളിയും,
ചാടിയും,
ഓടിയും,
ഐ.ടി.
സ്വാഹ!
--------------
N.B: ഒബാമാ പ്ലാറ്റർ -സ്റ്റാർ ഹോട്ടലുകാർ ഒബാമ വന്നപ്പോൾ ഉണ്ടാക്കിയ കടൽ വിഭവങ്ങൾ ചേർത്ത ആഹാരം!
ആത്മാർത്ഥ സ്നേഹിതൻ!
മുന്നിൽ അഗാധമാം സമുദ്രം!
എടുത്തു ചാടി,
തിരമാലകളോട് മല്ലിടിച്ച്,
എടുത്തെറിയപ്പെട്ടും,
ഒഴിഞ്ഞു മാറിയും,
ഊളിയിട്ടും,
മൂങ്ങാം കുഴിയിട്ടും കിട്ടിയ,
മുത്തുചിപ്പികൾ!
കരയ്ക്കണിഞ്ഞ്,
നിവർന്ന് നിന്ന്,
ഒന്നൊന്നായി തുറന്ന്,
മൂല്യം കാണാതെ,
മുത്തു കാണാതെ,
വലിച്ചെറിഞ്ഞു!
എവിടെയോ മുത്തുണ്ടത്രെ!
എവിടെ?
വീണ്ടും മുങ്ങാം കുഴിയിട്ട്,
തപ്പിയെടുത്ത്,
കരക്കണിഞ്ഞ്,
തുറന്നു നോക്കിയും,
നെടുവീർപ്പിട്ടും!
മൂല്യമുള്ള മുത്തിനായ്,
തിരച്ചിൽ തുടർന്നും,
ക്ഷീണിച്ചും
ഒന്നു രണ്ട് മുത്തുകൾ
കിട്ടി മടങ്ങി!!
മുത്തോ പവിഴമോ
വെറും മൺകട്ടയോ?
സംശയത്തോടെ,
ഉരച്ചു നോക്കി!
എടുത്തു ചാടി,
തിരമാലകളോട് മല്ലിടിച്ച്,
എടുത്തെറിയപ്പെട്ടും,
ഒഴിഞ്ഞു മാറിയും,
ഊളിയിട്ടും,
മൂങ്ങാം കുഴിയിട്ടും കിട്ടിയ,
മുത്തുചിപ്പികൾ!
കരയ്ക്കണിഞ്ഞ്,
നിവർന്ന് നിന്ന്,
ഒന്നൊന്നായി തുറന്ന്,
മൂല്യം കാണാതെ,
മുത്തു കാണാതെ,
വലിച്ചെറിഞ്ഞു!
എവിടെയോ മുത്തുണ്ടത്രെ!
എവിടെ?
വീണ്ടും മുങ്ങാം കുഴിയിട്ട്,
തപ്പിയെടുത്ത്,
കരക്കണിഞ്ഞ്,
തുറന്നു നോക്കിയും,
നെടുവീർപ്പിട്ടും!
മൂല്യമുള്ള മുത്തിനായ്,
തിരച്ചിൽ തുടർന്നും,
ക്ഷീണിച്ചും
ഒന്നു രണ്ട് മുത്തുകൾ
കിട്ടി മടങ്ങി!!
മുത്തോ പവിഴമോ
വെറും മൺകട്ടയോ?
സംശയത്തോടെ,
ഉരച്ചു നോക്കി!
പ്രവാസികൾ !
നിറം വറ്റിയ മനസ്സ്,
ചുക്കിയും ചുളിഞ്ഞും,
നിഴലൊട്ടിയ ശരീരം!
മൂട്ടയോട്,
ദേഷ്യപ്പെട്ട്,
തലയിണയോട്,
പരിഭവിച്ച്,
തലതെറ്റിയ മനസ്സിൽ,
അടിതെറ്റിയ ആയുസ്സ്!
കൊഴുപ്പിട്ടുണക്കിയ
റൊട്ടിയായ്,
കൊഴുപ്പു കൂട്ടാതെ,
മധുരം വെച്ച ശരീരം,
മധുരം മറന്ന് കയ്ച്ച്,
ഉപ്പിലിട്ട ശരീരം,
ഉപ്പിടാതെ,
നെടുവീർപ്പിട്ട്,
തൊട്ടുകൂട്ടി,
സ്വയം ശപിച്ച്,
വേച്ചു വേച്ച്,
കീറിയ ബാലൻസിൽ,
തല ചായ്ച്ച്,
ചീറിയ ലോണിൽ,
തണലു കണ്ടൊടുങ്ങി!
ചുക്കിയും ചുളിഞ്ഞും,
നിഴലൊട്ടിയ ശരീരം!
മൂട്ടയോട്,
ദേഷ്യപ്പെട്ട്,
തലയിണയോട്,
പരിഭവിച്ച്,
തലതെറ്റിയ മനസ്സിൽ,
അടിതെറ്റിയ ആയുസ്സ്!
കൊഴുപ്പിട്ടുണക്കിയ
റൊട്ടിയായ്,
കൊഴുപ്പു കൂട്ടാതെ,
മധുരം വെച്ച ശരീരം,
മധുരം മറന്ന് കയ്ച്ച്,
ഉപ്പിലിട്ട ശരീരം,
ഉപ്പിടാതെ,
നെടുവീർപ്പിട്ട്,
തൊട്ടുകൂട്ടി,
സ്വയം ശപിച്ച്,
വേച്ചു വേച്ച്,
കീറിയ ബാലൻസിൽ,
തല ചായ്ച്ച്,
ചീറിയ ലോണിൽ,
തണലു കണ്ടൊടുങ്ങി!
തിങ്കളാഴ്‌ച, നവംബർ 08, 2010
കാക്കയുടെ ചിന്തകൾ..(21)
കാക്ക അന്ന് ചെറുമീനുമായാണ് കൂട്ടിലേക്ക് വന്നത്..
"എനിക്ക്, എനിക്ക്!" കാ.. കാ.. എന്ന് കാറി വിളിച്ച് കാക്ക കുഞ്ഞുങ്ങൾ!
അവരെ നോക്കി കാക്ക ഒരു ചോദ്യം ചോദിച്ചു.. ഒരു ക്വിസ്സ് മത്സരം!..
'...ശരിയുത്തരമെങ്കിൽ ഈ സമ്മാനം നിങ്ങൾക്ക്! തെറ്റെങ്കിൽ ഈ മീൻ ഞാൻ തിന്നും!"- കാക്ക!
കുഞ്ഞുങ്ങൾ സമ്മതിച്ചു... ശ്രദ്ധിച്ചു കേട്ടു!
" പിശാചല്ല.. ദൈവമല്ല,
മനുഷ്യനല്ല, മൃഗമല്ല!
പുതുതായി പിറന്ന
ആ സ്പീഷിസിന്റെ പേരെന്ത്?"
അവർ മുഖത്തോട് മുഖം നോക്കി..
"കൂടിയാലോചിച്ച് ഉത്തരം പറയാം!"- കാക്ക ഇളവ് അനുവദിച്ചു..
ഒന്നിച്ചവർ ഉത്തരം പറഞ്ഞു " എന്തു വന്നാലും പ്രതികരിക്കാത്ത ജനം!"
" മിടുക്കന്മാർ!"- കാക്ക മീൻ കഷ്ണങ്ങളാക്കി കുഞ്ഞുങ്ങൾക്ക് വീതിച്ചു കൊടുത്തു!
" കി..കി..കി..." എന്നവർ സ്വയം അഭിനന്ദിച്ചു ജയ് വിളിച്ചു!
"എനിക്ക്, എനിക്ക്!" കാ.. കാ.. എന്ന് കാറി വിളിച്ച് കാക്ക കുഞ്ഞുങ്ങൾ!
അവരെ നോക്കി കാക്ക ഒരു ചോദ്യം ചോദിച്ചു.. ഒരു ക്വിസ്സ് മത്സരം!..
'...ശരിയുത്തരമെങ്കിൽ ഈ സമ്മാനം നിങ്ങൾക്ക്! തെറ്റെങ്കിൽ ഈ മീൻ ഞാൻ തിന്നും!"- കാക്ക!
കുഞ്ഞുങ്ങൾ സമ്മതിച്ചു... ശ്രദ്ധിച്ചു കേട്ടു!
" പിശാചല്ല.. ദൈവമല്ല,
മനുഷ്യനല്ല, മൃഗമല്ല!
പുതുതായി പിറന്ന
ആ സ്പീഷിസിന്റെ പേരെന്ത്?"
അവർ മുഖത്തോട് മുഖം നോക്കി..
"കൂടിയാലോചിച്ച് ഉത്തരം പറയാം!"- കാക്ക ഇളവ് അനുവദിച്ചു..
ഒന്നിച്ചവർ ഉത്തരം പറഞ്ഞു " എന്തു വന്നാലും പ്രതികരിക്കാത്ത ജനം!"
" മിടുക്കന്മാർ!"- കാക്ക മീൻ കഷ്ണങ്ങളാക്കി കുഞ്ഞുങ്ങൾക്ക് വീതിച്ചു കൊടുത്തു!
" കി..കി..കി..." എന്നവർ സ്വയം അഭിനന്ദിച്ചു ജയ് വിളിച്ചു!
ജനമൈത്രി!
ഒന്നാം നാൾ!
മൈത്രിയേറിയ കാക്കിക്ക്,
ജനമൈത്രി കൂടിയ മർദ്ദനം!
രണ്ടാം നാൾ!
താഢനമേൽപ്പിച്ച,
കള്ളനും ഗുണ്ടയും
പുഞ്ചിരിച്ചു സ്റ്റേഷനിൽ!
പ്ലാസ്റ്ററിട്ട ഏമാന്മാർ,
പൊട്ടിക്കരഞ്ഞു ചാനലിൽ!
മൂന്നാം നാൾ!
കൊള്ളയും കൊലയും
കണ്ടു പിടിക്കും ചാനലും,
ചാനലോൺ ചെയ്ത്
ബിരിയാണി തിന്നുംഏമാനും!
റെസ്റ്റ്, റെസ്റ്റോപശാന്തി!
കൈമടക്കിനു റെസ്റ്റില്ല!,
ബന്ദില്ല, ഹർത്താലില്ല!
നാലാം നാൾ!
"പെരുകുന്ന കുറ്റം,
ഹൃദയഭേദകം!",
കേന്ദ്രത്തെ ചൂണ്ടി,
സന്യസിക്കും,
മന്ത്രി പുംഗവൻ!
മറ്റൊരു നൈർമല്യ ഹൃദയം!
അഞ്ചാം നാൾ:
തിരഞ്ഞെടുപ്പ് സർക്കസ്സ്!
ഞാണിന്മേൽ കളി!
ഊഞ്ഞാലാട്ടം!
കൂടു വിട്ട് കൂറുമാറൽ!
കസേരക്കളി!
ഡപ്പാം കുത്ത്,
കുത്തികൊല്ലൽ കളി!
പിന്നെ ആറാട്ടും,
പൊറാട്ടും,
എഴുന്നള്ളത്തും!
ആറാം നാൾ:
കുറ്റവും കുറവും,
പറഞ്ഞും പഴിച്ചും,
ഒരു പക്ഷം ഭരണത്തിൽ,
മറു പക്ഷം ഗ്യാലറിയിൽ!
ജനം തെരുവോരത്ത്!
കളികണ്ട്, കളി കേട്ട്,
കണ്ണും നട്ട്,
കാലും കഴഞ്ഞ്!
വല്ലതും നടക്കുമോ?
നല്ലത് വരുത്തുമോ?
മൈത്രിയേറിയ കാക്കിക്ക്,
ജനമൈത്രി കൂടിയ മർദ്ദനം!
രണ്ടാം നാൾ!
താഢനമേൽപ്പിച്ച,
കള്ളനും ഗുണ്ടയും
പുഞ്ചിരിച്ചു സ്റ്റേഷനിൽ!
പ്ലാസ്റ്ററിട്ട ഏമാന്മാർ,
പൊട്ടിക്കരഞ്ഞു ചാനലിൽ!
മൂന്നാം നാൾ!
കൊള്ളയും കൊലയും
കണ്ടു പിടിക്കും ചാനലും,
ചാനലോൺ ചെയ്ത്
ബിരിയാണി തിന്നുംഏമാനും!
റെസ്റ്റ്, റെസ്റ്റോപശാന്തി!
കൈമടക്കിനു റെസ്റ്റില്ല!,
ബന്ദില്ല, ഹർത്താലില്ല!
നാലാം നാൾ!
"പെരുകുന്ന കുറ്റം,
ഹൃദയഭേദകം!",
കേന്ദ്രത്തെ ചൂണ്ടി,
സന്യസിക്കും,
മന്ത്രി പുംഗവൻ!
മറ്റൊരു നൈർമല്യ ഹൃദയം!
അഞ്ചാം നാൾ:
തിരഞ്ഞെടുപ്പ് സർക്കസ്സ്!
ഞാണിന്മേൽ കളി!
ഊഞ്ഞാലാട്ടം!
കൂടു വിട്ട് കൂറുമാറൽ!
കസേരക്കളി!
ഡപ്പാം കുത്ത്,
കുത്തികൊല്ലൽ കളി!
പിന്നെ ആറാട്ടും,
പൊറാട്ടും,
എഴുന്നള്ളത്തും!
ആറാം നാൾ:
കുറ്റവും കുറവും,
പറഞ്ഞും പഴിച്ചും,
ഒരു പക്ഷം ഭരണത്തിൽ,
മറു പക്ഷം ഗ്യാലറിയിൽ!
ജനം തെരുവോരത്ത്!
കളികണ്ട്, കളി കേട്ട്,
കണ്ണും നട്ട്,
കാലും കഴഞ്ഞ്!
വല്ലതും നടക്കുമോ?
നല്ലത് വരുത്തുമോ?
വികല ചിന്ത!
സമത്വമെൻ ചിന്ത!
അസമത്വമെൻ ചുറ്റും!
ശകുനിക്കു ശകുനമായവർ,
പകിടയിൽ ചതി!
പൊട്ടിച്ചിരി!
ദുരാഗ്രഹിയാം ദുര്യോധനൻ!
നാണം കെട്ട് കുനിഞ്ഞ
ശിരസ്സുകൾ!
അന്നു മുറുക്കി ചുണ്ട്-
ചുവപ്പിച്ച പെണ്ണ്!,
ഇന്ന് ലിപ്സ്റ്റിക്കുരച്ചു ചുണ്ടു
ചുവപ്പിച്ച പെണ്ണ്!
അന്ന് മടിക്കുത്തഴിക്കുന്ന,
ദുശ്ശാസ്സുനനൻ!
ഇന്ന് മടിക്കുത്തഴി-
ച്ചുല്ലസിക്കുന്ന,
പെൺകൊടി!
അന്ന് യുദ്ധത്തിൻ ശംഖനാദം!
ഇന്ന് ഹർത്താലും, ബന്ദും!
അന്നരക്കില്ലം!
ഇന്ന് ലോൺ ഇല്ലം!
അന്ന് ദേവദാസി,
ഇന്ന് സിനിമാ നടി!
മടുത്തും വെറുത്തും,
അസമത്വമായെൻ ചിന്ത!
സമത്വമാണെനിക്ക് ചുറ്റുമത്രെ!
അസമത്വമെൻ ചുറ്റും!
ശകുനിക്കു ശകുനമായവർ,
പകിടയിൽ ചതി!
പൊട്ടിച്ചിരി!
ദുരാഗ്രഹിയാം ദുര്യോധനൻ!
നാണം കെട്ട് കുനിഞ്ഞ
ശിരസ്സുകൾ!
അന്നു മുറുക്കി ചുണ്ട്-
ചുവപ്പിച്ച പെണ്ണ്!,
ഇന്ന് ലിപ്സ്റ്റിക്കുരച്ചു ചുണ്ടു
ചുവപ്പിച്ച പെണ്ണ്!
അന്ന് മടിക്കുത്തഴിക്കുന്ന,
ദുശ്ശാസ്സുനനൻ!
ഇന്ന് മടിക്കുത്തഴി-
ച്ചുല്ലസിക്കുന്ന,
പെൺകൊടി!
അന്ന് യുദ്ധത്തിൻ ശംഖനാദം!
ഇന്ന് ഹർത്താലും, ബന്ദും!
അന്നരക്കില്ലം!
ഇന്ന് ലോൺ ഇല്ലം!
അന്ന് ദേവദാസി,
ഇന്ന് സിനിമാ നടി!
മടുത്തും വെറുത്തും,
അസമത്വമായെൻ ചിന്ത!
സമത്വമാണെനിക്ക് ചുറ്റുമത്രെ!
ഞായറാഴ്‌ച, നവംബർ 07, 2010
ചില ഡെഫനിഷനുകൾ!
ഞാനറിയാതെ എന്നിൽ കയറിയിരുന്ന ചില ഡെഫനിഷനുകൾ!
എഞ്ചിനീയർ:- എഞ്ചിനില്ലാതെ ഓടുന്നവൻ!
------------------------------------------------------------------------------------
ഡോക്ടർ:- പയറു പോലെ നടന്നവനെ പഞ്ഞിവെച്ച് ഒതുക്കുന്നവൻ!
--------------------------------------------------------------------------------------
വക്കീൽ:- കള്ളന്മാരുടെയും കൊള്ളക്കാരുടെയും പൂജാരി!
--------------------------------------------------------------------------------------
വക്കീൽ ഗുമസ്തൻ: സ്റ്റാമ്പ് വാങ്ങിക്കാൻ പൈസ വാങ്ങി പൈസ വാങ്ങി കക്ഷികളുടെ ചെവിയിൽ ചെമ്പരത്തി പൂവ് വെച്ച് കൊടുക്കുന്നവൻ!
---------------------------------------------------------------------------------------------------
കോപം:- എടുത്തു ചാട്ടക്കാരന്റെ അവകാശം!
------------------------------------------------------------------------------------------------
അഹങ്കാരം:- വിവരശൂന്യന്റെ ആഭരണം!
------------------------------------------------------------------------------------------------
അകാല നര:- അന്താരാഷ്ട്ര പെയിന്റിംഗ് കോമ്പറ്റീഷ്യന്റെ ക്യാൻവാസ്!
----------------------------------------------------------------------------------------
കഷണ്ടിത്തല :- താലോലിച്ച് നട്ടു നനച്ചുണ്ടാക്കിയ വിളകളെ കരിങ്കള്ളൻ ബുദ്ധി, പമ്മിക്കയറി വിളവെടുത്ത് മരുഭൂമിയാക്കിയ പറമ്പ്!
---------------------------------------------------------------------------------------
അസൂയ!:-അന്യന്റെ ഉയർച്ചയെ തകർക്കാൻ സ്വയം കുത്തിവെക്കുന്ന മാരക വിഷം!
--------------------------------------------------------------------------------
ആത്മഹത്യ:- കച്ച കെട്ടി സ്വയം നശിപ്പിച്ചും അന്യന് പണി കൊടുക്കുവാൻ ചെയ്യുന്ന മാരണവിദ്യ!
---------------------------------------------------------------------------------------
യാചകൻ: അന്യനെ പറ്റിച്ച് ജീവിക്കാനറിയുന്നവൻ
----------------------------------------------------------------------------------------
മഴ! പ്രസവവേദനയെടുത്ത കാർമേഘങ്ങൾ ഇടിവെട്ടി കാറിവിളിച്ച് നൊന്തു പ്രസവിച്ചത്!
--------------------------------------------------------------------------------------------
തൊഴിലാളി:- തൊഴിലറിയാത്തവന്റെ അധികപ്രസംഗം!
-----------------------------------------------------------------------------------------
മുതലാളി:- മുതലയെ പോലെ ആരാന്റെ മുതൽ വിഴുങ്ങുന്നവൻ!
-----------------------------------------------------------------------------------------
ബോസ്സ്:- ഭോഷന്റെ നായകത്വം!
-----------------------------------------------------------------------------------------
സെക്രട്ടറി:- ബോസ്സിന്റെ തെറി താങ്ങി!
---------------------------------------------------------------------------------------
എഞ്ചിനീയർ:- എഞ്ചിനില്ലാതെ ഓടുന്നവൻ!
------------------------------------------------------------------------------------
ഡോക്ടർ:- പയറു പോലെ നടന്നവനെ പഞ്ഞിവെച്ച് ഒതുക്കുന്നവൻ!
--------------------------------------------------------------------------------------
വക്കീൽ:- കള്ളന്മാരുടെയും കൊള്ളക്കാരുടെയും പൂജാരി!
--------------------------------------------------------------------------------------
വക്കീൽ ഗുമസ്തൻ: സ്റ്റാമ്പ് വാങ്ങിക്കാൻ പൈസ വാങ്ങി പൈസ വാങ്ങി കക്ഷികളുടെ ചെവിയിൽ ചെമ്പരത്തി പൂവ് വെച്ച് കൊടുക്കുന്നവൻ!
---------------------------------------------------------------------------------------------------
കോപം:- എടുത്തു ചാട്ടക്കാരന്റെ അവകാശം!
------------------------------------------------------------------------------------------------
അഹങ്കാരം:- വിവരശൂന്യന്റെ ആഭരണം!
------------------------------------------------------------------------------------------------
അകാല നര:- അന്താരാഷ്ട്ര പെയിന്റിംഗ് കോമ്പറ്റീഷ്യന്റെ ക്യാൻവാസ്!
----------------------------------------------------------------------------------------
കഷണ്ടിത്തല :- താലോലിച്ച് നട്ടു നനച്ചുണ്ടാക്കിയ വിളകളെ കരിങ്കള്ളൻ ബുദ്ധി, പമ്മിക്കയറി വിളവെടുത്ത് മരുഭൂമിയാക്കിയ പറമ്പ്!
---------------------------------------------------------------------------------------
അസൂയ!:-അന്യന്റെ ഉയർച്ചയെ തകർക്കാൻ സ്വയം കുത്തിവെക്കുന്ന മാരക വിഷം!
--------------------------------------------------------------------------------
ആത്മഹത്യ:- കച്ച കെട്ടി സ്വയം നശിപ്പിച്ചും അന്യന് പണി കൊടുക്കുവാൻ ചെയ്യുന്ന മാരണവിദ്യ!
---------------------------------------------------------------------------------------
യാചകൻ: അന്യനെ പറ്റിച്ച് ജീവിക്കാനറിയുന്നവൻ
----------------------------------------------------------------------------------------
മഴ! പ്രസവവേദനയെടുത്ത കാർമേഘങ്ങൾ ഇടിവെട്ടി കാറിവിളിച്ച് നൊന്തു പ്രസവിച്ചത്!
--------------------------------------------------------------------------------------------
തൊഴിലാളി:- തൊഴിലറിയാത്തവന്റെ അധികപ്രസംഗം!
-----------------------------------------------------------------------------------------
മുതലാളി:- മുതലയെ പോലെ ആരാന്റെ മുതൽ വിഴുങ്ങുന്നവൻ!
-----------------------------------------------------------------------------------------
ബോസ്സ്:- ഭോഷന്റെ നായകത്വം!
-----------------------------------------------------------------------------------------
സെക്രട്ടറി:- ബോസ്സിന്റെ തെറി താങ്ങി!
---------------------------------------------------------------------------------------
ചിതൽ!
അന്ധകാരത്തിൽ,
അജ്ഞനായി,
അഹങ്കാരിയായി,
കാർന്ന് തിന്ന്,
സർവ്വം നശിപ്പിച്ച്,
ചിറകു വെച്ച്,
പുറ്റു നീക്കി,
പുറത്തു വന്ന്,
പകലുകണ്ട്,
ജ്ഞാനിയായി,
പരിതപിച്ച്,
ആത്മഹത്യാമുനമ്പായ,
തിരിമുഖത്തും,
ഗൗളീമുഖത്തും
തല തല്ലി,
ശ്രാദ്ധമൂട്ടായ്,
എരിഞ്ഞൊടുങ്ങി!
അജ്ഞനായി,
അഹങ്കാരിയായി,
കാർന്ന് തിന്ന്,
സർവ്വം നശിപ്പിച്ച്,
ചിറകു വെച്ച്,
പുറ്റു നീക്കി,
പുറത്തു വന്ന്,
പകലുകണ്ട്,
ജ്ഞാനിയായി,
പരിതപിച്ച്,
ആത്മഹത്യാമുനമ്പായ,
തിരിമുഖത്തും,
ഗൗളീമുഖത്തും
തല തല്ലി,
ശ്രാദ്ധമൂട്ടായ്,
എരിഞ്ഞൊടുങ്ങി!
മരണം!
ലോകമാകെ.
നെയ്തു നെയ്ത്,
വലിച്ചു കെട്ടിയ വല!
പമ്മിയിരിക്കും
പരികർമ്മിയാം,
ചിലന്തി!
ആർമ്മാദിച്ച്
അഹങ്കരിച്ച്,
വിഭവം നക്കി,
വിപ്ലവം നക്കി,
മേധ്യം നക്കി,
അമേധ്യം നക്കി,
ഉല്ലസിച്ച്,
പാറിപ്പറന്ന്,
ചിറകു തട്ടി,
വലയിൽ കുരുങ്ങി,
പിടഞ്ഞു പിടഞ്ഞ്,
കണ്ണീരൊഴുക്കി,
ലോകജേതാവാം,
രാജാധിരാജൻ,
ഈച്ച!
ചിലന്തിയുടെ,
സാന്ത്വനം!
ചെറിയൊരു
ഹിപ്പ്നോട്ടിസം!
അനശ്വരമായ ഉറക്കം!
സങ്കടത്തിന്റെ,
അര നിമിഷം!
ഞെട്ടിത്തെറിച്ച്,
കരഞ്ഞു വിളിച്ച്,
ഉടപ്പിറന്നോർ!
പിന്നെ ആർമ്മാദിച്ച്,
അഹങ്കരിച്ച്,
പാറി നടന്ന്,
പിൻഗാമിയായി.!
നെയ്തു നെയ്ത്,
വലിച്ചു കെട്ടിയ വല!
പമ്മിയിരിക്കും
പരികർമ്മിയാം,
ചിലന്തി!
ആർമ്മാദിച്ച്
അഹങ്കരിച്ച്,
വിഭവം നക്കി,
വിപ്ലവം നക്കി,
മേധ്യം നക്കി,
അമേധ്യം നക്കി,
ഉല്ലസിച്ച്,
പാറിപ്പറന്ന്,
ചിറകു തട്ടി,
വലയിൽ കുരുങ്ങി,
പിടഞ്ഞു പിടഞ്ഞ്,
കണ്ണീരൊഴുക്കി,
ലോകജേതാവാം,
രാജാധിരാജൻ,
ഈച്ച!
ചിലന്തിയുടെ,
സാന്ത്വനം!
ചെറിയൊരു
ഹിപ്പ്നോട്ടിസം!
അനശ്വരമായ ഉറക്കം!
സങ്കടത്തിന്റെ,
അര നിമിഷം!
ഞെട്ടിത്തെറിച്ച്,
കരഞ്ഞു വിളിച്ച്,
ഉടപ്പിറന്നോർ!
പിന്നെ ആർമ്മാദിച്ച്,
അഹങ്കരിച്ച്,
പാറി നടന്ന്,
പിൻഗാമിയായി.!
നിരോധിക്കുമോ എൻഡോ സൾഫാൻ!
നിൻ വീക്ഷണകോണുകളോരൊന്നും,
ജന വികല കോണുകൾ,
തട്ടി തകർത്തെറിഞ്ഞെങ്കിൽ,
എൻഡോസൾഫാൻ
അസ്തമിച്ചേനേ!
നമുക്കൊരു പ്രഫസ്സറുണ്ട്!,
പഠിച്ചിട്ടും ഗുണിച്ചിട്ടും.
മതി കെടാതെ,
മനം മറിയാതെ!
നമുക്കൊരു കേന്ദ്രമന്ത്രിയുണ്ട്!,
മന്ത്രിച്ചും തന്ത്രിച്ചും
മതി തകരാതെ!
ആർദ്രമാകാതെ!
കടുകുകൾ എണ്ണിനോക്കി,
ചാനലിൽ കണക്കു പറയും,
നേതാവുണ്ട്!
ഖണ്ഡിച്ചും തർക്കിച്ചും,
തൊലി പൊളിച്ച്,
സവാളയിൽ കുരുവില്ലെന്ന്
കാട്ടും സഖാക്കളുമുണ്ട്!
പച്ചകൊടി ചായ്ച്ചുറങ്ങുന്ന,
മഹത്തുക്കളുണ്ട്!,
താമര വിടർത്തുന്ന,
തമ്പ്രാക്കളുണ്ട്!
പ്രസംഗവേദനയാൽ,
പുളഞ്ഞു പ്രസംഗിച്ച്,
കയ്യടി നേടി,
കാലം കഴിക്കും,
ഖദർ ധാരികളുണ്ട്!
വേണ്ടതിനും,
വേണ്ടാത്തതിനും,
ഉപവസിക്കും,
ഉപവാസികളുണ്ട്!
ശിക്ഷിക്കേണ്ടവരെ
രക്ഷിക്കാൻ,
കുറ്റക്കാരെ
നിരപരാധിയാക്കാൻ,
നീതി പീഠത്തിനു
വില പറയും
രാഷ്ട്രീയമുണ്ട്!
കാക്കികൾക്ക്,
ക്ലാവ് പിടിപ്പിക്കും,
രാഷ്ട്രീയ ഏമാന്മാരുണ്ട്!
നമുക്കൊരു നേതാവില്ലേ?
കെടുതിയിൽ വലയും,
സമൂഹങ്ങളെ കണ്ട്,
മനമലിയാൻ!
പട്ടിണി പാവങ്ങൾക്കുള്ള
ജീവിതാവകാശത്തിന്!
ആവശ്യത്തിന്,
വോട്ട് കച്ചോടക്കാരുടെ,
വഴി തടയാൻ!
കേന്ദ്രത്തിനു മുന്നിൽ,
ഒരിക്കലെങ്കിലും,
സത്യാഗ്രഹമിരിക്കാൻ!
ശമ്പളവർദ്ധനാ കീ ജയ്
എം.പി മാരെങ്കിലും!
നമുക്ക് പ്രാർത്ഥിക്കാം,
ആധുനിക ദൈവ രൂപികളോട്,
അനുഗ്രഹ ദാതാക്കളോട്!
കനിയുമെന്ന് വിശ്വസിക്കാം!
ജന വികല കോണുകൾ,
തട്ടി തകർത്തെറിഞ്ഞെങ്കിൽ,
എൻഡോസൾഫാൻ
അസ്തമിച്ചേനേ!
നമുക്കൊരു പ്രഫസ്സറുണ്ട്!,
പഠിച്ചിട്ടും ഗുണിച്ചിട്ടും.
മതി കെടാതെ,
മനം മറിയാതെ!
നമുക്കൊരു കേന്ദ്രമന്ത്രിയുണ്ട്!,
മന്ത്രിച്ചും തന്ത്രിച്ചും
മതി തകരാതെ!
ആർദ്രമാകാതെ!
കടുകുകൾ എണ്ണിനോക്കി,
ചാനലിൽ കണക്കു പറയും,
നേതാവുണ്ട്!
ഖണ്ഡിച്ചും തർക്കിച്ചും,
തൊലി പൊളിച്ച്,
സവാളയിൽ കുരുവില്ലെന്ന്
കാട്ടും സഖാക്കളുമുണ്ട്!
പച്ചകൊടി ചായ്ച്ചുറങ്ങുന്ന,
മഹത്തുക്കളുണ്ട്!,
താമര വിടർത്തുന്ന,
തമ്പ്രാക്കളുണ്ട്!
പ്രസംഗവേദനയാൽ,
പുളഞ്ഞു പ്രസംഗിച്ച്,
കയ്യടി നേടി,
കാലം കഴിക്കും,
ഖദർ ധാരികളുണ്ട്!
വേണ്ടതിനും,
വേണ്ടാത്തതിനും,
ഉപവസിക്കും,
ഉപവാസികളുണ്ട്!
ശിക്ഷിക്കേണ്ടവരെ
രക്ഷിക്കാൻ,
കുറ്റക്കാരെ
നിരപരാധിയാക്കാൻ,
നീതി പീഠത്തിനു
വില പറയും
രാഷ്ട്രീയമുണ്ട്!
കാക്കികൾക്ക്,
ക്ലാവ് പിടിപ്പിക്കും,
രാഷ്ട്രീയ ഏമാന്മാരുണ്ട്!
നമുക്കൊരു നേതാവില്ലേ?
കെടുതിയിൽ വലയും,
സമൂഹങ്ങളെ കണ്ട്,
മനമലിയാൻ!
പട്ടിണി പാവങ്ങൾക്കുള്ള
ജീവിതാവകാശത്തിന്!
ആവശ്യത്തിന്,
വോട്ട് കച്ചോടക്കാരുടെ,
വഴി തടയാൻ!
കേന്ദ്രത്തിനു മുന്നിൽ,
ഒരിക്കലെങ്കിലും,
സത്യാഗ്രഹമിരിക്കാൻ!
ശമ്പളവർദ്ധനാ കീ ജയ്
എം.പി മാരെങ്കിലും!
നമുക്ക് പ്രാർത്ഥിക്കാം,
ആധുനിക ദൈവ രൂപികളോട്,
അനുഗ്രഹ ദാതാക്കളോട്!
കനിയുമെന്ന് വിശ്വസിക്കാം!
ശനിയാഴ്‌ച, നവംബർ 06, 2010
ജന സംരക്ഷകർ!
വികാരം വിടനാക്കിയ,
വികാരി വിരുതനായി!
നാരിയെ പൂജ ചെയ്ത്,
പൂജാരി പൂജ്യമായി,
കള്ളത്തരം കൺ കൊണ്ട,
മൗലവി മണവാളനായി!
അധികാരം പങ്കിട്ട്,
കലിയുഗത്തിലെ,
അരങ്ങു വാഴും,
അധർമ്മ ചിന്തകരാം,
രാജാക്കൾ!
അടുത്ത കിരീടാവകാശികൾ!
പാവങ്ങളെ കൊന്ന്,
പരാതിക്കാരെ ഒതുക്കി,
ആർത്തട്ടഹസിച്ച്,
വീതം വെപ്പ്!
ധർമ്മമെത്?
അധർമ്മമേത്?
വിയർത്തു കുഴഞ്ഞ്,
നശിച്ച് നാറാണക്കല്ലെടുത്ത്,
വംശമറ്റ ധർമ്മ ചിന്തകർ!
പാവം ജനങ്ങൾ!
ഒന്നു കൺ തുറന്ന്
ഒന്നു ശബ്ദിച്ച്,
നാവു കുഴഞ്ഞു,
പിന്നെ മണ്ണടിഞ്ഞു!
വികാരി വിരുതനായി!
നാരിയെ പൂജ ചെയ്ത്,
പൂജാരി പൂജ്യമായി,
കള്ളത്തരം കൺ കൊണ്ട,
മൗലവി മണവാളനായി!
അധികാരം പങ്കിട്ട്,
കലിയുഗത്തിലെ,
അരങ്ങു വാഴും,
അധർമ്മ ചിന്തകരാം,
രാജാക്കൾ!
അടുത്ത കിരീടാവകാശികൾ!
പാവങ്ങളെ കൊന്ന്,
പരാതിക്കാരെ ഒതുക്കി,
ആർത്തട്ടഹസിച്ച്,
വീതം വെപ്പ്!
ധർമ്മമെത്?
അധർമ്മമേത്?
വിയർത്തു കുഴഞ്ഞ്,
നശിച്ച് നാറാണക്കല്ലെടുത്ത്,
വംശമറ്റ ധർമ്മ ചിന്തകർ!
പാവം ജനങ്ങൾ!
ഒന്നു കൺ തുറന്ന്
ഒന്നു ശബ്ദിച്ച്,
നാവു കുഴഞ്ഞു,
പിന്നെ മണ്ണടിഞ്ഞു!
ഒറ്റപ്പെടുന്നവർ!
വിയർപ്പിനു വിലയുണ്ട്,
ഉയിർപ്പിനും!
ഫിനിക്സ് പക്ഷിയായ്,
ഉയർത്തെഴുന്നേൽക്കുക!
മന്ത്രിച്ച മനസ്സിന്,
നന്ദിയർപ്പിച്ച്,
സടകുടഞ്ഞെഴുന്നേറ്റു!
ഭരണയന്ത്രത്തിന്,
മുളയാണി!
കൊല്ലന്റെ കൊലച്ചതി!
ചൂണ്ടിയ കൈകൾ,
വിലങ്ങു വെക്കാനുത്തരവ്!
രാജാവും, കൊള്ളക്കാരനും!
സന്ധിചെയ്ത ഭരണം!
കൺ കുളിർക്കെ കണ്ട്,
കാതു കുളിർക്കെ കേട്ട്,
മനോ വിഭ്രാന്തി വന്ന്,
ഒതുങ്ങിക്കൂടി!
ഒറ്റിയ ഒറ്റുകാരെ തപ്പി,
ഒറ്റപ്പെട്ട്!
തപ്പിയ കൊള്ളക്കാരെ കണ്ട്,
വിശ്വാസം തകർന്ന്,
ഞെട്ടിത്തെറിയും,
പൊട്ടിത്തെറിയും,
മനസ്സിൻ കാരഗൃഹത്തിലടച്ച്,
മന്ത്രിച്ച മനസ്സിനെ,
ശകാരിച്ചും, ശപിച്ചും!
തിരിഞ്ഞു നടന്നു!
ഇനി വാനപ്രസ്ഥം!
ഉയിർപ്പിനും!
ഫിനിക്സ് പക്ഷിയായ്,
ഉയർത്തെഴുന്നേൽക്കുക!
മന്ത്രിച്ച മനസ്സിന്,
നന്ദിയർപ്പിച്ച്,
സടകുടഞ്ഞെഴുന്നേറ്റു!
ഭരണയന്ത്രത്തിന്,
മുളയാണി!
കൊല്ലന്റെ കൊലച്ചതി!
ചൂണ്ടിയ കൈകൾ,
വിലങ്ങു വെക്കാനുത്തരവ്!
രാജാവും, കൊള്ളക്കാരനും!
സന്ധിചെയ്ത ഭരണം!
കൺ കുളിർക്കെ കണ്ട്,
കാതു കുളിർക്കെ കേട്ട്,
മനോ വിഭ്രാന്തി വന്ന്,
ഒതുങ്ങിക്കൂടി!
ഒറ്റിയ ഒറ്റുകാരെ തപ്പി,
ഒറ്റപ്പെട്ട്!
തപ്പിയ കൊള്ളക്കാരെ കണ്ട്,
വിശ്വാസം തകർന്ന്,
ഞെട്ടിത്തെറിയും,
പൊട്ടിത്തെറിയും,
മനസ്സിൻ കാരഗൃഹത്തിലടച്ച്,
മന്ത്രിച്ച മനസ്സിനെ,
ശകാരിച്ചും, ശപിച്ചും!
തിരിഞ്ഞു നടന്നു!
ഇനി വാനപ്രസ്ഥം!
ബോട്ടും ജലയാന വകുപ്പും!
അന്നൊരു നാൾ,
ബോട്ടു ജെട്ടിയിലേക്ക്!
ബോട്ടുകൾ കരയ്ക്കണഞ്ഞ്
സത്യാഗ്രഹം!
വാപൊളിച്ച പാവത്താന്മാർ!
അറിയുന്ന കുറ്റങ്ങൾ ചെയ്ത്,
കൈമലർത്തിയ ടെക്നീഷ്യന്റെ,
സത്യ പ്രസ്ഥാവന!
"അറിയാത്ത അറ്റകുറ്റപ്പണി!"
ദിനംഓടിയാൽ നഷ്ടം,
രൂപ അഞ്ഞൂറ് !
ഓടിയില്ലേങ്കിലോ,
ലാഭം അഞ്ഞൂറ്!
ബോട്ട് ജോലിക്കാരുടെ കണക്ക്!
ലാഭം കേട്ട് മിഴിച്ചു നിന്ന്,
നഷ്ടം കേട്ട് തരിച്ചു നിന്ന്!
ബോട്ടു നോക്കിയിരുന്നു..
ശമ്പളം വാങ്ങി,
ശീട്ടു കളിച്ച്,
സർക്കാർ ഖജാന രക്ഷിക്കും,
പാവം ജോലിക്കാർ!
അഭിനന്ദിച്ച്,
അഭിനന്ദിച്ച്,
മനുഷ്യന്റെ മതി കെട്ടു!
" ബോട്ടിൽ കയറാം!
സഞ്ചരിക്കാം!
കാറ്റു കൊണ്ട്
കക്കൂസിൽ പോകാം!"
ഉൽഘാടകൻ,
അനശ്വരനാം നായനാരുടെ,
നർമ്മ വാക്കുകൾ!
വാക്ക് കേട്ട് ഭ്രമിച്ച,
തീരവാസികൾ!
ഇനിയവർ?
കാറ്റുകൊള്ളാതെ...!!
ഓർക്കുമ്പോൾ പേടി!
തിരിഞ്ഞു നടന്നു!
പഴയ സർക്കാർ വീണു,
പുതിയ സർക്കാർ വന്നു,
പിന്നേം കേട്ടു കിംവദന്തി,
"ബോട്ട് ഓടുന്നത്രേ!"
ഇനി പുതിയ സർക്കാർ വരും,
പഴയ സർക്കാർ വീഴും!
"ബോട്ട്?
ബോട്ടു ജെട്ടിയിലേക്ക്!
ബോട്ടുകൾ കരയ്ക്കണഞ്ഞ്
സത്യാഗ്രഹം!
വാപൊളിച്ച പാവത്താന്മാർ!
അറിയുന്ന കുറ്റങ്ങൾ ചെയ്ത്,
കൈമലർത്തിയ ടെക്നീഷ്യന്റെ,
സത്യ പ്രസ്ഥാവന!
"അറിയാത്ത അറ്റകുറ്റപ്പണി!"
ദിനംഓടിയാൽ നഷ്ടം,
രൂപ അഞ്ഞൂറ് !
ഓടിയില്ലേങ്കിലോ,
ലാഭം അഞ്ഞൂറ്!
ബോട്ട് ജോലിക്കാരുടെ കണക്ക്!
ലാഭം കേട്ട് മിഴിച്ചു നിന്ന്,
നഷ്ടം കേട്ട് തരിച്ചു നിന്ന്!
ബോട്ടു നോക്കിയിരുന്നു..
ശമ്പളം വാങ്ങി,
ശീട്ടു കളിച്ച്,
സർക്കാർ ഖജാന രക്ഷിക്കും,
പാവം ജോലിക്കാർ!
അഭിനന്ദിച്ച്,
അഭിനന്ദിച്ച്,
മനുഷ്യന്റെ മതി കെട്ടു!
" ബോട്ടിൽ കയറാം!
സഞ്ചരിക്കാം!
കാറ്റു കൊണ്ട്
കക്കൂസിൽ പോകാം!"
ഉൽഘാടകൻ,
അനശ്വരനാം നായനാരുടെ,
നർമ്മ വാക്കുകൾ!
വാക്ക് കേട്ട് ഭ്രമിച്ച,
തീരവാസികൾ!
ഇനിയവർ?
കാറ്റുകൊള്ളാതെ...!!
ഓർക്കുമ്പോൾ പേടി!
തിരിഞ്ഞു നടന്നു!
പഴയ സർക്കാർ വീണു,
പുതിയ സർക്കാർ വന്നു,
പിന്നേം കേട്ടു കിംവദന്തി,
"ബോട്ട് ഓടുന്നത്രേ!"
ഇനി പുതിയ സർക്കാർ വരും,
പഴയ സർക്കാർ വീഴും!
"ബോട്ട്?
രാഷ്ട്ര നിർമ്മിതി!
ആടിനെ പട്ടിയാക്കി,
കുരുടനെ പൊട്ടനാക്കി,
പൊട്ടനെ കൂനനാക്കി,
കൂനനെ കുരുടനാക്കി,
പണം കണ്ടാലാർത്തി മൂക്കും,
വേശ്യയെ പോൽ,
ആളെ മാറ്റിയും,
സഖ്യം മാറിയും,
വാങ്ങിയും കൊടുത്തും,
മാറി മാറി അവർ ഭരിച്ചു!
മാറി മാറി നമ്മൾ,
ജയ് വിളിച്ചു!
പകൽ വെളിച്ചത്തിൽ,
തെറിവിളിച്ച്,
അന്ധകാരത്തിൽ,
തേൻ കുടത്തിൽ കൈയ്യിട്ട്,
തോളോട് തോളുരുമി അവരും,
വെറുത്തും,കുത്തിയും,
ചത്തും നമ്മളും!
കുരുടനെ പൊട്ടനാക്കി,
പൊട്ടനെ കൂനനാക്കി,
കൂനനെ കുരുടനാക്കി,
പണം കണ്ടാലാർത്തി മൂക്കും,
വേശ്യയെ പോൽ,
ആളെ മാറ്റിയും,
സഖ്യം മാറിയും,
വാങ്ങിയും കൊടുത്തും,
മാറി മാറി അവർ ഭരിച്ചു!
മാറി മാറി നമ്മൾ,
ജയ് വിളിച്ചു!
പകൽ വെളിച്ചത്തിൽ,
തെറിവിളിച്ച്,
അന്ധകാരത്തിൽ,
തേൻ കുടത്തിൽ കൈയ്യിട്ട്,
തോളോട് തോളുരുമി അവരും,
വെറുത്തും,കുത്തിയും,
ചത്തും നമ്മളും!
ലോക നേതാവ്!
മഹാത്മാക്കളുടെ,
മഹനീയ നാട്ടിൽ,
ഒബാമ വന്നത്രെ!
ഒത്തിരി ഭയവും,
യുദ്ധക്കപ്പലും,
വിമാനവും,
സൈന്യവും,
കോട്ടും സൂട്ടും,
എടുപ്പത് പണവും,
പിടിപ്പത് പത്രാസ്സുമായി!
തുറന്ന കൈപ്പത്തിയിൽ,
കവർന്ന ജനഹൃദയം!
ഭയമേതുമില്ലാതെ,
അർദ്ധനഗ്നനാം ഫക്കീറായി,
ലോകത്തിൻ തുടിപ്പായ
മഹാത്മാവും,
പുകൾ പെറ്റ നാടും!
തുലാസിലൊതുങ്ങാത്ത,
അമൂല്യത!
ഇനിയെത്ര യുഗമവർ,
മാറ്റുരയ്ക്കേണം!
മഹാത്മാവിൻ,
ചെരുപ്പിൻ,
മഹത്വം പേറാൻ!
അഭിമാനമൂറി ജയ് വിളിച്ചു,
മഹാത്മാ ഗാന്ധീ കീ,
ഭാരത് മാതാ കീ!
മഹനീയ നാട്ടിൽ,
ഒബാമ വന്നത്രെ!
ഒത്തിരി ഭയവും,
യുദ്ധക്കപ്പലും,
വിമാനവും,
സൈന്യവും,
കോട്ടും സൂട്ടും,
എടുപ്പത് പണവും,
പിടിപ്പത് പത്രാസ്സുമായി!
തുറന്ന കൈപ്പത്തിയിൽ,
കവർന്ന ജനഹൃദയം!
ഭയമേതുമില്ലാതെ,
അർദ്ധനഗ്നനാം ഫക്കീറായി,
ലോകത്തിൻ തുടിപ്പായ
മഹാത്മാവും,
പുകൾ പെറ്റ നാടും!
തുലാസിലൊതുങ്ങാത്ത,
അമൂല്യത!
ഇനിയെത്ര യുഗമവർ,
മാറ്റുരയ്ക്കേണം!
മഹാത്മാവിൻ,
ചെരുപ്പിൻ,
മഹത്വം പേറാൻ!
അഭിമാനമൂറി ജയ് വിളിച്ചു,
മഹാത്മാ ഗാന്ധീ കീ,
ഭാരത് മാതാ കീ!
മാറാത്ത ഒന്നേയുള്ളൂ മാറ്റം!
അന്ന്:-
വാ കീറിയ ദൈവം അന്നം തരും! ..പക്ഷെ ഇരക്കണം
ഇന്ന്:-
വാ കീറിയ ദൈവം ബിരിയാണി തരും.. പക്ഷെ സദ്യയുള്ളിടത്ത് വലിഞ്ഞു കയറണം!
==========================================================
അന്ന്:-
നഗ്നനായ ആദത്തെ കണ്ട് നാണക്കേട് വന്ന് നാണം മറച്ച് അൽപം വിവരം വന്ന ഹവ്വ!
ഇന്ന്:-
വിവരം കൂടി നാണക്കേട് മാറി സർവ്വവും ഊരിയെറിയുന്ന ഹവ്വയെ കണ്ട് നാണക്കേട് വന്ന് കോട്ടും സൂട്ടുമണിഞ്ഞ് നാണം മറച്ച് ആദം!
============================================================
അന്ന് പ്രണയം:-
കൊടുത്ത മോതിരം കണ്ടാൽ കെട്ടിപ്പിടിച്ചും,
കാണാതിരുന്നാൽ ആട്ടിയകറ്റിയും!
ഇന്ന് പ്രണയം:-
തേൻ പുരട്ടിയ പ്രണയത്തിനൊടുവിൽ!
വിഷം പുരട്ടിയ പതനം!
========================================================
അന്ന്:-
കുതിരയായാൽ കുതിച്ചു പായണം! ..കഴുതയാണെങ്കിൽ അമറണം!
ഇന്ന്:-
കഴുതയായാൽ ചാറ്റ് ചെയ്യണം!..കുതിരയാണെങ്കിൽ ചീറ്റ് ചെയ്യണം!
==========================================================
അന്ന്:-
മൊഴി കേട്ടോനെല്ലാം മിടുക്കനായി,
ഇന്ന്:-
മൊഴി കേട്ടോനെല്ലാം മതി കേട്ട് മടിയനായി,
===========================================================
അന്ന്:-
അന്ന് പന്നിയെ അമ്പെയ്തു പിടിക്കാൻ പോകും മുന്നേ അയൽവക്കക്കാരോട് കലമ്പിച്ചൊടിച്ചും ഉപ്പിലിട്ട മാങ്ങ ചാണക കുഴിയിലെറിഞ്ഞും!
ഇന്ന്:-
ഇന്ന് ബീവറേജസ്സിൽ പോകും മുന്നേ അയൽ വക്കക്കാരനെ തെറി പറഞ്ഞും,വീട്ടിൽ മൺ ചട്ടി വാങ്ങി കൊടുത്തും!
=============================================================
അന്ന്:-
അച്ഛനെ കണ്ട് വളർന്ന മകൻ ഡോക്ടറായി, എഞ്ചിനിയോറായി!
ഇന്ന്:-
മകനെ കണ്ട് പഠിച്ച അച്ഛൻ ബഹുമാന്യനായി, കോടീശ്വരനായി!
==========================================================
അന്ന് :-
വീട്ടു കാവലിന് പട്ടി..കുഞ്ഞിനെ നോക്കാൻ ഭാര്യ .. നാട്ടു കവലയിൽ ഭർത്താവ്!
ഇന്ന് :-
കുഞ്ഞിനെ നോക്കാനും വീട്ടു കാവലിനും ഭർത്താവ്.. നാട്ടു കവലയിൽ ഭാര്യയും പട്ടിയും!
==========================================================
അന്ന് :-
മാമ്പൂവു കണ്ടും മക്കളെ കണ്ടും കൊതിക്കരുത്!
ഇന്ന് :-
മാർക്കറ്റിൽ പച്ചക്കറി കണ്ടും മത്സ്യവും ഇറച്ചിയും കണ്ടും കൊതിക്കരുത്!
വാ കീറിയ ദൈവം അന്നം തരും! ..പക്ഷെ ഇരക്കണം
ഇന്ന്:-
വാ കീറിയ ദൈവം ബിരിയാണി തരും.. പക്ഷെ സദ്യയുള്ളിടത്ത് വലിഞ്ഞു കയറണം!
==========================================================
അന്ന്:-
നഗ്നനായ ആദത്തെ കണ്ട് നാണക്കേട് വന്ന് നാണം മറച്ച് അൽപം വിവരം വന്ന ഹവ്വ!
ഇന്ന്:-
വിവരം കൂടി നാണക്കേട് മാറി സർവ്വവും ഊരിയെറിയുന്ന ഹവ്വയെ കണ്ട് നാണക്കേട് വന്ന് കോട്ടും സൂട്ടുമണിഞ്ഞ് നാണം മറച്ച് ആദം!
============================================================
അന്ന് പ്രണയം:-
കൊടുത്ത മോതിരം കണ്ടാൽ കെട്ടിപ്പിടിച്ചും,
കാണാതിരുന്നാൽ ആട്ടിയകറ്റിയും!
ഇന്ന് പ്രണയം:-
തേൻ പുരട്ടിയ പ്രണയത്തിനൊടുവിൽ!
വിഷം പുരട്ടിയ പതനം!
========================================================
അന്ന്:-
കുതിരയായാൽ കുതിച്ചു പായണം! ..കഴുതയാണെങ്കിൽ അമറണം!
ഇന്ന്:-
കഴുതയായാൽ ചാറ്റ് ചെയ്യണം!..കുതിരയാണെങ്കിൽ ചീറ്റ് ചെയ്യണം!
==========================================================
അന്ന്:-
മൊഴി കേട്ടോനെല്ലാം മിടുക്കനായി,
ഇന്ന്:-
മൊഴി കേട്ടോനെല്ലാം മതി കേട്ട് മടിയനായി,
===========================================================
അന്ന്:-
അന്ന് പന്നിയെ അമ്പെയ്തു പിടിക്കാൻ പോകും മുന്നേ അയൽവക്കക്കാരോട് കലമ്പിച്ചൊടിച്ചും ഉപ്പിലിട്ട മാങ്ങ ചാണക കുഴിയിലെറിഞ്ഞും!
ഇന്ന്:-
ഇന്ന് ബീവറേജസ്സിൽ പോകും മുന്നേ അയൽ വക്കക്കാരനെ തെറി പറഞ്ഞും,വീട്ടിൽ മൺ ചട്ടി വാങ്ങി കൊടുത്തും!
=============================================================
അന്ന്:-
അച്ഛനെ കണ്ട് വളർന്ന മകൻ ഡോക്ടറായി, എഞ്ചിനിയോറായി!
ഇന്ന്:-
മകനെ കണ്ട് പഠിച്ച അച്ഛൻ ബഹുമാന്യനായി, കോടീശ്വരനായി!
==========================================================
അന്ന് :-
വീട്ടു കാവലിന് പട്ടി..കുഞ്ഞിനെ നോക്കാൻ ഭാര്യ .. നാട്ടു കവലയിൽ ഭർത്താവ്!
ഇന്ന് :-
കുഞ്ഞിനെ നോക്കാനും വീട്ടു കാവലിനും ഭർത്താവ്.. നാട്ടു കവലയിൽ ഭാര്യയും പട്ടിയും!
==========================================================
അന്ന് :-
മാമ്പൂവു കണ്ടും മക്കളെ കണ്ടും കൊതിക്കരുത്!
ഇന്ന് :-
മാർക്കറ്റിൽ പച്ചക്കറി കണ്ടും മത്സ്യവും ഇറച്ചിയും കണ്ടും കൊതിക്കരുത്!
വെള്ളിയാഴ്‌ച, നവംബർ 05, 2010
അവനും അവളും
അമിതത്തം ശീലിച്ച്,
മിതത്വമായി,
തത്വമായി,
ഉപദേശമായി
പഞ്ചാരരോഗിയായ്,
അയാളിരുന്നു,
തത്വ ചിന്തയിൽ,
ഉന്മത്തയായി,
തലയ്ക്ക്
കൈകൊടുത്ത്,
അവളും!
മിതത്വമായി,
തത്വമായി,
ഉപദേശമായി
പഞ്ചാരരോഗിയായ്,
അയാളിരുന്നു,
തത്വ ചിന്തയിൽ,
ഉന്മത്തയായി,
തലയ്ക്ക്
കൈകൊടുത്ത്,
അവളും!
എൻ ചിന്തയിലെ ചീന്ത്!
പണം വേണം,
പ്രണാമം!
കൈപിടിച്ചുയർത്തിയ
കൈകളിൽ,
വിലങ്ങിട്ടും!
പ്രശസ്തി വേണം!
പ്രധാനം!
പൊതിഞ്ഞു രക്ഷിച്ച,
ചിറകുകൾ,
അരിഞ്ഞെറിഞ്ഞും!
മൂല്ല്യമില്ലാത്ത,
ഉപദേശം,
തട്ടിൻ പുറം
തൂത്തുവാരാൻ!
തിരിച്ചറിയാത്ത,
ചതികളിൽ,
നെടുവീർപ്പിന്റെ
സ്ഥാനം വെറും
ചവറ്റു കൊട്ട!
അഭിനന്ദിച്ച്,
സ്വയം തെറി പറഞ്ഞ്,
കാലം കഴിക്കാം!
യുഗമൊന്നസ്ഥമിക്കട്ടേ!
പുശ്ചിച്ചു തള്ളേണ്ട
കലികാല വിശ്വാസം!
ശാപം സുനാമിയാകുമത്രേ!
"അങ്ങനെ ഭവിക്കരുതേ!"
അന്ധവിശ്വാസിയായ ഞാൻ,
നൊന്തുപ്രാർത്ഥിച്ചു!
പ്രണാമം!
കൈപിടിച്ചുയർത്തിയ
കൈകളിൽ,
വിലങ്ങിട്ടും!
പ്രശസ്തി വേണം!
പ്രധാനം!
പൊതിഞ്ഞു രക്ഷിച്ച,
ചിറകുകൾ,
അരിഞ്ഞെറിഞ്ഞും!
മൂല്ല്യമില്ലാത്ത,
ഉപദേശം,
തട്ടിൻ പുറം
തൂത്തുവാരാൻ!
തിരിച്ചറിയാത്ത,
ചതികളിൽ,
നെടുവീർപ്പിന്റെ
സ്ഥാനം വെറും
ചവറ്റു കൊട്ട!
അഭിനന്ദിച്ച്,
സ്വയം തെറി പറഞ്ഞ്,
കാലം കഴിക്കാം!
യുഗമൊന്നസ്ഥമിക്കട്ടേ!
പുശ്ചിച്ചു തള്ളേണ്ട
കലികാല വിശ്വാസം!
ശാപം സുനാമിയാകുമത്രേ!
"അങ്ങനെ ഭവിക്കരുതേ!"
അന്ധവിശ്വാസിയായ ഞാൻ,
നൊന്തുപ്രാർത്ഥിച്ചു!
രക്ത രക്ഷസ്സ്!
രാത്രിയുടെ യാമങ്ങളിൽ,
പ്രത്യക്ഷയായുറഞ്ഞ്,
ഞരമ്പുകളിൽ,
ചുണ്ടമർത്തി,
നിണമൂറ്റിക്കുടിച്ചും,
രക്തക്കറ പൂണ്ട,
ദന്തം തുടച്ചും,
അപ്രത്യക്ഷയായകലുന്ന,
രക്ത രക്ഷസ്സ്!
നിദ്രാഭംഗത്തിൽ,
സഹികെട്ട മാന്ത്രികൻ!
പുണ്യാത്മാക്കളുടെ,
അനുഗ്രഹാശിസ്സോടെ,
ഏതോ പുണ്യാത്മാവിൻ,
ഘോരതപസ്സിൽ,
മനസ്സിലൂർന്നുയിർ കൊണ്ട-
മന്ത്രജലം!
ഘോരമന്ത്രങ്ങൾ,
ഉരുക്കഴിച്ച്,
ഉറഞ്ഞ് തെളിച്ച്,
ആവാഹനം!
നിർവ്വികാരത,
സാക്ഷിയാക്കി,
മൂട്ടയുടെ ആത്മാവും
ശാപമോക്ഷമായ്
അനശ്വരതയിലേക്ക്!
പ്രത്യക്ഷയായുറഞ്ഞ്,
ഞരമ്പുകളിൽ,
ചുണ്ടമർത്തി,
നിണമൂറ്റിക്കുടിച്ചും,
രക്തക്കറ പൂണ്ട,
ദന്തം തുടച്ചും,
അപ്രത്യക്ഷയായകലുന്ന,
രക്ത രക്ഷസ്സ്!
നിദ്രാഭംഗത്തിൽ,
സഹികെട്ട മാന്ത്രികൻ!
പുണ്യാത്മാക്കളുടെ,
അനുഗ്രഹാശിസ്സോടെ,
ഏതോ പുണ്യാത്മാവിൻ,
ഘോരതപസ്സിൽ,
മനസ്സിലൂർന്നുയിർ കൊണ്ട-
മന്ത്രജലം!
ഘോരമന്ത്രങ്ങൾ,
ഉരുക്കഴിച്ച്,
ഉറഞ്ഞ് തെളിച്ച്,
ആവാഹനം!
നിർവ്വികാരത,
സാക്ഷിയാക്കി,
മൂട്ടയുടെ ആത്മാവും
ശാപമോക്ഷമായ്
അനശ്വരതയിലേക്ക്!
ഗന്ധർവ്വൻ!
ഗാനം മനോജ്ഞമാക്കി,
ലയിച്ചു പാടുന്ന,
ഗന്ധർവ്വൻ!
രക്തം കറന്നൂറ്റിയിട്ടും
മതിവരാത്ത,
ആനന്ദനിർവൃതി!
ആസ്വാദകനല്ലാത്ത
പ്രേക്ഷകന്റെ,
അർദ്ധബോധാവസ്ഥയിലെ,
ആദരിക്കാത്തഒരടി!
പത്രത്തിൽ,
സ്ഥാനമാകാതെ,
ഒരുറക്കം,
രണ്ടിടങ്ങളിൽ!
രക്തസാക്ഷിയാം
കൊതുകു ഗന്ധർവ്വനെൻ,
പ്രണാമം!
ലയിച്ചു പാടുന്ന,
ഗന്ധർവ്വൻ!
രക്തം കറന്നൂറ്റിയിട്ടും
മതിവരാത്ത,
ആനന്ദനിർവൃതി!
ആസ്വാദകനല്ലാത്ത
പ്രേക്ഷകന്റെ,
അർദ്ധബോധാവസ്ഥയിലെ,
ആദരിക്കാത്തഒരടി!
പത്രത്തിൽ,
സ്ഥാനമാകാതെ,
ഒരുറക്കം,
രണ്ടിടങ്ങളിൽ!
രക്തസാക്ഷിയാം
കൊതുകു ഗന്ധർവ്വനെൻ,
പ്രണാമം!
വ്യാഴാഴ്‌ച, നവംബർ 04, 2010
നേതാവ്!
വിളിച്ച സദ്യയ്ക്ക്,
ഇലയിട്ട് ഇരുന്നും,
വിളിക്കാത്ത സദ്യയ്ക്ക്,
വിളമ്പിക്കഴിച്ചും,
കൊണ്ടും കൊടുത്തും
കഴിവു തെളിയിച്ച,
പട നായകർ!
കാപട്യമില്ലത്രെ!
കോപമുണ്ടോ,
കൊഴുപ്പുണ്ടോ?,
ശരീരമെലിച്ചിലുണ്ടോ?
വർണ്ണം മാറാൻ
കഴിവുണ്ടോ?
സംശയം!
പാശ്ചാത്യ പുരാണം
അൽഷിമേഷ്യസ്!
പൗരസ്ത്യ പുരാണം
ഓന്തിൻ മറവി!
രാഷ്ട്രീയക്കാരന്റെ,
കഴുത്തിൽ തൂക്കി,
ജനം വലിഞ്ഞു!
കാപട്യം തീരെയില്ലാതെ
പുറത്തേക്കുന്തിയ
കുംഭകൾക്ക്,
എന്നും പദയാത്ര,
പുണ്യമായെങ്കിൽ!
ഇലയിട്ട് ഇരുന്നും,
വിളിക്കാത്ത സദ്യയ്ക്ക്,
വിളമ്പിക്കഴിച്ചും,
കൊണ്ടും കൊടുത്തും
കഴിവു തെളിയിച്ച,
പട നായകർ!
കാപട്യമില്ലത്രെ!
കോപമുണ്ടോ,
കൊഴുപ്പുണ്ടോ?,
ശരീരമെലിച്ചിലുണ്ടോ?
വർണ്ണം മാറാൻ
കഴിവുണ്ടോ?
സംശയം!
പാശ്ചാത്യ പുരാണം
അൽഷിമേഷ്യസ്!
പൗരസ്ത്യ പുരാണം
ഓന്തിൻ മറവി!
രാഷ്ട്രീയക്കാരന്റെ,
കഴുത്തിൽ തൂക്കി,
ജനം വലിഞ്ഞു!
കാപട്യം തീരെയില്ലാതെ
പുറത്തേക്കുന്തിയ
കുംഭകൾക്ക്,
എന്നും പദയാത്ര,
പുണ്യമായെങ്കിൽ!
ഇരുളും വെളിച്ചവും!
ചുറ്റും കണ്ണിറുക്കി
കുശു കുശുപ്പ്!
രക്ഷകരായ ശിക്ഷകരുടെ
ചതികൾ,
കള്ളക്കുഴികൾ!
കണ്ണൊന്നടച്ചു,
കൺപീലികളിൽ അശ്രു!
കാതൊന്നടച്ചു,
കാതുകളിൽ ഉച്ഛിഷ്ട-
പ്രകമ്പനം!
മൂക്ക് ചീറ്റി,
പിഴിഞ്ഞെറിഞ്ഞു,
"നിന്നെ നീയ്യാക്കിയത് നീ!"
ചിന്തകൾക്ക് മിഴിവേകി,
കൺതുറന്നയാളുണർന്നു!
"ഛേ നശിപ്പിച്ചു!"
കൂട്ടം കൂടി രസിച്ചവർ,
മാളത്തിലേക്ക്!
കുശു കുശുപ്പ്!
രക്ഷകരായ ശിക്ഷകരുടെ
ചതികൾ,
കള്ളക്കുഴികൾ!
കണ്ണൊന്നടച്ചു,
കൺപീലികളിൽ അശ്രു!
കാതൊന്നടച്ചു,
കാതുകളിൽ ഉച്ഛിഷ്ട-
പ്രകമ്പനം!
മൂക്ക് ചീറ്റി,
പിഴിഞ്ഞെറിഞ്ഞു,
"നിന്നെ നീയ്യാക്കിയത് നീ!"
ചിന്തകൾക്ക് മിഴിവേകി,
കൺതുറന്നയാളുണർന്നു!
"ഛേ നശിപ്പിച്ചു!"
കൂട്ടം കൂടി രസിച്ചവർ,
മാളത്തിലേക്ക്!
വിഷം:
അവൻ ചീറ്റിയത് ചാറ്റ്,
വിഷം കേറിയ പെണ്ണ്
വിഷയം മൂത്ത്,
വിഷമം മൂത്ത്,
വിഷയ കന്യകയായി,
ഊരുചുറ്റി, നാടുചുറ്റി,
തൊഴിലായി,
തൊഴിലാളിയായി,
വേതനം വാങ്ങി,
വേദനയായി,
നാടു നീങ്ങി!
വിഷം കേറിയ പെണ്ണ്
വിഷയം മൂത്ത്,
വിഷമം മൂത്ത്,
വിഷയ കന്യകയായി,
ഊരുചുറ്റി, നാടുചുറ്റി,
തൊഴിലായി,
തൊഴിലാളിയായി,
വേതനം വാങ്ങി,
വേദനയായി,
നാടു നീങ്ങി!
ക്യാപ്സൂളുകൾ!
പിൻപെ നടക്കുന്നവൻ:-
പിതാവിനെ സ്മരിക്കാൻ സ്മാരകം പണിത് വിസ്മരിച്ച സ്മരണയിൽ അശ്രുവർപ്പിച്ച് അയാളും സ്മരണയായി!.. അയാളെ സ്മരിക്കാൻ ആരും സ്മാരകം കൂടി പണിതിരുന്നില്ല!
യാത്രയുടെ അവസാനം!:-
പെണ്ണുകാണാൻ അയാൾ പുറപ്പെട്ടു..!
"പേരെന്ത്?"
"പ്രതീക്ഷ!"
നമുക്കൊരു പ്രതീക്ഷയും ഇല്ല! അയാൾ എഴുന്നേറ്റു!
വീണ്ടും അയാൾ നടന്നു തളർന്ന് മറ്റൊരു പെൺ വിട്ടിലെത്തി..
പേരെന്ത്?
"ശിക്ഷ!"
നമുക്കൊരു ശിക്ഷയും വേണ്ടേ..അയാൾ നടന്നു!.
വീണ്ടും അയാൾ പെണ്ണന്വേഷിച്ചു നടന്നു..
അയാൾ ചോദിക്കും മുന്നേ പെണ്ണു ചോദിച്ചു..
"പേരെന്ത്?"
"നിഷാദൻ!"
"അയ്യേ കാട്ടാളൻ!"
അവൾ അകത്തേക്ക് വലിഞ്ഞു!..
അയാൾ പുറത്തേക്കും!
ഗന്ധർവ്വൻ:-
ഗാന്ധർവ്വവിധിപ്രകാരം വിവാഹിതയായ അവളെ മറ്റൊരു ഗന്ധർവ്വൻ ഗാന്ധർവ്വ വിധി പ്രകാരം സ്വന്തമാക്കിയപ്പോൾ സർവ്വവും നഷ്ടപ്പെട്ട അയാൾ ഗന്ധർവ്വനായി ഊരു ചുറ്റി!
പിതാവിനെ സ്മരിക്കാൻ സ്മാരകം പണിത് വിസ്മരിച്ച സ്മരണയിൽ അശ്രുവർപ്പിച്ച് അയാളും സ്മരണയായി!.. അയാളെ സ്മരിക്കാൻ ആരും സ്മാരകം കൂടി പണിതിരുന്നില്ല!
യാത്രയുടെ അവസാനം!:-
പെണ്ണുകാണാൻ അയാൾ പുറപ്പെട്ടു..!
"പേരെന്ത്?"
"പ്രതീക്ഷ!"
നമുക്കൊരു പ്രതീക്ഷയും ഇല്ല! അയാൾ എഴുന്നേറ്റു!
വീണ്ടും അയാൾ നടന്നു തളർന്ന് മറ്റൊരു പെൺ വിട്ടിലെത്തി..
പേരെന്ത്?
"ശിക്ഷ!"
നമുക്കൊരു ശിക്ഷയും വേണ്ടേ..അയാൾ നടന്നു!.
വീണ്ടും അയാൾ പെണ്ണന്വേഷിച്ചു നടന്നു..
അയാൾ ചോദിക്കും മുന്നേ പെണ്ണു ചോദിച്ചു..
"പേരെന്ത്?"
"നിഷാദൻ!"
"അയ്യേ കാട്ടാളൻ!"
അവൾ അകത്തേക്ക് വലിഞ്ഞു!..
അയാൾ പുറത്തേക്കും!
ഗന്ധർവ്വൻ:-
ഗാന്ധർവ്വവിധിപ്രകാരം വിവാഹിതയായ അവളെ മറ്റൊരു ഗന്ധർവ്വൻ ഗാന്ധർവ്വ വിധി പ്രകാരം സ്വന്തമാക്കിയപ്പോൾ സർവ്വവും നഷ്ടപ്പെട്ട അയാൾ ഗന്ധർവ്വനായി ഊരു ചുറ്റി!
യാചകർ അരങ്ങുവാഴും കാലം!
പഴം പുരാണത്തിൽ
പഴം കാണാതെ,
പഴം കഞ്ഞിയിൽ
പഴം കാണാതെ,
പഴയതെല്ലാം ഉപേക്ഷിച്ചു-
പഴം തേടി ക്ഷീണിച്ച്,
തമിഴന്റെ കോലായിൽ,
കമിഴ്‌ന്ന് വീണ് യാചന!
തമിഴന്റെ കണ്ണുരുട്ടൽ!
അതിർത്തിയിലേക്കോടി,
വീണ്ടും യാചന!
പശുവില്ലാതെ പാൽ കറന്ന,
തമിഴന്റെ ശതമാന പുഞ്ചിരി,
നൂറ് തികയ്ക്കവേ,
വായിലും വയറ്റിലും
നിറഞ്ഞൊഴുകി,
ചുണ്ടിലൂർന്ന്,
കവറിലെ പാൽ കണ്ട്,
കുരുന്നിൻ മന്ത്രണം,
"തമിഴൻ പാൽ തരും!"
മലയാള നാട്ടിൽ,
അറിയാതെ,
അറിയിക്കാതെ,
ചിത്രത്തിലെ പശു
വീണ്ടും പുല്ലു തിന്നു,
പാൽ ചുരത്തി!
പുറത്തെപശു വീണ്ടും
പാലിനായ് യാചന!
പഴം കാണാതെ,
പഴം കഞ്ഞിയിൽ
പഴം കാണാതെ,
പഴയതെല്ലാം ഉപേക്ഷിച്ചു-
പഴം തേടി ക്ഷീണിച്ച്,
തമിഴന്റെ കോലായിൽ,
കമിഴ്‌ന്ന് വീണ് യാചന!
തമിഴന്റെ കണ്ണുരുട്ടൽ!
അതിർത്തിയിലേക്കോടി,
വീണ്ടും യാചന!
പശുവില്ലാതെ പാൽ കറന്ന,
തമിഴന്റെ ശതമാന പുഞ്ചിരി,
നൂറ് തികയ്ക്കവേ,
വായിലും വയറ്റിലും
നിറഞ്ഞൊഴുകി,
ചുണ്ടിലൂർന്ന്,
കവറിലെ പാൽ കണ്ട്,
കുരുന്നിൻ മന്ത്രണം,
"തമിഴൻ പാൽ തരും!"
മലയാള നാട്ടിൽ,
അറിയാതെ,
അറിയിക്കാതെ,
ചിത്രത്തിലെ പശു
വീണ്ടും പുല്ലു തിന്നു,
പാൽ ചുരത്തി!
പുറത്തെപശു വീണ്ടും
പാലിനായ് യാചന!
ബുധനാഴ്‌ച, നവംബർ 03, 2010
വിമർശനം!
കണ്ണടച്ചു തുമ്മി!
പിന്നെ മൂക്കടച്ചും,
വായടച്ചും തുമ്മി.
"പരിസരം നാശമാക്കല്ല
"ജലദോഷി!"
തെറിച്ചു വീണ
അഹങ്കാരിയാം,
തുപ്പൽ ശകലം!
വിമർശനം,
അരക്ഷണം കൊണ്ട്
തുടച്ചെറിഞ്ഞു,
വീണ്ടും തുമ്മി!
പിന്നെ മൂക്കടച്ചും,
വായടച്ചും തുമ്മി.
"പരിസരം നാശമാക്കല്ല
"ജലദോഷി!"
തെറിച്ചു വീണ
അഹങ്കാരിയാം,
തുപ്പൽ ശകലം!
വിമർശനം,
അരക്ഷണം കൊണ്ട്
തുടച്ചെറിഞ്ഞു,
വീണ്ടും തുമ്മി!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)