ഞാനൊരു കണ്ണാടി വാങ്ങി,
അതിൽ ഭൂതകാലം കണ്ടു,
വർത്തമാനവും
ഭാവിയെ മാത്രം കണ്ടില്ല,
പിന്നെയും നോക്കി,
ഭാവിയെ എല്ലാവരും കുഴിച്ചു മൂടുന്നു
ഒരിക്കലും തിരിച്ചു വരാത്തവണ്ണം!
അപ്പോൾ
മരിച്ചവരെല്ലാം
തിരിച്ചു വന്നു പറഞ്ഞു,
മകനെ ഞങ്ങളുടെ
അസ്ഥിത്തറയിൽ
വിളക്കു കൊളുത്തുക,
വെളിച്ചം പരക്കട്ടേ,
മരിക്കാത്തവരെല്ലാം
ഒന്നടങ്കം പറഞ്ഞു,
മകനേ നീയൊരിക്കലും ഒരിടത്തും
വിളക്കു കൊളുത്തരുത്,
അതപകടമാണ്,
അപ്പോഴേക്കും ഇരുട്ട്,
ഭൂമിയെ വിഴുങ്ങിയിരുന്നു.
വിഷക്കാറ്റ് ചുഴറ്റിയടിക്കാൻ
തുടങ്ങിയിരുന്നു
അതിൽ ഭൂതകാലം കണ്ടു,
വർത്തമാനവും
ഭാവിയെ മാത്രം കണ്ടില്ല,
പിന്നെയും നോക്കി,
ഭാവിയെ എല്ലാവരും കുഴിച്ചു മൂടുന്നു
ഒരിക്കലും തിരിച്ചു വരാത്തവണ്ണം!
അപ്പോൾ
മരിച്ചവരെല്ലാം
തിരിച്ചു വന്നു പറഞ്ഞു,
മകനെ ഞങ്ങളുടെ
അസ്ഥിത്തറയിൽ
വിളക്കു കൊളുത്തുക,
വെളിച്ചം പരക്കട്ടേ,
മരിക്കാത്തവരെല്ലാം
ഒന്നടങ്കം പറഞ്ഞു,
മകനേ നീയൊരിക്കലും ഒരിടത്തും
വിളക്കു കൊളുത്തരുത്,
അതപകടമാണ്,
അപ്പോഴേക്കും ഇരുട്ട്,
ഭൂമിയെ വിഴുങ്ങിയിരുന്നു.
വിഷക്കാറ്റ് ചുഴറ്റിയടിക്കാൻ
തുടങ്ങിയിരുന്നു