പേജുകള്‍‌

വ്യാഴാഴ്‌ച, ഡിസംബർ 22, 2011

രക്ഷ!

ത്രിസന്ധ്യയ്ക്കകത്തും
പുറത്തുമില്ലാതെ,
ഹൃദയം പിളർക്കുന്ന
നാരായ വീഥിയിൽ
രുധിരം തെറിക്കുന്ന
കുടലിന്റെ പിടയലിൽ,
ഭൂമിയിലല്ലാകാശത്തിലല്ലാതെ,
മടിയിൽ കിടന്നു
പിടയുന്ന കായത്തിൽ-
നിന്നൊരുമാത്ര,
മോക്ഷമായി,
കൈതൊഴുതീടുന്ന,
കവിതയെഴുതാത്ത
ഞാനെത്രെ ഭാഗ്യവാൻ!
കഥയൊന്നെഴുതാത്ത,
ഞാനെത്രെ ധന്യവാൻ!

ചൊവ്വാഴ്ച, ഡിസംബർ 20, 2011

"വിശ്വസിച്ചാലും"…ഇല്ലെങ്കിൽ.?..."വിശ്വസിക്കാതിരുന്നാലും!"

"വിശ്വസിച്ചാലും"…ഇല്ലെങ്കിൽ.?..."വിശ്വസിക്കാതിരുന്നാലും!"

നമുക്കങ്ങനെ ഒരൂ അഹങ്കാരോം ഇല്ല.. അതോണ്ട് എല്ലാം നിങ്ങളുടെ ഇഷ്ടം!.. വിശ്വസിക്കുന്നോർക്ക് വിശ്വസിക്കാം ഇല്ലാത്തോർക്ക് അവിശ്വസിക്കാം!..

ഇനി ഒരു സത്യം പറഞ്ഞാൽ നിങ്ങളു വിശ്വസിക്ക്വോ….
ഞാനാണ് ആദ്യ മനുഷ്യൻ…. എനിക്കങ്ങനെ ജാതീം മതോം ഒന്നും ഉണ്ടായിരുന്നില്ല...മാ .. ന,, മ.. ന… എന്ന് പശൂം പക്ഷിം പൂച്ചേം പട്ടീം പറഞ്ഞപ്പോ ചില പിന്മുറക്കാരു വിളിച്ചു മനു .. മനു എന്ന്….
.അ ..ദാ.. അ..ദാ.. എന്ന് പൂച്ചേം പട്ടീം പശൂം പക്ഷിം പറഞ്ഞപ്പോ ആദം എന്നായിരിക്കും പേര് ലെ എന്ന് വിചാരിച്ച് ചില പിന്മുറക്കാരു വിളിച്ചു…ആദം..
ഞാനൊഴികെ ഒരൂ മനുഷ്യനും അപ്പോൾ അവരോട് പറഞ്ഞു കൊടുക്കാനും തെറ്റുണ്ടെങ്കിൽ തിരുത്താനും ജനിച്ചിട്ടുണ്ടായിരുന്നില്ലല്ലോ?.. …ആ ഒരു കുറവ്!...
ഞാൻ ചുറ്റും നോക്കി..
മൃങ്ങൾ "ബപ്പ "..".ബമ്മ"കളിച്ചു നിൽക്കുന്നു.. ഭാഷ അറീലല്ലോ?.. ഞാനവർക്ക് ഒന്നും പഠിപ്പിച്ചു കൊടുത്തില്ലല്ലോ? ..എനിക്ക് സങ്കടായി.. എന്റെ പക്ഷത്ത് ആരും ഇല്ല!.. അറിയുന്നോർ മൌനികളായ മൃങ്ങൾ മാത്രം!നീയ്യായ്യി .. നിന്റെ ബന്ധക്കാരായി.. നിന്റെ പാടായി എന്നും പറഞ്ഞ് ദൈവം ഒരറ്റ പോക്ക്!.. ഞാൻ വല്ലാണ്ടായി…ഒറ്റയ്ക്കായി!
അവരെനിക്ക് മതം വാങ്ങി തന്നു.. ജാതി വാങ്ങി തന്നു.. കൈകൊട്ടി വിളിച്ചു സൊകാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി ..ദൈവത്തെ എന്റേതെന്നു പറ.. ദൈവത്തെ എന്റേതെന്നു പറാ.. എന്ന് ചേരി തിരിഞ്ഞ് കൂവി വിളിച്ചു…
ഞാനൊന്നും മിണ്ടാത്തപ്പോ..അവരു പറഞ്ഞു ദൈവം എന്റെതാ.. എന്റേതാ…അവരങ്ങിനെ ശണ്ഠ തുടങ്ങി..
അവരങ്ങിനെ പരസ്പരം നുള്ളാനും മാന്താനും തുടങ്ങി.. പിന്നെ അടിക്കാനും പിടിക്കാനും ഒടുവിൽ കുത്താനും കൊല്ലാനും
ഞാനിവരാരുടേയും പക്ഷത്തല്ല…!..ദൈവപക്ഷത്താ…!
ദൈവം എന്നെ ആദ്യായി സൃഷ്ടിച്ച ആ കാലം ഞാനോർക്കുകയായിരുന്നു.. എന്തു രസമായിരുന്നെന്നോ കാടും പുഴയും മലയും ഒക്കെ കാണാൻ.. എന്തു സ്നേഹായിരുന്നെന്നോ മൃഗങ്ങൾക്കൊക്കെ എന്നോട്.. !.. ഞാനാരേയും ഉപദ്രവിച്ചില്ല .. മൃഗങ്ങളെ ചുട്ട് തിന്നില്ല.. വെറും പുല്ലു തീനി…!..ഞാൻ പച്ചപ്പുല്ല് തിന്നുമ്പോൾ കുരങ്ങൻ മാങ്ങ തരും തിന്നാൻ… ഞാൻ വെള്ളം കുടിക്കുമ്പോൾ പശു പാലു തരും കുടിക്കാൻ ..! മിൽമാ പാല് പോലത്തെ പൌഡർ കലക്കിയ പാലല്ല.. ശുദ്ധ വെജിറ്റേറിയൻ പാൽ!..മുയലു വന്ന് ക്യാരറ്റു തരും തിന്നാൻ.. അതിന്ന് മുക്രയിടുന്ന തമിഴന്റെ ഫ്യൂരഡാൻഒഴിച്ച് വണ്ണം വെച്ച  ക്യാരറ്റല്ല.. പരിശുദ്ധ മരുന്നടിക്കാത്ത ക്യാരറ്റ്!
അങ്ങിനെ പശൂം പക്ഷീം പട്ടിം ഒക്കെ ജനിച്ച് നമ്മോട് കുശലം പറഞ്ഞു നടക്കുകയായിരുന്നു .. കുറേ കഴിയുമ്പോൾ വന്ന പിന്മുറക്കാര്.. അവമ്മാരേ കൊണ്ട് തോറ്റൂ.. അവർ അവരെയൊക്കെ ഓടിച്ചു പിടിച്ചു ചുട്ടു തിന്നു തീർത്തു…എന്റെ മിത്രങ്ങളായ മൃഗങ്ങളെല്ലാം ശത്രുക്കളായി.. എന്റെ പിഴ!.. എന്റെ ഏറ്റവും വല്യ പിഴ!

ഇപ്പോ വീണ്ടുംപുനർജ്ജനിച്ചതാ.. ബാക്കിയുള്ളോരൊക്കെ അതിനു ശേഷാ ഭൂജാതരായത്..!

ഇപ്പോ മനസ്സിലായില്ലേ അതാ സംഭവം!

ഇപ്പോഴും വിശ്വാസം വരുന്നില്ല അല്ലേ.. എങ്കിൽ ഇപ്പോ നടന്ന ഒരു സംഭവം പറയാം..

ഞാനിങ്ങനെ റോഡിലൂടെ ഒരീസം നടക്കുമ്പോ ഒരു പട്ടി നോക്കി നിൽക്കുന്നു… അതെന്നെ മനസ്സിലാവാഞ്ഞപ്പോൾ കുരയോട് കുര… !...വല്യ വീട്ടിലെ പട്ടിയായി അവനിപ്പോൾ.. അതിന്റെ അഹങ്കാരം!... ഞാനൊരു കല്ലെടുത്ത് പോട പട്ടീ നിന്നെ എനിക്ക് പണ്ടേ അറിയാം എന്ന് പറഞ്ഞ് തമാശയ്ക്ക് ഒരേറ്..!.. വർഷങ്ങളായിട്ട് കാണാതെ പെട്ടെന്ന് കണ്ട സ്നേഹിതന്മാരുടെ പുറത്ത് അടിക്കാറില്ലേ അതു പോലെ..!.. അത് കൌ.. കൌ.. എന്ന് പറഞ്ഞു…അവരുടെ ഗ്രാമ്യ ഭാഷ!.. മീനിംഗ് ...അറിയാം.. അറിയാം…എന്ന്.!.. കിട്ടേണ്ടതു കിട്ടിയാൽ ഏതവനും പറയും അറിയാം.. അറിയാം എന്ന്..!.. ഞാൻ ആ വെഷമൊന്നും കാട്ടാതെ ചിരിച്ചോണ്ട് പോയി…നമ്മൾ എപ്പോഴും അഹങ്കരിക്കരുത്.. വിനയമുള്ളവരാകണം ! ..നമ്മൾ പരസ്പരം തല്ലു കൂടരുത്.. സ്നേഹിക്കണം!..തമിഴനായാലും  കന്നടക്കാരനായാലും.
ഇനി  ചിലപ്പോ  നിങ്ങൾ പറയും എനിക്ക് ലേശം..! അപ്പോ തല തെറ്റാത്തോരൊക്കെ നല്ല ബുദ്ധിയിലാ…നല്ല സ്നേഹത്തിലാ..?ഓരോ മതവും നോക്കൂ.. ഓരോ കുടുംബവും നോക്കൂ ..ഓരോ സമൂഹവും നോക്കൂ.ഓരോ സംസ്ഥാനവും നോക്കൂ. ഓരോ രാജ്യവും നോക്കൂ.. ...മുന്നിൽ നിന്നു പല്ലിളിച്ച് കാട്ടുന്ന എല്ലാവരുടേയും, പിറകിലെക്ക് മടക്കിയ കൈക്കുള്ളിൽ ആയുദ്ധമില്ലേബോംബില്ലേ എല്ലാവർക്കും ഭ്രാന്താ.. ഭ്രാന്ത്!.. നാമെല്ലാവരും ഒന്നാണെന്ന് തിരിച്ചറിയാത്ത ഭ്രാന്ത്!
ഇപ്പോ വിശ്വസിച്ചു ല്ലേ.അതോ..ഇനീം വിശ്വസിച്ചില്ല അല്ലേ!.. അതിനു ഞാനും ബ്ലൊഗും ഉത്തരവാദിയല്ല..!
അപ്പോ ഇപ്പോ പിരിയാം ..വന്ദേ മാതരം!
=======================================
വെറുതെ എഴുതിയ ഒരു ഭ്രാന്തല്ല.. ഹരിനാഥിന്റെ ബ്ളൊഗിൽ കമന്റിട്ടപ്പോൾ അധികമായി... എന്നാൽ പിന്നെ എന്റേതിൽ പ്രതിഷ്ഠിക്കാം ആ സംഭവം എന്ന് കരുതി...
പാരമ്പര്യത്തിന്റെ പൊരുളും പ്രാധാന്യവും

http://bhoogolam.blogspot.com/2011/12/blog-post.html

തിങ്കളാഴ്‌ച, ഡിസംബർ 19, 2011

കൃഷി

അമ്പുവിന്റെ മോള് ഇന്ദു ലേഖ!
എണ്ണ തലയിൽ തേച്ചു തേച്ച്,
മുടി വളർത്തി,
മുടി മുറിച്ച് വിറ്റ് വിറ്റ്
ധനികത്തിയായി!

ചന്തുവിന്റെ മോള് ചന്ദ്രലേഖ!
പാലറിൽ പോയി,
മുടി നട്ട് വളർത്തി,
നാട്ടുകാർക്ക് കൃഷി
കാട്ടിക്കൊടുത്ത്,
 കേമത്തിയായി!

ഇനി രാജന്റെ മോൻ
മോഡേൺ കുഞ്ഞുണ്ണി,
ലാപ് ടോപ്പു വാങ്ങി,
നെറ്റിലു പോയി ഭൂമി വാങ്ങി
നെറ്റു കൃഷി നടത്തി,

പഴവും വിളവും,
പയറും പാലും
മൌസോണ്ട് വാങ്ങി,
കീബോർഡു കൊണ്ട് വിറ്റ്,
കോള കുടിച്ചിരുന്നു!

കൃഷി അറിയാത്ത കുഞ്ഞുമക്കൾ,
ഉമിക്കരി കൊണ്ട്,
പല്ലു തേച്ചു തേച്ച്,
ഞാറു നട്ട് വെള്ളം കേറി,
കൃഷി നശിച്ച്
തരിച്ചിരുന്നു!
ബാങ്കു ഗുണ്ട കണ്ണുരുട്ടി,
തറവാടു മാന്തി,
നിധിയെടുക്കുമ്പോൾ,
പഴം കഥയിലെ

നിധികാത്ത സർപ്പം പോലെ,
ദൂരെയൊരു മാവിൻ തുഞ്ചത്ത്
ഊഞ്ഞാലാട്ടം!

എനിക്കുമാടണം ഊഞ്ഞാലെന്ന്,
ഒരു നിഷ്ക്കളങ്കന്റെ വാശി,
മാറോടടക്കി കെട്ടിപ്പിടിച്ചൊരു നിലവിളി!
ദിഗന്തം നടുങ്ങീട്ടും
കേരളം വിറങ്ങലിച്ചിട്ടും!
നടപടി... ഒരു പടി!
ഒരു രൂപയ്ക്ക് ഒരു പിടിയരി!
കൃഷി കേരളത്തിന്‌ ഹാനികരമെന്നാണോ?
അതോ കേരളം കൃഷിക്ക് ഹാനികരമെന്നാണോ?

ശനിയാഴ്‌ച, ഡിസംബർ 17, 2011

പുത്തൻ സംസ്ക്കാരങ്ങൾ തുടിക്കുമ്പോൾ...

1) പുത്തൻ സംസ്ക്കാരങ്ങൾ തുടിക്കുമ്പോൾ
     പഴമയ്ക്ക് ഭ്രാന്തു വന്നു,
     പുതുമയ്ക്ക് നട്ട പിരാന്തും!
    പഴമ പുതുമയെ പിണക്കിയപ്പോൾ,
    പുതുമ പഴമയെ പിണ്ഡം വെച്ചു!
    ശ്രാദ്ധമുണ്ടു

----------------------------------------------------------

2) മനുഷ്യനു നട്ട പിരാന്തുവന്ന കാലം അച്ഛനേയുമമ്മയേയും പുറത്താക്കി വാതിലടച്ചു..

അച്ഛനുമമ്മയ്ക്കും ഭ്രാന്താണെന്ന് കൂവി വിളിച്ചു!

അതു കണ്ട് കൊച്ചു മക്കൾ കൈ കൊട്ടി ചിരിക്കുന്നുണ്ടായിരുന്നു..

മോട്ടിവേഷനായി ...ഇനി വിജയത്തിന് മുൻ കൂട്ടി ഒരു പ്ലാൻ തയ്യാറാക്കേണ്ടതുണ്ട്.!

“…പപ്പയ്ക്കെത്രാം വയസ്സിലാ ഭ്രാന്തു വരിക…. മമ്മയ്ക്കെപ്പോഴാ …..! .എന്നു കണക്കു കൂട്ടി ഒരു കൺഫ്യൂഷൻ!
 "..പുടവ കൊടുത്തോ, പാന്റിടുവിച്ചോ യാത്രയാക്കേണ്ടത്?.."
------------------------------------------------------------
3)
അപ്പൂപ്പൻ പോകുമ്പോ ലാപ് ടോപ്പ് കൊടുത്തു വിടണംഎപ്പോഴെങ്കിലും വീഡിയോ ചാറ്റു ചെയ്യാലോ“ എന്ന് പറഞ്ഞ് കൊണ്ടിരുന്നപ്പോൾ അപകടം മണത്ത്  “ഈഡിയറ്റ്!...“ നിനക്കിന്ന് ട്യൂഷനില്ലേ?" എന്ന് പറഞ്ഞ് അയാളവന്റെ വായ മൂടി!
"വിറ്റ പശുവിന്റെ പുറം തലോടേണ്ടത്രേ!"
ഓരോ വിശ്വാസങ്ങൾ.!. വിശ്വാസം അതല്ലേ എല്ലാം!

--------------------------------------------
4)
ഭാര്യയ്ക്ക് വീണ രോഗം, ഭർത്താവിന് വീഴ്ത്തിയ രോഗം, മകൾക്ക് വിഷാദരോഗം, മകന് ചുഴലി രോഗം.!....വൈറസ്സ് പനി പടർന്നു പിടിച്ചപ്പോൾ ഡോക്ടർമാർ തർക്കത്തിലായി ....
സിമ്മാണ്! .
.മെസേജാണ്…!
മിസ്ഡ് കോളാണ് …!
മൊബൈലാണ് ..!
ചാനലാണ്.!
സീരിയലാണ്…! -- രോഗ വാഹിനി..!
"ഓന്റെ തലയിൽ ഇടിത്തീ വീഴട്ടെ!" എന്ന് പിറുപിറുത്തോണ്ട് ചാരു കസേരയിൽ എവിടെയോ ഒരു ആട്ടമുണ്ടായിരുന്നു..
.അകമ്പടിയായി ഒരേങ്ങലടിയും!
. വെറസ്സ് വന്ന് മരിച്ച വീടല്ലേ അത്!...

...അകത്തേ കാറ്റു കൊണ്ടാൽ പനി പിടിക്കുമെന്ന് കരുതി പുറത്തേ കാറ്റ് കൊള്ളാൻ പറഞ്ഞു വിട്ട മുത്തച്ഛന്റേയും മുത്തശ്ശിയുടേയും പിറു പിറുപ്പോ?... ശാപ വചസ്സോ?
   

വെള്ളിയാഴ്‌ച, ഡിസംബർ 16, 2011

നെഗറ്റീവ് എനർജി

പ്രീയപ്പെട്ടവരെ ,
നെഗറ്റീവെനർജി കൂട്ടി നിങ്ങളവനെ തെറി വിളിക്കരുത്,
പകയ്ക്കരുത്, കാർക്കിച്ച് തുപ്പരുത്,കൂക്കി വിളിക്കരുത്,
അവനൊരു ഗമയുണ്ടാകും
സംസ്ക്കാര സമ്പന്നനായെന്ന്!,
നിങ്ങൾക്കൊരു തോന്നലുണ്ടാകും,
നിങ്ങൾ തെരുവിൽ  ഓരിയിട്ടു നടന്ന
കുറുക്കനാണെന്ന്!

മുഖം വലിഞ്ഞു മുറുകി,
ഹൃദയം പൊട്ടി മരിക്കാനാഗ്രഹമില്ലേങ്കിൽ
നിങ്ങളവനോട് ദേഷ്യപ്പെടരുത്,
മുന്നിൽ നിന്ന് ചിരിക്കരുത്,
കരയരുത്,
അവാർഡ് പടമെന്ന മട്ടിൽ
സ്തംഭിച്ചിരിക്കുക!

വിമ്മിഷ്ടമെങ്കിൽ മിണ്ടാതുരിയാടാതെ,
മടങ്ങുക,
ഉറഞ്ഞു കൂടിയ ടെൻഷൻ
ഡാമു പൊട്ടുമെന്ന പോൽ ഭീതിയിൽ,
അല്പം തുറന്നു വിടുക,
ഒളിഞ്ഞു നിന്ന്, ഒറ്റയ്ക്കിരുന്ന് പൊട്ടിച്ചിരിക്കുക.
പ്രീയപ്പെട്ടവരെ നിങ്ങളവനെ,
ആകാശത്തോളം പുകഴ്ത്തി,
പാതാളത്തോളം താഴ്ത്തുക!
തെറികൾ പോക്കറ്റിൽ നിറഞ്ഞു തുളുമ്പുന്നുങ്കിൽ,
കപ്പലണ്ടി വാങ്ങി കൊറിക്കുക!

അങ്ങനെയെങ്കിലും നെഗറ്റീവെനർജി
അവനിലെത്തിയെങ്കിൽ,
നിങ്ങൾക്കൊരു സംതൃപ്തിയുണ്ടാകും
ഒരുവൻ സെല്ലിലെത്തിയെന്ന്!

അല്ലെങ്കിൽ
 പൂച്ചയെ കണ്ട്,
പേപ്പട്ടിയെ ഓടിക്കുമ്പോലെ,
പുറകെയോടി
പുലിയെ കണ്ടെന്ന്
വീമ്പിളക്കുന്നോർക്കൊപ്പം
കിതച്ചിരിക്കേണ്ടിവരും!

വ്യാഴാഴ്‌ച, ഡിസംബർ 15, 2011

ഇണക്കവും പിണക്കവും!

നേത്ര പടലങ്ങൾ സംവദിക്കുമത്രേ!
പലഭാഷകൾ, പല വികാരങ്ങൾ!
അന്നെനിക്കെന്താശ്വാസമായെന്നോ?
വിറകൊള്ളുന്ന ചുണ്ടുകളേക്കാൾ,
മുറിയുന്ന വാക്കുകളേക്കാൾ,
ധൈര്യം പകർന്ന്…!
അന്നെനിക്കെന്തു വിശ്വാസമായെന്നോ?
നേത്രപടലങ്ങൾ ഒഴുക്കോടെ, സരസമായി..!

നേത്ര പടല ചുണ്ടുകളുടെ സംസാരം കണ്ട്,
തീപ്പാറുന്നൊരുനേത്രപടലം!
എനിക്കു പൂർണ്ണ വിശ്വാസമായിരുന്നു..!
നേത്ര പടലം ഫ്യൂസായെന്നും,
ഞാൻ ഐസായാന്നും!

മറ്റൊരു മിഴി പിടപ്പിൽ
അവളെന്റെ ജീവിത സഖി!
ഹായ് എന്റേത് അഭൌമ തേജസ്സുള്ള നേത്ര പടലങ്ങൾ!
തുള്ളീക്കളിച്ചു ഞാനവയെ അഭിനന്ദിച്ചു,

തിരിച്ചു ഭൂമിയിൽ വന്നിറങ്ങിയപ്പോൾ,
ഞാനറിഞ്ഞു..!
ഞാൻ പൂർണ്ണനായി അന്ധനായിരുന്നെന്ന്!

സത്യം പറഞ്ഞെഴുന്നള്ളീച്ചതിൽ
ഇഷ്ടപ്പെടാത്ത മറ്റൊരു നേത്രപടലം!
തിരിഞ്ഞിരുന്നു മുഖം കറുപ്പിച്ചു!

മനസ്സ് നാവോടു കേൾപ്പിച്ചതിലധികാര സ്വരം!
“ കഥയില്ലാത്ത പിണക്കങ്ങൾക്ക്
കഥയേകുന്ന ജീവിതങ്ങളുണ്ട്!
നിറമേകിയതിനൊടുവിൽ
ഇണക്കുന്ന ചാനലുകളുമുണ്ട്!
കഥയുള്ള പിണക്കങ്ങൾക്ക്
ചില കഥയില്ലായ്മകളുമുണ്ട്!
നേത്ര പടലം ഊറിച്ചിരിച്ചു!

കഥകേട്ട് മത്തു പിടിച്ച്,
ആടിക്കുഴഞ്ഞ്,
ബോധമില്ലാത്ത നാക്കിൻ പിഴ!
“ നീ ത്രിപുര സുന്ദരി!“
പിണക്കങ്ങൾക്ക് ചാനലിൻ
തേജസ്സില്ലാത്ത മരണം!

ചൊവ്വാഴ്ച, ഡിസംബർ 13, 2011

“ഞാൻ” എന്ന പദവും “നീ” എന്ന ഭാവവും!

ഞാനതു വായിച്ചപ്പോഴെല്ലാം അത് “നീയായിരുന്നു…!
ഞാനതു കണ്ടപ്പോഴെല്ലാം അതു “ നീയ്യായിരുന്നു!
പകയുതിർത്തു നിന്ന്,
നീചൻ!.. കുരുടൻ!.. ബധിരൻ..പൊട്ടൻ.. എന്നൊക്കെ വിളിച്ചു!
നീയതു വായിച്ചപ്പോഴും കണ്ടപ്പോഴും അത് ഞാനായി മാറി!
കോപം കൊണ്ട് ജ്വലിച്ചു,
ദുഷ്ടൻ!.. പാപി.!.. അഹങ്കാരി..ചതിയൻ.. എന്നൊക്കെ വിളിച്ചു,
ഞാൻ നിങ്ങളേയും നിങ്ങൾ എന്നേയും മാറി മാറി ചൂണ്ടിയപ്പോൾ
“അതിനനുവാദം നൽകിയത് നിങ്ങളല്ലേ?..“
വീണ്ടും മേൽക്കാണിച്ച വാചകം വായിച്ചു അല്ലേ?
പരസ്പരം ചൂണ്ടി വീണ്ടും കൺഫ്യൂഷൻ അല്ലേ?
എന്താണെന്നല്ലേ….. ഇനി വയ്യ!..സമ്മതിക്കുന്നു..
“അപരാധിയാണ് ഞാൻ!“
മേൽക്കൊടുത്ത വാചകം മനസ്സലിഞ്ഞ് ഉച്ചത്തിൽ വായിച്ചോളൂ!.. മനസ്സു തണുക്കട്ടേ!
“ നിരപരാധിയാണ് നിങ്ങൾ!
മേൽക്കൊടുത്ത വാചകം അതിനേക്കാൾ ഉച്ചത്തിൽ വായിച്ചോളൂ!.. ലോകമറിയട്ടേ!
അപ്പോൾ നമ്മൾ രണ്ടും എഴുതിയും വായിച്ചും
നമ്മൾക്കിടയിലെ മഞ്ഞുരുകിക്കഴിഞ്ഞാൽ.....
...ഒഴുകുന്ന വെള്ളമാണ് ഇനി പ്രശ്നം!.
....അതു നമ്മെ ഒഴുക്കുമോ? അതോ ഒഴുക്കണോ?..
...അണകെട്ടണോ?.. അതോ അണ പൊട്ടണോ?.
..തീരുമാനം ആരുടേതാകും?