പേജുകള്‍‌

ചൊവ്വാഴ്ച, ഒക്‌ടോബർ 12, 2010

കാക്കയുടെ ചിന്തകൾ (18)

വ്യത്യസ്ഥനായ ഗാന്ധി
------------------------------
മരണത്തിന്റെ മാർക്കിട്ടു വെച്ച അവസാനത്തെ വലിയ മരത്തിന്റെ മുകളിലത്തെ ചില്ലയിൽ കയറിയിരുന്നു കാക്ക പറഞ്ഞു..

" കള്ളന്മാരും കൊള്ളക്കാരുമായ ഉദ്യോഗസ്ഥരുള്ള ഓഫീസുകളുടെ ചുവരിൽ തൂങ്ങി നിൽക്കുന്ന ഗാന്ധിയെ കാണുമ്പോൾ എനിക്ക്‌ പുശ്ചമാ.. വെറും പുശ്ചം!

" ഉം അതെന്താ ?...

.".അർഹതയില്ലാത്തവർക്കൊക്കെ സ്വാതന്ത്ര്യം കൊടുത്ത്‌ അധികാരം നൽകി അർഹതയുള്ളവരെ പുറത്താക്കിയതിന്‌!.."

"ദേ.. നോക്ക്‌.!".. പുറത്ത്‌ ആവശ്യങ്ങൾക്കായി കാത്തു നിൽക്കുന്ന ജനത്തെ ചൂണ്ടിക്കാട്ടി കാക്ക പറഞ്ഞു.." അർഹതയുള്ളവർ പുറത്തും... അർഹതയില്ലാത്തവർ അകത്തും!"

മര്യാദയ്ക്ക്‌ പണിയെടുക്കില്ലെങ്കിലും ,കൂടിയ ശമ്പളം കിട്ടിയിട്ടും, മതിലിനു പുറത്ത്‌ പന്തലു കെട്ടി ശമ്പള വർദ്ധനയ്ക്കു നിരാഹാരം നടത്തി മുറവിളി കൂട്ടുന്ന ഉദ്യോഗസ്ഥരെ കാട്ടി കാക്ക പറഞ്ഞു..
" കണ്ടോ..കണ്ടോ...ഇതൊക്കെ തന്നെ കാര്യം!"

 മൂത്രമൊഴിക്കാൻ വേണ്ടി കൊഴിഞ്ഞു പോയി ആഹാരം അകത്താക്കുന്ന മാന്യന്മാരെ കാട്ടി കാക്കയുടെ പ്രീയതമ പറഞ്ഞു.

"ദേ..നിരാഹാരത്തെ അവർ ബലാൽസംഗം ചെയ്യുന്നു.!."

"വരൂ..!... ഗാന്ധി ആശ്രമത്തിലേക്ക്‌ അവർ പറന്നു...

".. ഈ ഗാന്ധീ പ്രതിമ കാണുമ്പോൾ എനിക്ക്‌ ബഹുമാനമാണ്‌!".. ഗാന്ധീ പ്രതിമയ്ക്ക്‌ മുന്നിൽ പ്രണാമം അർപ്പിച്ച്‌ കാക്ക പറഞ്ഞു.. അവിടത്തെ ജനസേവനത്തെ പ്രീയതമയായ കാക്ക ഇമവെട്ടാതെ നോക്കി നിന്നു..അവർ കഴിച്ച്‌ വലിച്ചെറിഞ്ഞ ചോറിലയിൽ നിന്നും ശകലം ചോറ്‌ കഴിച്ച്‌ വിശപ്പടക്കി.. അമൃതേത്ത്‌ കഴിച്ചെന്ന് പറഞ്ഞ്‌ സന്തോഷത്തോടെ അവർ കൂട്ടിലേക്ക്‌ പറന്നു പോയി..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ