ഒരു സാവാള പലതായി താമര പോലെയാക്കി മുറിച്ച് ഒരു ഓട്ടു പാത്രത്തിൽ, നമ്മുടെ ഭാഷയിൽ പറഞ്ഞാൽ സ്വർണ്ണതളിക, വെച്ച് കുറച്ച് തിരിയിട്ട് കത്തിച്ച് അതിൽ വെച്ചു... താമരയാണെന്ന് ഏതു കോടതിയിലും നാം പറയും..നമുക്കാരേം പേടിയില്ല! ..സത്യം പറയാൻ സുപ്രീം കോടതിയായാലും ഭയക്കേണ്ടതില്ല..... നോം ഗമയിൽ നിന്നു..
കോളേജിലെ ലക്ചർമാരാത്രേ കൈകാര്യക്കാർ!...നമ്മുടെ കാര്യക്ഷമതയ്ക്ക് എന്തു മാർക്ക് ഇടും ലക്ചർ ഏമാന്മാർ എന്നറിയാമല്ലോ?.. അവരുടെ ബുദ്ധി നമ്മളെ പഠിപ്പിച്ച് എത്ര വരെ വികസിച്ചു എന്നറിയാനുള്ള പരീക്ഷണ ദിവസം!.. ഇങ്ങനെ നമ്മൾ നടത്തുന്ന എത്രയൊക്കെ പരീക്ഷകൾ അറ്റൻഡ് ചെയ്തിട്ടാണ് നമ്മൾ അവർക്കൊക്കെ പ്രഫസ്സർ പദവി നൽകുന്നത് എന്ന് സാധാരണ ജനത്തിനു വല്ല വിവരവും ഉണ്ടോ?
.... ക്ലാസ്സിലെ തൊരപ്പന്മാർക്ക് ഒന്നും പിടികിട്ടിയില്ല....ഇവനെന്തിന്റെ ഭാവാ?... . തല തെറ്റിയോന്ന ആശങ്ക!...മീനിന്റെ ചങ്കും കരളും കരഞ്ഞ് പറഞ്ഞ് വാങ്ങിക്കൊണ്ട് വന്ന് കാട്ടി കൊടുത്താൽ തവള മുട്ട എന്ന് പറയുന്ന ഇത്രയും അജ്ഞരായ ഒരു വർഗ്ഗം ഈ ഭൂലോക ത്തുണ്ടോന്ന് നോം ചോദിച്ചാൽ ഹി ഹി ഹി.. എന്ന് ചിരിക്കും എന്നറിയുന്നത് കൊണ്ട് നോം ചോദിക്കാൻ പോയില്ല.!.. ഒന്നു രണ്ടാളുകൾ നമ്മെ പ്രോൽസാഹിപ്പിച്ചു... ഏതു ഭ്രാന്തനെയും ആളുകൾ പ്രോൽസാഹിപ്പിക്കുമല്ലോ? അവർക്കൊരു രസം... നമുക്കൊരു ഹാപ്പി!.. ..പല തരത്തിലുള്ള വസ്തുക്കൾ ഉണ്ടാക്കി മറ്റുള്ള മത്സരാർത്ഥികൾ നമ്മോട് മത്സരത്തിനുണ്ട്..കാണാലോ.. സിംഹത്തോടാ മുയലിന്റെ ചൊറിയൽ!...
.".ഇതെന്താ..?" - അവാർഡ് പടം കണ്ട അണ്ടനും അടകോടനും എന്ന പോലെ ഒന്നും മനസ്സിലാകാതെ മാർക്കിടേണ്ട പുണ്യാത്മാക്കൾ വന്നു ചോദിച്ചു.. !.. ..അത്ഭുതമാണോ?..അഹമ്മതിയാണോ?.. സഹതാപമാണോ ആ മനോജ്ഞമുഖങ്ങളിൽ പൊൻ താമര പോലെ വിരിഞ്ഞത്.?. നമുക്ക് ആകാംഷയായിരുന്നു..പിന്നെ നമ്മോട് തന്നെ പുശ്ചവും!.. ഒരു കര കൗശലം കണ്ടിട്ട് മനസ്സിലായില്ലെങ്കിൽ ശിൽപിയുടെ കുറ്റമാണ്.. അതിനാൽ ശിൽപത്തെ കുറിച്ച് വിവരിച്ചു..അത്രെയെങ്കിലും അവർക്ക് വിവരം വെച്ചെങ്കിൽ ക്രെഡിറ്റ് ഈ മഹാപാപിയായ നമുക്കെല്ലാതെ ആർക്കാ!
"ഇത് വെജിറ്റബിൾ ലോട്ടസ്...!.. അതായത് സവാള താമര!"
അവർ ക.. മ.. മിണ്ടിയില്ല.. അറിയാത്തോരെ മാർക്ക് ഇടാനാക്കിയാൽ എന്തെങ്കിലും കാര്യമുണ്ടോ?... ലക്ചറന്മാരാണെന്നു പറഞ്ഞിട്ടെന്താ കാര്യം.. പഠിക്ക്യാ.. പഠിപ്പിക്യ.. ഈ രണ്ടു കാര്യം ഭംഗിയായി നടത്തും എന്നതൊഴിച്ചാൽ അവരുടെ കാര്യം തഥൈവ!...അല്ലാതെ ശൂന്യതയിൽ നിന്ന് കലാവാസനയെ മണപ്പിക്കാനൊന്നും അറീല്യ... വെറും ഗ്രന്ഥജ്ഞാനികൾ!.. അവരെന്തോ കുറിച്ചു വെച്ചു...ശുഭം എന്നോ മറ്റോ ആണോ?...
അടുത്ത മാരണങ്ങൾ ചെയ്തു വെച്ച ചെയ്ത് നോക്കാൻ ഇറങ്ങി അവർ പുറപ്പെട്ടു. സഞ്ചിയും തൂക്കി കമ്പോളത്തിൽ പച്ചക്കറിക്ക് വില ചോദിക്കാൻ നടക്കുന്നതു പോലെ!...
ഇന്ന് നാം പണ്ട് കാണിച്ച ആ കരകൗശലങ്ങൾ ചാനലുകളിൽ ഏദൻ തോട്ടത്തിൽ നിന്ന് ഫ്ലൈറ്റിൽ ഇപ്പോൾ വന്നതേയുള്ളൂ തുണി ഉടുക്കാൻ സമയം കിട്ടീല്യ എന്ന മട്ടിൽ വന്നിറങ്ങുന്ന തരുണീ മണികൾ കൊഞ്ചി കൊഞ്ചി പറഞ്ഞ് കാണിക്കുമ്പോൾ പഴയ നമ്മുടെ ലക്ചർ ഏമാന്മാർ
അതിന്റെ പ്രാധാന്യം മനസ്സിലാക്കി തല കുമ്പിട്ട്, കുമ്പിട്ട് ഉറങ്ങി പോയിട്ടുണ്ടാവും!... ചിലപ്പോൾ കുറ്റബോധം തോന്നും അവർക്ക്!.. പോട്ടേ ചെയ്ത ചെയ്ത്ത് വർഷങ്ങൾ കഴിഞ്ഞാൽ, പറഞ്ഞു കുമ്പസാരിച്ച് കാലിനു വീണു മാപ്പപേക്ഷിച്ചിട്ട് നമുക്കെന്താകാൻ.." അപ്രകാരം ഭവിക്കട്ടെ...മംഗളം ഭവിക്കട്ടേ. ശുഭാസ്തു.. "എന്ന് പറയാം അത്ര തന്നെ... അതായത് ഫ്രൂട്ടുകൾ കൊണ്ട്, പച്ചക്കറികൾ കൊണ്ട് പലതരത്തിലുള്ള കരകൗശല വസ്തുക്കൾ ഉണ്ടാക്കുക.. പക്ഷികൾ, കാട്, തുടങ്ങിയവ!. മനസ്സിൽ തോന്നുന്നതെന്തും!.. ഇതൊക്കെ ഇപ്പോൾ വല്യ വല്യ സ്റ്റാർ ഹോട്ടലുമാർ നടത്താറുണ്ട്......അതവർ കണ്ടിട്ടാണ് നമ്മുടെ കൗശലം നോക്കീതെങ്കിൽ നമുക്ക് ഫസ്റ്റ് കിട്ടിയേനേ!.. നമ്മുടെ ജഡ്ജസ് മത്തി പൊരിച്ചതും കൂട്ടി ഒരു പിടി പിടിക്കുംന്നല്ലാതെ വല്ല സ്റ്റാർ ഹോട്ടലും സന്ദർശിച്ചിട്ടുണ്ടോ..? ഇല്യ.. നോം സന്ദർശിച്ചിട്ടുണ്ടോ?.. ഇല്യ.. പക്ഷെ നോമും അവരും തമ്മിൽ വ്യത്യസ്തതയുണ്ട്... നോം എല്ലാ വിദൂരതയിലുള്ളതും അടുത്തു കാണും.. സത്യം പറഞ്ഞാൽ....
....ഒരു പിണ്ണാക്കും കിട്ടിയില്ലാന്ന് സാരം..!
"..എന്താടാ ഒന്നും കിട്ടീലേ!"- സങ്കടപ്പെടുമെന്നോർത്ത് ഒരു ജന്മം നമ്മുടെ പിറകേ..
" നോം പറഞ്ഞു.." പ്രീയ സോദരാ.. പങ്കെടുക്കൂ .. സന്തോഷിക്കൂ... പറ്റില്ലാച്ചാൽ വായടക്കൂ.. സന്തോഷിക്കൂ...അല്ലാതെ കുറ്റവും കുറവും കണ്ടു പിടിച്ച് മാർക്കിടാൻ നാം ആരെയും ചുമതലപ്പെടുത്തിയിട്ടില്ല... നമ്മുടെ തലയുടെ സ്ക്രൂ ആണി ഇളകിയിരിക്കയാ.. ഇന്നത് ചെയ്യും എന്ന് പറയാൻ പറ്റില്ല.. പിന്നെ നിന്റെ അടിയും കൊണ്ട് നോം വീട്ടിൽ പോകേണ്ടി വരും പറഞ്ഞേക്കാം!"
നമ്മുടെ താക്കീത് അവന് ശരിക്കും ഏറ്റു!
" അവൻ പറഞ്ഞു " പോട്ടെടാ.. നിന്റെ വിഷമം എനിക്കറിയാം.. വാ..അവൻ കാന്റീനിൽ നിന്ന് ഒരു ബോണ്ട വാങ്ങി പകുതി തന്നു.നമ്മുടെ വിഷമം മാറ്റി... സമ്മാനം അവന്റെ കൈയ്യിൽ നിന്നാണ് വാങ്ങിക്കുവാൻ ദൈവം വിധിച്ചതെങ്കിൽ അതാകട്ടേ...നോം നിശ്ചയിച്ചു...കറുമുറ ചവച്ചു തിന്നു... അതെടുത്ത് മിക്സീൽ അടിക്കണം എന്നു തോന്നിച്ചു.. കാന്റീൻകാർ ചൂടാക്കി, ചൂടാക്കി വെച്ച എത്ര ദിവസത്തെ പഴക്കമുള്ള ആവി പറക്കുന്ന ബോണ്ടയാണ് നമ്മുടെ ആട്ടുകല്ലിലിട്ട് ആട്ടേണ്ടത്? പല്ലിന്റെ സ്ക്രൂ ആണി കയ്യിൽ വരുമല്ലോ? ..പോട്ടെ അവൻ വാങ്ങി തന്നതല്ലേ.. ആഗ്രഹിച്ച്.. കൊതിപ്പിച്ചിട്ട്! .. ഇല്ലാച്ചാൽ ജീവിതത്തിൽ അവൻ കാന്റീനിൽ നിന്നും ഒരു പഴം പൊരിയുടെ നേരിയ പൊരി കൂടി ആർക്കും കൊടുക്കുന്നത് നോം ഇതുവരെ കണ്ടിട്ടില്ല.. നമുടെ കൗശലം അത്രേയ്ക്ക് അവന് ബോധിച്ചൂന്ന് സാരം!...
മതി..നല്ലവനായ ഒരു ആസ്വാദകൻ മതി.. അല്ലാതെ ലോകം മുഴുവൻ നമ്മുടെ കൃഷി വ്യാപിപ്പിക്കാൻ ഒരു പദ്ധതിയും ഇല്ല.. കമ്മീഷൻ ഏജന്റിനെ വെക്കാനോ?ഫ്രാഞ്ചൈസി വെക്കാനോ താൽപര്യവും ഇല്ല!.. പണ്ടെത്തെ ചെയ്ത്തിന്റെ ഗുണം ഇപ്പോഴും മനസ്സിലുണ്ട്..!
രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ നാം വിചാരിച്ചിരുന്നു ഒരു രാജാ രവി വർമ്മയായാലോന്ന്.. ..വിചാരിച്ച് ചുമ്മാ മനക്കോട്ട കെട്ടിയിരുന്നില്ല പ്രവർത്തി പഥത്തിലെത്തിച്ചു..അമ്മാവന്മാർ വീടെടുത്തു കൊണ്ടിരിക്കുന്ന സമയം.. ചുമരൊക്കെ സിമന്റു പൂശിയിരിക്കുന്നു. .കൊള്ളാം വല്യ മോശമില്ല.. .. നോം കരുതി ഒരു ഏണി വരച്ച് അതിനെ ആർഭാടമാക്കിയാലോന്ന്!... അതിന്റെ കൊഴപ്പമേ ബാക്കിയുള്ളൂ.. ബാക്കിയെല്ലാം ഒരു വിധം ഓ.കേ....അണ്ണാറക്കണ്ണനും തന്നാലായത് എന്നല്ലേ.. നോം നിശ്ചയിച്ചു..
.. .ഒരു ആണി കയ്യിൽ കിട്ടി അതെടുത്ത് ഒരു റൂമിലെ ചുമരിൽ പണിപ്പെട്ട് ഒരു ഏണി വരച്ചു വെച്ചു..കലാ സപര്യ.. ഒറ്റയ്ക്ക് ആരോടും പറയാതെ ധ്യാനത്തിനവസാനം ഒരു വിധത്തിൽ വരച്ചു.... നിർവൃതി പ്രാപിച്ചു..അമ്മയോ..ഏട്ടനോ.. ആരും കണ്ടില്ല.. കണ്ടിട്ടെന്തിനാ വെറുതെ നമ്മളുടെ ദേഹം വെടക്കാക്കുന്നത്.. എന്തായാലും ഒരു പ്രോൽസാഹനവും തരാത്തവരാ അവർ!. ..അങ്ങിനെയല്ലേ രാജാ രവിവർമ്മയൊക്കെ.. നിങ്ങളു പറ!...വരക്കെടാ ചുമരിൽ എന്ന് പറയാൻ അദ്ദേഹത്തിന് ആളുകൾ ഉണ്ടായിരുന്നു.. നോം ആരോടും പറഞ്ഞില്യ... ആരെയും വിളിച്ചു കാട്ടീട്ടും ഇല്യ.... പക്ഷെ ആസ്വാദകർ മണത്തു മണത്തു കണ്ടു പിടിച്ചു.. വീടെടുക്കാൻ ചുമതലപ്പെട്ട മറ്റൊരു തല മുതിർന്ന അമ്മാവൻ!..
ചിത്രം കണ്ട് "ക്ഷ" ബോധിച്ച ഘന ഗംഭീര സ്വരത്തിനുടമയായ ആ മഹാപണ്ഡിതൻ, കേരള കലാ സാഹിത്യ അക്കാദമി അവാർഡു വാങ്ങിയ ആ മഹാനിധി നമ്മെ വിളിച്ചു..
"ഇങ്ങടുത്തു വാ!"
" നോം പോയി.. എന്തെങ്കിലും കാര്യമില്ലാതെ ഏഴാം കൂലിയായി നടക്കുന്ന നമ്മെ വിളിക്കാൻ ചാൻസില്ലല്ലോ?.. അദ്ദേഹത്തിനു സാധിക്കാത്ത എന്തൊ വല്യ പണി നമ്മെകൊണ്ട് സാധിക്കാനുണ്ട് എന്നാണ് നാം കരുതീത്!
" ഉം"-ഒരു മൂളൽ...അതും നമ്മെ നോക്കിയിട്ട്!..എന്താ പറയ്ക!
" നീയ്യെവിടാരുന്നൂ"- ഘനഗംഭീര സ്വരം!
" വെള്ളം നിറച്ച ഗ്ലാസ്സിൽ ഐസിട്ടാലുണ്ടാകുന്ന നേരിയ സ്വരത്തൊടെ നാം.. "ഇവിടെയുണ്ടായിരുന്നു.."
" ഉം" -പിന്നെയും ശബ്ദത്തിനെന്തോ പന്തികേട്!
നമ്മെ അടുത്ത് വിളിച്ചു ചോദിച്ചു.." ഇതാരാ വരച്ചത്?"
നോം ഒന്നും മിണ്ടീല.. സ്വരം സ്വന പേടകത്തിൽ പൂട്ടി വെച്ചു.... നേരിയ വിറയൽ!
"നീയ്യല്ലേ?"- ദിഗന്തം മുഴങ്ങുന്ന അട്ടഹാസം പോലെത്തെ സ്വരം!
"നോം തലയാട്ടി...നാവു വരണ്ടു.. ശബ്ദം പമ്പ കടന്നു... ശരണം വിളിയിലെത്തി.." രക്ഷിക്കണേ മഹാമായേ!.....നമ്മളുടെ ജീവനെങ്കിലും വിട്ടു തരാൻ കനിവുണ്ടാക്കണേ...!!"
അദ്ദേഹം കൈയുയർത്തി നമ്മുടെ ചെവി പരുതി...പിടുത്തമിട്ടു...പിന്നെ ചെവിയും തലയും ആ വലിയ കൈയ്യിൽ കിടന്ന് ഒരു പാട് നേരം തിരിഞ്ഞു.. അദ്ദേഹത്തിനു തൈരു കടയാൻ ഭയങ്കര എക്സ്പീരിയൻസാണെന്നു തോന്നുന്നു.. കടഞ്ഞു കടഞ്ഞു ഊപ്പാട് ഇളകിയപ്പോൾ ഒരു റെസ്റ്റ് തന്നു..പക്ഷെ ചെവി വിട്ടില്ല വിടാനൊരു പ്രങ്ങ്യാസം!
." ഇദ്ദേഹമെന്താ നമ്മുടെ ചെവി ഊരിയെടുക്കാൻ പണി പെടുകയാണോന്ന് ചിന്തിക്കാൻ കൂടെ പറ്റിയില്ല.. ആ ബലിഷ്ഠകരങ്ങളിൽ ചെവി ചതഞ്ഞരഞ്ഞു..
" നീ ഇത്ര വലിയ ഏണി വരച്ചു വെക്കുമെങ്കിൽ നോമെന്തിനാ ആശാരിയുടെ പിറകെ നടക്കുന്നത്?..നീ പോരേ!"
അദ്ദേഹം പിന്നെയും ചെവിയെ വിടാൻ ഭാവമില്ലാതെ ഞെരിച്ചു..
" രാജാ രവി വർമ്മയാണോ നീ?"
ആകാൻ ശ്രമിക്കുകയാണ് എന്നോ അല്ല എന്നോ ഒന്നും പറയാൻ പറ്റീയില്ല..കരഞ്ഞു കൊണ്ടിരുന്നു..
" ഇനിയിത് ആവർത്തിക്ക്വോ?"
"ഇല്യാ"-കരഞ്ഞു പറഞ്ഞിട്ടും അദ്ദേഹത്തിനു നമ്മുടെ ചെവിയോടുള്ള സ്നേഹം തീരുന്നില്ല.. ..
" നീയ്യൊക്കെ ഏണി വരച്ചു നടന്നാൽ ആശാരിപ്പണിക്കാർ പട്ടിണിയിലാവില്ലേ?"
..ശര്യന്നെ...നോം എന്തു മണ്ടത്തരമാ കാട്ടീത്!.. നോം കരഞ്ഞു...
ഒരു വിധം അദ്ദേഹം പിടുത്തം വിട്ടു..പാവം പിള്ളാരുടെ ചെവി കണ്ടാൽ ഇങ്ങനെയുമുണ്ടോ ഒരു ആക്രാന്തം!
ചെവി അവിടെ ഉണ്ടോ അതോ.. ആ മഹാത്മാവ് ബലാൽക്കാരേണ അതെടുത്ത് വിശുദ്ധമായ വെള്ള ഖദറിന്റെ പോക്കറ്റിലിട്ടോ എന്നൊന്നും മണിക്കൂറുകൾ കഴിഞ്ഞിട്ടും നമുക്ക് മനസ്സിലായില്ല.. സംഭവം അവിടെയില്ലാത്ത പോലെ....എന്തോ ഒരു തരിപ്പ്!
കിട്ടട്ടങ്ങനെ.. കിട്ടട്ടെന്ന് പൊട്ടിച്ചിരിച്ചു കൊണ്ട് എരിവു കൂട്ടിക്കൊണ്ട് ഏട്ടൻ!
കുറേകാലം കഴിഞ്ഞു നോം വളർന്നു വന്നപ്പോഴാ അദ്ദേഹത്തിന് അവാർഡ് കിട്ടിയത്.. അപ്പോൾ മനസ്സിലായി.. ഇത് അതു തന്നെ.. നോം രാജാ രവി വർമ്മയെ പോലെ വല്യ ആളായാൽ അദ്ദേഹത്തിന് ഷൈൻ ചെയ്യാൻ പറ്റുമോ?... ഇല്യാ.....ച്ചാൽ നമ്മെ ഒടിച്ചു മടക്കി.. നമ്മുടെ കലാവാസന വാസനയില്ലാത്ത പുഷ്പം പോലെയാക്കി.. ആരും മണപ്പിക്കാത്ത വകയാക്കി മൂലയ്ക്കാക്കി..കുടുംബത്തിലെ ഒരു ചിത്രകാരന്റെ തേജോപ്രഭാവം ഒരു ചെവി പിടുത്തത്തോടെ നാമാവശേഷമാക്കി....
ഇവിടെ രാജാ രവി വർമ്മയ്ക്ക് ചിത്രം എവിടെയും വരയ്ക്കാം... വീട്ടുകാർ ഇഷ്ടം പോലെ പ്രോൽസാഹിപ്പിച്ചു....ആളുകൾ കൈയ്യടിച്ചു പ്രോൽസാഹിപ്പിച്ചു...ഈ പാവപ്പെട്ടവൻ സിമന്റിട്ട ചുമരിൽ ഒന്നു കോറി വരച്ചപ്പോഴേക്കും ആൾക്കാരൊക്കെ ആക്രമാസക്തരായി.. വീട്ടുകാർ വേണം ആദ്യം പ്രോൽസാഹിപ്പിക്കാൻ.. പിന്നെയല്ലേ നാട്ടുകാരും ലോകവും!...വീട്ടുകാർക്ക് നമ്മെ കാൽ കാശിനു വിലയില്ല.. പിന്നെയല്ലേ നാട്ടുകാർക്ക്!...രത്നത്തിന്റെ വിലയറിയാത്തോർക്ക് കിട്ടിയാൽ ചവിട്ടു നാടകത്തിനുപയോഗിക്കും ...ശിവ.. ശിവ...നമുക്കിവരെ തിരുത്തുവാനുള്ള ശേഷിയില്ലെന്നായപ്പോൾ നോം ആ പണിയിൽ നിന്ന് പാതി വെച്ച് റിട്ടയർ ചെയ്തു...പെൻഷ നൊന്നും അപേക്ഷിച്ചിട്ടില്ല..എന്തു ചെയ്യാൻ കാലം തികച്ചില്ലല്ലോ.. പോട്ടെ.. നമ്മുടെ ജീവിതം ഇങ്ങനെയൊക്കെയെങ്കിലും പോയാൽ മതിയേ.....!!
ബുധനാഴ്‌ച, ഒക്‌ടോബർ 13, 2010
ചൊവ്വാഴ്ച, ഒക്‌ടോബർ 12, 2010
കാക്കയുടെ ചിന്തകൾ (18)
വ്യത്യസ്ഥനായ ഗാന്ധി
------------------------------
മരണത്തിന്റെ മാർക്കിട്ടു വെച്ച അവസാനത്തെ വലിയ മരത്തിന്റെ മുകളിലത്തെ ചില്ലയിൽ കയറിയിരുന്നു കാക്ക പറഞ്ഞു..
" കള്ളന്മാരും കൊള്ളക്കാരുമായ ഉദ്യോഗസ്ഥരുള്ള ഓഫീസുകളുടെ ചുവരിൽ തൂങ്ങി നിൽക്കുന്ന ഗാന്ധിയെ കാണുമ്പോൾ എനിക്ക് പുശ്ചമാ.. വെറും പുശ്ചം!
" ഉം അതെന്താ ?...
.".അർഹതയില്ലാത്തവർക്കൊക്കെ സ്വാതന്ത്ര്യം കൊടുത്ത് അധികാരം നൽകി അർഹതയുള്ളവരെ പുറത്താക്കിയതിന്!.."
"ദേ.. നോക്ക്.!".. പുറത്ത് ആവശ്യങ്ങൾക്കായി കാത്തു നിൽക്കുന്ന ജനത്തെ ചൂണ്ടിക്കാട്ടി കാക്ക പറഞ്ഞു.." അർഹതയുള്ളവർ പുറത്തും... അർഹതയില്ലാത്തവർ അകത്തും!"
മര്യാദയ്ക്ക് പണിയെടുക്കില്ലെങ്കിലും ,കൂടിയ ശമ്പളം കിട്ടിയിട്ടും, മതിലിനു പുറത്ത് പന്തലു കെട്ടി ശമ്പള വർദ്ധനയ്ക്കു നിരാഹാരം നടത്തി മുറവിളി കൂട്ടുന്ന ഉദ്യോഗസ്ഥരെ കാട്ടി കാക്ക പറഞ്ഞു..
" കണ്ടോ..കണ്ടോ...ഇതൊക്കെ തന്നെ കാര്യം!"
മൂത്രമൊഴിക്കാൻ വേണ്ടി കൊഴിഞ്ഞു പോയി ആഹാരം അകത്താക്കുന്ന മാന്യന്മാരെ കാട്ടി കാക്കയുടെ പ്രീയതമ പറഞ്ഞു.
"ദേ..നിരാഹാരത്തെ അവർ ബലാൽസംഗം ചെയ്യുന്നു.!."
"വരൂ..!... ഗാന്ധി ആശ്രമത്തിലേക്ക് അവർ പറന്നു...
".. ഈ ഗാന്ധീ പ്രതിമ കാണുമ്പോൾ എനിക്ക് ബഹുമാനമാണ്!".. ഗാന്ധീ പ്രതിമയ്ക്ക് മുന്നിൽ പ്രണാമം അർപ്പിച്ച് കാക്ക പറഞ്ഞു.. അവിടത്തെ ജനസേവനത്തെ പ്രീയതമയായ കാക്ക ഇമവെട്ടാതെ നോക്കി നിന്നു..അവർ കഴിച്ച് വലിച്ചെറിഞ്ഞ ചോറിലയിൽ നിന്നും ശകലം ചോറ് കഴിച്ച് വിശപ്പടക്കി.. അമൃതേത്ത് കഴിച്ചെന്ന് പറഞ്ഞ് സന്തോഷത്തോടെ അവർ കൂട്ടിലേക്ക് പറന്നു പോയി..
------------------------------
മരണത്തിന്റെ മാർക്കിട്ടു വെച്ച അവസാനത്തെ വലിയ മരത്തിന്റെ മുകളിലത്തെ ചില്ലയിൽ കയറിയിരുന്നു കാക്ക പറഞ്ഞു..
" കള്ളന്മാരും കൊള്ളക്കാരുമായ ഉദ്യോഗസ്ഥരുള്ള ഓഫീസുകളുടെ ചുവരിൽ തൂങ്ങി നിൽക്കുന്ന ഗാന്ധിയെ കാണുമ്പോൾ എനിക്ക് പുശ്ചമാ.. വെറും പുശ്ചം!
" ഉം അതെന്താ ?...
.".അർഹതയില്ലാത്തവർക്കൊക്കെ സ്വാതന്ത്ര്യം കൊടുത്ത് അധികാരം നൽകി അർഹതയുള്ളവരെ പുറത്താക്കിയതിന്!.."
"ദേ.. നോക്ക്.!".. പുറത്ത് ആവശ്യങ്ങൾക്കായി കാത്തു നിൽക്കുന്ന ജനത്തെ ചൂണ്ടിക്കാട്ടി കാക്ക പറഞ്ഞു.." അർഹതയുള്ളവർ പുറത്തും... അർഹതയില്ലാത്തവർ അകത്തും!"
മര്യാദയ്ക്ക് പണിയെടുക്കില്ലെങ്കിലും ,കൂടിയ ശമ്പളം കിട്ടിയിട്ടും, മതിലിനു പുറത്ത് പന്തലു കെട്ടി ശമ്പള വർദ്ധനയ്ക്കു നിരാഹാരം നടത്തി മുറവിളി കൂട്ടുന്ന ഉദ്യോഗസ്ഥരെ കാട്ടി കാക്ക പറഞ്ഞു..
" കണ്ടോ..കണ്ടോ...ഇതൊക്കെ തന്നെ കാര്യം!"
മൂത്രമൊഴിക്കാൻ വേണ്ടി കൊഴിഞ്ഞു പോയി ആഹാരം അകത്താക്കുന്ന മാന്യന്മാരെ കാട്ടി കാക്കയുടെ പ്രീയതമ പറഞ്ഞു.
"ദേ..നിരാഹാരത്തെ അവർ ബലാൽസംഗം ചെയ്യുന്നു.!."
"വരൂ..!... ഗാന്ധി ആശ്രമത്തിലേക്ക് അവർ പറന്നു...
".. ഈ ഗാന്ധീ പ്രതിമ കാണുമ്പോൾ എനിക്ക് ബഹുമാനമാണ്!".. ഗാന്ധീ പ്രതിമയ്ക്ക് മുന്നിൽ പ്രണാമം അർപ്പിച്ച് കാക്ക പറഞ്ഞു.. അവിടത്തെ ജനസേവനത്തെ പ്രീയതമയായ കാക്ക ഇമവെട്ടാതെ നോക്കി നിന്നു..അവർ കഴിച്ച് വലിച്ചെറിഞ്ഞ ചോറിലയിൽ നിന്നും ശകലം ചോറ് കഴിച്ച് വിശപ്പടക്കി.. അമൃതേത്ത് കഴിച്ചെന്ന് പറഞ്ഞ് സന്തോഷത്തോടെ അവർ കൂട്ടിലേക്ക് പറന്നു പോയി..
തിങ്കളാഴ്‌ച, ഒക്‌ടോബർ 11, 2010
കാക്കയുടെ ചിന്തകൾ..(19)
സീസറിനുള്ളത് സീസറിന്
----------------------------------
"..എടോ.. എനിക്കൊരു കാര്യം സാധിക്കാനുണ്ട്... താൻ വരുന്നോ?"
"..കാര്യ സാധനയ്ക്ക് ..ടോയ്‌ലറ്റിൽ ഒറ്റയ്ക്ക് പോയാൽ പോരെ? അതിനു കൂട്ടെന്തിന്?"
" അല്ലെടാ... ഗവർമന്റ് ഓഫീസിലേക്കാ ?.. ഒന്നു വാടോ?.."- അങ്ങിനെയാണ് അയാളുടെ കൂടെ അവൻ പോയത്.
ഓഫീസിൽ കൈക്കൂലി കൊടുക്കരുത് ... വാങ്ങരുത് എന്ന് വലിയ ബോർഡിൽ എഴുതി വെച്ചിരിക്കുന്നു..കൈക്കൂലി രഹിത വാരം!.
ഇവിടെയാണ്.. അവിടെയാണ് .. എന്നീ തട്ടിക്കളികളും ചൂണ്ടലും കഴിഞ്ഞ് അയാളും അവനും ഒരു റൂമിലേക്ക് കടന്നു...
".. എല്ലാം കേട്ട്, വായിച്ച്, കൈക്കൂലി വാങ്ങാത്ത, ചോദിക്കാത്ത ഏമാൻ പറഞ്ഞു..
" .. ഒക്കെ ശരിയാക്കാം...ഞാൻ ഫയൽ നോക്കട്ടേ..!"
" .. ക്ഷീണിച്ചു വന്നതല്ലേ..ഞാൻ ഫയൽ നോക്കുമ്പോഴേക്കും പോയി നാരങ്ങാ വെള്ളം കുടിച്ചു വാ.. ദാ..മതിലിനപ്പുറത്ത് പെട്ടിക്കടക്കാരൻ നാരായണന്റെ നാരങ്ങാ വെള്ളം കുടിച്ച് വാ.. ആരൊടെങ്കിലും ചോദിച്ചാൽ കാട്ടിത്തരും.." -ഏമാൻ!
" തങ്കപ്പെട്ട മനുഷ്യൻ!.." അയാൾ അവനോട് മെല്ലെ പറഞ്ഞു.
"അതേയതേ..." അവനും ശരി വെച്ചു..
."...ദാഹിച്ചു വരുന്ന മനുഷ്യനു കടപോലും പറഞ്ഞു തന്നില്ലേ.. സ്നേഹപൂർണ്ണമായ പെരുമാറ്റം!... ഇങ്ങനെ വേണം ഓഫീസറായാൽ.. ഒരു ജാഡയുമില്ല അല്ലേ?.."- അവൻ അയാളോട് പറഞ്ഞു.
" ഊവ്വ്!"
ഒരുവൻ മെല്ലെ അയാളുടെ കൈയ്യിൽ തൊട്ട് പറഞ്ഞു.." എവിടേയ്ക്കാ സാറെ!"
".. നാരായണെന്റെ പെട്ടിക്കട നോക്കി പോകുവാ"-
"അറിയോ താങ്കൾക്ക് നാരായണന്റെ കട!"
" ..നാരായണന്റെ കടയോ?.. എങ്കിൽ വാ സാറെ!.." -അയാൾ അവരെ അങ്ങോട്ടേക്ക് കൂട്ടികൊണ്ട് കാണിച്ചു കൊടുത്തു..
".. ഹോ ഇത് മതിലിനു പുറത്തു തന്നെയാണല്ലോ?... താങ്ക്സ് ട്ടോ .. "
" താങ്ക്സ്'-- അയാൾ തലചൊറിഞ്ഞു..
"ശരി നിങ്ങൾ പോയ്ക്കോ?'"
" അയാൾ ചിരിച്ചു!'
".. എന്താ?"
"വഴിക്കൂലി!.. സാറേ ഇതാ ഇവിടത്തെ പതിവ്!.. താങ്കളെ സഹായിക്കാൻ ഞാൻ താങ്കളുടെ അളിയനൊന്നും അല്ലല്ലോ?"..മനസ്സിലാകാത്ത രണ്ടു മണ്ടന്മാരെ കണ്ടപ്പോൾ അയാൾക്ക് ക്ഷമ നശിച്ചു തുടങ്ങിയിരുന്നു.
അയാൾക്ക് വഴിക്കൂലി കൊടുത്തപ്പോൾ.. ചൊട്ടക്കുറി വലിച്ച നാരായണൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..
" നാരങ്ങാ വെള്ളം കുടിക്കാൻ വന്നതാ അല്ലേ?...എസ്. ബീ.. പറഞ്ഞയച്ചതാ അല്ലേ..? എന്താ കാര്യം?"
"..ഇയ്യാൾക്കെങ്ങനെ സിക്സ്ത് സേൻസ് ഉണ്ടോ?.." അവൻ അയാളെ തൊട്ട് പറഞ്ഞു..
എസ്. ബീ യോ? അതാരാ?"
"..ഏമാൻ!"
എന്താ കാര്യം എന്നു പറയൂ.. നാരങ്ങാവെള്ളം കൊടുത്ത് നാരായണൻ സംഗതികൾ കേട്ടു.. പിന്നെ ഒരു ഫീസ് പറഞ്ഞു..ഇതാ ഇവിടുത്തെ ഒരു രീതി!..
"..ഉം.. കാര്യം നടക്കട്ടേ.അല്ലേ..അധികം ഇതിന്റെ പിറകെ നടക്കാൻ സമയമില്ല അയാൾ പറഞ്ഞു".
"...ഇല്ലെങ്കിൽ കാര്യം നടക്കില്ല.. അഥവാ നടക്കണമെങ്കിൽ പത്തു പ്രാവശ്യമെങ്കിലും വരേണ്ടി വരും!.. അത്രേയുള്ളു കാര്യം!"- അയാൾ യാദാർത്ഥ്യം പറഞ്ഞു തന്നു..
അയാൾ പറഞ്ഞ ഫീസ് കൊടുത്തപ്പോൾ ഒരു ഡയറിയിൽ അയാൾ കുറിച്ചിട്ടു..എസ്. ബി.. വരവ്..!
നാരങ്ങാ വെള്ളം കുടിച്ച് പൈസ കൊടുക്കാനിരുന്നപ്പോൾ നാരായണൻ പറഞ്ഞു.." വേണ്ട.. പൈസ വേണ്ട!"
ആദ്യമായി നാരങ്ങാവെള്ളത്തിനു പൈസ വാങ്ങാത്ത മഹാനായ ആ ആളെ കൺ കുളിർക്കെ കണ്ടു കൊണ്ടിരുന്നപ്പോൾ അയാൾ തുടർന്നു..
" ഇതിൽ എന്റെ നാരങ്ങാവെള്ളത്തിന്റെ പൈസയും ആയി!"
ഒരു മെസേജ് നാരായണൻ കൊടുത്തു കൊണ്ട് അവരോട് പറഞ്ഞു.." പോയ്ക്കോളൂ ..നിങ്ങളുടെ ഫയൽ നീങ്ങിയിട്ടുണ്ട്...കാര്യം സാധിച്ചിരിക്കുന്നു !"
എല്ലാമറിയുന്ന ആ കമ്പ്യൂട്ടർ മനുഷ്യനെ നോക്കികൊണ്ടിരുന്നപ്പോൾ വന്നവർ കുഴപ്പക്കാരല്ലെന്ന് മനസ്സിലായതിനാൽ അയാൾ തുടർന്നു..
".. എല്ലാവരും നാരങ്ങാവെള്ളം കുടിക്കാൻ ഇവിടെ വരും.. ഞാൻ നാരങ്ങാ വെള്ളം കുടിക്കാൻ വൈകീട്ട് എസ്. ബീ .. സാറിന്റെ വീട്ടിലോട്ട് പോകും!"
ഒളികണ്ണാലെ പാളി നോക്കിയിട്ട് കാ.. കാ എന്ന് വിളിച്ചു പ്രീയതമയോട് കാക്ക പറഞ്ഞു.
." ..സീസറിനുള്ളത് സീസറിനും, സാത്താനുള്ളത് സാത്താനും!.. ബാക്കിയുണ്ടെങ്കിലേ ദൈവത്തിനുള്ളൂ!"
----------------------------------
"..എടോ.. എനിക്കൊരു കാര്യം സാധിക്കാനുണ്ട്... താൻ വരുന്നോ?"
"..കാര്യ സാധനയ്ക്ക് ..ടോയ്‌ലറ്റിൽ ഒറ്റയ്ക്ക് പോയാൽ പോരെ? അതിനു കൂട്ടെന്തിന്?"
" അല്ലെടാ... ഗവർമന്റ് ഓഫീസിലേക്കാ ?.. ഒന്നു വാടോ?.."- അങ്ങിനെയാണ് അയാളുടെ കൂടെ അവൻ പോയത്.
ഓഫീസിൽ കൈക്കൂലി കൊടുക്കരുത് ... വാങ്ങരുത് എന്ന് വലിയ ബോർഡിൽ എഴുതി വെച്ചിരിക്കുന്നു..കൈക്കൂലി രഹിത വാരം!.
ഇവിടെയാണ്.. അവിടെയാണ് .. എന്നീ തട്ടിക്കളികളും ചൂണ്ടലും കഴിഞ്ഞ് അയാളും അവനും ഒരു റൂമിലേക്ക് കടന്നു...
".. എല്ലാം കേട്ട്, വായിച്ച്, കൈക്കൂലി വാങ്ങാത്ത, ചോദിക്കാത്ത ഏമാൻ പറഞ്ഞു..
" .. ഒക്കെ ശരിയാക്കാം...ഞാൻ ഫയൽ നോക്കട്ടേ..!"
" .. ക്ഷീണിച്ചു വന്നതല്ലേ..ഞാൻ ഫയൽ നോക്കുമ്പോഴേക്കും പോയി നാരങ്ങാ വെള്ളം കുടിച്ചു വാ.. ദാ..മതിലിനപ്പുറത്ത് പെട്ടിക്കടക്കാരൻ നാരായണന്റെ നാരങ്ങാ വെള്ളം കുടിച്ച് വാ.. ആരൊടെങ്കിലും ചോദിച്ചാൽ കാട്ടിത്തരും.." -ഏമാൻ!
" തങ്കപ്പെട്ട മനുഷ്യൻ!.." അയാൾ അവനോട് മെല്ലെ പറഞ്ഞു.
"അതേയതേ..." അവനും ശരി വെച്ചു..
."...ദാഹിച്ചു വരുന്ന മനുഷ്യനു കടപോലും പറഞ്ഞു തന്നില്ലേ.. സ്നേഹപൂർണ്ണമായ പെരുമാറ്റം!... ഇങ്ങനെ വേണം ഓഫീസറായാൽ.. ഒരു ജാഡയുമില്ല അല്ലേ?.."- അവൻ അയാളോട് പറഞ്ഞു.
" ഊവ്വ്!"
ഒരുവൻ മെല്ലെ അയാളുടെ കൈയ്യിൽ തൊട്ട് പറഞ്ഞു.." എവിടേയ്ക്കാ സാറെ!"
".. നാരായണെന്റെ പെട്ടിക്കട നോക്കി പോകുവാ"-
"അറിയോ താങ്കൾക്ക് നാരായണന്റെ കട!"
" ..നാരായണന്റെ കടയോ?.. എങ്കിൽ വാ സാറെ!.." -അയാൾ അവരെ അങ്ങോട്ടേക്ക് കൂട്ടികൊണ്ട് കാണിച്ചു കൊടുത്തു..
".. ഹോ ഇത് മതിലിനു പുറത്തു തന്നെയാണല്ലോ?... താങ്ക്സ് ട്ടോ .. "
" താങ്ക്സ്'-- അയാൾ തലചൊറിഞ്ഞു..
"ശരി നിങ്ങൾ പോയ്ക്കോ?'"
" അയാൾ ചിരിച്ചു!'
".. എന്താ?"
"വഴിക്കൂലി!.. സാറേ ഇതാ ഇവിടത്തെ പതിവ്!.. താങ്കളെ സഹായിക്കാൻ ഞാൻ താങ്കളുടെ അളിയനൊന്നും അല്ലല്ലോ?"..മനസ്സിലാകാത്ത രണ്ടു മണ്ടന്മാരെ കണ്ടപ്പോൾ അയാൾക്ക് ക്ഷമ നശിച്ചു തുടങ്ങിയിരുന്നു.
അയാൾക്ക് വഴിക്കൂലി കൊടുത്തപ്പോൾ.. ചൊട്ടക്കുറി വലിച്ച നാരായണൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..
" നാരങ്ങാ വെള്ളം കുടിക്കാൻ വന്നതാ അല്ലേ?...എസ്. ബീ.. പറഞ്ഞയച്ചതാ അല്ലേ..? എന്താ കാര്യം?"
"..ഇയ്യാൾക്കെങ്ങനെ സിക്സ്ത് സേൻസ് ഉണ്ടോ?.." അവൻ അയാളെ തൊട്ട് പറഞ്ഞു..
എസ്. ബീ യോ? അതാരാ?"
"..ഏമാൻ!"
എന്താ കാര്യം എന്നു പറയൂ.. നാരങ്ങാവെള്ളം കൊടുത്ത് നാരായണൻ സംഗതികൾ കേട്ടു.. പിന്നെ ഒരു ഫീസ് പറഞ്ഞു..ഇതാ ഇവിടുത്തെ ഒരു രീതി!..
"..ഉം.. കാര്യം നടക്കട്ടേ.അല്ലേ..അധികം ഇതിന്റെ പിറകെ നടക്കാൻ സമയമില്ല അയാൾ പറഞ്ഞു".
"...ഇല്ലെങ്കിൽ കാര്യം നടക്കില്ല.. അഥവാ നടക്കണമെങ്കിൽ പത്തു പ്രാവശ്യമെങ്കിലും വരേണ്ടി വരും!.. അത്രേയുള്ളു കാര്യം!"- അയാൾ യാദാർത്ഥ്യം പറഞ്ഞു തന്നു..
അയാൾ പറഞ്ഞ ഫീസ് കൊടുത്തപ്പോൾ ഒരു ഡയറിയിൽ അയാൾ കുറിച്ചിട്ടു..എസ്. ബി.. വരവ്..!
നാരങ്ങാ വെള്ളം കുടിച്ച് പൈസ കൊടുക്കാനിരുന്നപ്പോൾ നാരായണൻ പറഞ്ഞു.." വേണ്ട.. പൈസ വേണ്ട!"
ആദ്യമായി നാരങ്ങാവെള്ളത്തിനു പൈസ വാങ്ങാത്ത മഹാനായ ആ ആളെ കൺ കുളിർക്കെ കണ്ടു കൊണ്ടിരുന്നപ്പോൾ അയാൾ തുടർന്നു..
" ഇതിൽ എന്റെ നാരങ്ങാവെള്ളത്തിന്റെ പൈസയും ആയി!"
ഒരു മെസേജ് നാരായണൻ കൊടുത്തു കൊണ്ട് അവരോട് പറഞ്ഞു.." പോയ്ക്കോളൂ ..നിങ്ങളുടെ ഫയൽ നീങ്ങിയിട്ടുണ്ട്...കാര്യം സാധിച്ചിരിക്കുന്നു !"
എല്ലാമറിയുന്ന ആ കമ്പ്യൂട്ടർ മനുഷ്യനെ നോക്കികൊണ്ടിരുന്നപ്പോൾ വന്നവർ കുഴപ്പക്കാരല്ലെന്ന് മനസ്സിലായതിനാൽ അയാൾ തുടർന്നു..
".. എല്ലാവരും നാരങ്ങാവെള്ളം കുടിക്കാൻ ഇവിടെ വരും.. ഞാൻ നാരങ്ങാ വെള്ളം കുടിക്കാൻ വൈകീട്ട് എസ്. ബീ .. സാറിന്റെ വീട്ടിലോട്ട് പോകും!"
ഒളികണ്ണാലെ പാളി നോക്കിയിട്ട് കാ.. കാ എന്ന് വിളിച്ചു പ്രീയതമയോട് കാക്ക പറഞ്ഞു.
." ..സീസറിനുള്ളത് സീസറിനും, സാത്താനുള്ളത് സാത്താനും!.. ബാക്കിയുണ്ടെങ്കിലേ ദൈവത്തിനുള്ളൂ!"
ഞായറാഴ്‌ച, ഒക്‌ടോബർ 10, 2010
എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...( ഇരുപത്തിനാലാം സർഗ്ഗം)
പ്രചട.. പ്രചട..പ്രചട... അവന്റെയൊരു ഒടുക്കത്തെ സംഘഗാനം.!.... അതിനപ്പുറം വരുന്നില്ല!! ... വായിൽ കൊള്ളാവുന്ന, വയറ്റീന്ന് വരുന്ന നാലക്ഷരം എഴുതാനറിയില്ല... ആ കുശ്മാണ്ഡത്തിന്.!!... ഓരോ ഗവേഷണവും കൊണ്ട് വന്നോളൂം. ..നോം പറഞ്ഞതല്ലേ നമുക്ക് അഷ്കരപുടത ഇല്യാന്ന്..!!.. തുഫൂ..!!.. വെള്ളം ചിതറി വീണു..ല്ല്യേ...വായ കഴുകീതാണ്...ഒന്നും വിചാരിക്കരുത്.!.. ഉച്ചയ്ക്കുള്ള ഭക്ഷണം കാന്റീനിൽ നിന്നും കഴിച്ചാൽ വായ ഒന്നു വെള്ളം കൊണ്ട് കുലുക്കുഴിയണം.. നമുക്ക് നിർബന്ധാ.. നിങ്ങൾക്കും ആവാം.. നോം തടസ്സം നിൽക്കില്യാ.....
... "കാരണം ബാക്റ്റീരിയ! "..."കാരണം ബാക്റ്റീരിയ" വന്നാൽ മിസ്റ്റർ കോൾഗേറ്റിന്റെ വീട്ടിൽ അല്ലെങ്കിൽ അതിന്റെ പാർട്ട്ണേർസ്മാരും ഏമാന്മാരുമായ ദന്തഡോക്ടറച്ചന്റെ വീട്ടിൽ പോയി സത്യാഗ്രഹം ഇരിക്കണം!.. അതു വല്യഗേറ്റായ ബിൽഗേറ്റായാലും!.. നമുക്ക് വയ്യ..അതിനൊന്നും!
അപ്പോൾ പറഞ്ഞു വന്നത് പണ്ടേ അവർ നോം പറേണത് കേൾക്കില്ല്യാ .എന്നു തന്ന്യാ... അതിനാൽ കോളേജ് ഡേയ്ക്ക് ഒരു പരിപാടീം കൊണ്ട് ഒരു വഷളൻ നമ്മെ നിർബന്ധിച്ചു.!.. സംഘഗാനം.!.... അവന്റെ കൂടോത്രത്തിൽ നാം വഴങ്ങീല.. പിറ്റേന്ന് കോളേജിൽ വരാനുള്ളതാണ്.. അതോടെ കാശീലേക്ക് കമണ്ഡലവും എടുത്ത് തീർത്ഥയാത്ര നടത്തി ആത്മാവിനു മോക്ഷം കൊടുക്കാനുള്ളതല്ല!..പിന്നെ ഉടുത്തിരുന്ന മുണ്ടെടുത്ത് തലയിൽ കെട്ടി ലേശം പട്ട ചാരായവും അടിച്ച് ഭ്രാന്തെനെ പോലെ നടക്കുന്നതാണ് നല്ലത്!.. പരിപാടിയുടെ വിജയം കൊണ്ട് തല തെറ്റീന്നെങ്കിലുമുള്ള സഹതാപമെങ്കിലും കിട്ടും!
....നാം അവനെ ഉപദേശിച്ചു.". എടാ ശവി... ഉള്ള മാനം പയറു പോലെ വലിച്ചെറിഞ്ഞിട്ട് നടക്കുന്നതിലും ഭേദം കാണിയായി കൂവി വിളിക്കുന്നതാണ്.. അതിലൊരു ഗമയുണ്ട്.. അന്തസ്സുണ്ട്.. പുളിങ്കുരുവുണ്ട്!.... നോം പറഞ്ഞു തരുന്നതെന്തേ നീ തൊണ്ട തൊടാതെ വിഴുങ്ങാത്തേ.. .!!. അങ്ങിനെ ഒരു സാധനം ജനനത്തിൽ മുതൽ ഇന്നേവരെ തനിക്ക് ആരും ഫിറ്റു ചെയ്തു തന്നിട്ടുണ്ടോന്ന് നമുക്ക് അറിഞ്ഞു കൂട .. നമ്മുടെ കൂടെ കൂടി ഇത്തിരി നാണം ഒത്തിരി മാനോം നോം നിനക്ക് ഫ്രീയായി തന്നിട്ടുണ്ടല്ലോ?..അതെങ്കിലും ഫിറ്റു ചെയ്തു നടന്നൂടെ ഒരു വഴിക്കിറങ്ങുമ്പോൾ??..."
...അവൻ ഒരു വഴിക്ക് ആയുദ്ധം വെച്ചു കീഴടങ്ങി..ന്നാ നോം കരുതീത്!
....ഒടുവിൽ പിന്നേയും അവൻ പിന്മാറാതെ പുതിയ ദുർമന്ത്രവാദവുമായി വന്നു... പ്രച്ഛന്ന വേഷം നടത്താം.എന്താ?." നാലാളുടെ കൂവി വിളി കിട്ടിയില്ലേങ്കിൽ ഒരു സമാധാനോം ഇല്ല്യാന്ന് വിചാരിക്കുന്ന തനി നാടൻ ചെറുക്കൻ!.. "ഇവനെ എന്തൊക്കെ പറഞ്ഞാ നാം സമാധാനിപ്പിക്കുക!
..അവന്റെ സന്തോഷത്തിനു നാം വഴങ്ങി... അതു കൊഴപ്പമില്ല.. നോം മീശയും താടിയും വെച്ച് സ്റ്റേജിൽ കയറി.. വല്യ കൊഴപ്പമില്ല.. നാമാണെന്ന് നമുക്കു പോലും തിരിച്ചറിയാൻ പറ്റീല പിന്നെല്ലേ.. പിന്നെ ആരെ പേടിക്കണം?.. അവൻ ഒരു യാചകനായി സ്റ്റേജു മുഴുക്കെ തെണ്ടി.. പിന്നെ സ്റ്റേജിൽ നിന്നും ഇറങ്ങി കാണികളോട് ആ ശവി തെണ്ടൽ തുടങ്ങി.. മുജ്ന്മസുഹൃദം തൂത്താൽ പോകില്ലല്ലോ?...തരുണീമണികളായ പെൺകിടാങ്ങളോടൊക്കെ മാന്യമായി ഇരന്നു. ...സ്റ്റേജിൽ കയറി മൈക്കിലൂടെ ഉച്ചത്തിൽ നിർത്തെടാ കൂവേ എന്ന് വിളിച്ചു പറയണം എന്ന് തോന്നി.... കാരണം കുലത്തൊഴിൽ ഓർത്തു നിർത്തിയില്ലെങ്കിലോ?..പെണ്ണുങ്ങളോടൊക്കെ യാചിക്കുമ്പോൾ ഒരു സമാധാനം വേണ്ടേ..! പണി പാളും!...ഒടുവിൽ ഒരു പരുവത്തിനു നിർത്തി അവൻ സ്റ്റേജിലെത്തി...നാം യുദ്ധം കഴിഞ്ഞു നാട്ടിലെത്തിയ ഉടനെയുള്ള കുവൈറ്റ് പ്രവാസി മഹാരാജൻ! .. നമ്മോട് പൈസ ചോദിച്ച് കൊടുക്കാൻ ഇല്ലാതെ പോക്കറ്റ് തപ്പി ചമ്മി നിൽക്കുമ്പോൾ അവൻ അവന്റെ ഭിക്ഷാ പാത്രം നമുക്ക് നേരെ നീട്ടുന്നു..നാം അതിലെ ചില്ലറയെടുത്ത് പോക്കറ്റിലിടുന്നു..ഭിക്ഷാപാത്രം വാങ്ങുന്നു..ഒപ്പം തെണ്ടുന്നു.. പോകുന്നു". ...അതിൽ നാം വിജയിച്ചു.. പക്ഷെ സമ്മാനവും ഉലക്കേടെ മൂടൊന്നും കിട്ടീല.".ഇതിലെന്ത് പുതുമ! ഇതൊക്കെ നിങ്ങളുടെ ജീവിത ഗന്ധിയായ അവതരണമല്ലേ എന്ന മട്ട് മാർക്കിടുന്ന ലക്ചറുമാർക്ക്! .". ആകെയുള്ള പ്രവർത്തി പരിചയം ചെറുപ്പത്തിൽ ചെയ്ത ചെയ്ത്താണ്.. .അതിൽ നാം മാന്യമായി വിജയിക്കുകയും ചെയ്തു.. ആ പ്രവർത്തി പരിചയം അഥവാ എക്സ്പീരിയൻസ് ദാ ഇങ്ങനെ...!
പണ്ട് ഒരീസം..!" ബാലസംഘത്തിന്റെ കലാപരിപാടീണ്ട് .. നീ എഴുന്നള്ളീ ഒരു പാട്ട് പാടി സംഭവം കുളമാക്കി നമ്മുടെ നാടിന്റെ അഭിമാനം കളേണം എന്ന് മാന്യമഹാജനങ്ങൾ നമ്മോട് അഭ്യർത്ഥിച്ചു.... വില കളയുന്ന പീറ ഫ്ലാറ്റോ, പാടുന്ന പെണ്ണിനോടൊപ്പം സൊള്ളാനോ ഉള്ള സംഗതിയൊന്നും ഇല്യാ.. ഒരു സെറ്റപ്പുമില്ലാത്ത തനി കണ്ട്രീ പരിപാടി!.. കണ്ട്രികൾക്ക് വേണ്ടി കണ്ട്രികൾ നടത്തുന്ന കണ്ട്രീപരിപാടികൾ, ഫൈവ് സ്റ്റാർ ഹോട്ടൽ പരിപാടി പോലെ നടത്താൻ പറ്റില്ല എന്ന് വാശിപിടിക്കുന്ന കണ്ട്രീശുദ്ധാത്മാക്കൾ!..ഉച്ചയ്ക്ക് നാട്ടുകാരോട് പിരിച്ച പയറോ കഞ്ഞിയോ മറ്റോ ഉണ്ടെങ്കിൽ കുടിക്കാം ഇല്ലെങ്കിൽ പട്ടിണി കിടക്കാം!..അതും ഇത്തിരി കുടിച്ചാൽ മതി ...കുടിച്ചൂന്ന് വരുത്തിയാ മതി. ...വറ്റും വെള്ളവും വയറ്റിൽ തൊട്ടൂന്ന് വരുത്തിയാ മതി..മൊത്തം തറവാട്ടു സൊത്തല്ലേ കുറഞ്ഞാൽ നഷ്ടമല്ലേ എന്നോർത്ത് മോന്തേണ്ട.. എല്ലാർക്കും എത്തിക്കാനുള്ളതാ എന്ന മട്ടിലാണ് സംഘാടകർ!.. വിജയീഭവന്മാർക്ക് വെറും സോപ്പിന്റെ പെട്ടിയോ ഒരു പ്ലാസ്റ്റിക്ക് കപ്പോ തരും.. സന്തോഷത്തോടെ ഏറ്റു വാങ്ങാം!" സിമ്പിൾ!
അന്നു ബർമുഡയിൽ നിൽക്കണ കാലം!..നമ്മുടെ പേർ അവർ എഴുതി കഴിഞ്ഞു...നാം മനസ്സില്ലാ മനസ്സോടെ സമ്മതം മൂളി..അവരുടെ നിർബന്ധം!..നമ്മുടെ ഒരു യോഗം!..... കുളമാകും എന്നെനിക്കറിയാം .. കടലാകും എന്നത് പിന്നെയാ മനസ്സിലായത്!.
അവിടെ നല്ല രസമായിരുന്നു.. ബാലസംഘം സിന്ദാബാദ് എന്ന് അവർ ആർത്തു വിളിച്ചു മുന്നിൽ നടന്നു.. ആരോ പറഞ്ഞപോലെ ആവേശം മൂത്ത് ബലാൽസംഗം സിന്ദാബാദ് എന്നു വരെ വിളിച്ചു പോയിന്നാ തോന്നണത്.. അതു പിന്നെ ആരോ തിരുത്തീന്നും!.. നമുക്കറീലല്ലോ.. .മനുഷ്യനല്ലേ...അൽപം അശ്രദ്ധയുണ്ടായാൽ പശുവും മരത്തിൽ കയറാൻ ഒരു ശ്രമമൊക്കെ നടത്തീന്ന് വരും!
സ്റ്റേജിൽ നമ്മുടെ പേരു വിളിക്കുന്നു...
..നോം ചത്താലും പോവില്യാന്ന് തീരുമാനം!..പോയേ തീരൂന്ന് അവരും!..ആകെ അവരുടെ യൂണിറ്റിൽ നാമെ ഉള്ളൂ അവരുടെ മാനം രക്ഷിക്കാൻ!.. ആ ഭാഗ്യശാലി നാമാണ് എന്ന് അവരും.. കുഴങ്ങീലോ.. അവർ എന്നെ പിടിച്ചു കെട്ടി സ്റ്റേജിൽ നിർത്തിക്കും എന്ന ഘട്ടം വന്ന പോലായപ്പോൾ നോം എഴുന്നേറ്റു..മോശല്ലേ ഒരു കുട്ടീനെ മാനഭംഗം ചെയ്യുന്നതിനു തുല്യമല്ലേ!..
കാലുകൾ മന്ത്രവാദീയെ പോലെ തുള്ളാൻ തുടങ്ങി..കൈകളും ചലിക്കുന്നുണ്ടോ..?.. ഊവ്വ് .. നമുക്കെന്തോ ആവേശിച്ച പോലെ തന്നെ...ഒരു കോമരത്തിന്റെ ഉറഞ്ഞു തുള്ളലിനേക്കാൾ പവറുണ്ട്!..ടെമ്പോയുണ്ട്...സംഗതികൾ മൊത്തം ഉണ്ട്!!..ഇനിയൊരു വാളും കൂടെ കിട്ടിയാൽ കുശാലായി!!
അവർക്ക് വല്ല ആവശ്യവും ഉണ്ടോ. മൈക്ക് തരാൻ ..!.ഗമയിൽ നാം മൈക്ക് പിടിച്ചു..!.. ശനിയന്മാർ.!. എല്ലാവരും നമ്മെ നോക്കി നിൽക്കുന്നു.. ഇവന്മാർക്കെന്താ പുറംതിരിഞ്ഞിരുന്നാല്.. നമുക്കത്രേയ്ക്ക് സ്റ്റൈലുണ്ടോ?...നമ്മുടെ ദേഹം തുറിച്ചു നോക്കുന്ന കണ്ണുകൾകൊണ്ട് നിറഞ്ഞിരിക്കുന്നു.... നോം ഭയപ്പെട്ടു.. കവിത പോയിട്ട്..കവിതാ ശകലം പോലും വരുന്നില്ല..രണ്ടു വരി പാടി!... പിന്നെയൊന്നും തൊണ്ടയിൽ വരുന്നില്ല.. വണ്ടീടെ ചങ്ങല വലിച്ച പോലെ നിന്നു.. സ്റ്റാന്ററ്റീസ് ആയി നോക്കി.. അറ്റൻഷനായി നോക്കി.. കുറച്ചു നേരം നിന്ന് രംഗപടം വീക്ഷിച്ചു. .ഇവൻ കവിത ചൊല്ലാൻ തുടങ്ങണമെങ്കിൽ പരിപാടി നാളെ കൂടി വെക്കേണ്ടി വരും എന്ന് മണത്തറിഞ്ഞ സംഘാടകർ നമ്മോട് പറഞ്ഞു.. .."ഇറങ്ങിക്കോളൂ.. പരിപാടിക്ക് ഒരു പാട് കുട്യോള് ഇനീം പാടാനുണ്ട്!...അതു പറ്റില്ല്യാന്ന് എന്ന പോലെ നാമും.. നമ്മോടൊരു ചിറ്റമ്മ നയം.!"". പിന്നെയും നിന്നു നോക്കി.. നോ രക്ഷ..!!
" കുട്ടീ .. ഇറങ്ങിക്കൊള്ളൂ." ആരോ വീണ്ടും പറഞ്ഞു.. ഇല്ലായിരുന്നെങ്കിൽ ആ സ്റ്റേജ് ചരിത്ര സംഭവമാകുമായിരുന്നു..
...അയാൾക്കൊക്കെ എന്തിന്റെ കേടാ?....എന്തൊക്കെ കേടാ?.. മനുഷ്യന് കവിത ഒന്ന് ഓർത്തെടുക്കാൻ സമയം തരാതെ!. .ഇതു പോലെ തന്ന്യാ എല്ലാ പ്രതിഭകളുടേയും പ്രതിഭയെ ഇല്യാണ്ടാക്കി ആളുകൾ നിഷ്പ്രഭരാക്കുന്നത്!
നോം മനസ്സില്ലാ മനസ്സോടെ ഇറങ്ങി.. നമ്മുടെ പരിപാടി കണ്ട് മനം കുളിർത്ത് നിന്ന, നമ്മെ നിർബന്ധിച്ച് പങ്കെടുപ്പിച്ച, ആളുകൾ കുറച്ചു സമയം കൂടി മറ്റുള്ളവരുടെ പരിപാടി കണ്ട് ആസ്വദിച്ചു.. പിന്നെ പറഞ്ഞു.." വാ പോകാം.."
അവസാനമാണ് സമ്മാന ദാനം....ഒരു സോപ്പ് പെട്ടിയെങ്കിലും കിട്ടാതെ..!!
".. നാം നമ്മുടെ സംശയം മറച്ചു വെച്ചില്ല.. "സമ്മാനദാനം കഴിഞ്ഞിട്ടു പോയാൽ പോരെ!"
അവർ പറഞ്ഞു.." സമ്മാനമെന്തെങ്കിലും ഉണ്ടെങ്കിൽ നമ്മുടെ യൂനിറ്റിൽ എത്തിക്കും!"
നാം മനസ്സിൽ കരുതി..".. മതി.. അതു മതി.. സോപ്പ് പെട്ടിയാണെങ്കിലും മതി..ഒരു സ്ലേറ്റ് പെൻസിലാണെങ്കിലും മതി.. നമുക്കെന്താ പ്രശ്നം!.. മൊമന്റോ വാങ്ങുമ്പോലെ വാങ്ങി.. നിങ്ങൾ നമ്മളോട് സഹകരിച്ചതിന് നന്ദീം ന്ന് പറഞ്ഞു ആണുങ്ങളെ പോലെ കൈവീശി പോവാലോ.. വേണമെങ്കിൽ ജഡ്ജസിനെ കരഞ്ഞു കരഞ്ഞു കരയിക്കാലോ?.."- നമ്മൾക്കത്രെ വിശാല മനസ്സുണ്ടെന്ന് അന്നെങ്കിലും അവരെ തിരിച്ചറിഞ്ഞു കാണിക്കണം!!
പക്ഷെ ഒന്നും അവർ യൂണിറ്റിൽ നിന്നും തന്നില്ല.." സമ്മാനം അവർ പകുത്തെടുത്തിട്ടുണ്ടാവും.. നിശ്ചയം!"
... "കാരണം ബാക്റ്റീരിയ! "..."കാരണം ബാക്റ്റീരിയ" വന്നാൽ മിസ്റ്റർ കോൾഗേറ്റിന്റെ വീട്ടിൽ അല്ലെങ്കിൽ അതിന്റെ പാർട്ട്ണേർസ്മാരും ഏമാന്മാരുമായ ദന്തഡോക്ടറച്ചന്റെ വീട്ടിൽ പോയി സത്യാഗ്രഹം ഇരിക്കണം!.. അതു വല്യഗേറ്റായ ബിൽഗേറ്റായാലും!.. നമുക്ക് വയ്യ..അതിനൊന്നും!
അപ്പോൾ പറഞ്ഞു വന്നത് പണ്ടേ അവർ നോം പറേണത് കേൾക്കില്ല്യാ .എന്നു തന്ന്യാ... അതിനാൽ കോളേജ് ഡേയ്ക്ക് ഒരു പരിപാടീം കൊണ്ട് ഒരു വഷളൻ നമ്മെ നിർബന്ധിച്ചു.!.. സംഘഗാനം.!.... അവന്റെ കൂടോത്രത്തിൽ നാം വഴങ്ങീല.. പിറ്റേന്ന് കോളേജിൽ വരാനുള്ളതാണ്.. അതോടെ കാശീലേക്ക് കമണ്ഡലവും എടുത്ത് തീർത്ഥയാത്ര നടത്തി ആത്മാവിനു മോക്ഷം കൊടുക്കാനുള്ളതല്ല!..പിന്നെ ഉടുത്തിരുന്ന മുണ്ടെടുത്ത് തലയിൽ കെട്ടി ലേശം പട്ട ചാരായവും അടിച്ച് ഭ്രാന്തെനെ പോലെ നടക്കുന്നതാണ് നല്ലത്!.. പരിപാടിയുടെ വിജയം കൊണ്ട് തല തെറ്റീന്നെങ്കിലുമുള്ള സഹതാപമെങ്കിലും കിട്ടും!
....നാം അവനെ ഉപദേശിച്ചു.". എടാ ശവി... ഉള്ള മാനം പയറു പോലെ വലിച്ചെറിഞ്ഞിട്ട് നടക്കുന്നതിലും ഭേദം കാണിയായി കൂവി വിളിക്കുന്നതാണ്.. അതിലൊരു ഗമയുണ്ട്.. അന്തസ്സുണ്ട്.. പുളിങ്കുരുവുണ്ട്!.... നോം പറഞ്ഞു തരുന്നതെന്തേ നീ തൊണ്ട തൊടാതെ വിഴുങ്ങാത്തേ.. .!!. അങ്ങിനെ ഒരു സാധനം ജനനത്തിൽ മുതൽ ഇന്നേവരെ തനിക്ക് ആരും ഫിറ്റു ചെയ്തു തന്നിട്ടുണ്ടോന്ന് നമുക്ക് അറിഞ്ഞു കൂട .. നമ്മുടെ കൂടെ കൂടി ഇത്തിരി നാണം ഒത്തിരി മാനോം നോം നിനക്ക് ഫ്രീയായി തന്നിട്ടുണ്ടല്ലോ?..അതെങ്കിലും ഫിറ്റു ചെയ്തു നടന്നൂടെ ഒരു വഴിക്കിറങ്ങുമ്പോൾ??..."
...അവൻ ഒരു വഴിക്ക് ആയുദ്ധം വെച്ചു കീഴടങ്ങി..ന്നാ നോം കരുതീത്!
....ഒടുവിൽ പിന്നേയും അവൻ പിന്മാറാതെ പുതിയ ദുർമന്ത്രവാദവുമായി വന്നു... പ്രച്ഛന്ന വേഷം നടത്താം.എന്താ?." നാലാളുടെ കൂവി വിളി കിട്ടിയില്ലേങ്കിൽ ഒരു സമാധാനോം ഇല്ല്യാന്ന് വിചാരിക്കുന്ന തനി നാടൻ ചെറുക്കൻ!.. "ഇവനെ എന്തൊക്കെ പറഞ്ഞാ നാം സമാധാനിപ്പിക്കുക!
..അവന്റെ സന്തോഷത്തിനു നാം വഴങ്ങി... അതു കൊഴപ്പമില്ല.. നോം മീശയും താടിയും വെച്ച് സ്റ്റേജിൽ കയറി.. വല്യ കൊഴപ്പമില്ല.. നാമാണെന്ന് നമുക്കു പോലും തിരിച്ചറിയാൻ പറ്റീല പിന്നെല്ലേ.. പിന്നെ ആരെ പേടിക്കണം?.. അവൻ ഒരു യാചകനായി സ്റ്റേജു മുഴുക്കെ തെണ്ടി.. പിന്നെ സ്റ്റേജിൽ നിന്നും ഇറങ്ങി കാണികളോട് ആ ശവി തെണ്ടൽ തുടങ്ങി.. മുജ്ന്മസുഹൃദം തൂത്താൽ പോകില്ലല്ലോ?...തരുണീമണികളായ പെൺകിടാങ്ങളോടൊക്കെ മാന്യമായി ഇരന്നു. ...സ്റ്റേജിൽ കയറി മൈക്കിലൂടെ ഉച്ചത്തിൽ നിർത്തെടാ കൂവേ എന്ന് വിളിച്ചു പറയണം എന്ന് തോന്നി.... കാരണം കുലത്തൊഴിൽ ഓർത്തു നിർത്തിയില്ലെങ്കിലോ?..പെണ്ണുങ്ങളോടൊക്കെ യാചിക്കുമ്പോൾ ഒരു സമാധാനം വേണ്ടേ..! പണി പാളും!...ഒടുവിൽ ഒരു പരുവത്തിനു നിർത്തി അവൻ സ്റ്റേജിലെത്തി...നാം യുദ്ധം കഴിഞ്ഞു നാട്ടിലെത്തിയ ഉടനെയുള്ള കുവൈറ്റ് പ്രവാസി മഹാരാജൻ! .. നമ്മോട് പൈസ ചോദിച്ച് കൊടുക്കാൻ ഇല്ലാതെ പോക്കറ്റ് തപ്പി ചമ്മി നിൽക്കുമ്പോൾ അവൻ അവന്റെ ഭിക്ഷാ പാത്രം നമുക്ക് നേരെ നീട്ടുന്നു..നാം അതിലെ ചില്ലറയെടുത്ത് പോക്കറ്റിലിടുന്നു..ഭിക്ഷാപാത്രം വാങ്ങുന്നു..ഒപ്പം തെണ്ടുന്നു.. പോകുന്നു". ...അതിൽ നാം വിജയിച്ചു.. പക്ഷെ സമ്മാനവും ഉലക്കേടെ മൂടൊന്നും കിട്ടീല.".ഇതിലെന്ത് പുതുമ! ഇതൊക്കെ നിങ്ങളുടെ ജീവിത ഗന്ധിയായ അവതരണമല്ലേ എന്ന മട്ട് മാർക്കിടുന്ന ലക്ചറുമാർക്ക്! .". ആകെയുള്ള പ്രവർത്തി പരിചയം ചെറുപ്പത്തിൽ ചെയ്ത ചെയ്ത്താണ്.. .അതിൽ നാം മാന്യമായി വിജയിക്കുകയും ചെയ്തു.. ആ പ്രവർത്തി പരിചയം അഥവാ എക്സ്പീരിയൻസ് ദാ ഇങ്ങനെ...!
പണ്ട് ഒരീസം..!" ബാലസംഘത്തിന്റെ കലാപരിപാടീണ്ട് .. നീ എഴുന്നള്ളീ ഒരു പാട്ട് പാടി സംഭവം കുളമാക്കി നമ്മുടെ നാടിന്റെ അഭിമാനം കളേണം എന്ന് മാന്യമഹാജനങ്ങൾ നമ്മോട് അഭ്യർത്ഥിച്ചു.... വില കളയുന്ന പീറ ഫ്ലാറ്റോ, പാടുന്ന പെണ്ണിനോടൊപ്പം സൊള്ളാനോ ഉള്ള സംഗതിയൊന്നും ഇല്യാ.. ഒരു സെറ്റപ്പുമില്ലാത്ത തനി കണ്ട്രീ പരിപാടി!.. കണ്ട്രികൾക്ക് വേണ്ടി കണ്ട്രികൾ നടത്തുന്ന കണ്ട്രീപരിപാടികൾ, ഫൈവ് സ്റ്റാർ ഹോട്ടൽ പരിപാടി പോലെ നടത്താൻ പറ്റില്ല എന്ന് വാശിപിടിക്കുന്ന കണ്ട്രീശുദ്ധാത്മാക്കൾ!..ഉച്ചയ്ക്ക് നാട്ടുകാരോട് പിരിച്ച പയറോ കഞ്ഞിയോ മറ്റോ ഉണ്ടെങ്കിൽ കുടിക്കാം ഇല്ലെങ്കിൽ പട്ടിണി കിടക്കാം!..അതും ഇത്തിരി കുടിച്ചാൽ മതി ...കുടിച്ചൂന്ന് വരുത്തിയാ മതി. ...വറ്റും വെള്ളവും വയറ്റിൽ തൊട്ടൂന്ന് വരുത്തിയാ മതി..മൊത്തം തറവാട്ടു സൊത്തല്ലേ കുറഞ്ഞാൽ നഷ്ടമല്ലേ എന്നോർത്ത് മോന്തേണ്ട.. എല്ലാർക്കും എത്തിക്കാനുള്ളതാ എന്ന മട്ടിലാണ് സംഘാടകർ!.. വിജയീഭവന്മാർക്ക് വെറും സോപ്പിന്റെ പെട്ടിയോ ഒരു പ്ലാസ്റ്റിക്ക് കപ്പോ തരും.. സന്തോഷത്തോടെ ഏറ്റു വാങ്ങാം!" സിമ്പിൾ!
അന്നു ബർമുഡയിൽ നിൽക്കണ കാലം!..നമ്മുടെ പേർ അവർ എഴുതി കഴിഞ്ഞു...നാം മനസ്സില്ലാ മനസ്സോടെ സമ്മതം മൂളി..അവരുടെ നിർബന്ധം!..നമ്മുടെ ഒരു യോഗം!..... കുളമാകും എന്നെനിക്കറിയാം .. കടലാകും എന്നത് പിന്നെയാ മനസ്സിലായത്!.
അവിടെ നല്ല രസമായിരുന്നു.. ബാലസംഘം സിന്ദാബാദ് എന്ന് അവർ ആർത്തു വിളിച്ചു മുന്നിൽ നടന്നു.. ആരോ പറഞ്ഞപോലെ ആവേശം മൂത്ത് ബലാൽസംഗം സിന്ദാബാദ് എന്നു വരെ വിളിച്ചു പോയിന്നാ തോന്നണത്.. അതു പിന്നെ ആരോ തിരുത്തീന്നും!.. നമുക്കറീലല്ലോ.. .മനുഷ്യനല്ലേ...അൽപം അശ്രദ്ധയുണ്ടായാൽ പശുവും മരത്തിൽ കയറാൻ ഒരു ശ്രമമൊക്കെ നടത്തീന്ന് വരും!
സ്റ്റേജിൽ നമ്മുടെ പേരു വിളിക്കുന്നു...
..നോം ചത്താലും പോവില്യാന്ന് തീരുമാനം!..പോയേ തീരൂന്ന് അവരും!..ആകെ അവരുടെ യൂണിറ്റിൽ നാമെ ഉള്ളൂ അവരുടെ മാനം രക്ഷിക്കാൻ!.. ആ ഭാഗ്യശാലി നാമാണ് എന്ന് അവരും.. കുഴങ്ങീലോ.. അവർ എന്നെ പിടിച്ചു കെട്ടി സ്റ്റേജിൽ നിർത്തിക്കും എന്ന ഘട്ടം വന്ന പോലായപ്പോൾ നോം എഴുന്നേറ്റു..മോശല്ലേ ഒരു കുട്ടീനെ മാനഭംഗം ചെയ്യുന്നതിനു തുല്യമല്ലേ!..
കാലുകൾ മന്ത്രവാദീയെ പോലെ തുള്ളാൻ തുടങ്ങി..കൈകളും ചലിക്കുന്നുണ്ടോ..?.. ഊവ്വ് .. നമുക്കെന്തോ ആവേശിച്ച പോലെ തന്നെ...ഒരു കോമരത്തിന്റെ ഉറഞ്ഞു തുള്ളലിനേക്കാൾ പവറുണ്ട്!..ടെമ്പോയുണ്ട്...സംഗതികൾ മൊത്തം ഉണ്ട്!!..ഇനിയൊരു വാളും കൂടെ കിട്ടിയാൽ കുശാലായി!!
അവർക്ക് വല്ല ആവശ്യവും ഉണ്ടോ. മൈക്ക് തരാൻ ..!.ഗമയിൽ നാം മൈക്ക് പിടിച്ചു..!.. ശനിയന്മാർ.!. എല്ലാവരും നമ്മെ നോക്കി നിൽക്കുന്നു.. ഇവന്മാർക്കെന്താ പുറംതിരിഞ്ഞിരുന്നാല്.. നമുക്കത്രേയ്ക്ക് സ്റ്റൈലുണ്ടോ?...നമ്മുടെ ദേഹം തുറിച്ചു നോക്കുന്ന കണ്ണുകൾകൊണ്ട് നിറഞ്ഞിരിക്കുന്നു.... നോം ഭയപ്പെട്ടു.. കവിത പോയിട്ട്..കവിതാ ശകലം പോലും വരുന്നില്ല..രണ്ടു വരി പാടി!... പിന്നെയൊന്നും തൊണ്ടയിൽ വരുന്നില്ല.. വണ്ടീടെ ചങ്ങല വലിച്ച പോലെ നിന്നു.. സ്റ്റാന്ററ്റീസ് ആയി നോക്കി.. അറ്റൻഷനായി നോക്കി.. കുറച്ചു നേരം നിന്ന് രംഗപടം വീക്ഷിച്ചു. .ഇവൻ കവിത ചൊല്ലാൻ തുടങ്ങണമെങ്കിൽ പരിപാടി നാളെ കൂടി വെക്കേണ്ടി വരും എന്ന് മണത്തറിഞ്ഞ സംഘാടകർ നമ്മോട് പറഞ്ഞു.. .."ഇറങ്ങിക്കോളൂ.. പരിപാടിക്ക് ഒരു പാട് കുട്യോള് ഇനീം പാടാനുണ്ട്!...അതു പറ്റില്ല്യാന്ന് എന്ന പോലെ നാമും.. നമ്മോടൊരു ചിറ്റമ്മ നയം.!"". പിന്നെയും നിന്നു നോക്കി.. നോ രക്ഷ..!!
" കുട്ടീ .. ഇറങ്ങിക്കൊള്ളൂ." ആരോ വീണ്ടും പറഞ്ഞു.. ഇല്ലായിരുന്നെങ്കിൽ ആ സ്റ്റേജ് ചരിത്ര സംഭവമാകുമായിരുന്നു..
...അയാൾക്കൊക്കെ എന്തിന്റെ കേടാ?....എന്തൊക്കെ കേടാ?.. മനുഷ്യന് കവിത ഒന്ന് ഓർത്തെടുക്കാൻ സമയം തരാതെ!. .ഇതു പോലെ തന്ന്യാ എല്ലാ പ്രതിഭകളുടേയും പ്രതിഭയെ ഇല്യാണ്ടാക്കി ആളുകൾ നിഷ്പ്രഭരാക്കുന്നത്!
നോം മനസ്സില്ലാ മനസ്സോടെ ഇറങ്ങി.. നമ്മുടെ പരിപാടി കണ്ട് മനം കുളിർത്ത് നിന്ന, നമ്മെ നിർബന്ധിച്ച് പങ്കെടുപ്പിച്ച, ആളുകൾ കുറച്ചു സമയം കൂടി മറ്റുള്ളവരുടെ പരിപാടി കണ്ട് ആസ്വദിച്ചു.. പിന്നെ പറഞ്ഞു.." വാ പോകാം.."
അവസാനമാണ് സമ്മാന ദാനം....ഒരു സോപ്പ് പെട്ടിയെങ്കിലും കിട്ടാതെ..!!
".. നാം നമ്മുടെ സംശയം മറച്ചു വെച്ചില്ല.. "സമ്മാനദാനം കഴിഞ്ഞിട്ടു പോയാൽ പോരെ!"
അവർ പറഞ്ഞു.." സമ്മാനമെന്തെങ്കിലും ഉണ്ടെങ്കിൽ നമ്മുടെ യൂനിറ്റിൽ എത്തിക്കും!"
നാം മനസ്സിൽ കരുതി..".. മതി.. അതു മതി.. സോപ്പ് പെട്ടിയാണെങ്കിലും മതി..ഒരു സ്ലേറ്റ് പെൻസിലാണെങ്കിലും മതി.. നമുക്കെന്താ പ്രശ്നം!.. മൊമന്റോ വാങ്ങുമ്പോലെ വാങ്ങി.. നിങ്ങൾ നമ്മളോട് സഹകരിച്ചതിന് നന്ദീം ന്ന് പറഞ്ഞു ആണുങ്ങളെ പോലെ കൈവീശി പോവാലോ.. വേണമെങ്കിൽ ജഡ്ജസിനെ കരഞ്ഞു കരഞ്ഞു കരയിക്കാലോ?.."- നമ്മൾക്കത്രെ വിശാല മനസ്സുണ്ടെന്ന് അന്നെങ്കിലും അവരെ തിരിച്ചറിഞ്ഞു കാണിക്കണം!!
പക്ഷെ ഒന്നും അവർ യൂണിറ്റിൽ നിന്നും തന്നില്ല.." സമ്മാനം അവർ പകുത്തെടുത്തിട്ടുണ്ടാവും.. നിശ്ചയം!"
എന്റെ ഭ്രാന്ത്!
മനസ്സേകി ചിരിച്ച കാലം മറന്ന്,
കണ്ണാടി നോക്കി ഇളിച്ചു,
ഇളി പുഞ്ചിരിയത്രെ!
ചിരിച്ചേക്കാം,
തയ്യാറെടുത്തു,
ചിരിച്ചു ,
ചിരിച്ചു,
ചിരിച്ച്,
കരഞ്ഞു!
പിന്നെ ഉച്ചത്തിൽ,
ഉച്ചിയിൽ കൈ ചേർത്ത്
പൊട്ടിക്കരഞ്ഞു!
ചിരിയുടെ ഒടുവിൽ,
കരച്ചിലത്രേ!
അതോ മനസ്സു തെറ്റിക്കും
സങ്കൽപ്പമോ?
പ്രവാസിക്കെന്നും
കരച്ചിലിന്റെ ,
ഉമിത്തീയിലെരിയുന്ന പുകച്ചില്!
സ്വയം സാന്ത്വനമായി!
കണ്ണാടി നോക്കി ഇളിച്ചു,
ഇളി പുഞ്ചിരിയത്രെ!
ചിരിച്ചേക്കാം,
തയ്യാറെടുത്തു,
ചിരിച്ചു ,
ചിരിച്ചു,
ചിരിച്ച്,
കരഞ്ഞു!
പിന്നെ ഉച്ചത്തിൽ,
ഉച്ചിയിൽ കൈ ചേർത്ത്
പൊട്ടിക്കരഞ്ഞു!
ചിരിയുടെ ഒടുവിൽ,
കരച്ചിലത്രേ!
അതോ മനസ്സു തെറ്റിക്കും
സങ്കൽപ്പമോ?
പ്രവാസിക്കെന്നും
കരച്ചിലിന്റെ ,
ഉമിത്തീയിലെരിയുന്ന പുകച്ചില്!
സ്വയം സാന്ത്വനമായി!
ശനിയാഴ്‌ച, ഒക്‌ടോബർ 09, 2010
എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...( ഇരുപത്തിമൂന്നാം സർഗ്ഗം)
അമ്മ രാവിലെ എഴുന്നേറ്റു..മക്കൾ പഠിക്കണംന്ന് ഇത്തിരി ആഗ്രഹമുള്ള അമ്മമാർ രാവിലെ എഴുന്നെൽക്കും.. ടൈമ്പീസിൽ അലാറം വെച്ച് നോം ചുരുണ്ടു കൂടി കിടന്നു..ടൈമ്പീസ് അടിച്ച് ശല്യം ചെയ്തപ്പോൾ അതിലെ സൂചിയുടെ ചെവി പിടിച്ച് വട്ടം കറക്കി..ഒരു കിഴുക്കും കൊടുത്തു
...ശവം!... ശബ്ദിച്ചു പോകരുത്!...അത്രേന്നെ!
" അവന്റെ അലോസരം അതോടെ നിന്നു..അപ്പോൾ നമ്മേ പേടീണ്ട്!...
നോം പുതപ്പു വീണ്ടും മൂടി ഒന്ന് ശയിച്ചേക്കാം എന്നു കരുതി പിന്നേം ഒന്നു ചുരുണ്ടു.. ഇതു വരെ ശയിച്ചത് ഒരു ശയനമാണോ? ഉറക്കമല്ലേ.. സാധാരണക്കാരൻ ഉറങ്ങുന്നതു പോലുള്ള ഉറക്കം!.. ഇനിയാണ് ശയനം!..യദാർത്ഥ പള്ളിയുറക്കം!
അമ്മ മെല്ലെ അടുത്തു വന്നു എത്തി നോക്കി!..ഭാവം എന്താണെന്ന് അറിയാലോന്ന മട്ടിൽ!..
.. പല്ലു തേക്കാനുള്ള ബ്രഷും പേസ്റ്റും എടുത്ത് വന്ന് വെള്ളവും എടുത്തു തന്നു കഴുകെടാ മുഖം, തേയ്ക്കെടാ പല്ല്, കുടിയെടാ ചായ, പഠിക്കെടാ വേഗം എന്നൊക്കെ പറയണംന്ന്ണ്ട് അമ്മയ്ക്ക് എന്ന് തോന്നി...പക്ഷെ പറഞ്ഞീല,...വലുതായാൽ ഒക്കെ സ്വന്തം വകുപ്പാ.. ഈ വകുപ്പുണ്ടാക്കിയോരെ നാലു തെറി പറഞ്ഞിട്ട് വീണ്ടും കിടക്കാമെന്ന് കരുതി ഒന്നു തിരിഞ്ഞു കിടന്നു...നോം തലയേതാണ് കാലേതാണെന്ന് ആർക്കും തിരിച്ചറിയാൻ പറ്റാത്തവണ്ണം പുതപ്പിനാൽ മൂടിയ ശുഭസമയം!!
."...എടാ...എഴുന്നേറ്റ് നാലക്ഷരം പഠിയെടാ..!.. സമയം എത്രയായെന്നാ... പോത്തു പോലെ കിടന്നുറങ്ങുകയാ പിന്നേം!"-വീണ്ടും ചുരുണ്ടിടാൻ ആഞ്ഞ നമുക്കിട്ട് പ്രഹരം!..കുട്യോളുടെ നേരെ ആർക്കും എന്തും ആവാലോ?
"നോം അലാറം വെച്ചതാണല്ലോ?"
"അതു നേരത്തെ അടിയുന്നത് കേട്ടല്ലോ?"
" അതു നിന്നെന്നാ തോന്നുന്നത്!"
"അതു പിന്നെ നിൽക്കുലോ?..നമ്മെ അത്രേയ്ക്ക് വിശ്വാസം വരാതെ അമ്മ!"
ഇങ്ങനെ തന്നെയാണോ എല്ലാ അമ്മമാരും!....വയ്യ എന്നാലും നോം എഴുന്നെറ്റു..!...നടുവിന് ഒക്കെ ഒരു പിടുത്തം!..പ്രാഞ്ചി പ്രാഞ്ചി പ്രാഞ്ചിയേട്ടനായി നടന്നു..
പ്രഭാത കർമ്മങ്ങൾ എല്ലാം കഴിഞ്ഞു.. ഫാസ്റ്റിനെ ബ്രേക്കിക്കൊണ്ട് ഒന്നു, രണ്ട്, നാലു ദോശ വിഴുങ്ങി... മൂന്ന് ഇല്ല മൂന്നും നാലും ദോശ ഒന്നാകെയാ വിഴുങ്ങിയത്...പഠിക്കാൻ പോകുമ്പോഴത്തെ ചായ അത്ര നന്നായില്ല ..അത്ര ഗുമ്മില്ല.. എന്നാലും സാരമില്ല!..
"..ഇനിയെന്തു പഠിത്തം ഇപ്പോൾ പോകാനാവുമല്ലോ?"- അമ്മ..
അപ്പറഞ്ഞത് നമുക്കത്ര സുഖിച്ചില്ല
" ഇനിയല്ലേ പഠിത്തം സ്റ്റാർട്ട് "എന്ന് നാമും!"
അപ്പുറം അതായത് പൂമുഖത്തിലെ സോഫയിൽ ഇരുന്നു..ആഞ്ഞിരുന്നു.പിന്നെ ചെരിഞ്ഞിരുന്നു.. ശരിയാവാതെ പിന്നെം ചാഞ്ഞിരുന്നു...ഇരിപ്പുറച്ചിട്ടു വേണ്ടെ പഠിക്കാൻ!.നട്ടെല്ലിനു ബലം പോര.....പിന്നെ ചാഞ്ഞു കിടന്നു..!..
മനനം ചെയ്തു പഠിക്കണം .. പഠിച്ചത് ഉരുക്കഴിക്കണം.. നാം കണ്ണടച്ചു ഉരുക്കഴിച്ചു..ഉരുക്കഴിച്ചു ഉരുക്കഴിച്ചു.. കിറുങ്ങിപ്പോയി .. അവിടെ ഉറങ്ങി പോയി..
ശബ്ദമൊന്നും ഉയരാതായപ്പോൾ അമ്മ പതുക്കെ ചാരപ്പണിക്കിറങ്ങി..
" എടാ..ഉറങ്ങുകയാണോ?"
" ഞെട്ടിപ്പിടഞ്ഞ് നാം എഴുന്നേറ്റു."...അല്ല! നോം ഉരുക്കഴിക്കയായിരുന്നു.."
"കളവു പറയാനും തുടങ്ങി.. ല്ലേ... അപ്പോൾ പിന്നെ കൂർക്കം വലി കേട്ടതോ?...
നമുക്ക് ആരോടും കളവു പറയണമെന്ന് ശ്ശി ആഗ്രഹം കൂടിയില്ല.. നാം ഉരുക്കഴിക്കാൻ കണ്ണടച്ചു.. കണ്ണ് ചതിച്ചു അത്രേന്നേ!..ഉറങ്ങിയതായിട്ട് നമുക്കൊട്ട് തോന്നിയിട്ടും ഇല്യാ! ...ഈ അമ്മയ്ക്ക് എന്തിന്റെ കേടാ..അഥവാ അങ്ങിനെ സംഭവിച്ചൂന്നിരിക്കട്ടേ കൂർക്കം വലി കേട്ടാൽ പിള്ളാരെ ശല്യം ചെയ്യാതെ ചെവി പൊത്തുകയല്ലേ വേണ്ടത്.. അതിനു പകരം പറഞ്ഞു.. " പഠിക്കാതെ നടന്നോ?.. നിന്നൊടൊക്കെ ആര് പറയും.. ചായയും കുടിച്ച് നല്ലോണം ഉറങ്ങിക്കോ?"
പെട്ടെന്ന് ഉറക്കച്ചടവിൽ അൽപം ദേഷ്യത്തോടെ നാം പറഞ്ഞു - " എന്റെ കാര്യം നോക്കാൻ എനിക്കറിയില്ലേ.. അമ്മയെന്തിനാ വെറുതെ..!"
നമ്മെ വിശ്വാസത്തിലെടുത്ത അമ്മയ്ക്കത് സങ്കടായി.." നിനക്കറിയാം അല്ലേ?.. ഇനി ഞാൻ ഇടപെടുന്നില്ല.. നിന്റെ കാര്യം നീ തന്നെ നോക്കിക്കോ..!"..എന്നാലും അവൻ അങ്ങിനെ പറഞ്ഞല്ലോ എന്നായി അമ്മയുടെ ചിന്ത!... അമ്മ തിരിഞ്ഞു അടുക്കളയിലേക്ക് നടന്നു..
" ഛേ.. വേണ്ടായിരുന്നു.. എന്റെ നാവാ ചതിച്ചത്!.. അസത്തിനെ അരിഞ്ഞു കളയണംന്നൊക്കെ വിചാരിച്ചു നോം ഇരുന്നു..
അമ്മയുടെ ഹൃദയം നുറുങ്ങിയിരുന്നു... അമ്മ പെങ്ങളോട് പരാതി പറഞ്ഞു... പെങ്ങൾ എന്റെടുത്തു വന്നു.." നീയ്യെന്താ അമ്മയോട് പറഞ്ഞത്?..നിന്റെ കാര്യം നീ നോക്കും എന്നൊക്കെ പറഞ്ഞെത്രെ! അമ്മയ്ക്കത് വളരെ സങ്കടായി ഇരിക്കയാ.."!"
നോം ഒന്നും മിണ്ടിയില്ല.. കുറ്റബോധം തോന്നി..
നോം മനസ്സിൽ പോലും വിചാരിച്ചില്ല ഇതത്രെ പ്രശ്നമാകുമെന്ന്.. ഉറക്കിൽ എന്തൊ പിച്ചും പേയും പറഞ്ഞതാണ്..
നമുക്ക് സങ്കടായി...ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല.. അമ്മയെ വിഷമിപ്പിച്ചിട്ട്.. ഛേ...നാം ആരോടും മിണ്ടാതെ കരഞ്ഞു ...മൗനവൃതത്തിലായി..."പെറ്റമ്മയെ ദ്രോഹിച്ചിട്ട്, വേദനിപ്പിച്ചിട്ട് നിൽക്കുന്ന മൂശ്ശേട്ടയ്ക്ക് കുറഞ്ഞ ശിക്ഷ മരണമാണ്.!.മരിക്ക്വന്നേ!..... നമ്മുടെ മനസ്സ് നമുക്ക് ശിക്ഷാ വിധി പകർപ്പ് വായിച്ചു കേൾപ്പിച്ചു ചോദിച്ചു.."വല്ലതും ബോധിപ്പിക്കാനുണ്ടോ?.
."..ഇല്യ .. വല്യ വേദന വേദനിക്കാണ്ട് പെട്ടെന്ന് ഒടുക്കണം ഇത്രെ ആഗ്രഹം ഉള്ളൂ!..ആർക്കും ദ്രോഹുല്യാണ്ട് തീരണം!"...
ശിക്ഷ അപ്പീലില്ലാത്ത വണ്ണം പാസ്സാക്കപ്പെട്ടു.. ഇനി നടത്തണം അത്രേ വേണ്ടൂ....
കാലാവധി പരിമിതമാണ്!.. വിധിയിൽ നമുക്കൊരു വിഷമോം ഇല്യ.. തെറ്റു ചെയ്തത് നോം..അത് തലകുലുക്കി നോം സമ്മതിച്ചിരിക്കുണൂ.. അല്ലെങ്കിലും നോം ജീവിച്ചിട്ട് ഭൂമിക്ക് ഭാരായെങ്കിൽ അത് ഇല്ലാതാക്കാനുള്ള സമയം വന്നിരിക്കുണൂ..
ഒരു തട്ടാൻ ചെറുക്കനുണ്ട് അവന്റെ കൈയ്യിൽ പൊട്ടാസ്യം സയനൈഡ് ഉണ്ടാകും എന്നറിഞ്ഞു..
നോം ഒരടവെടുത്ത് അവന്റെടുക്കലെത്തി പറഞ്ഞു " എടാ ഒരു ഭ്രാന്തൻ നായ കടിച്ച ഒരു നായയുണ്ട് അതിനെ കൊല്ലുവാൻ ഉടമസ്ഥന് വല്ലാത്ത ബുദ്ധിമുട്ട് അതിനാൽ തന്റെ കൈയ്യിൽ സയനൈഡ് ഉണ്ടെങ്കിൽ തരുമോ?"
അവൻ തന്നില്ല.. പഹയൻ എന്തൊക്കെയോ നിയമത്തിന്റെ നൂലാമാല പറഞ്ഞു ഒഴിവായി..
അവനെ ആ നിമിഷം തല്ലിക്കൊന്ന് കെട്ടി തൂക്കേണ്ട മനസ്സു വരെ നമുക്കുണ്ടായി... എന്തായാലും വല്യ ശിക്ഷ നമുക്കുണ്ട് അതിൽ പരം ശിക്ഷ നമുക്കിനി കൂടുതൽ ലഭിക്കാനില്ലല്ലോ?.. എന്നാലും പോട്ടേ.. ആ നാശക്കാരൻ എവിടെയെങ്കിലും പോയി തുലയട്ടേ.. എന്ന് നാം മനസ്സിൽ കരുതി..അവനെ വെറുതെ വിട്ടു..നമ്മുടെ സന്മനസ്സ് അത്ര തന്നെ!.. മറ്റൊരാളായിരുന്നെങ്കിൽ കാണാമായിരുന്നു...
പിന്നെ വേറൊരു പയ്യന്റെ അടുക്കലെത്തി.. " അവന്റെ വളർത്തു നായയ്ക്ക് പേയിളകിയപ്പോൾ സ്വർഗ്ഗത്തിലേക്കുള്ള ടിക്കറ്റായി ഇതേ മരുന്ന്കൊണ്ടു വന്നു കൊടുത്തുവത്രെ അവന്റെ അച്ഛൻ.!. അൽപം ബാക്കിയുള്ളത് പറമ്പിന്റെ മൂലയിൽ എവിടെയോ കുഴിച്ചിട്ടുവത്രെ.. അവൻ തരുന്നില്ല.. അറ്റ്ലീസ്റ്റ് എവിടെയാണ് കുഴിച്ചിട്ടതെന്നു കൂടി പറഞ്ഞു തരുന്നില്ല...പറഞ്ഞു തന്നെങ്കിൽ പാത്തു പതുങ്ങി വന്ന് അതു നാം മോഷ്ടിച്ചേനേ!....മൊത്തം ജേസിബി കൊണ്ടു വന്ന് കിളച്ച് കണ്ടു പിടിക്കാൻ പറ്റുമോ?
.. ഇനിയെന്ത് രക്ഷ എന്നു കരുതി ഭ്രാന്തെടുത്തു.. മനസ്സിന്റെ താളം തെറ്റി.. ഇനി തീരുമാനം ഒന്നു മാത്രം ...കടലോ, കയറോ, കേന്ദ്ര സർക്കാരിന്റെ വണ്ടിയോ?.. ആകെ അസ്വസ്ഥമായി ഇരുന്നു.. പദ്ധതി തയ്യാറാക്കി...ആത്മഹത്യ എന്നത് അന്താരാഷ്ട്രകുറ്റമാണ്.. പക്ഷെ ഇത് ആവശ്യമായി.. അത്യാവശ്യമായി വിധിക്കപ്പെട്ട വിധിയാണ്!.. അത് ആത്മഹത്യയല്ല..!..വിധി വന്നു.. ഇനി അപ്പീലിനു പോകലൊന്നും ഇല്യ..നമ്മുടെ ജൂഡീഷ്യറിയെ നാം വാഴ്ത്തി.. ധാർമ്മികമായ വിധി തന്നെ അതിനാൽ അംഗീകരിച്ചിരിക്കുന്നു..! .നോം മുറിയുടെ മൂലയിൽ ലൈറ്റ് ഇടാതെ ഇരുന്നു..!.. ഇന്ന് അവസാന അത്താഴം!..
" ഇവനെവിടെ?.. കാണുന്നില്ലല്ലോ?..
"എന്താടാ..ലൈറ്റ് ഇടാതെ?"- പെങ്ങൾ ചോദിച്ചു..
"ഒന്നൂല്യ!"
-നമുക്ക് വെളിച്ചം തന്നെ അറപ്പായി തോന്നി...നാണോം മാനോം കെട്ട വെളിച്ചം!...
"എന്താടാ നിനക്ക് പറ്റിയേ!"- അമ്മയും ആദ്യം കലിപ്പോടെ ചോദിച്ചു..അമ്മ ആദ്യം വിചാരിച്ചു നാം സ്വന്തം കാര്യം നോക്കാൻ പ്രാപ്തനായി സന്തോഷിച്ചിരിക്കുകയാണെന്നാണ്!
"നിന്റെ മുഖം കുറേ ആയല്ലോ കടന്നലു കുത്തിയ മാതിരി!.. ഒരു മൗനവൃതം!"
" ഒന്നുല്യ!"- അന്നു രാത്രി ഒടുക്കാൻ വെച്ച ദേഹം ജീവനോടെ അവർ കണ്ടോട്ടേ എന്നു നാം മനസ്സിൽ കരുതി....
"നമ്മുടെ അടുത്തിരുന്നു അമ്മ നിർബന്ധിച്ചു.." എന്താടാ.. പറയെടാ.."
" ഒന്നുല്യ!"-
"എന്തുണ്ടെങ്കിലും പറയെടാ..എന്താ നിനക്ക് പറ്റീത്.. രണ്ടു മൂന്നു ദിവസമായി ഇവൻ ഒന്നും മിണ്ടുന്നില്ലല്ലോ?"
" ഒന്നൂല്യാന്ന് പറഞ്ഞില്ലേ.."
"പറയെടാ.."
പറയണോ വേണ്ടയോ? നമ്മുടെ മനസ്സ് ആടിയുലഞ്ഞു...പക്ഷെ അവർ നിർബന്ധിച്ചു പറയിച്ചു..
".. മാപ്പ്!... അമ്മയ്ക്ക് അന്നു പറഞ്ഞത് വിഷമം ഇണ്ടാക്കിയെങ്കിൽ!... കൂടുതൽ ഒന്നും പറയാൻ നാവു പൊങ്ങിയില്ല വിഷമം എന്റെ നാവിനെ വരിഞ്ഞു മുറുക്കിയിരുന്നു..
"നീയെന്താ പറയുന്നത്?"
അമ്മ നമ്മെ കെട്ടിപ്പിടിച്ചു..."..മോനെ നിന്റെ നന്മയ്ക്ക് വേണ്ടിയല്ലേ..ഞാൻ പറഞ്ഞത് ..അല്ല്ലാതെ എനിക്കെന്താ വേണ്ടത്...!"
" നമ്മുടെ അന്വേഷണം അവരുമായി നാം പങ്കുവെച്ചു.. കഥകൾ കേട്ട അവർ ഞെട്ടിപ്പോയി..ഒന്നും മിണ്ടാതെ സ്തംഭിച്ചിരുന്നു...
അമ്മ നമ്മെ കെട്ടിപ്പിടിച്ചു..."..മോനേ .. നീ!... എനിക്കൊരു വിഷമോം ഇല്യാ ട്ടോ.."!"-അമ്മയും കരഞ്ഞു പോയിരുന്നു..
ഒരു കൊച്ചു കുഞ്ഞിനെ സ്വാന്ത്വനിപ്പിക്കും പോലെ അമ്മ നമ്മെ സാന്ത്വനിപ്പിച്ചു..ഒപ്പം പെങ്ങളും..!
ആ ഒരു നിമിഷം വൈകിയിരുന്നെങ്കിൽ നാം നിങ്ങളെ ഇങ്ങനെ വധിക്കാൻ ഇന്നുണ്ടാകുമായിരുന്നില്ല..!..സത്യം!!
**എല്ലാ മാതാ പിതാക്കളും നമ്മുടെ നന്മയെ ലക്ഷ്യമിട്ടാണ് നമ്മെ ശകാരിക്കുന്നത്... നമ്മുടെ ഉയർച്ച മറ്റുള്ളവരേക്കാളും ആഗ്രഹിക്കുന്നത് അവരല്ലാതെ മറ്റാരുമില്ല.. !!
...ശവം!... ശബ്ദിച്ചു പോകരുത്!...അത്രേന്നെ!
" അവന്റെ അലോസരം അതോടെ നിന്നു..അപ്പോൾ നമ്മേ പേടീണ്ട്!...
നോം പുതപ്പു വീണ്ടും മൂടി ഒന്ന് ശയിച്ചേക്കാം എന്നു കരുതി പിന്നേം ഒന്നു ചുരുണ്ടു.. ഇതു വരെ ശയിച്ചത് ഒരു ശയനമാണോ? ഉറക്കമല്ലേ.. സാധാരണക്കാരൻ ഉറങ്ങുന്നതു പോലുള്ള ഉറക്കം!.. ഇനിയാണ് ശയനം!..യദാർത്ഥ പള്ളിയുറക്കം!
അമ്മ മെല്ലെ അടുത്തു വന്നു എത്തി നോക്കി!..ഭാവം എന്താണെന്ന് അറിയാലോന്ന മട്ടിൽ!..
.. പല്ലു തേക്കാനുള്ള ബ്രഷും പേസ്റ്റും എടുത്ത് വന്ന് വെള്ളവും എടുത്തു തന്നു കഴുകെടാ മുഖം, തേയ്ക്കെടാ പല്ല്, കുടിയെടാ ചായ, പഠിക്കെടാ വേഗം എന്നൊക്കെ പറയണംന്ന്ണ്ട് അമ്മയ്ക്ക് എന്ന് തോന്നി...പക്ഷെ പറഞ്ഞീല,...വലുതായാൽ ഒക്കെ സ്വന്തം വകുപ്പാ.. ഈ വകുപ്പുണ്ടാക്കിയോരെ നാലു തെറി പറഞ്ഞിട്ട് വീണ്ടും കിടക്കാമെന്ന് കരുതി ഒന്നു തിരിഞ്ഞു കിടന്നു...നോം തലയേതാണ് കാലേതാണെന്ന് ആർക്കും തിരിച്ചറിയാൻ പറ്റാത്തവണ്ണം പുതപ്പിനാൽ മൂടിയ ശുഭസമയം!!
."...എടാ...എഴുന്നേറ്റ് നാലക്ഷരം പഠിയെടാ..!.. സമയം എത്രയായെന്നാ... പോത്തു പോലെ കിടന്നുറങ്ങുകയാ പിന്നേം!"-വീണ്ടും ചുരുണ്ടിടാൻ ആഞ്ഞ നമുക്കിട്ട് പ്രഹരം!..കുട്യോളുടെ നേരെ ആർക്കും എന്തും ആവാലോ?
"നോം അലാറം വെച്ചതാണല്ലോ?"
"അതു നേരത്തെ അടിയുന്നത് കേട്ടല്ലോ?"
" അതു നിന്നെന്നാ തോന്നുന്നത്!"
"അതു പിന്നെ നിൽക്കുലോ?..നമ്മെ അത്രേയ്ക്ക് വിശ്വാസം വരാതെ അമ്മ!"
ഇങ്ങനെ തന്നെയാണോ എല്ലാ അമ്മമാരും!....വയ്യ എന്നാലും നോം എഴുന്നെറ്റു..!...നടുവിന് ഒക്കെ ഒരു പിടുത്തം!..പ്രാഞ്ചി പ്രാഞ്ചി പ്രാഞ്ചിയേട്ടനായി നടന്നു..
പ്രഭാത കർമ്മങ്ങൾ എല്ലാം കഴിഞ്ഞു.. ഫാസ്റ്റിനെ ബ്രേക്കിക്കൊണ്ട് ഒന്നു, രണ്ട്, നാലു ദോശ വിഴുങ്ങി... മൂന്ന് ഇല്ല മൂന്നും നാലും ദോശ ഒന്നാകെയാ വിഴുങ്ങിയത്...പഠിക്കാൻ പോകുമ്പോഴത്തെ ചായ അത്ര നന്നായില്ല ..അത്ര ഗുമ്മില്ല.. എന്നാലും സാരമില്ല!..
"..ഇനിയെന്തു പഠിത്തം ഇപ്പോൾ പോകാനാവുമല്ലോ?"- അമ്മ..
അപ്പറഞ്ഞത് നമുക്കത്ര സുഖിച്ചില്ല
" ഇനിയല്ലേ പഠിത്തം സ്റ്റാർട്ട് "എന്ന് നാമും!"
അപ്പുറം അതായത് പൂമുഖത്തിലെ സോഫയിൽ ഇരുന്നു..ആഞ്ഞിരുന്നു.പിന്നെ ചെരിഞ്ഞിരുന്നു.. ശരിയാവാതെ പിന്നെം ചാഞ്ഞിരുന്നു...ഇരിപ്പുറച്ചിട്ടു വേണ്ടെ പഠിക്കാൻ!.നട്ടെല്ലിനു ബലം പോര.....പിന്നെ ചാഞ്ഞു കിടന്നു..!..
മനനം ചെയ്തു പഠിക്കണം .. പഠിച്ചത് ഉരുക്കഴിക്കണം.. നാം കണ്ണടച്ചു ഉരുക്കഴിച്ചു..ഉരുക്കഴിച്ചു ഉരുക്കഴിച്ചു.. കിറുങ്ങിപ്പോയി .. അവിടെ ഉറങ്ങി പോയി..
ശബ്ദമൊന്നും ഉയരാതായപ്പോൾ അമ്മ പതുക്കെ ചാരപ്പണിക്കിറങ്ങി..
" എടാ..ഉറങ്ങുകയാണോ?"
" ഞെട്ടിപ്പിടഞ്ഞ് നാം എഴുന്നേറ്റു."...അല്ല! നോം ഉരുക്കഴിക്കയായിരുന്നു.."
"കളവു പറയാനും തുടങ്ങി.. ല്ലേ... അപ്പോൾ പിന്നെ കൂർക്കം വലി കേട്ടതോ?...
നമുക്ക് ആരോടും കളവു പറയണമെന്ന് ശ്ശി ആഗ്രഹം കൂടിയില്ല.. നാം ഉരുക്കഴിക്കാൻ കണ്ണടച്ചു.. കണ്ണ് ചതിച്ചു അത്രേന്നേ!..ഉറങ്ങിയതായിട്ട് നമുക്കൊട്ട് തോന്നിയിട്ടും ഇല്യാ! ...ഈ അമ്മയ്ക്ക് എന്തിന്റെ കേടാ..അഥവാ അങ്ങിനെ സംഭവിച്ചൂന്നിരിക്കട്ടേ കൂർക്കം വലി കേട്ടാൽ പിള്ളാരെ ശല്യം ചെയ്യാതെ ചെവി പൊത്തുകയല്ലേ വേണ്ടത്.. അതിനു പകരം പറഞ്ഞു.. " പഠിക്കാതെ നടന്നോ?.. നിന്നൊടൊക്കെ ആര് പറയും.. ചായയും കുടിച്ച് നല്ലോണം ഉറങ്ങിക്കോ?"
പെട്ടെന്ന് ഉറക്കച്ചടവിൽ അൽപം ദേഷ്യത്തോടെ നാം പറഞ്ഞു - " എന്റെ കാര്യം നോക്കാൻ എനിക്കറിയില്ലേ.. അമ്മയെന്തിനാ വെറുതെ..!"
നമ്മെ വിശ്വാസത്തിലെടുത്ത അമ്മയ്ക്കത് സങ്കടായി.." നിനക്കറിയാം അല്ലേ?.. ഇനി ഞാൻ ഇടപെടുന്നില്ല.. നിന്റെ കാര്യം നീ തന്നെ നോക്കിക്കോ..!"..എന്നാലും അവൻ അങ്ങിനെ പറഞ്ഞല്ലോ എന്നായി അമ്മയുടെ ചിന്ത!... അമ്മ തിരിഞ്ഞു അടുക്കളയിലേക്ക് നടന്നു..
" ഛേ.. വേണ്ടായിരുന്നു.. എന്റെ നാവാ ചതിച്ചത്!.. അസത്തിനെ അരിഞ്ഞു കളയണംന്നൊക്കെ വിചാരിച്ചു നോം ഇരുന്നു..
അമ്മയുടെ ഹൃദയം നുറുങ്ങിയിരുന്നു... അമ്മ പെങ്ങളോട് പരാതി പറഞ്ഞു... പെങ്ങൾ എന്റെടുത്തു വന്നു.." നീയ്യെന്താ അമ്മയോട് പറഞ്ഞത്?..നിന്റെ കാര്യം നീ നോക്കും എന്നൊക്കെ പറഞ്ഞെത്രെ! അമ്മയ്ക്കത് വളരെ സങ്കടായി ഇരിക്കയാ.."!"
നോം ഒന്നും മിണ്ടിയില്ല.. കുറ്റബോധം തോന്നി..
നോം മനസ്സിൽ പോലും വിചാരിച്ചില്ല ഇതത്രെ പ്രശ്നമാകുമെന്ന്.. ഉറക്കിൽ എന്തൊ പിച്ചും പേയും പറഞ്ഞതാണ്..
നമുക്ക് സങ്കടായി...ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല.. അമ്മയെ വിഷമിപ്പിച്ചിട്ട്.. ഛേ...നാം ആരോടും മിണ്ടാതെ കരഞ്ഞു ...മൗനവൃതത്തിലായി..."പെറ്റമ്മയെ ദ്രോഹിച്ചിട്ട്, വേദനിപ്പിച്ചിട്ട് നിൽക്കുന്ന മൂശ്ശേട്ടയ്ക്ക് കുറഞ്ഞ ശിക്ഷ മരണമാണ്.!.മരിക്ക്വന്നേ!..... നമ്മുടെ മനസ്സ് നമുക്ക് ശിക്ഷാ വിധി പകർപ്പ് വായിച്ചു കേൾപ്പിച്ചു ചോദിച്ചു.."വല്ലതും ബോധിപ്പിക്കാനുണ്ടോ?.
."..ഇല്യ .. വല്യ വേദന വേദനിക്കാണ്ട് പെട്ടെന്ന് ഒടുക്കണം ഇത്രെ ആഗ്രഹം ഉള്ളൂ!..ആർക്കും ദ്രോഹുല്യാണ്ട് തീരണം!"...
ശിക്ഷ അപ്പീലില്ലാത്ത വണ്ണം പാസ്സാക്കപ്പെട്ടു.. ഇനി നടത്തണം അത്രേ വേണ്ടൂ....
കാലാവധി പരിമിതമാണ്!.. വിധിയിൽ നമുക്കൊരു വിഷമോം ഇല്യ.. തെറ്റു ചെയ്തത് നോം..അത് തലകുലുക്കി നോം സമ്മതിച്ചിരിക്കുണൂ.. അല്ലെങ്കിലും നോം ജീവിച്ചിട്ട് ഭൂമിക്ക് ഭാരായെങ്കിൽ അത് ഇല്ലാതാക്കാനുള്ള സമയം വന്നിരിക്കുണൂ..
ഒരു തട്ടാൻ ചെറുക്കനുണ്ട് അവന്റെ കൈയ്യിൽ പൊട്ടാസ്യം സയനൈഡ് ഉണ്ടാകും എന്നറിഞ്ഞു..
നോം ഒരടവെടുത്ത് അവന്റെടുക്കലെത്തി പറഞ്ഞു " എടാ ഒരു ഭ്രാന്തൻ നായ കടിച്ച ഒരു നായയുണ്ട് അതിനെ കൊല്ലുവാൻ ഉടമസ്ഥന് വല്ലാത്ത ബുദ്ധിമുട്ട് അതിനാൽ തന്റെ കൈയ്യിൽ സയനൈഡ് ഉണ്ടെങ്കിൽ തരുമോ?"
അവൻ തന്നില്ല.. പഹയൻ എന്തൊക്കെയോ നിയമത്തിന്റെ നൂലാമാല പറഞ്ഞു ഒഴിവായി..
അവനെ ആ നിമിഷം തല്ലിക്കൊന്ന് കെട്ടി തൂക്കേണ്ട മനസ്സു വരെ നമുക്കുണ്ടായി... എന്തായാലും വല്യ ശിക്ഷ നമുക്കുണ്ട് അതിൽ പരം ശിക്ഷ നമുക്കിനി കൂടുതൽ ലഭിക്കാനില്ലല്ലോ?.. എന്നാലും പോട്ടേ.. ആ നാശക്കാരൻ എവിടെയെങ്കിലും പോയി തുലയട്ടേ.. എന്ന് നാം മനസ്സിൽ കരുതി..അവനെ വെറുതെ വിട്ടു..നമ്മുടെ സന്മനസ്സ് അത്ര തന്നെ!.. മറ്റൊരാളായിരുന്നെങ്കിൽ കാണാമായിരുന്നു...
പിന്നെ വേറൊരു പയ്യന്റെ അടുക്കലെത്തി.. " അവന്റെ വളർത്തു നായയ്ക്ക് പേയിളകിയപ്പോൾ സ്വർഗ്ഗത്തിലേക്കുള്ള ടിക്കറ്റായി ഇതേ മരുന്ന്കൊണ്ടു വന്നു കൊടുത്തുവത്രെ അവന്റെ അച്ഛൻ.!. അൽപം ബാക്കിയുള്ളത് പറമ്പിന്റെ മൂലയിൽ എവിടെയോ കുഴിച്ചിട്ടുവത്രെ.. അവൻ തരുന്നില്ല.. അറ്റ്ലീസ്റ്റ് എവിടെയാണ് കുഴിച്ചിട്ടതെന്നു കൂടി പറഞ്ഞു തരുന്നില്ല...പറഞ്ഞു തന്നെങ്കിൽ പാത്തു പതുങ്ങി വന്ന് അതു നാം മോഷ്ടിച്ചേനേ!....മൊത്തം ജേസിബി കൊണ്ടു വന്ന് കിളച്ച് കണ്ടു പിടിക്കാൻ പറ്റുമോ?
.. ഇനിയെന്ത് രക്ഷ എന്നു കരുതി ഭ്രാന്തെടുത്തു.. മനസ്സിന്റെ താളം തെറ്റി.. ഇനി തീരുമാനം ഒന്നു മാത്രം ...കടലോ, കയറോ, കേന്ദ്ര സർക്കാരിന്റെ വണ്ടിയോ?.. ആകെ അസ്വസ്ഥമായി ഇരുന്നു.. പദ്ധതി തയ്യാറാക്കി...ആത്മഹത്യ എന്നത് അന്താരാഷ്ട്രകുറ്റമാണ്.. പക്ഷെ ഇത് ആവശ്യമായി.. അത്യാവശ്യമായി വിധിക്കപ്പെട്ട വിധിയാണ്!.. അത് ആത്മഹത്യയല്ല..!..വിധി വന്നു.. ഇനി അപ്പീലിനു പോകലൊന്നും ഇല്യ..നമ്മുടെ ജൂഡീഷ്യറിയെ നാം വാഴ്ത്തി.. ധാർമ്മികമായ വിധി തന്നെ അതിനാൽ അംഗീകരിച്ചിരിക്കുന്നു..! .നോം മുറിയുടെ മൂലയിൽ ലൈറ്റ് ഇടാതെ ഇരുന്നു..!.. ഇന്ന് അവസാന അത്താഴം!..
" ഇവനെവിടെ?.. കാണുന്നില്ലല്ലോ?..
"എന്താടാ..ലൈറ്റ് ഇടാതെ?"- പെങ്ങൾ ചോദിച്ചു..
"ഒന്നൂല്യ!"
-നമുക്ക് വെളിച്ചം തന്നെ അറപ്പായി തോന്നി...നാണോം മാനോം കെട്ട വെളിച്ചം!...
"എന്താടാ നിനക്ക് പറ്റിയേ!"- അമ്മയും ആദ്യം കലിപ്പോടെ ചോദിച്ചു..അമ്മ ആദ്യം വിചാരിച്ചു നാം സ്വന്തം കാര്യം നോക്കാൻ പ്രാപ്തനായി സന്തോഷിച്ചിരിക്കുകയാണെന്നാണ്!
"നിന്റെ മുഖം കുറേ ആയല്ലോ കടന്നലു കുത്തിയ മാതിരി!.. ഒരു മൗനവൃതം!"
" ഒന്നുല്യ!"- അന്നു രാത്രി ഒടുക്കാൻ വെച്ച ദേഹം ജീവനോടെ അവർ കണ്ടോട്ടേ എന്നു നാം മനസ്സിൽ കരുതി....
"നമ്മുടെ അടുത്തിരുന്നു അമ്മ നിർബന്ധിച്ചു.." എന്താടാ.. പറയെടാ.."
" ഒന്നുല്യ!"-
"എന്തുണ്ടെങ്കിലും പറയെടാ..എന്താ നിനക്ക് പറ്റീത്.. രണ്ടു മൂന്നു ദിവസമായി ഇവൻ ഒന്നും മിണ്ടുന്നില്ലല്ലോ?"
" ഒന്നൂല്യാന്ന് പറഞ്ഞില്ലേ.."
"പറയെടാ.."
പറയണോ വേണ്ടയോ? നമ്മുടെ മനസ്സ് ആടിയുലഞ്ഞു...പക്ഷെ അവർ നിർബന്ധിച്ചു പറയിച്ചു..
".. മാപ്പ്!... അമ്മയ്ക്ക് അന്നു പറഞ്ഞത് വിഷമം ഇണ്ടാക്കിയെങ്കിൽ!... കൂടുതൽ ഒന്നും പറയാൻ നാവു പൊങ്ങിയില്ല വിഷമം എന്റെ നാവിനെ വരിഞ്ഞു മുറുക്കിയിരുന്നു..
"നീയെന്താ പറയുന്നത്?"
അമ്മ നമ്മെ കെട്ടിപ്പിടിച്ചു..."..മോനെ നിന്റെ നന്മയ്ക്ക് വേണ്ടിയല്ലേ..ഞാൻ പറഞ്ഞത് ..അല്ല്ലാതെ എനിക്കെന്താ വേണ്ടത്...!"
" നമ്മുടെ അന്വേഷണം അവരുമായി നാം പങ്കുവെച്ചു.. കഥകൾ കേട്ട അവർ ഞെട്ടിപ്പോയി..ഒന്നും മിണ്ടാതെ സ്തംഭിച്ചിരുന്നു...
അമ്മ നമ്മെ കെട്ടിപ്പിടിച്ചു..."..മോനേ .. നീ!... എനിക്കൊരു വിഷമോം ഇല്യാ ട്ടോ.."!"-അമ്മയും കരഞ്ഞു പോയിരുന്നു..
ഒരു കൊച്ചു കുഞ്ഞിനെ സ്വാന്ത്വനിപ്പിക്കും പോലെ അമ്മ നമ്മെ സാന്ത്വനിപ്പിച്ചു..ഒപ്പം പെങ്ങളും..!
ആ ഒരു നിമിഷം വൈകിയിരുന്നെങ്കിൽ നാം നിങ്ങളെ ഇങ്ങനെ വധിക്കാൻ ഇന്നുണ്ടാകുമായിരുന്നില്ല..!..സത്യം!!
**എല്ലാ മാതാ പിതാക്കളും നമ്മുടെ നന്മയെ ലക്ഷ്യമിട്ടാണ് നമ്മെ ശകാരിക്കുന്നത്... നമ്മുടെ ഉയർച്ച മറ്റുള്ളവരേക്കാളും ആഗ്രഹിക്കുന്നത് അവരല്ലാതെ മറ്റാരുമില്ല.. !!
വ്യാഴാഴ്‌ച, ഒക്‌ടോബർ 07, 2010
എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...( ഇരുപത്തി രണ്ടാം സർഗ്ഗം)
ജിന്ദകി കേ സഫ്രോം കീ സുനാമി ഹേ.. ഹും.. ഹോ?..ഒരു മലയാളിയെ മനസ്സിലാക്കിക്കാൻ ഇത്രെയൊക്കെ ഹിന്ദി മതി.. ഈ ഹിന്ദിക്കാരെ മനസ്സിലാക്കിക്കാനാ പാട്!.. ഭാഷ അവരുടേതെന്ന് പറഞ്ഞിട്ടെന്താ കാര്യം?..നോ കാര്യംസ്!.. തലച്ചോറിൽ ഇച്ചിരി KFC ചിക്കൻ വേണം..ഇച്ചിരി ഹം ബർഗർ കിംഗിന്റ് സത്ത് വേണം!.. ഉണ്ടായാൽ പോരാ.. അതു വല്ലപ്പോഴും ഞാനിവിടെയുണ്ടേ എന്ന് പറഞ്ഞു നെലോളിക്കയും വേണം!... അറ്റ് ലീസ്റ്റ് മൂന്ന് നാല് പെഗ്ഗ് നാടൻ വ്യാജന്റെ ഗുൽഗുലു തിക്തക സേവ വേണം! .അതൊന്നും ഇല്യാത്ത പാവങ്ങളാണെങ്കിൽ ജോണി വാക്കറുടെ വാക്കിംഗ് വേണം!...നമുക്കതന്നും ഇല്യാച്ചാലും ഇതൊക്കെ ഉണ്ടെന്ന് ആളുകൾക്ക് തോന്നണം!... നമുക്കിതൊന്നും ഇല്യാലോ.. എന്നിട്ടും ആളുകൾ അതൊക്കെ കൂടി ഇവൻ ചെയ്യോന്ന് എത്ര പേടിച്ചു.. എന്നിട്ട് വല്ലതും നടന്നോ?
ചളുപ്പില്ലാതെ പറയാൻ ഇത്രേ വേണ്ടൂ.... .. കേൾക്കാനും അതു പോലെ അർത്ഥം മനസ്സിലാക്കാനും പഠിക്കണം!.
... നമ്മുടെ ഹിന്ദി കേട്ട് പേടിച്ചു പോയോ? .. പേടിക്കയൊന്നും വേണ്ട നാമില്ലേ കൂടെ ..അർത്ഥം നോം പറഞ്ഞു തരില്ലേ?..ഹിന്ദി സിമ്പിൾ !.. ബട്ട് ഡിഫിക്കൽട്ട് ടു എക്സ്പ്ലേയിൻ..!!..നമ്മുടെ കടിച്ചാൽ പൊട്ടാത്ത ഇംഗ്ലിഷു കേട്ട് ഇപ്പോൾ ഇംഗ്ലീഷും ബുദ്ധിമുട്ടായോ?..വായെടുത്താൽ നമുക്ക് ഇംഗ്ലീഷേ വരൂ.. ഇല്ലാച്ചാൽ ഹിന്ദി.. അറിയാത്തതിന്റെ കൊഴപ്പാ...! കൈ തരിപ്പാണോന്ന് നിങ്ങൾ സംശീച്ചു പോവും.. അല്ല..... നമ്മെ തൊടാൻ നാട്ടുകാർ സമ്മതിക്കില്ല.." ഓൻ പാവാ" എന്ന് പറഞ്ഞ് നാട്ടുകാർ തന്ന സർട്ടിഫിക്കേറ്റും കൊണ്ട് നടക്കുന്ന നമ്മെ ഈ ഭൂമിമലയാളത്തിൽ ആരും ഒരു ചുക്കും ചെയ്യില്ല്യാ.. ചെയ്താൽ കോടതിയലക്ഷ്യം എന്ന മട്ടിൽ നാട്ടുകാർ കൈവെക്കും!..ജാമ്യം കിട്ടാത്ത വകുപ്പാ!
....അതായത് നിസ്സാരമായി പറയ്കാച്ചാൽ ...ഹിന്ദി എയർ ഇന്ത്യ പ്ലെയിനിൽ കയറും പോലെ സാധു.. തിരിച്ചിറങ്ങാനാ പാട്!.. എത്തിയാൽ എത്തി.. എന്നർത്ഥം!. . ഇല്ലെങ്കിൽ കാസർഗോട്ടുകാരനെ മംഗലാപുരമായീന്നും പറഞ്ഞ് കൊച്ചീലെറക്കിക്കളയും!.. അവിടുന്നു കപ്പലണ്ടിയും കൊറിച്ച് ട്രൈയിനിനു വരാം.. വിരോധമില്ലെങ്കിൽ എയർ ഇന്ത്യ വണ്ടി എത്തിച്ചു തരും വരെ, അല്ലെങ്കിൽ ലീവു തീരും വരെ ഒന്നും രണ്ടും പറഞ്ഞിരിക്കാം..നല്ല കുടുംബത്തിൽ പിറന്നോരാ അവര്...നല്ല സ്നേഹാ എല്ലാരോടും .."നിങ്ങളിപ്പം പോകേണ്ടാന്ന്.... ചോറും കറിയും ഇല്ലെങ്കിലും ഉള്ള പച്ചവെള്ളം കുടിച്ച് എവിടെയെങ്കിലും കുത്തിയിരുന്നോളൂന്ന് " അവർ പറയും.. അത്ര സ്നേഹാ!...നമ്മളെ വേഗം പറഞ്ഞു വിട്ടിട്ട് അവർക്കത്രയ്ക്ക് തിരക്കൊന്നുമില്ല എന്നു സാരം!..നമ്മൾ അൽപം തൊയ്‌ര്യവും ഇച്ചിരി ക്ഷമയും കൊടുത്താൽ മതി!
അപ്പോൾ നോം പറഞ്ഞത് ഇത്രമാത്രം.. ജിന്ദകീ നഗരത്തിലെ ( മുംബെയിലെ) സഫ്രാംകെട്ട് എന്നറിയപ്പെടുന്ന ചുവന്ന തെരുവിൽ സുനാമി വന്നപ്പോൾ എന്നർത്ഥം!...അവിടെ സുനാമി വന്നപ്പോൾ കേരളത്തിലെ ആഗ്രഹമുള്ള പെണ്ണുങ്ങൾക്ക് സ്വയം തൊഴിലു കൈമാറി അവർ മാതൃക കാട്ടീന്നർത്ഥം.. കുഞ്ഞുങ്ങൾ ഇത്രയും മനസ്സിലാക്കിയാൽ മതി.. പ്രായമാവുമ്പോൾ എല്ലാം വഴി പോലെ തിരിഞ്ഞോളും.. ചില മൊബൈലു മാമൻന്മാർ പറഞ്ഞ് തരാം പറഞ്ഞ് തരാം എന്ന് പറഞ്ഞ് പുറകേ മെസ്സേജുമായി വരും...കേൾക്കരുത്.. പോകരുത്..!..ജീവിതം തുലച്ച് പിന്നീട് കാറി വിളിക്കരുത്!.. .അവർക്കെന്തു നഷ്ടം.?. ചൂണ്ടയിട്ടാൽ പരലെങ്കിൽ പരലു മീൻ!..തിന്നണം.. ബാക്കീണ്ടെങ്കിൽ ചന്തയിൽ കൊണ്ട് പോകണം, വിൽക്കണം പുട്ടടിക്കണം അത്രെന്നെ.. മഹാ പാപികൾ!.. എന്നെ കേൾക്കുന്ന പീള്ളേർ നല്ല പിള്ളയായി.. നല്ല വഴിയേ നടക്കണം എന്നൊരാഗ്രഹംണ്ട്!.. അതിനാൽ നോം പറഞ്ഞു .. നിങ്ങൾ കേട്ടു.. അത്രേന്നേ!.. ഇനി നല്ല പിള്ളയായി നടക്കുമെന്ന് ഇന്നെങ്കിലും സത്യ പ്രതിജ്ഞ ചെയ്തോളൂ..!
അന്നത്തെ സമയത്ത് നമുക്കാ സാധനം അതായത് ആ അസത്ത് മൊബൈൽ സങ്കൽപത്തിൽ കൂടി ഉണ്ടായിരുന്നില്ല..അതിനാൽ നമ്മൾ രക്ഷപ്പെട്ടു!..ഇന്നത്തെ പിള്ളേരുടെ ഒരു യോഗേ.. മദ്യകാമമോക്ഷസന്യാസയോഗം!.. അതും മുലകുടി മാറാത്ത പ്രായത്തിൽ തന്നെ!..നമ്മെ പറയാൻ സമ്മതിക്യാ...നിങ്ങള് കേൾക്ക്വാ..
"എന്റെ മോളും നിന്റെ കൂടെ ഏഴാം ക്ലാസ്സു വരെ പഠിച്ചോളല്ലേ..ഇപ്പോ ഇവളും കോളേജിൽ നിന്റെ ക്ലാസ്സിലാ..നീയ്യെടുത്ത ഗ്രൂപ്പാത്രെ... കോളേജിൽ റാഗിങ്ങോ, എന്തൊക്കെയോ പറയുന്നു .. എനിക്ക് പേടിയാവുന്നു.. ന്റെമോനേ.. ഇവളെ ഇടയ്ക്ക് നീ ശ്രദ്ധിക്കണേ.."- പരിഭ്രമത്താൽ ഒാടിക്കൊണ്ട് വന്ന ഒരു മാതാവ് ഒരുവളെ എന്റെ മേൽനോട്ടത്തിലാക്കി ..കോളേജിലേക്ക് ആദ്യായിട്ടാ നാമും!.. എങ്കിലും പറഞ്ഞു..
" ഈ നോമില്ലേ.. ഒന്നും പേടിക്കേണ്ട!..."
അമ്മ എന്റെ ബലം പിടുത്തം ഒട്ടൊന്നയച്ചു പറഞ്ഞു.." ഇവനെയാ എനിക്ക് പേടി!"
നോം ഞെട്ടി... നോം ഇഞ്ചി കടിച്ച കുരങ്ങിനെ പോലെയായി..എന്തൊക്കെയാ നാം കേൾക്കണത്!
.. ..പച്ച പശുവായ നമ്മെ കുറുക്കനാണിവൻ എന്ന് അമ്മ മുദ്രകുത്തിയോ?.. കോഴിയെ കുറുക്കന്റെ കൈയ്യിൽ ഏൽപിക്കരുത് എന്നാണോ അതിന്റെ അർത്ഥം??
"ഹേയ്.. നിങ്ങൾ ഭയക്കേണ്ട!".. എന്നു നോം പറയും മുന്നേ അമ്മ പറഞ്ഞു.". അയലോക്കത്തെ മറ്റൊരു പെൺകുട്ടീണ്ട്.. അവളിപ്പോൾ രണ്ടാം വർഷമാ...അതാ എനിക്ക് സമാധാനം!.."
നമ്മുടെ സമാധാനം പോയിക്കിട്ടി!...നമ്മെ അമ്മ അയലോക്കത്തെ പെൺകുട്ടിയെ നോക്കാൻ ഏൽപിച്ചൂന്ന് സാരം!.. അതായത് ചാരപ്പണിക്ക് ആളെ നിർത്തീന്ന്...". അവൾ കുഴപ്പമില്ല.. നമ്മുടെ പെങ്ങളെ പോലെ തന്ന്യാ എന്നാലും അവള് ആൺകുട്ട്യാ"- അമ്മേടെ ഓരോ അധിക പ്രസംഗം.!. നോം മിണ്ടീല.. നോം ഒരു പെൺകുട്ടീനെ നോക്കണം... നമ്മെ മറ്റൊരു പെൺകുട്ടി പിറകിൽ നിന്നു നിരീക്ഷണത്തിനും.. നമുക്ക് വയ്യ!..ചത്താ മതീന്നായി!.. ഒരു പാവാടേം ബ്ലൗസും കൂടി തുന്നി തന്നാൽ പൊട്ടും കുത്തി മാന്യമായി അവരുടെ കൂടെ കുണുങ്ങി, കുണുങ്ങി പോവാരുന്നല്ലോ?..
"..ഈ പറേണ കുട്ടി നമ്മുടെ ക്ലാസ്സിൽ ഒപ്പം പഠിച്ചിട്ട് എന്തെങ്കിലും മാന നഷ്ടം ആ കുട്ടിക്കിണ്ടായോ?..അവള് ഛർദ്ദിച്ച് കുഴഞ്ഞ് വീണോ?.. അമ്മ അവൾക്ക് ചിലവിനു കൊടുക്കാൻ പോകുകയിണ്ടായോ?..അവളെ നോം നോക്കിയോ? .. കോക്രി കാട്ടിയോ?.."
.-നോം പൊട്ടിതെറിച്ചു!..അതൊക്കെയല്ലേ നാട്ടു നടപ്പ്!..മാതാ പിതാക്കന്മാർ ചെയ്യേണ്ട കർത്തവ്യം?
" അതല്ലെടാ ആദ്യായി പോക്വല്ലേ.. അവിടെ പിള്ളേര് എന്തെങ്കിലും കോമിക്ക് കാട്ടിയാൽ ആ പെൺകുട്ടി നിന്നെ അവരുടെ ക്ലാസ്സിലുള്ള കുട്യോളോട് പറഞ്ഞ് രക്ഷിക്കില്ലേ.. അതാ"
അമ്മ പഴയ പ്ലേറ്റ് കഴുകി വെച്ച് പുതിയ പ്ലേറ്റ് തന്നു... അമ്മേടെ ഒാരോ കളികളേ.. സംശയങ്ങളേ..!..ഈ ഇളം മുറ തമ്പുരാനുമില്ലേ ആശയും ആഗ്രഹങ്ങളും.. ആവേശവും.. പരവേശവും!! ..
തെറ്റിദ്ധരിക്കേണ്ട...ആ പെൺകിടാവല്ല നമ്മുടെ മനസ്സിൽ ....അതു പാവം പയ്യൻസ്!.നോം ആ ടൈപ്പല്ല....ഇച്ചിരി മുന്തിയ ഇനമാണ്!.... കോളേജിൽ എത്രെയെത്രെ തരം കിടാങ്ങൾ നമുക്ക് മോക്ഷം തരുവോ?.. നമുക്ക് മോക്ഷം തരുവോന്ന് പറഞ്ഞ് വേറെ കിടപ്പുണ്ട്?... നമുക്ക് അങ്ങിനെത്തെ ആഗ്രഹമില്ലെങ്കിലും നല്ല പെൺകിടാവാണെങ്കിൽ ഒരു സംശയത്തിന്റെ ആനുകൂല്യം കൊടുക്കാലോ?..ഒഴുകി ഒഴുകി നടക്കുന്ന അവൾക്ക് ഒരു സമാധാനമാവൂലോ... അത് അവളുടെ ജീവിതത്തിൽ ഒരു കച്ചിതുരുമ്പ് കിട്ടിയെന്നെങ്കിലും കരുതൂലോ? . ഹാവൂന്ന് .സമാധാനീക്കൂലോ?... അതൊക്കെ വെള്ളമൊഴിച്ച് അമ്മ കെടുത്തി..ചാരപ്പണിക്ക് ആളെ വെച്ചു!
നമ്മെ നോക്കാനായി കൂലിക്ക് വെച്ച പെൺകുട്ടി നമ്മെ നോക്കി.." ഇവൻ ബസ്സിൽ കേറിയോ?"
"നോം നമ്മെ ഏൽപിച്ച പെൺകുട്ടീനെം നോക്കി.." ഇവളെങ്ങാൻ ബസ്സിൽ നിന്നും ചാടി പോയില്ലല്ലോ?... പോയാൽ ഉത്തരം നാം പറയണമല്ലോ എന്റെ ദൈവമേ..".. ഇടയ്ക്ക് നോക്കും എപ്പോഴാ ഇതിന്റെയൊക്കെ മനസ്സു മാറുന്നത് എന്നൊന്നും അറീലല്ലോ?...നിന്നെ ഏൽപിച്ച പെൺകിടാവ് എവിടാടാന്ന് ആ മാതാവെങ്ങാൻ ചോദിച്ചാൽ പകരം കൊടുക്കാൻ പെൺകിടാങ്ങൾ നമ്മുടെ അടുത്തുണ്ടോ നാം പെറ്റു കൂട്ടി വെച്ചിട്ട്..?..". ഓരോ ഗതികേടേ!.."പുലി മടയിൽ ആടു ഭരണം!
ഒരാഴ്ചയോളം ഏൽപിച്ച ജോലി പരസ്പരം ചെയ്തു തീർത്തു.." ഇനി സ്വന്തം തന്നെ ബസ്സിൽ കയറി വീടെത്താനും പോകാനും എക്സ്പീരിയൻസായീന്ന് മനസ്സിലാക്കിയപ്പോൾ ..പിന്നെ പിന്നെ നമ്മെ പഠിപ്പിക്കുംന്നായപ്പോൾ നമ്മുടെ പഠിപ്പിക്കൽ നിർത്തി നാം അവരെ എന്റെ സ്കൂളീന്ന് ടീ. സി കൊടുത്ത് പറഞ്ഞയച്ചു പറഞ്ഞു .." മകാളെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തായി!"
കോളേജിലെ റാഗിംഗ് ഇത്രേ ഉണ്ടായിരുന്നുള്ളൂ.." എന്താ പേര് എന്നു ചോദിക്കാൻ വല്യേമാന്മാർ വരും.. സ്നേഹ പൂർവ്വം ചുമലിൽ കൈവെച്ച് പേരു ചോദിക്കും..അത്രെന്നെ.. തങ്കപ്പെട്ട സ്വഭാവം ന്ന് നാം മനസ്സിൽ കരുതും.. ക്ലാസ്സെടുക്കുമ്പോഴാണറിയുക.." എഴുതാൻ പെന്നില്ല!..തങ്കപ്പെട്ട മൻഷ്യൻ കൊണ്ട് പോയിട്ടുണ്ടാവും!.. ഇതൊരു റാഗ്ഗിംഗാ...എന്ന് നിങ്ങൾപ്പറയും.. അല്ല ഒരു തമാശ!.
... നമ്മൾ പാവങ്ങളല്ലേ സാറന്മാരെ.നിങ്ങളെ പോലെ തല്ലാനും തുണി ഉരിയിക്കാനും മാത്രം നമ്മൾ വഷളന്മാരാ നമ്മൾ?..ചീപ്പെസ്റ്റ് എന്നാണോ കരുതീത്!....നല്ല ആളുകളാ നിങ്ങൾ!... അപ്പോൾ നമുക്കത്രയൊക്കെ റാഗിംഗോക്കെ മതി!..പക്ഷെ അവിടെ മിക്കപ്പോഴും സമരമായിരുന്നു.. കേ എസ് യൂ കാരൻ എസ് എഫ് ഐ കാരനേ നോക്കി., കണ്ണുരുട്ടീന്നൊക്കെ പറഞ്ഞു, അടിയും പിടിയും.. ഇങ്ക്വിലാബും.. നാം എല്ലാം നോക്കിക്കണ്ടു.. കേ എസ് യു കാരന്റെ മീറ്റിംഗിൽ ഒപ്പിടും, എസ് എഫ് ഐക്കാരന്റെ മീറ്റിംഗിൽ പോയിരിക്കും.. നമുക്കങ്ങനെ ഇന്നതിൽ പോയിരിക്കണം എന്ന ഒരു അഹംഭാവമില്ല.. വിളിച്ചോ പോകും.. വിളിച്ചിട്ടല്ലേ.. ചുമ്മാതല്ലല്ലോ? "..എന്തെങ്കിലും ചായയോ വടയോ വാങ്ങി തന്നാൽ മതീന്ന്..വെഷമിച്ച് ബിരിയാണിം നെയ്ച്ചോറും ഒന്നും വേണ്ട ..നമുക്കറിയൂലേ നിങ്ങളുടെ വിഷമം " എന്ന മട്ടിൽ! എസ് എഫ് ഐ ക്കാരൻ ചോറു വാങ്ങി തന്നു.. നമ്മൾ 4 മണി വരെ അവരുടെ യോഗത്തിൽ പങ്കു കൊണ്ടു.. 5 മണി വരെ ചർച്ചയുണ്ടെന്ന് അവൻ.. തന്ന ചോറിന്റെ പണി കഴിഞ്ഞൂന്ന് നാമും!.. ഒടുവിൽ നാമിങ്ങു പോന്നു.. ചർച്ചിച്ച് ചർച്ചിച്ച് അല്ലെങ്കിൽ തന്നെ പണ്ടാരമടങ്ങി!..കുറച്ചു കൂടി ചർച്ചിച്ചാൽ നാം മുഖ്യമന്ത്രിയായി പോയീന്ന് അഹങ്കാരം വരെ വന്നെന്നിരിക്കും!
അതിനാൽ ജിന്ദകീ കെ സഫ്രോംകി യൊന്നും നമുക്ക് പരിചയമില്ല മക്കളേ.... ഇന്നത്തെ കുട്യോള്.. മൊബൈലിൽ മണിക്കൂറുകളോളം സംസാരിച്ച് കുണുങ്ങി ചിരിക്കുമ്പോൾ,ഡൈയിറ്റിംഗും ന്ന് പറഞ്ഞു പോകുമ്പോൾ അബദ്ധത്തിലെങ്ങാനും കുട്ടീണ്ടായാൽ കുട്ടീനെ അനാഥാലയത്തിലെവിടെയെങ്കിലും ആക്കീട്ടു വരണേന്ന് പറയുന്ന ഒരു തലമുറയിലേക്കാണോ ദൈവമേ ഈ പോക്ക്!...മൊബൈലു മാമന്മാരെ കൊണ്ട് കേരളം നശിച്ചൂലോ.. ദൈവമേ!
ചളുപ്പില്ലാതെ പറയാൻ ഇത്രേ വേണ്ടൂ.... .. കേൾക്കാനും അതു പോലെ അർത്ഥം മനസ്സിലാക്കാനും പഠിക്കണം!.
... നമ്മുടെ ഹിന്ദി കേട്ട് പേടിച്ചു പോയോ? .. പേടിക്കയൊന്നും വേണ്ട നാമില്ലേ കൂടെ ..അർത്ഥം നോം പറഞ്ഞു തരില്ലേ?..ഹിന്ദി സിമ്പിൾ !.. ബട്ട് ഡിഫിക്കൽട്ട് ടു എക്സ്പ്ലേയിൻ..!!..നമ്മുടെ കടിച്ചാൽ പൊട്ടാത്ത ഇംഗ്ലിഷു കേട്ട് ഇപ്പോൾ ഇംഗ്ലീഷും ബുദ്ധിമുട്ടായോ?..വായെടുത്താൽ നമുക്ക് ഇംഗ്ലീഷേ വരൂ.. ഇല്ലാച്ചാൽ ഹിന്ദി.. അറിയാത്തതിന്റെ കൊഴപ്പാ...! കൈ തരിപ്പാണോന്ന് നിങ്ങൾ സംശീച്ചു പോവും.. അല്ല..... നമ്മെ തൊടാൻ നാട്ടുകാർ സമ്മതിക്കില്ല.." ഓൻ പാവാ" എന്ന് പറഞ്ഞ് നാട്ടുകാർ തന്ന സർട്ടിഫിക്കേറ്റും കൊണ്ട് നടക്കുന്ന നമ്മെ ഈ ഭൂമിമലയാളത്തിൽ ആരും ഒരു ചുക്കും ചെയ്യില്ല്യാ.. ചെയ്താൽ കോടതിയലക്ഷ്യം എന്ന മട്ടിൽ നാട്ടുകാർ കൈവെക്കും!..ജാമ്യം കിട്ടാത്ത വകുപ്പാ!
....അതായത് നിസ്സാരമായി പറയ്കാച്ചാൽ ...ഹിന്ദി എയർ ഇന്ത്യ പ്ലെയിനിൽ കയറും പോലെ സാധു.. തിരിച്ചിറങ്ങാനാ പാട്!.. എത്തിയാൽ എത്തി.. എന്നർത്ഥം!. . ഇല്ലെങ്കിൽ കാസർഗോട്ടുകാരനെ മംഗലാപുരമായീന്നും പറഞ്ഞ് കൊച്ചീലെറക്കിക്കളയും!.. അവിടുന്നു കപ്പലണ്ടിയും കൊറിച്ച് ട്രൈയിനിനു വരാം.. വിരോധമില്ലെങ്കിൽ എയർ ഇന്ത്യ വണ്ടി എത്തിച്ചു തരും വരെ, അല്ലെങ്കിൽ ലീവു തീരും വരെ ഒന്നും രണ്ടും പറഞ്ഞിരിക്കാം..നല്ല കുടുംബത്തിൽ പിറന്നോരാ അവര്...നല്ല സ്നേഹാ എല്ലാരോടും .."നിങ്ങളിപ്പം പോകേണ്ടാന്ന്.... ചോറും കറിയും ഇല്ലെങ്കിലും ഉള്ള പച്ചവെള്ളം കുടിച്ച് എവിടെയെങ്കിലും കുത്തിയിരുന്നോളൂന്ന് " അവർ പറയും.. അത്ര സ്നേഹാ!...നമ്മളെ വേഗം പറഞ്ഞു വിട്ടിട്ട് അവർക്കത്രയ്ക്ക് തിരക്കൊന്നുമില്ല എന്നു സാരം!..നമ്മൾ അൽപം തൊയ്‌ര്യവും ഇച്ചിരി ക്ഷമയും കൊടുത്താൽ മതി!
അപ്പോൾ നോം പറഞ്ഞത് ഇത്രമാത്രം.. ജിന്ദകീ നഗരത്തിലെ ( മുംബെയിലെ) സഫ്രാംകെട്ട് എന്നറിയപ്പെടുന്ന ചുവന്ന തെരുവിൽ സുനാമി വന്നപ്പോൾ എന്നർത്ഥം!...അവിടെ സുനാമി വന്നപ്പോൾ കേരളത്തിലെ ആഗ്രഹമുള്ള പെണ്ണുങ്ങൾക്ക് സ്വയം തൊഴിലു കൈമാറി അവർ മാതൃക കാട്ടീന്നർത്ഥം.. കുഞ്ഞുങ്ങൾ ഇത്രയും മനസ്സിലാക്കിയാൽ മതി.. പ്രായമാവുമ്പോൾ എല്ലാം വഴി പോലെ തിരിഞ്ഞോളും.. ചില മൊബൈലു മാമൻന്മാർ പറഞ്ഞ് തരാം പറഞ്ഞ് തരാം എന്ന് പറഞ്ഞ് പുറകേ മെസ്സേജുമായി വരും...കേൾക്കരുത്.. പോകരുത്..!..ജീവിതം തുലച്ച് പിന്നീട് കാറി വിളിക്കരുത്!.. .അവർക്കെന്തു നഷ്ടം.?. ചൂണ്ടയിട്ടാൽ പരലെങ്കിൽ പരലു മീൻ!..തിന്നണം.. ബാക്കീണ്ടെങ്കിൽ ചന്തയിൽ കൊണ്ട് പോകണം, വിൽക്കണം പുട്ടടിക്കണം അത്രെന്നെ.. മഹാ പാപികൾ!.. എന്നെ കേൾക്കുന്ന പീള്ളേർ നല്ല പിള്ളയായി.. നല്ല വഴിയേ നടക്കണം എന്നൊരാഗ്രഹംണ്ട്!.. അതിനാൽ നോം പറഞ്ഞു .. നിങ്ങൾ കേട്ടു.. അത്രേന്നേ!.. ഇനി നല്ല പിള്ളയായി നടക്കുമെന്ന് ഇന്നെങ്കിലും സത്യ പ്രതിജ്ഞ ചെയ്തോളൂ..!
അന്നത്തെ സമയത്ത് നമുക്കാ സാധനം അതായത് ആ അസത്ത് മൊബൈൽ സങ്കൽപത്തിൽ കൂടി ഉണ്ടായിരുന്നില്ല..അതിനാൽ നമ്മൾ രക്ഷപ്പെട്ടു!..ഇന്നത്തെ പിള്ളേരുടെ ഒരു യോഗേ.. മദ്യകാമമോക്ഷസന്യാസയോഗം!.. അതും മുലകുടി മാറാത്ത പ്രായത്തിൽ തന്നെ!..നമ്മെ പറയാൻ സമ്മതിക്യാ...നിങ്ങള് കേൾക്ക്വാ..
"എന്റെ മോളും നിന്റെ കൂടെ ഏഴാം ക്ലാസ്സു വരെ പഠിച്ചോളല്ലേ..ഇപ്പോ ഇവളും കോളേജിൽ നിന്റെ ക്ലാസ്സിലാ..നീയ്യെടുത്ത ഗ്രൂപ്പാത്രെ... കോളേജിൽ റാഗിങ്ങോ, എന്തൊക്കെയോ പറയുന്നു .. എനിക്ക് പേടിയാവുന്നു.. ന്റെമോനേ.. ഇവളെ ഇടയ്ക്ക് നീ ശ്രദ്ധിക്കണേ.."- പരിഭ്രമത്താൽ ഒാടിക്കൊണ്ട് വന്ന ഒരു മാതാവ് ഒരുവളെ എന്റെ മേൽനോട്ടത്തിലാക്കി ..കോളേജിലേക്ക് ആദ്യായിട്ടാ നാമും!.. എങ്കിലും പറഞ്ഞു..
" ഈ നോമില്ലേ.. ഒന്നും പേടിക്കേണ്ട!..."
അമ്മ എന്റെ ബലം പിടുത്തം ഒട്ടൊന്നയച്ചു പറഞ്ഞു.." ഇവനെയാ എനിക്ക് പേടി!"
നോം ഞെട്ടി... നോം ഇഞ്ചി കടിച്ച കുരങ്ങിനെ പോലെയായി..എന്തൊക്കെയാ നാം കേൾക്കണത്!
.. ..പച്ച പശുവായ നമ്മെ കുറുക്കനാണിവൻ എന്ന് അമ്മ മുദ്രകുത്തിയോ?.. കോഴിയെ കുറുക്കന്റെ കൈയ്യിൽ ഏൽപിക്കരുത് എന്നാണോ അതിന്റെ അർത്ഥം??
"ഹേയ്.. നിങ്ങൾ ഭയക്കേണ്ട!".. എന്നു നോം പറയും മുന്നേ അമ്മ പറഞ്ഞു.". അയലോക്കത്തെ മറ്റൊരു പെൺകുട്ടീണ്ട്.. അവളിപ്പോൾ രണ്ടാം വർഷമാ...അതാ എനിക്ക് സമാധാനം!.."
നമ്മുടെ സമാധാനം പോയിക്കിട്ടി!...നമ്മെ അമ്മ അയലോക്കത്തെ പെൺകുട്ടിയെ നോക്കാൻ ഏൽപിച്ചൂന്ന് സാരം!.. അതായത് ചാരപ്പണിക്ക് ആളെ നിർത്തീന്ന്...". അവൾ കുഴപ്പമില്ല.. നമ്മുടെ പെങ്ങളെ പോലെ തന്ന്യാ എന്നാലും അവള് ആൺകുട്ട്യാ"- അമ്മേടെ ഓരോ അധിക പ്രസംഗം.!. നോം മിണ്ടീല.. നോം ഒരു പെൺകുട്ടീനെ നോക്കണം... നമ്മെ മറ്റൊരു പെൺകുട്ടി പിറകിൽ നിന്നു നിരീക്ഷണത്തിനും.. നമുക്ക് വയ്യ!..ചത്താ മതീന്നായി!.. ഒരു പാവാടേം ബ്ലൗസും കൂടി തുന്നി തന്നാൽ പൊട്ടും കുത്തി മാന്യമായി അവരുടെ കൂടെ കുണുങ്ങി, കുണുങ്ങി പോവാരുന്നല്ലോ?..
"..ഈ പറേണ കുട്ടി നമ്മുടെ ക്ലാസ്സിൽ ഒപ്പം പഠിച്ചിട്ട് എന്തെങ്കിലും മാന നഷ്ടം ആ കുട്ടിക്കിണ്ടായോ?..അവള് ഛർദ്ദിച്ച് കുഴഞ്ഞ് വീണോ?.. അമ്മ അവൾക്ക് ചിലവിനു കൊടുക്കാൻ പോകുകയിണ്ടായോ?..അവളെ നോം നോക്കിയോ? .. കോക്രി കാട്ടിയോ?.."
.-നോം പൊട്ടിതെറിച്ചു!..അതൊക്കെയല്ലേ നാട്ടു നടപ്പ്!..മാതാ പിതാക്കന്മാർ ചെയ്യേണ്ട കർത്തവ്യം?
" അതല്ലെടാ ആദ്യായി പോക്വല്ലേ.. അവിടെ പിള്ളേര് എന്തെങ്കിലും കോമിക്ക് കാട്ടിയാൽ ആ പെൺകുട്ടി നിന്നെ അവരുടെ ക്ലാസ്സിലുള്ള കുട്യോളോട് പറഞ്ഞ് രക്ഷിക്കില്ലേ.. അതാ"
അമ്മ പഴയ പ്ലേറ്റ് കഴുകി വെച്ച് പുതിയ പ്ലേറ്റ് തന്നു... അമ്മേടെ ഒാരോ കളികളേ.. സംശയങ്ങളേ..!..ഈ ഇളം മുറ തമ്പുരാനുമില്ലേ ആശയും ആഗ്രഹങ്ങളും.. ആവേശവും.. പരവേശവും!! ..
തെറ്റിദ്ധരിക്കേണ്ട...ആ പെൺകിടാവല്ല നമ്മുടെ മനസ്സിൽ ....അതു പാവം പയ്യൻസ്!.നോം ആ ടൈപ്പല്ല....ഇച്ചിരി മുന്തിയ ഇനമാണ്!.... കോളേജിൽ എത്രെയെത്രെ തരം കിടാങ്ങൾ നമുക്ക് മോക്ഷം തരുവോ?.. നമുക്ക് മോക്ഷം തരുവോന്ന് പറഞ്ഞ് വേറെ കിടപ്പുണ്ട്?... നമുക്ക് അങ്ങിനെത്തെ ആഗ്രഹമില്ലെങ്കിലും നല്ല പെൺകിടാവാണെങ്കിൽ ഒരു സംശയത്തിന്റെ ആനുകൂല്യം കൊടുക്കാലോ?..ഒഴുകി ഒഴുകി നടക്കുന്ന അവൾക്ക് ഒരു സമാധാനമാവൂലോ... അത് അവളുടെ ജീവിതത്തിൽ ഒരു കച്ചിതുരുമ്പ് കിട്ടിയെന്നെങ്കിലും കരുതൂലോ? . ഹാവൂന്ന് .സമാധാനീക്കൂലോ?... അതൊക്കെ വെള്ളമൊഴിച്ച് അമ്മ കെടുത്തി..ചാരപ്പണിക്ക് ആളെ വെച്ചു!
നമ്മെ നോക്കാനായി കൂലിക്ക് വെച്ച പെൺകുട്ടി നമ്മെ നോക്കി.." ഇവൻ ബസ്സിൽ കേറിയോ?"
"നോം നമ്മെ ഏൽപിച്ച പെൺകുട്ടീനെം നോക്കി.." ഇവളെങ്ങാൻ ബസ്സിൽ നിന്നും ചാടി പോയില്ലല്ലോ?... പോയാൽ ഉത്തരം നാം പറയണമല്ലോ എന്റെ ദൈവമേ..".. ഇടയ്ക്ക് നോക്കും എപ്പോഴാ ഇതിന്റെയൊക്കെ മനസ്സു മാറുന്നത് എന്നൊന്നും അറീലല്ലോ?...നിന്നെ ഏൽപിച്ച പെൺകിടാവ് എവിടാടാന്ന് ആ മാതാവെങ്ങാൻ ചോദിച്ചാൽ പകരം കൊടുക്കാൻ പെൺകിടാങ്ങൾ നമ്മുടെ അടുത്തുണ്ടോ നാം പെറ്റു കൂട്ടി വെച്ചിട്ട്..?..". ഓരോ ഗതികേടേ!.."പുലി മടയിൽ ആടു ഭരണം!
ഒരാഴ്ചയോളം ഏൽപിച്ച ജോലി പരസ്പരം ചെയ്തു തീർത്തു.." ഇനി സ്വന്തം തന്നെ ബസ്സിൽ കയറി വീടെത്താനും പോകാനും എക്സ്പീരിയൻസായീന്ന് മനസ്സിലാക്കിയപ്പോൾ ..പിന്നെ പിന്നെ നമ്മെ പഠിപ്പിക്കുംന്നായപ്പോൾ നമ്മുടെ പഠിപ്പിക്കൽ നിർത്തി നാം അവരെ എന്റെ സ്കൂളീന്ന് ടീ. സി കൊടുത്ത് പറഞ്ഞയച്ചു പറഞ്ഞു .." മകാളെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തായി!"
കോളേജിലെ റാഗിംഗ് ഇത്രേ ഉണ്ടായിരുന്നുള്ളൂ.." എന്താ പേര് എന്നു ചോദിക്കാൻ വല്യേമാന്മാർ വരും.. സ്നേഹ പൂർവ്വം ചുമലിൽ കൈവെച്ച് പേരു ചോദിക്കും..അത്രെന്നെ.. തങ്കപ്പെട്ട സ്വഭാവം ന്ന് നാം മനസ്സിൽ കരുതും.. ക്ലാസ്സെടുക്കുമ്പോഴാണറിയുക.." എഴുതാൻ പെന്നില്ല!..തങ്കപ്പെട്ട മൻഷ്യൻ കൊണ്ട് പോയിട്ടുണ്ടാവും!.. ഇതൊരു റാഗ്ഗിംഗാ...എന്ന് നിങ്ങൾപ്പറയും.. അല്ല ഒരു തമാശ!.
... നമ്മൾ പാവങ്ങളല്ലേ സാറന്മാരെ.നിങ്ങളെ പോലെ തല്ലാനും തുണി ഉരിയിക്കാനും മാത്രം നമ്മൾ വഷളന്മാരാ നമ്മൾ?..ചീപ്പെസ്റ്റ് എന്നാണോ കരുതീത്!....നല്ല ആളുകളാ നിങ്ങൾ!... അപ്പോൾ നമുക്കത്രയൊക്കെ റാഗിംഗോക്കെ മതി!..പക്ഷെ അവിടെ മിക്കപ്പോഴും സമരമായിരുന്നു.. കേ എസ് യൂ കാരൻ എസ് എഫ് ഐ കാരനേ നോക്കി., കണ്ണുരുട്ടീന്നൊക്കെ പറഞ്ഞു, അടിയും പിടിയും.. ഇങ്ക്വിലാബും.. നാം എല്ലാം നോക്കിക്കണ്ടു.. കേ എസ് യു കാരന്റെ മീറ്റിംഗിൽ ഒപ്പിടും, എസ് എഫ് ഐക്കാരന്റെ മീറ്റിംഗിൽ പോയിരിക്കും.. നമുക്കങ്ങനെ ഇന്നതിൽ പോയിരിക്കണം എന്ന ഒരു അഹംഭാവമില്ല.. വിളിച്ചോ പോകും.. വിളിച്ചിട്ടല്ലേ.. ചുമ്മാതല്ലല്ലോ? "..എന്തെങ്കിലും ചായയോ വടയോ വാങ്ങി തന്നാൽ മതീന്ന്..വെഷമിച്ച് ബിരിയാണിം നെയ്ച്ചോറും ഒന്നും വേണ്ട ..നമുക്കറിയൂലേ നിങ്ങളുടെ വിഷമം " എന്ന മട്ടിൽ! എസ് എഫ് ഐ ക്കാരൻ ചോറു വാങ്ങി തന്നു.. നമ്മൾ 4 മണി വരെ അവരുടെ യോഗത്തിൽ പങ്കു കൊണ്ടു.. 5 മണി വരെ ചർച്ചയുണ്ടെന്ന് അവൻ.. തന്ന ചോറിന്റെ പണി കഴിഞ്ഞൂന്ന് നാമും!.. ഒടുവിൽ നാമിങ്ങു പോന്നു.. ചർച്ചിച്ച് ചർച്ചിച്ച് അല്ലെങ്കിൽ തന്നെ പണ്ടാരമടങ്ങി!..കുറച്ചു കൂടി ചർച്ചിച്ചാൽ നാം മുഖ്യമന്ത്രിയായി പോയീന്ന് അഹങ്കാരം വരെ വന്നെന്നിരിക്കും!
അതിനാൽ ജിന്ദകീ കെ സഫ്രോംകി യൊന്നും നമുക്ക് പരിചയമില്ല മക്കളേ.... ഇന്നത്തെ കുട്യോള്.. മൊബൈലിൽ മണിക്കൂറുകളോളം സംസാരിച്ച് കുണുങ്ങി ചിരിക്കുമ്പോൾ,ഡൈയിറ്റിംഗും ന്ന് പറഞ്ഞു പോകുമ്പോൾ അബദ്ധത്തിലെങ്ങാനും കുട്ടീണ്ടായാൽ കുട്ടീനെ അനാഥാലയത്തിലെവിടെയെങ്കിലും ആക്കീട്ടു വരണേന്ന് പറയുന്ന ഒരു തലമുറയിലേക്കാണോ ദൈവമേ ഈ പോക്ക്!...മൊബൈലു മാമന്മാരെ കൊണ്ട് കേരളം നശിച്ചൂലോ.. ദൈവമേ!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)